Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
കാമുകൻ പറഞ്ഞു, തോക്കെടുത്തു!
WhatsApp
1930കളിൽ അമേരിക്കയെ വിറപ്പിച്ച കുപ്രസിദ്ധ വനിതാ കുറ്റവാളിയാണ് ബോണി പാർക്കർ. ബോണിയെക്കുറിച്ചു പറയുന്പോൾ ക്ലൈഡ് ബാരോ എന്ന അവളുടെ കാമുകനെക്കുറിച്ചും പറയേണ്ടി വരും. ഇരുവരും കടുത്ത പ്രണയത്തിലായിരുന്നു. ക്ലൈഡ് ബാരോയോടുള്ള ബോണിയുടെ പ്രണയമാണ് അവളെ കുറ്റകൃത്യങ്ങളുടെ ലോകത്ത് എത്തിച്ചതെന്നു പറയാം.
ചെറുപ്പത്തിൽ ഒരു പാവം
1910 ഒക്ടോബർ ഒന്നിന് ടെക്സാസിലാണ് എമ്മയുടെയും ചാൾസ് പാർക്കറുടെയും മകളായി ബോണിയുടെ ജനനം. ബോണി രണ്ടാമത്തെ കുട്ടിയായിരുന്നു. ബോണിക്കു മൂത്തതു സഹോദരനും ഇളയതു സഹോദരിയുമായിരുന്നു.
നാലു വയസുള്ളപ്പോൾ അച്ഛൻ മരിച്ചു. പിന്നീട് അമ്മ ഡള്ളാസിലുള്ള മുത്തച്ഛന്റെയും മുത്തശ്ശിയുടെയും അടുത്തേക്കു ബോണിയെ കൊണ്ടുചെന്നാക്കി. അവിടെ സ്കൂളിൽ പഠനം തുടങ്ങി. പഠിക്കാനൊക്കെ മിടുക്കി. കവിതകളോടും സാഹിത്യത്തോടുമൊക്കെ നല്ലഅടുപ്പം അവൾക്കുണ്ടായിരുന്നു. ഒരു സിനിമാ നടിയാകണമെന്നായിരുന്നു മോഹം. വളരെ നല്ല രീതിയിൽ വസ്ത്രങ്ങൾ അണിഞ്ഞ് ഒരുങ്ങി നടക്കുന്നതു ശീലമാക്കി. ഇങ്ങനെയൊരു പെൺകുട്ടി പിന്നീടു നാടിനെ വിറപ്പിക്കുന്ന ക്രിമിനൽ ആയി മാറിയതു കണ്ട് ജനം അന്തംവിട്ടു. ഇവൾക്കിതെങ്ങനെ സാധിക്കുന്നുവെന്നോർത്തു ബോണിയുടെ ബാല്യകാല സുഹൃത്തുക്കൾ അദ്ഭുതം കൂറി. കാരണം ചെറുപ്പത്തിൽ അവർക്കെല്ലാം ഒാമനയായിരുന്നു ഈ പെൺകുട്ടി.
16-ാം വയസിൽ വിവാഹം
ഹൈസ്കൂളിൽ പഠിക്കുന്പോഴാണ് സഹപാഠിയായ റോയ് തോണ്‍ടണുമായി ബോണി പ്രണയത്തിലാകുന്നത്. 1926 സെപ്റ്റംബറിൽ, ബോണിയുടെ പതിനാറാം പിറന്നാളിന് ദിവസങ്ങൾക്കു മുമ്പ് അവർ വിവാഹിതരായി. ഇതോടെയാണ് ബോണിയുടെ ജീവിതത്തിൽ വഴിത്തിരിവുണ്ടാകുന്നതെന്നു പറയാം. വിവാഹം ഇരു വീടുകളിലും വലിയ പ്രശ്നമായി മാറി. കാമുകനോടുള്ള ഇഷ്ടം കൂടിയപ്പോൾ തന്റെ വലതു തുടയിൽ റോയിയുടെ പേരു പച്ചകുത്താനും അവൾ ഒരുന്പെട്ടു. എന്നാൽ, ഇവരുടെ വിവാഹ ജീവിതം പ്രണയകാലം പോലെ അത്ര സുഖകരമായിരുന്നില്ല. വൈകാതെ വേർപിരിയാൻ തീരുമാനിച്ചു. നിയമപരമായി വിവാഹമോചനം നേടിയിട്ടില്ലെങ്കിലും ഇരുവരും പിരിഞ്ഞു.
1929ൽ തോണ്ടണിന് ഒരു മോഷണക്കേസിൽ അഞ്ച് വർഷം തടവ് ലഭിച്ചു. ഇതിനിടെ, ബോണി മുത്തശിക്കൊപ്പം താമസം തുടങ്ങി. പിന്നീടൊരിക്കലും ഇരുവരും പരസ്പരം കണ്ടിട്ടില്ല.
പുതിയ സുഹൃത്ത്
1930 ജനുവരിയിലാണ് ബോണി പാർക്കറും ക്ലൈഡ് ബാരോയും ആദ്യമായി കണ്ടുമുട്ടുന്നത്. ഇരുവരുടെയും പൊതുസുഹൃത്ത് മുഖാന്തിരമായിരുന്നു ആ കൂടിക്കാഴ്ച. അന്നു ബോണിക്ക് 19 വയസ്. ക്ലൈഡിന് 20 വയസ്. ക്ലൈഡ് ബാരോ നേരത്തെതന്നെ ക്രിമിനൽ പശ്ചാത്തലം ഉള്ളയാളായിരുന്നു. ബോണിയും ക്ലൈഡും തമ്മിലുള്ള പ്രണയം ശക്തമായി തുടരുന്നതിനിടയിൽ ക്ലൈഡ് വിവിധ ക്രിമിനൽ കേസുകളിൽ പിടിയിലായി, വൈകാതെ ജയിലിലും
പ്രണയം തലയ്ക്കുപിടിച്ച ബോണി വല്ലാതെ അസ്വസ്ഥതയായി. ക്ലൈഡിന്റെ അവസ്ഥയും മറിച്ചായിരുന്നില്ല. ജയിലിലെ അഴികൾക്കുള്ളിൽ കഴിയുന്പോഴും ബോണിയെ കാണാൻ അവൻ കൊതിച്ചു. എങ്ങനെയും ഇവിടെനിന്നു രക്ഷപ്പെടണമെന്ന തോന്നൽ ശക്തമായി. അവന്റെ ആഗ്രഹം മനസിലാക്കിയ ബോണി ക്ലൈഡിനു ജയിലിൽനിന്നു രക്ഷപ്പെടാൻ വഴിയൊരുക്കി. ജയിൽ സന്ദർശനം നടത്തിയ ബോണി പോലീസുകാർ കാണാതെ ജയിലിലേക്ക് ഒരു തോക്ക് കടത്തി. തോക്ക് കിട്ടിയ ക്ലൈഡ് രക്ഷപ്പെടാനുള്ള തയാറെടുപ്പുകൾ നടത്തി. ഇതിനായി സഹതടവുകാരുടെ സഹായവും തേടി.
1930 മാർച്ച് 11ന് ക്ലൈഡ് സഹതടവുകാരുമായി ചേർന്നു ജയിൽ ചാടി. പക്ഷേ, ആ രക്ഷപ്പെടലിന് ആയുസ് കുറവായിരുന്നു. ജയിൽ ചാടി ഒരാഴ്ച പിന്നിട്ടപ്പോൾ ക്ലൈഡ് വീണ്ടും അകത്തായി. തുടർന്ന് ക്ലൈഡിനെ 14 വർഷത്തെ കഠിന തടവിനു ശിക്ഷിച്ചു.
പരോളിൽ പുറത്ത്
കുറെക്കാലം കഴിഞ്ഞപ്പോൾ ക്ലൈഡിനു പരോൾ നൽകണമെന്ന് ആവശ്യപ്പെട്ട് അമ്മ കോടതിയെ സമീപിച്ചു. കോടതി 1932 ഫെബ്രുവരിയിൽ ക്ലൈഡിനു പരോൾ അനുവദിച്ചു. ഇതോടെ ജയിൽ മോചിതനായ ക്ലൈഡ് ആദ്യം പോയത് ബോണി തേടിയായിരുന്നു. അവൻ പെട്ടെന്നു പണമുണ്ടാക്കാൻ പുതിയ ക്രിമിനൽ പദ്ധതികൾ ആസൂത്രണം ചെയ്തു. ബോണിയും ഒപ്പംകൂടി. തങ്ങളുടെ ആശയവുമായി യോജിക്കുന്ന കുറച്ചു ചെറുപ്പക്കാരെയും ക്ലൈഡ് സംഘടിപ്പിച്ചു.
കവർച്ചയും കൊലപാതകവും
ജയിൽ മോചിതനായ ക്ലൈഡും സംഘവും അമേരിക്കയെ വിറപ്പിക്കുന്ന തരത്തിലുള്ള കവർച്ചകളുമായിട്ടാണ് പിന്നെ മുന്നോട്ടുപോയത്. ബാങ്ക് കവർച്ചയായിരുന്നു ഇവരുടെ പ്രധാന മേഖല. ഇതോടൊപ്പം ബിസിനസ് സ്ഥാപനങ്ങളും ഗ്യാസ് സ്റ്റേഷനുകളിലുമൊക്കെ കവർച്ച നടത്തി. തങ്ങളെ നേരിടാൻ വരുന്നവരെ കൊലപ്പെടുത്താനും ഇവർ മടി കാണിച്ചില്ല. ടെക്സസ്, ഒക്ലഹോമ, മിസോറി, ന്യൂ മെക്സിക്കോ, ലൂസിയാന എന്നീ അഞ്ച് സംസ്ഥാനങ്ങളിലായിട്ടായിരുന്നു ഇവരുടെ തേർവാഴ്ച കൂടുതലും നടന്നത്. കവർച്ചയിലൂടെ ധാരാളം പണം ഇവർ സന്പാദിച്ചു.
ബോണി ജയിലിൽ
ഇതിനിടെ ഒരു കവർച്ചാകേസിൽ ബോണി രണ്ടു മാസം ജയിലിലായി. ജയിലിൽ കിടക്കുന്പോഴെല്ലാം അവൾ കവിതയെഴുതി. ക്ലൈഡുമായുള്ള തന്റെ പ്രണയമായിരുന്നു കവിതയുടെ ഉള്ളടക്കം. ജയിൽ മോചിതയായപ്പോൾ വീണ്ടും ക്ലൈഡിനോടൊപ്പം ചേർന്ന് അവൾ കുറ്റകൃത്യങ്ങൾക്കു നേതൃത്വം നൽകി.
അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ സഞ്ചരിച്ചു കൊള്ളകള്‍ ആസൂത്രണം ചെയ്തു. ഇതോടെ ഇവർ അമേരിക്ക മുഴുവൻ കുപ്രസിദ്ധയായി. പലപ്പോഴായി ഒന്‍പതു പോലീസുകാരെ ഉൾപ്പെടെ 13 പേരെ ക്ലൈഡ- ബോണി സംഘം കൊലപ്പെടുത്തിയതായിട്ടാണ് കണക്ക്. ഇവരുടെ തേർവാഴ്ച ഭരണകൂടങ്ങൾക്കു തലവേദനയായി മാറി. ഇവരെ പിടികൂടാൻ പ്രത്യേക സംഘത്തെതന്നെ നിയോഗിച്ചു.
അവസാനം ഇങ്ങനെ
ബോണിയെയും ക്ലൈഡിനെയും കുടുക്കാൻ വല വിരിച്ചു പോലീസ് കാത്തിരുന്നു. ഒടുവിൽ ഇവർ ലൂസിയാനയിൽ ഉള്ളതായി പോലീസിനു വിവരം ലഭിച്ചു. ബോണിയും ക്ലൈഡും കാറോടിച്ചു വരികയായിരുന്നു. റോഡിന്റെ വശങ്ങളിലും കുറ്റിക്കാട്ടിൽ പോലീസ് സംഘം ഒളിച്ചിരുന്നു. കാർ അടുത്തെത്തിയതും തുരുതുരാ തോക്കുകൾ ഗർജിച്ചു. ശരവർഷം പോലെ വെടിയുണ്ടകൾ കാറിൽ പതിച്ചു. ചില്ലുകൾ തകർന്നു.
ബുള്ളറ്റുകൾ നിരവധിയെണ്ണം ഈ അധോലോക നേതാക്കളുടെ ശരീരവും തുളച്ചു. കാറിന്റെ ഡോർ ബുള്ളറ്റുകൾകൊണ്ട് അരിപ്പപോലെയായി. അമേരിക്ക കണ്ട കൊടും കുറ്റവാളികളുടെ പതനം...1934 മേയ് 23ന് ടെക്സാസ്, ലൂസിയാന സംസ്ഥാന പോലീസ് സംയുക്തമായി നടത്തിയ ഒാപ്പറേഷനിലാണ് ബോണിയും ക്ലൈഡും കൊല്ലപ്പെടുന്നത്.
കൊടും കുറ്റവാളികളാണെങ്കിലും ബോണിയുടെയും ക്ലൈഡിന്റെയും പ്രണയം അമേരിക്കക്കാരുടെ മനസിൽ ഇപ്പോഴുമുണ്ട്. ഇവരുടെ ജീവിതകഥയെ ആസ്പദമാക്കി 1967ൽ ബോണി ആൻഡ് ക്ലൈഡ് എന്ന സിനിമ ഹോളിവുഡിൽ പുറത്തിറങ്ങിയിരുന്നു.
ഇവർ വെടിയേറ്റ് കൊല്ലപ്പെടുന്നതിനു തൊട്ടുമുന്‍പുള്ള ചിത്രം ഏറെ വൈറലായിരുന്നു. ഇരുവരും കെട്ടിപ്പുണര്‍ന്നു ചുംബിക്കുന്ന ഫോട്ടോയാണ് ശ്രദ്ധിക്കപ്പെട്ടത്. തങ്ങള്‍ വൈകാതെ പിടിക്കപ്പെടാനും കൊല്ലപ്പെടാനും പോവുകയാണെന്നു തിരിച്ചറിഞ്ഞപ്പോഴുള്ള അവസാന ചുംബനമായിരുന്നു ഇവർ ഫോട്ടോയിലൂടെ ലോകത്തെ കാണിച്ചത്.
"കാര്യം കാണാൻ കഴുതക്കാൽ പിടിച്ചപ്പോൾ'
കാര്യം കാണാൻ കഴുതക്കാലും പിടിക്കണം എന്നൊരു പഴഞ്ചൊല്ലുണ്ട്, ഈ പഴഞ്ചൊല്ലിൽ പതിര
രാജ്യത്തെ ഞെട്ടിച്ച ചില തോൽവികൾ
ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കെ എല്ലാവരും ആരു ജയിക്കും ആരു തോൽ
തീ പടരുന്ന ‘തരിശ് ഭൂമി’
കച്ചത്തീവ്വ് എന്ന പേരിന്റെ അർഥം തരിശ് ഭൂമി എന്നാണ്. എന്നാൽ ഇന്ന് അത് വെറുമൊരു
പാമ്പുകളുടെ പ്രിയപ്പെട്ട രക്ഷക; പുലിയാണ് വിദ്യ രാജു
വിദ്യ രാജുവിന്റെ ഫോണിലേക്ക് വാര്‍ത്തയ്ക്കായി വിളിച്ചപ്പോള്‍ ആദ്യം ചോദിച്ചത് "എവ
ഒരു മുയ്യം മോഡൽ കൃഷിക്കഥ
ഇതരസംസ്ഥാനങ്ങളിൽനിന്നു വരുന്ന വിഷം കലർന്ന പച്ചക്കറികൾ തങ്ങളുടെ വീട്ടിലേക്
പരാജയ പരന്പരകളിൽ തളരാതെ; ഒരു കെഎഫ്സി വിജയഗാഥ
ലോകമെന്പാടുമുള്ള ഭക്ഷണപ്രേമികൾക്ക് സുപരിചിതമാണ് കെഎഫ്സി (കെന്റക്കി ഫ്രൈഡ് ച
ഒരു അതികായന്റെ പതനം!
ഒന്നുമില്ലായ്മയിൽനിന്ന് കോടികളുടെ വ്യവസായം പടുത്തുയർത്തിയയാളാണ് ബി.ആർ. ഷെ
പാന്പൻ പാലത്തിനു പുതിയ ഭാവം
പുതിയ രൂപത്തിൽ അണിഞ്ഞൊരുങ്ങി പാമ്പൻ പാലം. കടലിന് മുകളിലൂടെയുള്ള ഇന്ത്യയിലെ
കാലുമാറൽ രാഷ്ട്രീയം അഥവാ; "ആയാറാം ഗയാറാം'
രാഷ്ട്രീയപ്പാർട്ടിക്കാരുടെ കാലുമാറ്റത്തിന് പൊതുവേയുള്ള പരിഹാസച്ചൊല്ലാണ് "ആയ
ഉള്ളു നിറയെ സംഗീതം
ഒന്നാം രാഗം പാടി
ഒന്നിനെ മാത്രം തേടി
വന്നുവല്ലോ ഇന്നലെ നീ
വടക്കുംനാഥ
മഹേഷിന്റെ ‘ഉൾക്കാഴ്ച'
അർപ്പണബോധത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും ഉത്തമ മാതൃകയാണ് കോട്ടയം പാലാ
ചരിത്രം ഈ ക്ഷേത്രം
ശ്രീരാമന്റെ ജന്മസ്ഥലമായി കണക്കാക്കുന്ന ഹിന്ദുക്കളുടെ പുണ്യഭൂമിയാണ് അയോധ്യ.
പാർഥസാരഥിയും ഗാനഗന്ധർവനും
വർഷങ്ങൾക്കു മുന്‍പാണ്, അന്ന് ഗുരുവായൂർ ക്ഷേത്രത്തിനു സമീപമുള്ള ചെറിയ പാർഥസാര
ടെക്നോക്രാറ്റില്നിന്ന് കര്ഷകനേതാവിലേക്ക്
പി.കെ. രാംദാസ് എന്ന വന്മരം വീണപ്പോള്‍ ഇനി ആര് എന്ന് ചോദിച്ചതുപോലെയായിരുന്നു അ
മരുന്നുവാഴും മലൈ അഥവാ മരുത്വാമല
ജനങ്ങളാൽ സംരക്ഷിക്കപ്പെടുന്ന ഒരു മലയുണ്ട്, നമ്മുടെ അയൽ നാട്ടിൽ. കന്യാകുമാര
പൂരത്തിന്റെ നാട്ടിൽനിന്ന് ആനവണ്ടിയിൽ ഉല്ലാസയാത്രകൾ
ക്രിസ്മസ് അവധിക്കാലം വരാൻ പോവുകയല്ലേ, ഇത്തവണ എന്താ പരിപാടി, എവിടേക്കാണ് അടി
സിമ്മില്‍ കുടുങ്ങരുത്....! വ്യാജന്മാര് ഇനി റേഞ്ചിന് പുറത്ത്
കോഴിക്കോട്: ഒന്നിലധികം സിം കാര്‍ഡുകള്‍ ഉപയോഗിക്കുന്നവാണ് നമ്മളില്‍ പലരും.
പടക്കങ്ങൾ പൊട്ടാത്ത നാട്
പടക്കം മിക്കവർക്കും ഹരമാണ്. തമിഴ്നാട്ടിലാണെങ്കിൽ അത് വികാരവും. ദീപാവലി ഏറ്റ
പതിനെട്ടുകാരന്റെ കന്പനിക്ക് 100 കോടിയുടെ ആസ്തി
മുംബൈ നിവാസിയായ ഒരു പതിമൂന്നുകാരൻ തുടങ്ങിയ സംരംഭം ഇന്ന് ലോകശ്രദ്ധ ആകർഷിക്കു
വെൽക്കം ടു ശ്രീലങ്ക; ജലപാതകളിലൂടെ ലങ്കയിലെത്താം
കേരളത്തിന്റെ അതിർത്തിക്കപ്പുറത്ത് അകലെയല്ലാതെ സ്ഥിതി ചെയ്യുന്ന ശ്രീലങ്ക. ഒരു
അധ്യാപകരുടെ പാട്ട് കൂട്ടുകെട്ട്
കണ്ണൂർ സെന്റ് മൈക്കിൾസ് സ്കൂളിന്റെ സ്റ്റാഫ് റൂമിൽ എന്നും പാട്ടുകൾ തളംകെട്ടി നി
ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാർഥിയെ തോല്പിച്ച സിന്ധ്യ
രണ്ടാം ഭാഗം
ജനസംഘം പിന്നീട് ബിജെപിയായി മാറിയപ്പോൾ പാർട്ടിക്ക് കാര്യ
രാഷ്ട്രീയത്തിൽ വാഴുന്ന ഗ്വാളിയോർ സിന്ധ്യമാർ
സ്വാതന്ത്ര്യാനന്തര കാലഘട്ടം മുതൽ ഇപ്പോഴും ഇന്ത്യൻ രാഷ്ട്രീയരംഗത്ത് ഏറെ സ്വാധീന
സജീവം സജ്ജീവ് ബാലകൃഷ്ണൻ
സീമ മോഹന്‍ലാല്‍
കൊച്ചി: നികുതിക്കണക്കുകളിലെ കൂട്ടലും കിഴിക്കലും പൂ
അപൂർവം ഈ സമരജീവിതം
കർക്കശക്കാരനായ പാർട്ടി നേതാവ് എന്ന നിലയിൽനിന്ന് ജനപ്രിയനായ രാഷ്ട്രീയനേതാ
പൊന്ത കാടുകെട്ടി
കോവിഡ് കാലത്തെ ഒരു നൻപകൽ നേരത്ത് മയക്കം വിട്ട് പുതിയ സ്വപ്നങ്ങളിലേക്ക് ഉണർ
അരിട്ടപ്പട്ടി പഞ്ചായത്ത് പ്രസിഡന്റ്, വയസ് 89
തമിഴ്നാട്ടിലെ അരിട്ടപ്പട്ടി പഞ്ചായത്തിലെ പ്രസിഡന്റായ 89കാരിയായ വീരമ്മാൾ അമ
തെരഞ്ഞെടുപ്പുഗോദയിലെ അതികായ ഗായത്രിദേവി
ഇന്ത്യൻ രാഷ്ട്രീയത്തിൽ ഏറെ കോളിളക്കം സൃഷ്ടിച്ച വനിതയാണ് ഗായത്രീദേവി. ഇന്നത്തെ
മരുഭൂമിയെ പച്ചക്കറികൾ കൊണ്ട് പച്ച പുതപ്പിച്ച്...
നാളികേരത്തിന്റെ നാട്ടിലെനിക്കൊരു
നാഴിയിടങ്ങഴി മണ്ണുണ്ട്...
എന്ന പാ
വചസിലെ വായനാവസന്തം
രണ്ടാഴ്ച മുമ്പ് തിരുവനന്തപുരം പേരൂര്‍ക്കടയില്‍ ഒരു ഗൃഹപ്രവേശം നടന്നു. "വചസ്'
10 വർഷം 1,500 നാടക വേദികൾ, 20 വർഷം 75 സിനിമകൾ
പാട്യം ശ്രീനി എന്ന ശ്രീനിവാസനും നർത്തകൻ വിനീതിനും ശേഷം കണ്ണൂർ ജില്ലയിൽ നിന്ന്
കണ്ണീർപ്പാടങ്ങൾ വറ്റിച്ച വിപ്ലവകാരി
ഇന്ത്യയിൽ കൃഷിയെന്നത് അമേരിക്കയിലെയും ഓസ്ട്രേലിയയിലെയുംപോലെ കേവലമൊരു ഭക്ഷ്
ഇഡി എന്നാൽ ഇഡിയറ്റ് ഡെവിൾസ് എന്നല്ല നാരായണാ...
പണ്ട് ഒരു സിബിഐ ഡയറിക്കുറിപ്പ് എന്ന സിനിമ ഇറങ്ങിയതിനു ശേഷം കേരളത്തിലെ കേസായ
ചെറുശേരിയുടെ ചിറക്കൽ
കണ്ണൂരിന്റെ സാംസ്കാരിക പൈതൃകത്തില്‍ ചിറക്കല്‍ എന്നത് വലിയൊരേടാണ്. ഏഷ്യയിലെ
കാനാൻ ദേശക്കാർ നിർമിച്ച കമാനവും പടിപ്പുരയും കണ്ടെത്തി
ഇസ്രയേൽ: വടക്കൻ ഇസ്രയേലിൽ പുരാവസ്തു ഗവേഷകർ അടുത്തിടെ അതിശയകരമായ ഒരു കണ്
നൂറിന്റെ നിറവില്‍ കഥാപ്രസംഗം
സര്വകലകളുടേയും സമന്വയമായ കഥാപ്രസംഗമെന്ന കല നൂറിന്റെ നിറവിൽ. കുമാരനാശാ
അരീക്കൽ വെള്ളച്ചാട്ടത്തിൽ ആർത്തുല്ലസിക്കാം
എറണാകുളം ജില്ലയിലെ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നാണ് പിറവം പാമ്പാക്കുടയി
കൈക്കരുത്തിൽ ഉയരങ്ങളിലേക്ക്
കൊച്ചി: സ്കൂള്‍ പഠനകാലത്ത് പിറ്റി പിരീഡില്‍ കൂട്ടുകാരെല്ലാം ഓരോ കായികവിനോദങ
സത്യമോ മിഥ്യയോ?
അഗസ്ത്യമലനിരകളിലെ പാറയിടുക്കുകൾക്കിടയിലൂടെയും പുൽമേടുകളിലൂടെയും 'തുമ്പ
കൈയിലല്ല കാര്യം ചങ്കുറപ്പിലാണ്...
അഗസ്ത്യമലയുടെ അടിവാരത്തെ ശ്രീധരൻകാണിക്ക് കൈ കളില്ലെങ്കിലും ചങ്കുറപ്പ് ആവോ
കുഞ്ഞൂഞ്ഞ് അങ്ങനെ ‘കുഞ്ഞ്’ ആയി
ഉമ്മൻ ചാണ്ടിയുടെ പാതിമെയ്യായിനിന്ന് അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിലെ അഭിമ
പിന്നിട്ടത് കാല് നൂറ്റാണ്ട്; സിനിമാ വാര്‍ത്തയെഴുത്തിന്റെ അമരക്കാരനായി എ.എസ്. ദിനേശ്
പുതിയ ചിത്രങ്ങള്‍ തിയറ്ററുകളില്‍ എത്തുമ്പോള്‍ മിക്കപ്പോഴും അഭ്രപാളികളില്‍ തെ
എംടിയുടെ കൂടല്ലൂർ; കഥയുടെ ഇതിഹാസത്തിന് നവതി
എം.ടി. വാസുദേവൻ നായർ - മലയാള വായനക്കാരന്റെ നെഞ്ചിടിപ്പായ എംടി യുടെ പേരിനു മു
ജൂലൈയുടെ നഷ്ടം
""ഞാന്‍ എന്റെ പാട്ടുകളൊന്നും ടേപ്പ് റെക്കോര്‍ഡില്‍ ഇട്ടു കേള്‍ക്കാറേയില്ല. കാറില
സജീവ് ഡോക്ടർ കഥയെഴുതുകയാണ്...
തൃശൂർ: പ്രിസ്ക്രിപ്ഷൻ എഴുതുന്ന കൈവിരൽത്തുമ്പിൽ നിന്നും കഥയും കവിതയും മനോഹരമാ
പോലീസ് കര്ഷകന്
നീതി നിര്‍വഹണത്തിനൊപ്പം കൃഷിയില്‍ നൂറുമേനി വിളയിക്കാനും തനിക്ക് കഴിയുമെന്ന്
അമേരിക്കയിൽ വെന്നിക്കൊടി പാറിച്ച് ഐപിഎസ് ദന്പതികൾ
ലോകത്തിലെ ഏറ്റവും കഠിനവും ബുദ്ധിമുട്ടുമുള്ള മത്സര ഇനമായ അമേരിക്കയിലെ അയണ്‍
തൊണ്ണൂറ്റിരണ്ടിലും കവിതയുടെ ബാധയൊഴിയാതെ...
കവി ഭരതന്നൂർ ശിവരാജൻ ഇപ്പോഴും എഴുത്തിന്റെ തിരക്കിലാണ്. പ്രായം തൊണ്ണൂറ്റിരണ്ട
സൂര്യതേജസിന്റെ പ്രഭ
മാവേലിക്കര ബിഷപ് ജോഷ്വാ മാർ ഇഗ്നാത്തിയോസ്
സൂര്യചൈതന്യത്തിന്റെ 45 വർഷങ്ങൾ
നടരാജ കൃഷ്ണമൂർത്തി അല്ലെങ്കിൽ എൻ. കൃഷ്ണമൂർത്തി എന്നു പറഞ്ഞാൽ അധികമാരും തിരി
പാണ്ടിപ്പത്ത് സാഹസികരുടെ മലനിരകൾ
പാണ്ടിപ്പത്ത്, സാഹസികര്‍ ഇഷ്ടപ്പെടുന്ന വനം! പ്രകൃതിരമണീയമായ, സഞ്ചാരികള്‍ക്ക
നാലായിരം അമ്മമാരുടെ മെഗാ റന്പാൻ പാട്ട്: ലോകചരിത്രത്തിൽ ഇടംനേടി പാലയൂർ
പാലയൂർ: മാർതോമാശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ 19
കുറഞ്ഞ ചെലവില്‍ കുട്ടനാടിന്റെ കായൽക്കാഴ്ചകൾ
കുറഞ്ഞ ചെലവില്‍ കുട്ടനാടിന്റെ കായല്‍ക്കാഴ്ചകളും പ്രകൃതി സൗന്ദര്യവും ആസ്വദിച്
രാഷ്ട്രീയജീവിതത്തിൽ അക്ഷരത്തെറ്റ് ഉണ്ടാക്കാത്ത നേതാവ്
കടുത്ത മുഖഭാവമാണ്, കനത്ത ശബ്ദമാണ്, കർക്കശക്കാരനാണ്, തുറന്നൊരു ചിരി വളരെ അ
വരവൂർ ഗോൾഡ് : മണ്ണിൽ വിളയുന്ന സ്വർണം
വരവൂരിലെ സ്വർണം അഥവാ വരവൂർ ഗോൾഡ് എന്ന് കേട്ടിട്ടുണ്ടോ. സാക്ഷാൽ സ്വർണവുമായി വ
വൈപ്പിനിൽനിന്നു ലഡാക്കിലേക്ക്
അലകടലിന്റെ തീരത്തുനിന്നു കിലോമീറ്ററുകൾ താണ്ടി സമതലങ്ങളും കുന്നും കാടും കട
ചരിത്രത്തിന്റെ ഓർമയായി "കൊതി'ക്കല്ല്
പഴയ നാട്ടുരാജ്യങ്ങളുടെ ഓർമ പേറുന്ന അതിർത്തിക്കല്ലുണ്ട് കാഞ്ഞിരമറ്റത്ത്. കൊച
"വീട്ടിലെ ആശുപത്രി'
ഒരു വീട് സ്വന്തമാക്കുക എന്നത് എല്ലാവരുടെയും സ്വപ്നമാണ്. എന്നാൽ, ഒരു വീട് ഒരുപാ
ലോകത്തെ ഞെട്ടിച്ച സ്കൂപ്പുകളുടെ സഖാവ്
ലോകത്തെ ഞെട്ടിച്ച സ്കൂപ്പുകളുടെ ഉടമയായിരുന്നു അന്തരിച്ച കുഞ്ഞനന്തൻ നായരെന്
നീതികിട്ടാതെ പത്തുവര്‍ഷം; നീറുന്ന ഓര്‍മയായി ജിഷ
നീതി വൈകിപ്പിക്കുന്നത് നീതി നിഷേധിക്കുന്നതിന് തുല്യമാണെന്നു പറയുമ്പോഴും അനിശ്
Latest News
ഈരാറ്റുപേട്ടയിൽ എൽഡിഎഫിന്റെ ബൂത്തിലേക്ക് വാഹനം ഇടിച്ചുകയറി; ആറുപേർക്കു പരിക്ക്
"ചേട്ടനും അച്ഛനും അമ്മയുമെല്ലാം വീട്ടിൽ; പ്രാർഥിക്കാൻ അദ്ദേഹം അസുഖമായി കിടക്കുകയൊന്നുമല്ലല്ലോ'
കേരളമെങ്ങും ആവേശ പോളിംഗ്; ഉച്ചവരെ വോട്ടിംഗ് ശതമാനം 40 കടന്നു
മതത്തിന്റെ പേരിൽ വോട്ടു തേടിയ മോദിയെ വിലക്കണം: ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
പിടിക്കപ്പെട്ടപ്പോള്‍ ഒന്നാം പ്രതിയായ മുഖ്യമന്ത്രി ഇപിയെ തള്ളിപ്പറയുന്നു: സതീശന്
Latest News
ഈരാറ്റുപേട്ടയിൽ എൽഡിഎഫിന്റെ ബൂത്തിലേക്ക് വാഹനം ഇടിച്ചുകയറി; ആറുപേർക്കു പരിക്ക്
"ചേട്ടനും അച്ഛനും അമ്മയുമെല്ലാം വീട്ടിൽ; പ്രാർഥിക്കാൻ അദ്ദേഹം അസുഖമായി കിടക്കുകയൊന്നുമല്ലല്ലോ'
കേരളമെങ്ങും ആവേശ പോളിംഗ്; ഉച്ചവരെ വോട്ടിംഗ് ശതമാനം 40 കടന്നു
മതത്തിന്റെ പേരിൽ വോട്ടു തേടിയ മോദിയെ വിലക്കണം: ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
പിടിക്കപ്പെട്ടപ്പോള്‍ ഒന്നാം പ്രതിയായ മുഖ്യമന്ത്രി ഇപിയെ തള്ളിപ്പറയുന്നു: സതീശന്
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top