Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
ഒറ്റമശേരി ഇരട്ടക്കൊലപാതകം-1
WhatsApp
2015 നവംബർ 13നായിരുന്നു കേസിന് ആസ്പദമായ സംഭ വം നടന്നത്. പട്ടണക്കാട് പോലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന ഇരട്ടക്കൊലപാതകം. വെറും വാഹനാപകടമായി മാറേണ്ടിയിരുന്ന കേസാണ് കണിച്ചുകുളങ്ങര മോഡൽ കൊലപാതകമാണെന്ന് സ്ഥിരീകരിച്ചത്.
ബൈക്കിൽ ലോറിയിടിച്ച് രണ്ടു മരണം
2015 നവംബർ 13. സമയം വൈകുന്നേരം 6.45. പെയിന്റിംഗ് തൊഴിലാളികളായ അന്ധകാരനഴി കാട്ടുങ്കൽ യോഹന്നാന്റെ മകൻ ജോണ്‍സണും(42) അന്ധകാരനഴി വീട്ടിൽ സൈറസിന്റെ മകൻ സുബിനും(ജസ്റ്റിൻ-28) ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരുന്ന വഴിയായിരുന്നു. ഒറ്റമശേരി സെന്റ് പീറ്റേഴ്സ് ബസ് സ്റ്റോപ്പിനടുത്തുവച്ച് ഇവർ സഞ്ചരിച്ചിരുന്ന ബൈക്കിനു പിന്നിൽ ലോറിയിടിച്ചു. ഇരുവരും സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചു. എന്നാൽ, ലോറി ഡ്രൈവർ വാഹനം നിർത്താതെ ഓടിച്ചു പോയി. ആ ലോറി മറ്റു രണ്ടു വാഹനങ്ങളിൽ ഇടിച്ചിട്ടും നിറുത്താതെ പോയി. പട്ടണക്കാട് പോലീസ് സ്റ്റേഷൻ പരിധിയിലായിരുന്നു അപകടം നടന്നത്. എന്നാൽ, അവിടെ നിന്ന് പത്തു കിലോമീറ്റർ അകലെ കുത്തിയതോട് പോലീസ് സ്റ്റേഷൻ പരിധിയിൽ വച്ച് അപകടം ഉണ്ടാക്കിയ വാഹനം നാട്ടുകാർ തടഞ്ഞു വച്ചിരിക്കുന്നുവെന്ന വിവരം പോലീസിനു ലഭിച്ചു. പട്രോളിംഗിൽ ആയിരുന്ന കുത്തിയതോട് സിഐ കെ.ആർ. മനോജ് ഉടൻതന്നെ സംഭവസ്ഥലത്തേക്കു പോകാനായി എസ്ഐ ജോയിക്ക് നിർദേശം നൽകി. സംഭവസ്ഥലത്ത് ലോറി ഡ്രൈവർ ചേർത്തല ഇല്ലത്തുവെളി സിബു(തുന്പി സിബു-43) എന്ന ആളെ നാട്ടുകാർ തടഞ്ഞു വച്ചിരിക്കുകയായിരുന്നു. എസ്ഐ ജോയി ഇയാളെ സ്റ്റേഷനിലേക്കു കൊണ്ടുവന്നു. ചോദ്യം ചെയ്യലിൽ നിന്ന് ഇയാൾ ചേർത്തല പോലീസ് സ്റ്റേഷനിൽ നിരവധി കേസുകളിൽ പ്രതിയാണെന്ന് മനസിലായി.
ജോണ്സന് ഭീഷണി ഉണ്ടായിരുന്നുവെന്ന് പരാതി
അപകടത്തിൽ മരിച്ച ജോണ്സണ് ആഴ്ചകൾക്കു മുന്‍പ് പട്ടണക്കാട് പോലീസ് സ്റ്റേഷനിലും ഡിവൈഎസ്പി ഓഫീസിലും തനിക്ക് ഭീഷണിയുണ്ടെന്ന് കാണിച്ച് പരാതി നൽകിയിരുന്നതായി അന്വേഷണത്തിൽ മനസിലായി. അന്ധകാരനഴി തയ്യിൽ പോൾസൺ(34), സഹോദരൻ ടാലിഷ്(38) എന്നിവർക്കെതിരേയാണ് അന്ന് പരാതി നൽകിയിരുന്നത്. ജോണ്‍സനും ടാലിഷും തമ്മിൽ അടിപിടി ഉണ്ടായിരുന്നു. പരാതി പ്രകാരം പോലീസ് അന്വേഷിച്ച് വീട്ടിൽ ചെന്നെങ്കിലും, ഒളിവിലായിരുന്ന ഇവരെ അന്ന് കണ്ടെത്താൻ കഴിഞ്ഞില്ല. രണ്ടു മൂന്നു കേസുകൾ ടാലിഷിന്റെ പേരിലുണ്ടായിരുന്നു. ഒന്നാം പ്രതിയായ പോൾസന് നിരവധി കേസുകളും ഉണ്ടായിരുന്നു.
വാഹനാപകടമുണ്ടാക്കിയ ആൾ എന്ന രീതിയിലാണ് തുന്പി ഷിബുവിനെ പോലീസ് സ്റ്റേഷനിൽ എത്തിച്ചത്. എന്നാൽ, ഏറെ വൈകുംമുന്‍പേ മരിച്ച ജോണ്‍സന്റെ ബന്ധുവിന്റെ പരാതിപ്രകാരം അന്നു രാത്രിതന്നെ ഇയാൾക്കെതിരേ കൊലക്കുറ്റത്തിന് പട്ടണക്കാട് പോലീസ് കേസെടുത്തു. പിറ്റേന്ന് അറസ്റ്റ് രേഖപ്പെടുത്തി. കൊലപാതകമാണെന്ന് തുന്പി ഷിബു സമ്മതിച്ചു. ഇതിനു പിന്നിലുള്ളവരുടെ പേരുകളും അയാൾ പോലീസിനോട് വെളിപ്പെടുത്തി.
സൂചനകൾ നൽകിയത് കൊലപാതകത്തിലേക്ക്
സിഐയും എസ്ഐ അജയ് മോഹനും ഇൻക്വസ്റ്റ് നടത്താനായി ചേർത്തല താലൂക്ക് ആശുപത്രിയിലെത്തി. മരിച്ചവരുടെ ശരീരത്തിൽ പരിക്കുകൾ നന്നായിട്ട് ഉണ്ടായിരുന്നു. തലയ്ക്കും ഗുരുതര പരിക്ക് ഉണ്ടായി.
കൊല്ലപ്പെട്ട ജോണ്‍സന്റെ ശരീരത്തിൽ വാഹനത്തിന്റെ ടയർ മാർക്ക്(ടയറിൽ ഉണ്ടാകുന്ന അടയാളം) കാണപ്പെട്ടു. മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനായി ആലപ്പുഴ മെഡിക്കൽ കോളജിലേക്ക് മാറ്റി.
അതിനുശേഷം സംഭവസ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി. അവിടെ തകർന്ന ബൈക്കും പൊട്ടിയ ഹെൽമറ്റും കിടപ്പുണ്ടായിരുന്നു. അപകടത്തെത്തുടർന്ന് നാട്ടുകാർ തടഞ്ഞുവച്ച ലോറിയിൽ സയന്റിഫിക്, ഫോറൻസിക് വിദഗ്ധർ പരിശോധന നടത്തി. രക്തപ്പാടുകൾ അതിൽ കണ്ടെത്തുകയുണ്ടായി. കൂടാതെ പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർ ലോറി പരിശോധിച്ചു. ലോറിയുടെ ടയറിലുണ്ടായിരുന്ന അടയാളമാണ് ജോണ്‍സന്റെ ശരീരത്തിലും കാണപ്പെട്ടതെന്ന് ഡോക്ടർ വ്യക്തമാക്കി. നടന്നത് കൊലപാതകമാണെന്ന് ദൃക്സാക്ഷികളും മൊഴി നൽകുകയുണ്ടായി. ജോണ്സണ് ഓടിച്ച വാഹനം അപകടത്തിൽപ്പെട്ട് മരണം സംഭവിച്ചുവെന്നു വരുത്തിത്തീർക്കാനുള്ള ശ്രമമാണ് പ്രതികൾ നടത്തിയതെന്ന് പോലീസിനു വ്യക്തമായി.
ജനങ്ങളും പ്രക്ഷോഭത്തിലേക്ക്
തീരപ്രദേശത്തെ ജനങ്ങളിൽ ഈ ഇരട്ടക്കൊലപാതകം വളരെയധികം ഭീതി ജനിപ്പിച്ചു. പ്രതികളെ ഉടൻ കണ്ടെത്തണമെന്നാവശ്യപ്പെട്ട് നാട്ടുകാർ പ്രക്ഷോഭ പരിപാടികളും പോലീസ് സ്റ്റേഷൻ മാർച്ചും നടത്താൻ തുടങ്ങി. പ്രതികൾക്കായുള്ള അന്വേഷണം പോലീസ് കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിപ്പിച്ചു.
പ്രതികളെ കണ്ടെത്താനായി വാട്സ്ആപ്പ് ഗ്രൂപ്പ്
അങ്ങനെയാണ് പ്രതികളെ കണ്ടെത്താനായി പോലീസ് ഒരു വാട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയത്. അതിലൂടെ കേരളത്തിലെ എല്ലാ പോലീസ് സ്റ്റേഷനുകളിലേക്കും പ്രതികളുടെ ഫോട്ടോകൾ ഷെയർ ചെയ്തു. ഫോട്ടോകൾ പ്രചരിച്ചതോടെ പല ജില്ലകളിൽ നിന്നും ഫോണ്‍കോളുകൾ എത്തിത്തുടങ്ങി. പ്രതികൾ കുമളിയിലുണ്ടെന്ന സൂചന ലഭിച്ചതോടെ പോലീസ് സംഘം അവിടെയെത്തിയെങ്കിലും കണ്ടെത്താനായില്ല.
അങ്ങനെയിരിക്കെയാണ് പ്രതികൾ പളനിയിൽ ഉണ്ടാകുമെന്ന സൂചന ലഭിച്ചത്. സയന്റിഫിക് തെളിവുകളുടെ അടിസ്ഥാനത്തിൽ ഉടൻ തന്നെ പോലീസ് സംഘം പളനിയിലേക്ക് തിരിച്ചു. പക്ഷേ അവിടെ നടത്തിയ അന്വേഷണത്തിൽ പ്രതികളെ കണ്ടെത്താനായില്ല. എന്നാൽ, അവർ അവിടെ എത്തിയിരുന്നതായി സൂചനകൾ ലഭിച്ചു. ഭക്ഷണം കഴിക്കാൻ പൈസ ഇല്ലാതെ വന്നപ്പോൾ പ്രതികൾ 400 രൂപയ്ക്ക് മൊബൈൽ ഫോണ്‍ വിറ്റതായും സൂചനകൾ ലഭിക്കുകയുണ്ടായി. എന്നാൽ പ്രതികളെ കണ്ടെത്താനാവാതെ അന്വേഷണ സംഘം നാട്ടിലേക്കു മടങ്ങി.
അന്വേഷണം വിവിധ തലങ്ങളിലേക്ക്
കേസ് അന്വേഷണം വിവിധ തലങ്ങളിലേക്ക് പോലീസ് വ്യാപിപ്പിച്ചു. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളുടെ ദയനീയാവസ്ഥ ഒരുവശത്ത്. ഇതെല്ലാം അന്വേഷണ സംഘത്തെ തെല്ലു വിഷമത്തിലാക്കി. കൊലപാതകത്തിനുള്ള വ്യക്തമായ തെളിവുകൾ ഉണ്ടായിട്ടും പ്രതികളെ കണ്ടെത്താനാവാത്ത അവസ്ഥ. പ്രതികൾക്കെല്ലാം ഗുണ്ടാ ബന്ധങ്ങൾ ഉള്ളതുകൊണ്ട് നാടുവിടാനുള്ള സാഹചര്യവും പോലീസ് തള്ളിക്കളഞ്ഞില്ല.
(തുടരും)
കെ.ആർ. മനോജ്
ഇൻസ്പെക്ടർ ഓഫ് പോലീസ്, കുറുപ്പംപടി പോലീസ് സ്റ്റേഷൻ
തയാറാക്കിയത്:
സീമ മോഹൻലാൽ
"കാര്യം കാണാൻ കഴുതക്കാൽ പിടിച്ചപ്പോൾ'
കാര്യം കാണാൻ കഴുതക്കാലും പിടിക്കണം എന്നൊരു പഴഞ്ചൊല്ലുണ്ട്, ഈ പഴഞ്ചൊല്ലിൽ പതിര
രാജ്യത്തെ ഞെട്ടിച്ച ചില തോൽവികൾ
ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കെ എല്ലാവരും ആരു ജയിക്കും ആരു തോൽ
തീ പടരുന്ന ‘തരിശ് ഭൂമി’
കച്ചത്തീവ്വ് എന്ന പേരിന്റെ അർഥം തരിശ് ഭൂമി എന്നാണ്. എന്നാൽ ഇന്ന് അത് വെറുമൊരു
പാമ്പുകളുടെ പ്രിയപ്പെട്ട രക്ഷക; പുലിയാണ് വിദ്യ രാജു
വിദ്യ രാജുവിന്റെ ഫോണിലേക്ക് വാര്‍ത്തയ്ക്കായി വിളിച്ചപ്പോള്‍ ആദ്യം ചോദിച്ചത് "എവ
ഒരു മുയ്യം മോഡൽ കൃഷിക്കഥ
ഇതരസംസ്ഥാനങ്ങളിൽനിന്നു വരുന്ന വിഷം കലർന്ന പച്ചക്കറികൾ തങ്ങളുടെ വീട്ടിലേക്
പരാജയ പരന്പരകളിൽ തളരാതെ; ഒരു കെഎഫ്സി വിജയഗാഥ
ലോകമെന്പാടുമുള്ള ഭക്ഷണപ്രേമികൾക്ക് സുപരിചിതമാണ് കെഎഫ്സി (കെന്റക്കി ഫ്രൈഡ് ച
ഒരു അതികായന്റെ പതനം!
ഒന്നുമില്ലായ്മയിൽനിന്ന് കോടികളുടെ വ്യവസായം പടുത്തുയർത്തിയയാളാണ് ബി.ആർ. ഷെ
പാന്പൻ പാലത്തിനു പുതിയ ഭാവം
പുതിയ രൂപത്തിൽ അണിഞ്ഞൊരുങ്ങി പാമ്പൻ പാലം. കടലിന് മുകളിലൂടെയുള്ള ഇന്ത്യയിലെ
കാലുമാറൽ രാഷ്ട്രീയം അഥവാ; "ആയാറാം ഗയാറാം'
രാഷ്ട്രീയപ്പാർട്ടിക്കാരുടെ കാലുമാറ്റത്തിന് പൊതുവേയുള്ള പരിഹാസച്ചൊല്ലാണ് "ആയ
ഉള്ളു നിറയെ സംഗീതം
ഒന്നാം രാഗം പാടി
ഒന്നിനെ മാത്രം തേടി
വന്നുവല്ലോ ഇന്നലെ നീ
വടക്കുംനാഥ
മഹേഷിന്റെ ‘ഉൾക്കാഴ്ച'
അർപ്പണബോധത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും ഉത്തമ മാതൃകയാണ് കോട്ടയം പാലാ
ചരിത്രം ഈ ക്ഷേത്രം
ശ്രീരാമന്റെ ജന്മസ്ഥലമായി കണക്കാക്കുന്ന ഹിന്ദുക്കളുടെ പുണ്യഭൂമിയാണ് അയോധ്യ.
പാർഥസാരഥിയും ഗാനഗന്ധർവനും
വർഷങ്ങൾക്കു മുന്‍പാണ്, അന്ന് ഗുരുവായൂർ ക്ഷേത്രത്തിനു സമീപമുള്ള ചെറിയ പാർഥസാര
ടെക്നോക്രാറ്റില്നിന്ന് കര്ഷകനേതാവിലേക്ക്
പി.കെ. രാംദാസ് എന്ന വന്മരം വീണപ്പോള്‍ ഇനി ആര് എന്ന് ചോദിച്ചതുപോലെയായിരുന്നു അ
മരുന്നുവാഴും മലൈ അഥവാ മരുത്വാമല
ജനങ്ങളാൽ സംരക്ഷിക്കപ്പെടുന്ന ഒരു മലയുണ്ട്, നമ്മുടെ അയൽ നാട്ടിൽ. കന്യാകുമാര
പൂരത്തിന്റെ നാട്ടിൽനിന്ന് ആനവണ്ടിയിൽ ഉല്ലാസയാത്രകൾ
ക്രിസ്മസ് അവധിക്കാലം വരാൻ പോവുകയല്ലേ, ഇത്തവണ എന്താ പരിപാടി, എവിടേക്കാണ് അടി
സിമ്മില്‍ കുടുങ്ങരുത്....! വ്യാജന്മാര് ഇനി റേഞ്ചിന് പുറത്ത്
കോഴിക്കോട്: ഒന്നിലധികം സിം കാര്‍ഡുകള്‍ ഉപയോഗിക്കുന്നവാണ് നമ്മളില്‍ പലരും.
പടക്കങ്ങൾ പൊട്ടാത്ത നാട്
പടക്കം മിക്കവർക്കും ഹരമാണ്. തമിഴ്നാട്ടിലാണെങ്കിൽ അത് വികാരവും. ദീപാവലി ഏറ്റ
പതിനെട്ടുകാരന്റെ കന്പനിക്ക് 100 കോടിയുടെ ആസ്തി
മുംബൈ നിവാസിയായ ഒരു പതിമൂന്നുകാരൻ തുടങ്ങിയ സംരംഭം ഇന്ന് ലോകശ്രദ്ധ ആകർഷിക്കു
വെൽക്കം ടു ശ്രീലങ്ക; ജലപാതകളിലൂടെ ലങ്കയിലെത്താം
കേരളത്തിന്റെ അതിർത്തിക്കപ്പുറത്ത് അകലെയല്ലാതെ സ്ഥിതി ചെയ്യുന്ന ശ്രീലങ്ക. ഒരു
അധ്യാപകരുടെ പാട്ട് കൂട്ടുകെട്ട്
കണ്ണൂർ സെന്റ് മൈക്കിൾസ് സ്കൂളിന്റെ സ്റ്റാഫ് റൂമിൽ എന്നും പാട്ടുകൾ തളംകെട്ടി നി
ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാർഥിയെ തോല്പിച്ച സിന്ധ്യ
രണ്ടാം ഭാഗം
ജനസംഘം പിന്നീട് ബിജെപിയായി മാറിയപ്പോൾ പാർട്ടിക്ക് കാര്യ
രാഷ്ട്രീയത്തിൽ വാഴുന്ന ഗ്വാളിയോർ സിന്ധ്യമാർ
സ്വാതന്ത്ര്യാനന്തര കാലഘട്ടം മുതൽ ഇപ്പോഴും ഇന്ത്യൻ രാഷ്ട്രീയരംഗത്ത് ഏറെ സ്വാധീന
സജീവം സജ്ജീവ് ബാലകൃഷ്ണൻ
സീമ മോഹന്‍ലാല്‍
കൊച്ചി: നികുതിക്കണക്കുകളിലെ കൂട്ടലും കിഴിക്കലും പൂ
അപൂർവം ഈ സമരജീവിതം
കർക്കശക്കാരനായ പാർട്ടി നേതാവ് എന്ന നിലയിൽനിന്ന് ജനപ്രിയനായ രാഷ്ട്രീയനേതാ
പൊന്ത കാടുകെട്ടി
കോവിഡ് കാലത്തെ ഒരു നൻപകൽ നേരത്ത് മയക്കം വിട്ട് പുതിയ സ്വപ്നങ്ങളിലേക്ക് ഉണർ
അരിട്ടപ്പട്ടി പഞ്ചായത്ത് പ്രസിഡന്റ്, വയസ് 89
തമിഴ്നാട്ടിലെ അരിട്ടപ്പട്ടി പഞ്ചായത്തിലെ പ്രസിഡന്റായ 89കാരിയായ വീരമ്മാൾ അമ
തെരഞ്ഞെടുപ്പുഗോദയിലെ അതികായ ഗായത്രിദേവി
ഇന്ത്യൻ രാഷ്ട്രീയത്തിൽ ഏറെ കോളിളക്കം സൃഷ്ടിച്ച വനിതയാണ് ഗായത്രീദേവി. ഇന്നത്തെ
മരുഭൂമിയെ പച്ചക്കറികൾ കൊണ്ട് പച്ച പുതപ്പിച്ച്...
നാളികേരത്തിന്റെ നാട്ടിലെനിക്കൊരു
നാഴിയിടങ്ങഴി മണ്ണുണ്ട്...
എന്ന പാ
വചസിലെ വായനാവസന്തം
രണ്ടാഴ്ച മുമ്പ് തിരുവനന്തപുരം പേരൂര്‍ക്കടയില്‍ ഒരു ഗൃഹപ്രവേശം നടന്നു. "വചസ്'
10 വർഷം 1,500 നാടക വേദികൾ, 20 വർഷം 75 സിനിമകൾ
പാട്യം ശ്രീനി എന്ന ശ്രീനിവാസനും നർത്തകൻ വിനീതിനും ശേഷം കണ്ണൂർ ജില്ലയിൽ നിന്ന്
കണ്ണീർപ്പാടങ്ങൾ വറ്റിച്ച വിപ്ലവകാരി
ഇന്ത്യയിൽ കൃഷിയെന്നത് അമേരിക്കയിലെയും ഓസ്ട്രേലിയയിലെയുംപോലെ കേവലമൊരു ഭക്ഷ്
ഇഡി എന്നാൽ ഇഡിയറ്റ് ഡെവിൾസ് എന്നല്ല നാരായണാ...
പണ്ട് ഒരു സിബിഐ ഡയറിക്കുറിപ്പ് എന്ന സിനിമ ഇറങ്ങിയതിനു ശേഷം കേരളത്തിലെ കേസായ
ചെറുശേരിയുടെ ചിറക്കൽ
കണ്ണൂരിന്റെ സാംസ്കാരിക പൈതൃകത്തില്‍ ചിറക്കല്‍ എന്നത് വലിയൊരേടാണ്. ഏഷ്യയിലെ
കാനാൻ ദേശക്കാർ നിർമിച്ച കമാനവും പടിപ്പുരയും കണ്ടെത്തി
ഇസ്രയേൽ: വടക്കൻ ഇസ്രയേലിൽ പുരാവസ്തു ഗവേഷകർ അടുത്തിടെ അതിശയകരമായ ഒരു കണ്
നൂറിന്റെ നിറവില്‍ കഥാപ്രസംഗം
സര്വകലകളുടേയും സമന്വയമായ കഥാപ്രസംഗമെന്ന കല നൂറിന്റെ നിറവിൽ. കുമാരനാശാ
അരീക്കൽ വെള്ളച്ചാട്ടത്തിൽ ആർത്തുല്ലസിക്കാം
എറണാകുളം ജില്ലയിലെ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നാണ് പിറവം പാമ്പാക്കുടയി
കൈക്കരുത്തിൽ ഉയരങ്ങളിലേക്ക്
കൊച്ചി: സ്കൂള്‍ പഠനകാലത്ത് പിറ്റി പിരീഡില്‍ കൂട്ടുകാരെല്ലാം ഓരോ കായികവിനോദങ
സത്യമോ മിഥ്യയോ?
അഗസ്ത്യമലനിരകളിലെ പാറയിടുക്കുകൾക്കിടയിലൂടെയും പുൽമേടുകളിലൂടെയും 'തുമ്പ
കൈയിലല്ല കാര്യം ചങ്കുറപ്പിലാണ്...
അഗസ്ത്യമലയുടെ അടിവാരത്തെ ശ്രീധരൻകാണിക്ക് കൈ കളില്ലെങ്കിലും ചങ്കുറപ്പ് ആവോ
കുഞ്ഞൂഞ്ഞ് അങ്ങനെ ‘കുഞ്ഞ്’ ആയി
ഉമ്മൻ ചാണ്ടിയുടെ പാതിമെയ്യായിനിന്ന് അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിലെ അഭിമ
പിന്നിട്ടത് കാല് നൂറ്റാണ്ട്; സിനിമാ വാര്‍ത്തയെഴുത്തിന്റെ അമരക്കാരനായി എ.എസ്. ദിനേശ്
പുതിയ ചിത്രങ്ങള്‍ തിയറ്ററുകളില്‍ എത്തുമ്പോള്‍ മിക്കപ്പോഴും അഭ്രപാളികളില്‍ തെ
എംടിയുടെ കൂടല്ലൂർ; കഥയുടെ ഇതിഹാസത്തിന് നവതി
എം.ടി. വാസുദേവൻ നായർ - മലയാള വായനക്കാരന്റെ നെഞ്ചിടിപ്പായ എംടി യുടെ പേരിനു മു
ജൂലൈയുടെ നഷ്ടം
""ഞാന്‍ എന്റെ പാട്ടുകളൊന്നും ടേപ്പ് റെക്കോര്‍ഡില്‍ ഇട്ടു കേള്‍ക്കാറേയില്ല. കാറില
സജീവ് ഡോക്ടർ കഥയെഴുതുകയാണ്...
തൃശൂർ: പ്രിസ്ക്രിപ്ഷൻ എഴുതുന്ന കൈവിരൽത്തുമ്പിൽ നിന്നും കഥയും കവിതയും മനോഹരമാ
പോലീസ് കര്ഷകന്
നീതി നിര്‍വഹണത്തിനൊപ്പം കൃഷിയില്‍ നൂറുമേനി വിളയിക്കാനും തനിക്ക് കഴിയുമെന്ന്
അമേരിക്കയിൽ വെന്നിക്കൊടി പാറിച്ച് ഐപിഎസ് ദന്പതികൾ
ലോകത്തിലെ ഏറ്റവും കഠിനവും ബുദ്ധിമുട്ടുമുള്ള മത്സര ഇനമായ അമേരിക്കയിലെ അയണ്‍
തൊണ്ണൂറ്റിരണ്ടിലും കവിതയുടെ ബാധയൊഴിയാതെ...
കവി ഭരതന്നൂർ ശിവരാജൻ ഇപ്പോഴും എഴുത്തിന്റെ തിരക്കിലാണ്. പ്രായം തൊണ്ണൂറ്റിരണ്ട
സൂര്യതേജസിന്റെ പ്രഭ
മാവേലിക്കര ബിഷപ് ജോഷ്വാ മാർ ഇഗ്നാത്തിയോസ്
സൂര്യചൈതന്യത്തിന്റെ 45 വർഷങ്ങൾ
നടരാജ കൃഷ്ണമൂർത്തി അല്ലെങ്കിൽ എൻ. കൃഷ്ണമൂർത്തി എന്നു പറഞ്ഞാൽ അധികമാരും തിരി
പാണ്ടിപ്പത്ത് സാഹസികരുടെ മലനിരകൾ
പാണ്ടിപ്പത്ത്, സാഹസികര്‍ ഇഷ്ടപ്പെടുന്ന വനം! പ്രകൃതിരമണീയമായ, സഞ്ചാരികള്‍ക്ക
നാലായിരം അമ്മമാരുടെ മെഗാ റന്പാൻ പാട്ട്: ലോകചരിത്രത്തിൽ ഇടംനേടി പാലയൂർ
പാലയൂർ: മാർതോമാശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ 19
കുറഞ്ഞ ചെലവില്‍ കുട്ടനാടിന്റെ കായൽക്കാഴ്ചകൾ
കുറഞ്ഞ ചെലവില്‍ കുട്ടനാടിന്റെ കായല്‍ക്കാഴ്ചകളും പ്രകൃതി സൗന്ദര്യവും ആസ്വദിച്
രാഷ്ട്രീയജീവിതത്തിൽ അക്ഷരത്തെറ്റ് ഉണ്ടാക്കാത്ത നേതാവ്
കടുത്ത മുഖഭാവമാണ്, കനത്ത ശബ്ദമാണ്, കർക്കശക്കാരനാണ്, തുറന്നൊരു ചിരി വളരെ അ
വരവൂർ ഗോൾഡ് : മണ്ണിൽ വിളയുന്ന സ്വർണം
വരവൂരിലെ സ്വർണം അഥവാ വരവൂർ ഗോൾഡ് എന്ന് കേട്ടിട്ടുണ്ടോ. സാക്ഷാൽ സ്വർണവുമായി വ
വൈപ്പിനിൽനിന്നു ലഡാക്കിലേക്ക്
അലകടലിന്റെ തീരത്തുനിന്നു കിലോമീറ്ററുകൾ താണ്ടി സമതലങ്ങളും കുന്നും കാടും കട
ചരിത്രത്തിന്റെ ഓർമയായി "കൊതി'ക്കല്ല്
പഴയ നാട്ടുരാജ്യങ്ങളുടെ ഓർമ പേറുന്ന അതിർത്തിക്കല്ലുണ്ട് കാഞ്ഞിരമറ്റത്ത്. കൊച
"വീട്ടിലെ ആശുപത്രി'
ഒരു വീട് സ്വന്തമാക്കുക എന്നത് എല്ലാവരുടെയും സ്വപ്നമാണ്. എന്നാൽ, ഒരു വീട് ഒരുപാ
ലോകത്തെ ഞെട്ടിച്ച സ്കൂപ്പുകളുടെ സഖാവ്
ലോകത്തെ ഞെട്ടിച്ച സ്കൂപ്പുകളുടെ ഉടമയായിരുന്നു അന്തരിച്ച കുഞ്ഞനന്തൻ നായരെന്
നീതികിട്ടാതെ പത്തുവര്‍ഷം; നീറുന്ന ഓര്‍മയായി ജിഷ
നീതി വൈകിപ്പിക്കുന്നത് നീതി നിഷേധിക്കുന്നതിന് തുല്യമാണെന്നു പറയുമ്പോഴും അനിശ്
Latest News
ഇ.പി. ജയരാജൻ വിവാദം ബിരിയാണി ചെമ്പ് പോലെ: വി.എസ്. സുനിൽ കുമാർ
"എന്റെ അച്ഛൻ കെ. കരുണാകരൻ അല്ല, 1973 മുതലുള്ള ചരിത്രം പറയും': പത്മജയ്ക്ക് ഉണ്ണിത്താന്റെ മറുപടി
മണിപ്പുരില്‍ സൈനിക ക്യാന്പിന് നേരെ ആക്രമണം; രണ്ട് സിആര്‍പിഎഫ് ജവാന്മാര്ക്ക് വീരമൃത്യു
രാഹുലും പ്രിയങ്കയും കളത്തിലിറങ്ങുമൊ? കോണ്‍ഗ്രസ് ഇന്ന് തീരുമാനിച്ചേക്കും
വോട്ടുകൾ പെട്ടിയിലായി; ഇനി കൂട്ടിക്കിഴിക്കലിന്റെ നാളുകൾ
Latest News
ഇ.പി. ജയരാജൻ വിവാദം ബിരിയാണി ചെമ്പ് പോലെ: വി.എസ്. സുനിൽ കുമാർ
"എന്റെ അച്ഛൻ കെ. കരുണാകരൻ അല്ല, 1973 മുതലുള്ള ചരിത്രം പറയും': പത്മജയ്ക്ക് ഉണ്ണിത്താന്റെ മറുപടി
മണിപ്പുരില്‍ സൈനിക ക്യാന്പിന് നേരെ ആക്രമണം; രണ്ട് സിആര്‍പിഎഫ് ജവാന്മാര്ക്ക് വീരമൃത്യു
രാഹുലും പ്രിയങ്കയും കളത്തിലിറങ്ങുമൊ? കോണ്‍ഗ്രസ് ഇന്ന് തീരുമാനിച്ചേക്കും
വോട്ടുകൾ പെട്ടിയിലായി; ഇനി കൂട്ടിക്കിഴിക്കലിന്റെ നാളുകൾ
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top