Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
റഷീദിനെ പിന്തുടർന്ന സംഘങ്ങൾ
WhatsApp
ശ്രീജിത് കൃഷ്ണന്
ഓഗസ്റ്റ് 16. രാവിലെ എട്ടുമണി. ബംഗളൂരുവിലെ രേണുകാചാര്യ കോളജിനു മുന്നില്‍ എന്‍സിസി കാഡറ്റുകള്‍ പതിവ് പരിശീലനത്തിലായിരുന്നു. ലുങ്കിയും ഷര്‍ട്ടും മാത്രം ധരിച്ച ഒരു മനുഷ്യന് തീര്‍ത്തും പരവശനായ നിലയില്‍ അവര്‍ക്കു മുന്നില്‍ ഓടിയെത്തി.
കിതച്ചുകൊണ്ട് മുറി ഇംഗ്ലീഷില്‍ സഹായമഭ്യര്‍ഥിച്ചു. തന്നെ കൊല്ലാനായി ഗുണ്ടാസംഘങ്ങള്‍ പിന്നാലെയുണ്ടെന്നു പറഞ്ഞു. അത് അഡ്വ. എം.എ. റഷീദായിരുന്നു. കോളജിലെ വാച്ച്മാന് രാമാനുജം ആ മനുഷ്യനെ സമാധാനിപ്പിച്ചു. പിന്നെ ഓട്ടോറിക്ഷയില്‍ കയറ്റി അടുത്തുള്ള ഹൈഗ്രൗണ്ട്സ് പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. അതിനിടയിലും ആരെങ്കിലും തന്നെ പിന്തുടരുന്നുണ്ടോയെന്ന് അയാള്‍ പേടിച്ചുവിറച്ചുകൊണ്ട് ഇടയ്ക്കിടെ തിരിഞ്ഞുനോക്കുന്നുണ്ടായിരുന്നു.
അന്ന് വൈകിട്ടുവരെ അയാള്‍ പോലീസ് സ്റ്റേഷനില്‍ തന്നെ കഴിഞ്ഞിരുന്നതായും വൈകിട്ട് അഞ്ചരയോടെ പോലീസ് അയാളെ അടുത്തുള്ള ലോഡ്ജില്‍ എത്തിച്ചിരുന്നതായുമാണ് പോലീസിന്റെ ഭാഗത്തുനിന്നുള്ള വിശദീകരണം. താന്‍ താമസിച്ചിരുന്ന സന്ധ്യ ലോഡ്ജിലേക്ക് തിരിച്ചുപോകാന്‍ റഷീദ് ഭയപ്പെട്ടിരുന്നു.
രാത്രി എട്ടരയോടെ ഇയാള്‍ വീണ്ടും റിസപ്ഷനിലെത്തുകയും താന്‍ മുറി ഒഴിയുകയാണെന്നും ഇന്നുതന്നെ കേരളത്തിലേക്ക് തിരിച്ചുപോവുകയാണെന്നും പറഞ്ഞതായും ഈ ലോഡ്ജിലെ ജീവനക്കാര്‍ പിന്നീട് മൊഴിനല്‍കി. ഇതിനുശേഷം ടിവിഎസിലെത്തി ബ്രീഫ്കേസ് തിരികെ വാങ്ങുകയും കേരളത്തിലേക്ക് യാത്ര പുറപ്പെടുകയും ചെയ്തതായാണ് പറയപ്പെടുന്നത്.
എന്നാല്‍, പോലീസിന്റെ ഭാഗത്തുനിന്നുള്ള ഈ കഥയില്‍ വിശ്വാസ്യതയുടെ അംശം വളരെ കുറവാണ്. ഇന്നത്തെപ്പോലെ സിസിടിവി കാമറകളോ മൊബൈല്‍ ലൊക്കേഷന്‍ പോലുള്ള തെളിവുകളോ ഇല്ലാത്ത കാലത്ത് കഥകള്‍ മെനഞ്ഞുണ്ടാക്കി വ്യാജ സാക്ഷികളെ ഉണ്ടാക്കാന്‍ പോലീസിന് എളുപ്പമായിരുന്നു.
രേണുകാചാര്യ കോളജിനു മുന്നിലേക്ക് റഷീദ് ഓടിയെത്തിയെന്നു പറയുന്നതിനു പോലും പോലീസിന്റെ ഭാഗത്തുനിന്നുള്ള സാക്ഷികള്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്. റഷീദിനെ രക്ഷിച്ചുകൊണ്ടുപോയെന്നു പറയുന്ന ഹൈഗ്രൗണ്ട്സ് പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരാണ് പിന്നീട് റഷീദിന്റെ വധവുമായി ബന്ധപ്പെട്ട സിബിഐ കേസില്‍ പ്രതിചേര്‍ക്കപ്പെട്ടതെന്നും ശ്രദ്ധേയമാണ്.
രണ്ടുദിവസം കഴിഞ്ഞ് ഓഗസ്റ്റ് 18 നാണ് തമിഴ്നാട്ടില്‍ സേലത്തിനു സമീപം ധനുഷ്പേട്ട് റെയില്‍വേ സ്റ്റേഷനില്‍നിന്നും അഞ്ച് കിലോമീറ്റര്‍ അകലെ റെയില്‍വേ ട്രാക്കില്‍ റഷീദിന്റെ മൃതദേഹം കണ്ടെത്തിയത്. അദ്ദേഹത്തിന്റെ മുഖം അടിച്ചുതകര്‍ക്കുകയും രണ്ടു വിരലുകള്‍ ഛേദിക്കപ്പെടുകയും ചെയ്ത നിലയിലായിരുന്നു. മറ്റെവിടെയോ വച്ച് കൊലപ്പെടുത്തിയ ശേഷം റെയില്‍വേ ട്രാക്കില്‍ കൊണ്ടിട്ടതാണെന്ന കാര്യം വ്യക്തമായിരുന്നു. ബ്രീഫ്കേസ് ഒപ്പമുണ്ടായിരുന്നില്ല. ലോഡ്ജില്‍ നിന്നുള്ള രസീതുകളും ഫോണ്‍ നമ്പറുകള്‍ എഴുതിയ ഒരു ചെറിയ പോക്കറ്റ് ഡയറിയും മാത്രമാണ് മൃതദേഹത്തോടൊപ്പം ഉണ്ടായിരുന്നത്.
റഷീദിന്റെ ബ്രീഫ് കെയ്സിൽ എന്ത് ?
ജീവിച്ചിരിക്കുമ്പോള്‍ ആരില്‍നിന്നും സഹായംകിട്ടാതെ ഗുണ്ടാസംഘങ്ങള്‍ക്കും പോലീസിനുമിടയില്പെട്ട് ബംഗളൂര് നഗരത്തില്‍ ഒറ്റപ്പെട്ടുപോയ റഷീദിനെ മരണശേഷം ഏറ്റെടുക്കാന്‍ എല്ലാവരും മത്സരിക്കുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. റഷീദിന് നീതി ലഭ്യമാക്കുന്നതിനായി അഭിഭാഷക സംഘടനകള്‍ തെരുവിലിറങ്ങി.
ആഭ്യന്തരമന്ത്രി ജാലപ്പയുടെ താത്പര്യപ്രകാരം കസ്റ്റഡിയിലെടുക്കപ്പെട്ട റഷീദ് പോലീസിന്റെ മര്‍ദനമേറ്റു മരിച്ചതാണെന്നും തെളിവ് നശിപ്പിക്കാന്‍ തമിഴ്നാട്ടിലേക്കു കൊണ്ടുപോയി റെയില്‍വേ ട്രാക്കില്‍ ഉപേക്ഷിച്ചതാണെന്നും ആരോപണമുയര്‍ന്നു. ജാലപ്പയുമായി ബന്ധമുള്ള ലോബിയുടെ വിദ്യാഭ്യാസ കച്ചവടത്തിന്റെ തെളിവുകളാണ് റഷീദിന്റെ ബ്രീഫ്കേസില് ഉണ്ടായിരുന്നതെന്നും അത് കൈക്കലാക്കാനാണ് ഗുണ്ടാസംഘങ്ങളും പോലീസും ചേര്‍ന്ന് റഷീദിനെ വേട്ടയാടിയതെന്നും അവര്‍ പറഞ്ഞു. അഭിഭാഷകനായ റഷീദ് അവ നിയമപരമായി ഉപയോഗപ്പെടുത്തുമെന്ന ഭയവും എതിര്‍കക്ഷികള്‍ക്ക് ഉണ്ടായിരുന്നിരിക്കണം.
കര്‍ണാടകയിലെ ജനതാസര്ക്കാരിനെതിരേ വീണുകിട്ടിയ ആയുധവുമായി പ്രതിപക്ഷമായ കോണ്‍ഗ്രസും സജീവമായി രംഗത്തിറങ്ങി. രണ്ടു മലയാളികള്‍ ഉള്‍പ്പെട്ട സംഭവമായതിനാല്‍ റഷീദിന്റെ കൊലയാളികളെ എത്രയും വേഗം കണ്ടെത്തണമെന്ന ആവശ്യവുമായി കേരളത്തിലും പ്രക്ഷോഭങ്ങള്‍ നടന്നു.
റഷീദിന്റെ മൃതദേഹം കണ്ടെത്തിയത് തമിഴ്നാട്ടിലായതിനാല്‍ തമിഴ്നാട് പോലീസാണ് പ്രാഥമിക അന്വേഷണം നടത്തിയത്. കര്‍ണാടക പോലീസ് തെളിവുകള്‍ തേച്ചുമായ്ച്ചുകളയാന്‍ ശ്രമിക്കുമെന്നും മൂന്നു സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ട കേസായതിനാല്‍ അടിയന്തിരമായി അത് സിബിഐയെ ഏൽപിക്കണമെന്ന ആവശ്യം ശക്തമായി.
ഒടുവില്‍ ആദര്‍ശധീരനായ മുഖ്യമന്ത്രി രാമകൃഷ്ണ ഹെഗ്ഡെ ജാലപ്പയെ കൈവിടാന്‍ നിര്‍ബന്ധിതനായി. കേസ് സിബിഐക്ക് വിടാന്‍ സെപ്റ്റംബര്‍ ഏഴിന് കര്‍ണാടക സര്‍ക്കാര്‍ തന്നെ ശിപാര്‍ശ ചെയ്തതോടെ ജാലപ്പ മന്ത്രിസ്ഥാനം രാജിവച്ചു.
കര്‍ണാടകയിലെ ജനതാപാര്‍ട്ടിയില്‍ ഹെഗ്ഡെ- ദേവഗൗഡ ദ്വന്ദ്വങ്ങള്‍ക്കിടയില്‍ ശക്തനായ പിന്നോക്ക നേതാവായി വളര്‍ന്നുവന്ന ജാലപ്പയ്ക്ക് രാഷ്ട്രീയമായും അത് പടിയിറക്കമായി. കഷ്ടിച്ച് ഒരു വര്‍ഷത്തിനകം ഹെഗ്ഡെ മുഖ്യമന്ത്രിസ്ഥാനം ഒഴിഞ്ഞപ്പോള്‍ ദേവഗൗഡയെ തഴയുന്നതിനായി ഹെഗ്ഡെ പക്ഷം നിര്ദേശിക്കുമായിരുന്ന പേര് ഒരുപക്ഷേ ജാലപ്പയുടേതാകുമായിരുന്നു. പകരം ഇപ്പോഴത്തെ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുടെ പിതാവ് എസ്.ആര്. ബൊമ്മെയ്ക്കാണ് അന്ന് മുഖ്യമന്ത്രിയാകാന്‍ അവസരം ലഭിച്ചത്.
റഷീദിന്റെ തിരോധാനവും മരണവുമായി ബന്ധപ്പെട്ട് പോലീസ് വിശദീകരിച്ച കഥകളില്‍ നിരവധി പൊരുത്തക്കേടുകളുണ്ടെന്നാണ് സിബിഐ അന്വേഷണത്തില്‍ കണ്ടെത്തിയത്. സദാശിവന്റെ കൈയില്‍നിന്നും കോളജിന്റെ നിയന്ത്രണം കൈയടക്കാനായി ജാലപ്പയുടെ ഒത്താശയോടെ പ്രവര്‍ത്തിച്ച ലോബിയുടെ ഗുണ്ടാസംഘങ്ങളും പോലീസും രണ്ടുവശത്തുനിന്നും റഷീദിനെ വേട്ടയാടുകയായിരുന്നു.
കാര്യങ്ങളുടെ നിയന്ത്രണം സദാശിവന്റെ കൈയില്‍നിന്നും ഏറെക്കുറെ നഷ്ടപ്പെട്ട അവസ്ഥയായിരുന്നു. റഷീദിനെ കൊലപ്പെടുത്തി അത് സദാശിവന്റെ തലയില്‍ കെട്ടിവച്ച് സദാശിവന്റെ ബംഗളൂരുവിലെ പ്രവര്‍ത്തനങ്ങളെ എന്നന്നേക്കും ഇല്ലാതാക്കുന്നതിനുള്ള ശ്രമമാണ് എതിര്‍പക്ഷം നടത്തിയതെന്നും സംശയിക്കാവുന്ന തെളിവുകളുണ്ടായിരുന്നു.
ഓഗസ്റ്റ് 16 ന് സന്ധ്യാ ലോഡ്ജില്‍ നിന്നും തട്ടിക്കൊണ്ടുപോകപ്പെട്ട റഷീദ് പിന്നീട് പോലീസ് കസ്റ്റഡിയില്‍ മരിക്കുകയായിരുന്നുവെന്നും, മൃതദേഹം പോലീസിന്റെ ഒത്താശയോടെ തമിഴ്നാട്ടിലെത്തിച്ച് റെയില്‍വേ ട്രാക്കില്‍ ഉപേക്ഷിക്കുകയായിരുന്നുവെന്നുമാണ് സിബിഐ അന്വേഷണത്തില്‍ കണ്ടെത്തിയത്. ബംഗളൂരുവില്‍ നിന്നും കേരളത്തിലേക്ക് പോകുമ്പോള്‍ റഷീദ് ട്രെയിനില്‍ നിന്നും വീണുമരിച്ചതാണെന്ന പ്രതീതി സൃഷ്ടിക്കാനായിരുന്നു ഇത്.
അന്നത്തെ ബംഗളൂരു സെന്‍ട്രല്‍ ഡെപ്യൂട്ടി പോലീസ് കമ്മീഷണറായിരുന്ന കെ. നാരായണ്‍, ഹൈ ഗ്രൗണ്ട്സ് സ്റ്റേഷനിലെ ഇന്‍സ്പെക്ടര്‍ എം.ബി. ഉത്തപ്പ, എഎസ്ഐ മലയാളിയായ പി. കൃഷ്ണന്‍കുട്ടി നായര്‍, ഹെഡ് കോണ്‍സ്റ്റബിള്‍ എന്‍. നാരായണപ്പ, കോണ്‍സ്റ്റബിള്‍മാരായ എ. മോഹന്‍, പ്രസന്ന, എം. നാഗരാജ് എന്നിവരെയാണ് സിബിഐ കേസില്‍ പ്രതിചേര്‍ത്തത്.
പ്രത്യേക സിബിഐ കോടതി ഇവരെ കുറ്റക്കാരെന്നു കണ്ടെത്തുകയും വിവിധ വകുപ്പുകളിലായി തടവിനും പിഴയ്ക്കും ശിക്ഷിക്കുകയും ചെയ്തു. ജാലപ്പയെ കേസില്‍ നേരിട്ട് ഉള്‍പ്പെടുത്താന്‍ തെളിവുകളില്ലെന്നായിരുന്നു സിബിഐയുടെ കണ്ടെത്തല്‍.
എന്നാല്‍, ഇതിനെതിരായി പ്രതികള്‍ നല്കിയ അപ്പീലില്‍ കാര്യങ്ങള്‍ വീണ്ടും മാറിമറിഞ്ഞു. സിബിഐയുടെ കണ്ടെത്തലുകളില്‍ പിഴവുകളുണ്ടെന്നും പോലീസുദ്യോഗസ്ഥരാണ് കുറ്റകൃത്യം ചെയ്തതെന്ന് സംശയാതീതമായി തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നുമായിരുന്നു മദ്രാസ് ഹൈക്കോടതിയുടെ വിലയിരുത്തല്‍.
പോലീസിനേക്കാളധികം സംശയിക്കാവുന്നത് കര്‍ണാടകയിലെ വിദ്യാഭ്യാസ ലോബിയുമായി ബന്ധപ്പെട്ട ക്രിമിനല്‍ സംഘങ്ങളെയാണെന്നും ഈ ദിശയില്‍ അധികമൊന്നും മുന്നോട്ടുപോകാന്‍ സിബിഐ അന്വേഷണത്തിന് കഴിഞ്ഞിട്ടില്ലെന്നും ഹൈക്കോടതി വിലയിരുത്തി. ഇതോടെ ഒരു വ്യാഴവട്ടത്തിലധികം നീണ്ട നിയമയുദ്ധത്തിനുശേഷം 2002 ജൂണ്‍ 24 ന് എല്ലാ പ്രതികളെയും കുറ്റവിമുക്തരാക്കി. അധികം താമസിയാതെ ഇവരെയെല്ലാം സര്‍വീസില്‍ തിരിച്ചെടുക്കുകയും ചെയ്തു.
സിബിഐ കേസില്‍ പ്രതിചേര്ക്കാതിരുന്നതോടെ രാഷ്ട്രീയത്തിന്റെ മുഖ്യധാരയിലേക്ക് തിരിച്ചെത്തിയ ജാലപ്പ 1996 ല്‍ ചിക്കബല്ലാപൂരില്‍ നിന്നും ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും ദേവഗൗഡയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാരില്‍ ടെക്സ്റ്റൈല്‍സ് മന്ത്രിയാവുകയും ചെയ്തു. അടുത്തവര്‍ഷം വന്ന ഐ.കെ. ഗുജ്റാള്‍ മന്ത്രിസഭയിലും അദ്ദേഹം മന്ത്രിയായി തുടര്‍ന്നു.
ആ സര്‍ക്കാരിന്റെ പതനത്തോടെ ജനതാദള്‍ വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നു. പിന്നീട് 2009 വരെ കോണ്‍ഗ്രസിന്റെ ലോക്സഭാംഗമായിരുന്നു. സദാശിവനുമായുള്ള തര്‍ക്കത്തിന്റെ കേന്ദ്രബിന്ദുവായ കോലാറിലെ ദേവരാജ് അരശ് മെഡിക്കല്‍ കോളജിന്റെ ചെയര്‍മാനായി മരണംവരെ തുടര്‍ന്നു. ജീവിച്ചിരിക്കുമ്പോള്‍ തന്നെ ജാലപ്പയുടെ പേരിലും ആശുപത്രികളും വിദ്യാഭ്യാസസ്ഥാപനങ്ങളും വന്നു. കോണ്‍ഗ്രസ് എംഎല്‍എയായിരുന്ന മകന് ജെ. നരസിംഹ സ്വാമി ഇപ്പോള്‍ ബിജെപിയിലാണ്.
ഇടക്കാലത്തെ ക്ഷീണത്തിനുശേഷം കര്‍ണാടകയിലെ വിദ്യാഭ്യാസമേഖലയില്‍ ശക്തനായി തിരിച്ചുവന്ന പി. സദാശിവന് 1992 ല്‍ രാജീവ്ഗാന്ധി കോളജ് ഓഫ് ഡെന്റല്‍ സയന്‍സിന് തുടക്കമിട്ടു. 2001 ല്‍ രാജീവ്ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയും 2005 ല്‍ കമല കോളജ് ഓഫ് നഴ്സിംഗും 2015 ല്‍ രാജീവ്ഗാന്ധി മെഡിക്കല്‍ ഹോസ്പിറ്റലും തുടങ്ങി.
ആദ്യം സ്ഥാപിച്ച സര്. എം. വിശ്വേശ്വരയ്യ എഡ്യുക്കേഷന്‍ ട്രസ്റ്റിനു കീഴില്‍ തന്നെയാണ് ഈ സ്ഥാപനങ്ങളെല്ലാം തുടങ്ങിയത്. സദാശിവന്റെ നാല് മക്കളാണ് ഇപ്പോള്‍ സ്ഥാപനങ്ങളെല്ലാം നോക്കിനടത്തുന്നത്. പ്രായാധിക്യത്തെ തുടര്‍ന്ന് കൊല്ലത്തേക്ക് മടങ്ങിയെങ്കിലും സ്ഥാപനങ്ങളുടെ കാര്യം അന്വേഷിക്കാന്‍ അടുത്തകാലം വരെ മാസത്തിലൊരിക്കലെങ്കിലും സദാശിവന് ബംഗളൂരുവില്‍ എത്തുമായിരുന്നു.
കാലപ്രവാഹത്തില്‍ തെളിവുകളില്ലാതെ മറഞ്ഞുപോയത് അഡ്വ. എം.എ. റഷീദ് മാത്രമാണ്.
ഒരുപക്ഷേ എല്ലാ ഇരകളെയും പോലെ. ഒരു കാലഘട്ടത്തില്‍ ഏതാനും സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിയന്ത്രണം കൈക്കലാക്കുന്നതിനായി സദാശിവനും ജാലപ്പയ്ക്കുമിടയില് നടന്ന മത്സരത്തിന്റെ ഇടയില്‍ പെട്ടുപോവുകയായിരുന്നു റഷീദ് എന്നു മാത്രമാണ് ഇപ്പോള്‍ പറയാവുന്നത്. അത് അദ്ദേഹത്തിന്റെ മാത്രം നിര്‍ഭാഗ്യമായിരുന്നു. ആ ജോലിക്ക് അദ്ദേഹത്തെ ചുമതലപ്പെടുത്തിയ സദാശിവനു പോലും അനിവാര്യഘട്ടത്തില്‍ അദ്ദേഹത്തെ രക്ഷിക്കാനായില്ല.
ഇപ്പോഴും ഇതരസംസ്ഥാനങ്ങളിലെ സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ക്രിമിനല്‍ സംഘങ്ങളാല്‍ നിയന്ത്രിക്കപ്പെടുന്ന കച്ചവടസ്ഥാപനങ്ങളായി മാറുകയും അതിന് ജിഷ്ണു പ്രണോയിയെ പോലെ പുതിയ ഇരകള്‍ സൃഷ്ടിക്കപ്പെടുകയും ചെയ്യുമ്പോള്‍ ഒരുപക്ഷേ അതിന്റെ ആദ്യത്തെ ഇരയായ റഷീദിനെ മലയാളികള്‍ക്കെങ്കിലും ഒരിക്കലും മറക്കാനാവില്ല.
(അവസാനിച്ചു)
"കാര്യം കാണാൻ കഴുതക്കാൽ പിടിച്ചപ്പോൾ'
കാര്യം കാണാൻ കഴുതക്കാലും പിടിക്കണം എന്നൊരു പഴഞ്ചൊല്ലുണ്ട്, ഈ പഴഞ്ചൊല്ലിൽ പതിര
രാജ്യത്തെ ഞെട്ടിച്ച ചില തോൽവികൾ
ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കെ എല്ലാവരും ആരു ജയിക്കും ആരു തോൽ
തീ പടരുന്ന ‘തരിശ് ഭൂമി’
കച്ചത്തീവ്വ് എന്ന പേരിന്റെ അർഥം തരിശ് ഭൂമി എന്നാണ്. എന്നാൽ ഇന്ന് അത് വെറുമൊരു
പാമ്പുകളുടെ പ്രിയപ്പെട്ട രക്ഷക; പുലിയാണ് വിദ്യ രാജു
വിദ്യ രാജുവിന്റെ ഫോണിലേക്ക് വാര്‍ത്തയ്ക്കായി വിളിച്ചപ്പോള്‍ ആദ്യം ചോദിച്ചത് "എവ
ഒരു മുയ്യം മോഡൽ കൃഷിക്കഥ
ഇതരസംസ്ഥാനങ്ങളിൽനിന്നു വരുന്ന വിഷം കലർന്ന പച്ചക്കറികൾ തങ്ങളുടെ വീട്ടിലേക്
പരാജയ പരന്പരകളിൽ തളരാതെ; ഒരു കെഎഫ്സി വിജയഗാഥ
ലോകമെന്പാടുമുള്ള ഭക്ഷണപ്രേമികൾക്ക് സുപരിചിതമാണ് കെഎഫ്സി (കെന്റക്കി ഫ്രൈഡ് ച
ഒരു അതികായന്റെ പതനം!
ഒന്നുമില്ലായ്മയിൽനിന്ന് കോടികളുടെ വ്യവസായം പടുത്തുയർത്തിയയാളാണ് ബി.ആർ. ഷെ
പാന്പൻ പാലത്തിനു പുതിയ ഭാവം
പുതിയ രൂപത്തിൽ അണിഞ്ഞൊരുങ്ങി പാമ്പൻ പാലം. കടലിന് മുകളിലൂടെയുള്ള ഇന്ത്യയിലെ
കാലുമാറൽ രാഷ്ട്രീയം അഥവാ; "ആയാറാം ഗയാറാം'
രാഷ്ട്രീയപ്പാർട്ടിക്കാരുടെ കാലുമാറ്റത്തിന് പൊതുവേയുള്ള പരിഹാസച്ചൊല്ലാണ് "ആയ
ഉള്ളു നിറയെ സംഗീതം
ഒന്നാം രാഗം പാടി
ഒന്നിനെ മാത്രം തേടി
വന്നുവല്ലോ ഇന്നലെ നീ
വടക്കുംനാഥ
മഹേഷിന്റെ ‘ഉൾക്കാഴ്ച'
അർപ്പണബോധത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും ഉത്തമ മാതൃകയാണ് കോട്ടയം പാലാ
ചരിത്രം ഈ ക്ഷേത്രം
ശ്രീരാമന്റെ ജന്മസ്ഥലമായി കണക്കാക്കുന്ന ഹിന്ദുക്കളുടെ പുണ്യഭൂമിയാണ് അയോധ്യ.
പാർഥസാരഥിയും ഗാനഗന്ധർവനും
വർഷങ്ങൾക്കു മുന്‍പാണ്, അന്ന് ഗുരുവായൂർ ക്ഷേത്രത്തിനു സമീപമുള്ള ചെറിയ പാർഥസാര
ടെക്നോക്രാറ്റില്നിന്ന് കര്ഷകനേതാവിലേക്ക്
പി.കെ. രാംദാസ് എന്ന വന്മരം വീണപ്പോള്‍ ഇനി ആര് എന്ന് ചോദിച്ചതുപോലെയായിരുന്നു അ
മരുന്നുവാഴും മലൈ അഥവാ മരുത്വാമല
ജനങ്ങളാൽ സംരക്ഷിക്കപ്പെടുന്ന ഒരു മലയുണ്ട്, നമ്മുടെ അയൽ നാട്ടിൽ. കന്യാകുമാര
പൂരത്തിന്റെ നാട്ടിൽനിന്ന് ആനവണ്ടിയിൽ ഉല്ലാസയാത്രകൾ
ക്രിസ്മസ് അവധിക്കാലം വരാൻ പോവുകയല്ലേ, ഇത്തവണ എന്താ പരിപാടി, എവിടേക്കാണ് അടി
സിമ്മില്‍ കുടുങ്ങരുത്....! വ്യാജന്മാര് ഇനി റേഞ്ചിന് പുറത്ത്
കോഴിക്കോട്: ഒന്നിലധികം സിം കാര്‍ഡുകള്‍ ഉപയോഗിക്കുന്നവാണ് നമ്മളില്‍ പലരും.
പടക്കങ്ങൾ പൊട്ടാത്ത നാട്
പടക്കം മിക്കവർക്കും ഹരമാണ്. തമിഴ്നാട്ടിലാണെങ്കിൽ അത് വികാരവും. ദീപാവലി ഏറ്റ
പതിനെട്ടുകാരന്റെ കന്പനിക്ക് 100 കോടിയുടെ ആസ്തി
മുംബൈ നിവാസിയായ ഒരു പതിമൂന്നുകാരൻ തുടങ്ങിയ സംരംഭം ഇന്ന് ലോകശ്രദ്ധ ആകർഷിക്കു
വെൽക്കം ടു ശ്രീലങ്ക; ജലപാതകളിലൂടെ ലങ്കയിലെത്താം
കേരളത്തിന്റെ അതിർത്തിക്കപ്പുറത്ത് അകലെയല്ലാതെ സ്ഥിതി ചെയ്യുന്ന ശ്രീലങ്ക. ഒരു
അധ്യാപകരുടെ പാട്ട് കൂട്ടുകെട്ട്
കണ്ണൂർ സെന്റ് മൈക്കിൾസ് സ്കൂളിന്റെ സ്റ്റാഫ് റൂമിൽ എന്നും പാട്ടുകൾ തളംകെട്ടി നി
ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാർഥിയെ തോല്പിച്ച സിന്ധ്യ
രണ്ടാം ഭാഗം
ജനസംഘം പിന്നീട് ബിജെപിയായി മാറിയപ്പോൾ പാർട്ടിക്ക് കാര്യ
രാഷ്ട്രീയത്തിൽ വാഴുന്ന ഗ്വാളിയോർ സിന്ധ്യമാർ
സ്വാതന്ത്ര്യാനന്തര കാലഘട്ടം മുതൽ ഇപ്പോഴും ഇന്ത്യൻ രാഷ്ട്രീയരംഗത്ത് ഏറെ സ്വാധീന
സജീവം സജ്ജീവ് ബാലകൃഷ്ണൻ
സീമ മോഹന്‍ലാല്‍
കൊച്ചി: നികുതിക്കണക്കുകളിലെ കൂട്ടലും കിഴിക്കലും പൂ
അപൂർവം ഈ സമരജീവിതം
കർക്കശക്കാരനായ പാർട്ടി നേതാവ് എന്ന നിലയിൽനിന്ന് ജനപ്രിയനായ രാഷ്ട്രീയനേതാ
പൊന്ത കാടുകെട്ടി
കോവിഡ് കാലത്തെ ഒരു നൻപകൽ നേരത്ത് മയക്കം വിട്ട് പുതിയ സ്വപ്നങ്ങളിലേക്ക് ഉണർ
അരിട്ടപ്പട്ടി പഞ്ചായത്ത് പ്രസിഡന്റ്, വയസ് 89
തമിഴ്നാട്ടിലെ അരിട്ടപ്പട്ടി പഞ്ചായത്തിലെ പ്രസിഡന്റായ 89കാരിയായ വീരമ്മാൾ അമ
തെരഞ്ഞെടുപ്പുഗോദയിലെ അതികായ ഗായത്രിദേവി
ഇന്ത്യൻ രാഷ്ട്രീയത്തിൽ ഏറെ കോളിളക്കം സൃഷ്ടിച്ച വനിതയാണ് ഗായത്രീദേവി. ഇന്നത്തെ
മരുഭൂമിയെ പച്ചക്കറികൾ കൊണ്ട് പച്ച പുതപ്പിച്ച്...
നാളികേരത്തിന്റെ നാട്ടിലെനിക്കൊരു
നാഴിയിടങ്ങഴി മണ്ണുണ്ട്...
എന്ന പാ
വചസിലെ വായനാവസന്തം
രണ്ടാഴ്ച മുമ്പ് തിരുവനന്തപുരം പേരൂര്‍ക്കടയില്‍ ഒരു ഗൃഹപ്രവേശം നടന്നു. "വചസ്'
10 വർഷം 1,500 നാടക വേദികൾ, 20 വർഷം 75 സിനിമകൾ
പാട്യം ശ്രീനി എന്ന ശ്രീനിവാസനും നർത്തകൻ വിനീതിനും ശേഷം കണ്ണൂർ ജില്ലയിൽ നിന്ന്
കണ്ണീർപ്പാടങ്ങൾ വറ്റിച്ച വിപ്ലവകാരി
ഇന്ത്യയിൽ കൃഷിയെന്നത് അമേരിക്കയിലെയും ഓസ്ട്രേലിയയിലെയുംപോലെ കേവലമൊരു ഭക്ഷ്
ഇഡി എന്നാൽ ഇഡിയറ്റ് ഡെവിൾസ് എന്നല്ല നാരായണാ...
പണ്ട് ഒരു സിബിഐ ഡയറിക്കുറിപ്പ് എന്ന സിനിമ ഇറങ്ങിയതിനു ശേഷം കേരളത്തിലെ കേസായ
ചെറുശേരിയുടെ ചിറക്കൽ
കണ്ണൂരിന്റെ സാംസ്കാരിക പൈതൃകത്തില്‍ ചിറക്കല്‍ എന്നത് വലിയൊരേടാണ്. ഏഷ്യയിലെ
കാനാൻ ദേശക്കാർ നിർമിച്ച കമാനവും പടിപ്പുരയും കണ്ടെത്തി
ഇസ്രയേൽ: വടക്കൻ ഇസ്രയേലിൽ പുരാവസ്തു ഗവേഷകർ അടുത്തിടെ അതിശയകരമായ ഒരു കണ്
നൂറിന്റെ നിറവില്‍ കഥാപ്രസംഗം
സര്വകലകളുടേയും സമന്വയമായ കഥാപ്രസംഗമെന്ന കല നൂറിന്റെ നിറവിൽ. കുമാരനാശാ
അരീക്കൽ വെള്ളച്ചാട്ടത്തിൽ ആർത്തുല്ലസിക്കാം
എറണാകുളം ജില്ലയിലെ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നാണ് പിറവം പാമ്പാക്കുടയി
കൈക്കരുത്തിൽ ഉയരങ്ങളിലേക്ക്
കൊച്ചി: സ്കൂള്‍ പഠനകാലത്ത് പിറ്റി പിരീഡില്‍ കൂട്ടുകാരെല്ലാം ഓരോ കായികവിനോദങ
സത്യമോ മിഥ്യയോ?
അഗസ്ത്യമലനിരകളിലെ പാറയിടുക്കുകൾക്കിടയിലൂടെയും പുൽമേടുകളിലൂടെയും 'തുമ്പ
കൈയിലല്ല കാര്യം ചങ്കുറപ്പിലാണ്...
അഗസ്ത്യമലയുടെ അടിവാരത്തെ ശ്രീധരൻകാണിക്ക് കൈ കളില്ലെങ്കിലും ചങ്കുറപ്പ് ആവോ
കുഞ്ഞൂഞ്ഞ് അങ്ങനെ ‘കുഞ്ഞ്’ ആയി
ഉമ്മൻ ചാണ്ടിയുടെ പാതിമെയ്യായിനിന്ന് അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിലെ അഭിമ
പിന്നിട്ടത് കാല് നൂറ്റാണ്ട്; സിനിമാ വാര്‍ത്തയെഴുത്തിന്റെ അമരക്കാരനായി എ.എസ്. ദിനേശ്
പുതിയ ചിത്രങ്ങള്‍ തിയറ്ററുകളില്‍ എത്തുമ്പോള്‍ മിക്കപ്പോഴും അഭ്രപാളികളില്‍ തെ
എംടിയുടെ കൂടല്ലൂർ; കഥയുടെ ഇതിഹാസത്തിന് നവതി
എം.ടി. വാസുദേവൻ നായർ - മലയാള വായനക്കാരന്റെ നെഞ്ചിടിപ്പായ എംടി യുടെ പേരിനു മു
ജൂലൈയുടെ നഷ്ടം
""ഞാന്‍ എന്റെ പാട്ടുകളൊന്നും ടേപ്പ് റെക്കോര്‍ഡില്‍ ഇട്ടു കേള്‍ക്കാറേയില്ല. കാറില
സജീവ് ഡോക്ടർ കഥയെഴുതുകയാണ്...
തൃശൂർ: പ്രിസ്ക്രിപ്ഷൻ എഴുതുന്ന കൈവിരൽത്തുമ്പിൽ നിന്നും കഥയും കവിതയും മനോഹരമാ
പോലീസ് കര്ഷകന്
നീതി നിര്‍വഹണത്തിനൊപ്പം കൃഷിയില്‍ നൂറുമേനി വിളയിക്കാനും തനിക്ക് കഴിയുമെന്ന്
അമേരിക്കയിൽ വെന്നിക്കൊടി പാറിച്ച് ഐപിഎസ് ദന്പതികൾ
ലോകത്തിലെ ഏറ്റവും കഠിനവും ബുദ്ധിമുട്ടുമുള്ള മത്സര ഇനമായ അമേരിക്കയിലെ അയണ്‍
തൊണ്ണൂറ്റിരണ്ടിലും കവിതയുടെ ബാധയൊഴിയാതെ...
കവി ഭരതന്നൂർ ശിവരാജൻ ഇപ്പോഴും എഴുത്തിന്റെ തിരക്കിലാണ്. പ്രായം തൊണ്ണൂറ്റിരണ്ട
സൂര്യതേജസിന്റെ പ്രഭ
മാവേലിക്കര ബിഷപ് ജോഷ്വാ മാർ ഇഗ്നാത്തിയോസ്
സൂര്യചൈതന്യത്തിന്റെ 45 വർഷങ്ങൾ
നടരാജ കൃഷ്ണമൂർത്തി അല്ലെങ്കിൽ എൻ. കൃഷ്ണമൂർത്തി എന്നു പറഞ്ഞാൽ അധികമാരും തിരി
പാണ്ടിപ്പത്ത് സാഹസികരുടെ മലനിരകൾ
പാണ്ടിപ്പത്ത്, സാഹസികര്‍ ഇഷ്ടപ്പെടുന്ന വനം! പ്രകൃതിരമണീയമായ, സഞ്ചാരികള്‍ക്ക
നാലായിരം അമ്മമാരുടെ മെഗാ റന്പാൻ പാട്ട്: ലോകചരിത്രത്തിൽ ഇടംനേടി പാലയൂർ
പാലയൂർ: മാർതോമാശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ 19
കുറഞ്ഞ ചെലവില്‍ കുട്ടനാടിന്റെ കായൽക്കാഴ്ചകൾ
കുറഞ്ഞ ചെലവില്‍ കുട്ടനാടിന്റെ കായല്‍ക്കാഴ്ചകളും പ്രകൃതി സൗന്ദര്യവും ആസ്വദിച്
രാഷ്ട്രീയജീവിതത്തിൽ അക്ഷരത്തെറ്റ് ഉണ്ടാക്കാത്ത നേതാവ്
കടുത്ത മുഖഭാവമാണ്, കനത്ത ശബ്ദമാണ്, കർക്കശക്കാരനാണ്, തുറന്നൊരു ചിരി വളരെ അ
വരവൂർ ഗോൾഡ് : മണ്ണിൽ വിളയുന്ന സ്വർണം
വരവൂരിലെ സ്വർണം അഥവാ വരവൂർ ഗോൾഡ് എന്ന് കേട്ടിട്ടുണ്ടോ. സാക്ഷാൽ സ്വർണവുമായി വ
വൈപ്പിനിൽനിന്നു ലഡാക്കിലേക്ക്
അലകടലിന്റെ തീരത്തുനിന്നു കിലോമീറ്ററുകൾ താണ്ടി സമതലങ്ങളും കുന്നും കാടും കട
ചരിത്രത്തിന്റെ ഓർമയായി "കൊതി'ക്കല്ല്
പഴയ നാട്ടുരാജ്യങ്ങളുടെ ഓർമ പേറുന്ന അതിർത്തിക്കല്ലുണ്ട് കാഞ്ഞിരമറ്റത്ത്. കൊച
"വീട്ടിലെ ആശുപത്രി'
ഒരു വീട് സ്വന്തമാക്കുക എന്നത് എല്ലാവരുടെയും സ്വപ്നമാണ്. എന്നാൽ, ഒരു വീട് ഒരുപാ
ലോകത്തെ ഞെട്ടിച്ച സ്കൂപ്പുകളുടെ സഖാവ്
ലോകത്തെ ഞെട്ടിച്ച സ്കൂപ്പുകളുടെ ഉടമയായിരുന്നു അന്തരിച്ച കുഞ്ഞനന്തൻ നായരെന്
നീതികിട്ടാതെ പത്തുവര്‍ഷം; നീറുന്ന ഓര്‍മയായി ജിഷ
നീതി വൈകിപ്പിക്കുന്നത് നീതി നിഷേധിക്കുന്നതിന് തുല്യമാണെന്നു പറയുമ്പോഴും അനിശ്
Latest News
ഈരാറ്റുപേട്ടയിൽ എൽഡിഎഫിന്റെ ബൂത്തിലേക്ക് വാഹനം ഇടിച്ചുകയറി; ആറുപേർക്കു പരിക്ക്
"ചേട്ടനും അച്ഛനും അമ്മയുമെല്ലാം വീട്ടിൽ; പ്രാർഥിക്കാൻ അദ്ദേഹം അസുഖമായി കിടക്കുകയൊന്നുമല്ലല്ലോ'
കേരളമെങ്ങും ആവേശ പോളിംഗ്; ഉച്ചവരെ വോട്ടിംഗ് ശതമാനം 40 കടന്നു
മതത്തിന്റെ പേരിൽ വോട്ടു തേടിയ മോദിയെ വിലക്കണം: ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
പിടിക്കപ്പെട്ടപ്പോള്‍ ഒന്നാം പ്രതിയായ മുഖ്യമന്ത്രി ഇപിയെ തള്ളിപ്പറയുന്നു: സതീശന്
Latest News
ഈരാറ്റുപേട്ടയിൽ എൽഡിഎഫിന്റെ ബൂത്തിലേക്ക് വാഹനം ഇടിച്ചുകയറി; ആറുപേർക്കു പരിക്ക്
"ചേട്ടനും അച്ഛനും അമ്മയുമെല്ലാം വീട്ടിൽ; പ്രാർഥിക്കാൻ അദ്ദേഹം അസുഖമായി കിടക്കുകയൊന്നുമല്ലല്ലോ'
കേരളമെങ്ങും ആവേശ പോളിംഗ്; ഉച്ചവരെ വോട്ടിംഗ് ശതമാനം 40 കടന്നു
മതത്തിന്റെ പേരിൽ വോട്ടു തേടിയ മോദിയെ വിലക്കണം: ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
പിടിക്കപ്പെട്ടപ്പോള്‍ ഒന്നാം പ്രതിയായ മുഖ്യമന്ത്രി ഇപിയെ തള്ളിപ്പറയുന്നു: സതീശന്
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top