Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
ചിതയുടെ കാവലാൾ
പൊള്ളുന്ന ഉച്ചവെയിലിൽ തൃക്കാക്കര പൊതുശ്മശാനത്തിലെത്തുന്പോൾ തീനാളങ്ങളിൽ അമരുന്ന രണ്ടു മൃതദേഹങ്ങൾക്ക് അരികിലായിരുന്നു സെലീന മൈക്കിൾ. വിയർപ്പുപൊതിഞ്ഞ മുഖം തുടച്ച് കൈയിൽ നീളമുള്ള ഇരുന്പുവടിയുമായി അവർ പുറത്തേക്കു വന്നു.
‘ഇന്ന് നല്ല തിരക്കുള്ള ദിവസമാണ്. ദഹിപ്പിക്കാൻ മൂന്ന് മൃതദേഹങ്ങളുണ്ടായിരുന്നു. പുലർച്ചെ ഒരെണ്ണം കഴിഞ്ഞു. ഇനി രണ്ടെണ്ണംകൂടി കത്തിത്തീരാനുണ്ട്. ഒരെണ്ണം ഏതാണ്ട് കത്തിത്തീരാറായി. ഞാൻ ചിത ഒന്നുകൂടി ഇളക്കിയിട്ടു വരാം...’ ആൾപ്പൊക്കത്തിൽ ഉയർന്നുകത്തുന്ന പട്ടടയുടെ അരികിലേക്ക് അവർ നടന്നുനീങ്ങി.
കാക്കനാട് അത്താണി മുല്ലപ്പറന്പ് വീട്ടിൽ സെലീന മൈക്കിൾ. നിറം മങ്ങിയ നാൾവഴികളിൽ ജീവിതം കരുപ്പിടിപ്പിക്കാൻ പൊതുശ്മശാനത്തിന്റെ ചുമതല വഹിക്കുകയാണ് സെലീന.
പതിനഞ്ചു വർഷമായി തൃക്കാക്കര നഗരസഭാ ശ്മശാനത്തിൽ മൃതദേഹങ്ങൾ ദഹിപ്പിക്കുന്നത് സെലീനയാണ്. ഏറെപ്പേരും നിർവഹിക്കാൻ മടിക്കുന്ന ജോലി ഏറ്റെടുക്കാൻ ഇവർ നിർബന്ധിതയായത് കരിപുരണ്ട ജീവിതത്തിലെ തിക്താനുഭവങ്ങളും വീട്ടിലെ ദുരിതപൂർണമായ സാഹചര്യങ്ങളാണ്.
തീനാളങ്ങൾ വലയം ചെയ്ത ശവദാഹമുറിയിൽനിന്ന് വിയർപ്പുകണങ്ങൾ തുടച്ചുകൊണ്ട് സെലീന പുറത്തേക്കുവന്നു. ഭീതി ജനിപ്പിക്കുന്ന അന്തരീക്ഷം. ദിവസവും നഗരസഭയോ കുടുംബങ്ങളോ എത്തിക്കുന്ന മൃതദേഹങ്ങൾ. ഇവർക്കായി വിറകടുക്കി ഒരുക്കുന്ന ചിത. എല്ലാ ദിവസങ്ങളിലും കേൾക്കുന്നത് ഏറെപ്പേരുടെ ദീനരോദനങ്ങൾ. അവരുടെ കരച്ചിലും കണ്ണീരും തോരുംമുൻപേ ചിതയ്ക്കു തീകൊളുത്തൽ. അത് ചാന്പലാകും വരെ വിറകും ശരീരവും കന്പിവടിയിൽ ഇളക്കിമറിക്കണം. വെന്തെരിയുന്ന മൃതദേഹങ്ങളുടെ രൂക്ഷഗന്ധം. കൊടുംചൂട്. ചിതകൾക്കു നടുവിലെ ജീവിതം സെലീനയുടെ മുഖത്തും മനസിലും ഭാവമാറ്റമൊന്നും വരുത്തിയിട്ടില്ല. ഇതോടകം അയ്യായിരത്തിലധികം മൃതദേഹങ്ങൾ അഗ്നിക്കു സമർപ്പിച്ച സെലീന മൈക്കിൾ സ്വന്തം ജീവിതകഥ പറഞ്ഞുതുടങ്ങി, ചിതകളെയും ചാരത്തെയും സാക്ഷി നിർത്തി.
പൊള്ളുന്ന ജീവിതാനുഭവം
ബോൾഗാട്ടിയിലാണ് സെലീന ജനിച്ചത്. രണ്ടു വയസുള്ളപ്പോൾ അമ്മ മരിച്ചതോടെ അച്ഛന്റെ സംരക്ഷണയിലായിരുന്നു ബാല്യത്തിലെ ജീവിതം. സെലീനയ്ക്ക് പന്ത്രണ്ട് വയസുള്ളപ്പോൾ അച്ഛന്റെ രണ്ടു കണ്ണുകളുടെയും കാഴ്ച നഷ്ടപ്പെട്ടു. വീട്ടിൽ വറുതിയുടെ ഇരുൾ പരന്നതോടെ സ്കൂൾപഠനം ഉപേക്ഷിക്കേണ്ടിവന്നു. വിശപ്പിന് ഉത്തരംതേടി പതിനാലാം വയസുമുതൽ സെലീന കൂലിവേലയ്ക്കു പോയിത്തുടങ്ങി. ചായക്കടയിലെയും വീട്ടുജോലിയിലെയും തുച്ഛവരുമാനം കൊണ്ട് ജീവിതം കൂട്ടിമുട്ടിക്കാൻ വല്ലാതെ പെടാപ്പാടുപെട്ടു. കടം പെരുകിയതോടെ വീടും കിടപ്പാടവും വിറ്റ് പലയിടങ്ങളിൽ വാടകയ്ക്കു താമസമായി. ഇരുപത്തിരണ്ടാം വയസിൽ കൂലിവേലക്കാരനായ മൈക്കിളുമായി വിവാഹം. പ്രതീക്ഷകളുടെ മാരിവില്ല് സ്വപ്നം കണ്ടാണ് കുടുംബജീവിതത്തിലേക്ക് കടന്നതെങ്കിലും കനംവച്ച കരിമേഘഘങ്ങൾക്കു മീതെയുള്ള ഇടിമിന്നൽപോലെയായിരുന്നു പിന്നീടുള്ള ദിനരാത്രങ്ങൾ. മദ്യാസക്തനായ ഭർത്താവിന്റെ പരുഷമായ വാക്കുകളും ക്രൂരമായ മർദനവും. വേദനയും മുറിവും വിശപ്പും നൈരാശ്യവും ഇരുൾപരത്തിയ ദാന്പത്യത്തിൽ സെലീന രണ്ടു പെണ്മക്കളുടെ അമ്മയായി. കുഞ്ഞുങ്ങൾ പിച്ചവച്ചുതുടങ്ങും മുൻപേ ഭർത്താവ് മൈക്കിൾ 21 വർഷം മുന്‍പ് നാടുവിട്ടുപോയി. പീന്നീടിന്നേവരെ മൈക്കിൾ എവിടെയുണ്ടെന്ന് വിവരമില്ല.
അക്കാലത്ത് കൂലിവേലയും വാർക്കപ്പണിയും ചെയ്താണ് സെലീന മക്കളെ വളർത്തിയത്. അല്ലലറിഞ്ഞും അലസത വെടിഞ്ഞും കഷ്ടനഷ്ടങ്ങളുടെ ദുരിതവട്ടത്തിൽ മക്കളെ ബിരുദംവരെ പഠിപ്പിച്ചു. കടം വാങ്ങിയും വിറ്റും മൂത്ത മകളെ വിവാഹം ചെയ്തയച്ചു.
വാർക്കപ്പണി ചെയ്തിരുന്ന കാലത്ത്, അതായത് പതിനഞ്ചു വർഷം മുന്‍പാണ് സെലീന തൃക്കാക്കര ശ്മശാനത്തിൽ സഹായിയായി എത്തുന്നത്. പൊതുശ്മശാനത്തിലെ നടത്തിപ്പുകാരനും ചുമതലക്കാരനുമായിരുന്നു അയൽവാസിയായ രാമദാസ്. അദ്ദേഹത്തിന്റെ വീടുപണിക്ക് പോയിരുന്ന കാലത്താണ് അസുഖത്തെ തുടർന്ന് തനിക്ക് ചിത കത്തിക്കാൻ പോകാൻ പറ്റുന്നില്ലെന്ന കാര്യം രാമദാസ് പറഞ്ഞത്. മറ്റൊന്നും ആലോചിക്കാതെ ശ്മശാനത്തിലെ ജോലികളിൽ സഹായിയായി താൻ വന്നുകൊള്ളാമെന്ന് സെലീന പറഞ്ഞു.
ചിതയൊരുക്കാൻ വിറകുകൾ അടുക്കി വയ്ക്കുക, ഷട്ടർ തുറക്കുകയും അടയ്ക്കുകയും ചെയ്യുക എന്നിവയായിരുന്നു ആദ്യകാലങ്ങളിൽ ചെയ്തത്. അക്കാലത്തും പലയിടങ്ങളിൽപോയി വാർക്കപ്പണിയും തുടർന്നു. ഒരു ദിവസം രാമദാസ് ഇല്ലാതെ വന്നപ്പോൾ പ്രായമായ ഒരു സ്ത്രീയുടെ മൃതദേഹം കത്തിക്കേണ്ടിവന്നതോടെയാണ് തനിക്കും ചിതയിലെ ജോലി ചെയ്യാൻ കഴിയുമെന്ന ധൈര്യം കിട്ടിയെന്ന് സെലീന പറയുന്നു. അക്കാലത്ത് ഒരു മൃതദേഹം കത്തിച്ചാൽ എഴുപത്തിയഞ്ചു രൂപയായിരുന്നു കൂലി. പിന്നീടത് നൂറു രൂപയായി. മൂന്നു വർഷം രാമദാസിന്റെ സഹായിയായി പ്രവർത്തിച്ചു.
ഇപ്പോൾ തനിച്ച്
രാമദാസ് വിരമിച്ചതിനുശേഷം പതിമൂന്നുവർഷമായി തൃക്കാക്കര നഗരസഭാ ശ്മശാനത്തിന്റെ ടെണ്ടർ പിടിക്കുന്നത് സെലീനയാണ്. അവർക്ക് സഹായികളാരുമില്ല. മൃതദേഹവുമായി വരുന്നവർ അവർക്ക് സാധിക്കുന്ന ഒരു തുക നൽകും. ഒരു ചിത എരിക്കുന്പോൾ മുനിസിപ്പാലിറ്റിയിൽ 880 രൂപ അടയ്ക്കണം. ചിരട്ടയും വിറകുംമറ്റും വാങ്ങണം. ദഹനം നടത്താൻ വരുന്ന ചിലർക്ക് മാവിന്റെ വിറകുതന്നെ വേണമെന്ന് താൽപര്യപ്പെടും. അതിനു ചെലവ് കൂടുതലാണ്. അല്ലെങ്കിൽ പുളിമരമാണ് ചിത കത്തിക്കാൻ ഉപയോഗിക്കുന്നത്. ചില മൃതദേഹങ്ങൾ ചാന്പലാകാൻ കൂടുതൽ മണിക്കൂറുകൾ വേണ്ടിവരും. അതനുസരിച്ച് വിറകും കൂടുതൽ വേണ്ടിവരും. സാധാരണ ഒരു ശരീരം കത്തിത്തീരാൻ അഞ്ചു മണിക്കൂർ എടുക്കും. ചില സാഹചര്യങ്ങളിൽ നയാപൈസപോലും പ്രതിഫലം ലഭിക്കില്ല. എന്നിരിക്കെയും തനിക്കും കുടുംബത്തിനും ജീവിക്കാനുള്ളത് ഈ തൊഴിലിൽനിന്ന് ലഭിക്കുന്നതായി സെലീന പറഞ്ഞു.
മൃതദേഹങ്ങൾ ചിതയിലേക്കെടുക്കുന്പോൾ സങ്കടം തോന്നാറില്ലേയെന്നു ചോദിച്ചാൽ എന്റെ സങ്കടവും ജീവിതാനുഭവങ്ങളും ഓർത്താൽ അതും വേദനകളുടെയും യാതനകളുടേതുമല്ലേ എന്നാണ് സെലീനയുടെ മറുചോദ്യം. ചില ദിവസങ്ങളിൽ നാലു മൃതദേഹങ്ങൾവരെ ചാന്പലാക്കാറുണ്ട്. കൊറോണ മഹാമാരിയുടെ കാലത്ത് എട്ടു മൃതദേഹങ്ങൾ വരെ ദഹിപ്പിച്ച ദിവസങ്ങളുണ്ട്. അക്കാലത്തൊക്കെ രാപകൽ സ്മശാനത്തിനുള്ളിൽ തന്നെയായിരുന്നു. രാത്രി രണ്ടു മണിവരെ ഉണ്ണാതെയും ഉറങ്ങാതെയും മൃതദേഹങ്ങൾ ചാന്പലാക്കേണ്ടിവന്നിട്ടുണ്ട്. ഇക്കാലത്ത് വൈകുന്നേരം ആറു മണിവരെയേ മൃതദേഹങ്ങൾ ദഹിപ്പിക്കാറുള്ളൂ. അവസാന മൃതദേഹം കത്തിത്തീരുന്പോൾ രാത്രി പത്തു മണിയാകും. പ്രത്യേക സാഹചര്യങ്ങളിൽ പുലർച്ചെ മൂന്നു മണിക്കൊക്കെ എത്തി മൃതദേഹം കത്തിച്ചിട്ടുണ്ടെന്നും സെലീന പറഞ്ഞു. കുഞ്ഞുങ്ങളുടെ മൃതദേഹം ദഹിപ്പിക്കുന്പോഴും മണ്ണിൽ സംസ്കരിക്കുന്പോഴും തന്നിലെ അമ്മ മനസ് വേദനിക്കാറുണ്ടെന്ന് സെലീന പറഞ്ഞു.
മൃതദേഹങ്ങളുടെ ഭയപ്പെടുത്തുന്ന കാഴ്ചകളേക്കാൾ ജീവിതാനുഭവങ്ങളുടെ ചൂളയിലെ തീക്കാറ്റാണ് തന്നെ തളർത്തിയതെന്നാണ് സെലീന പറയുന്നത്. ‘ഞാൻ ഭയന്നു മാറി നിന്നിരുന്നെങ്കിൽ എന്റെ മക്കളുടെ വിശപ്പും അവരുടെ കണ്ണീരും കാണേണ്ടിവരുമായിരുന്നു. അവരെ വളർത്താനും തുടർന്നും ജീവിക്കാനും എന്തു ജോലിയും ചെയ്യാൻ തയാറായിരുന്നു. പൊരിവെയിലും പെരുമഴയും സഹിച്ചുചെയ്ത പല ജോലികൾക്കുശേഷമാണ് ചിതയെരിക്കാനായി തീനാളങ്ങൾ കൈയിലെടുത്തത്. വിറകും കരിയും ചാന്പലുമൊക്കെയായി ഇനിയുള്ള കാലവും ഇതിനുള്ളിൽ ജീവിക്കണം’ - കത്തിയമരുന്ന ചിതയിലെ ശരീരാവശിഷ്ടങ്ങൾ ഒന്നുകൂടി മറിച്ചിടാൻ സെലീന അകത്തേക്കു പോയി.
തന്റെ മൂത്തമകൾക്ക് ശ്മശാനഭൂമിയിലേക്കു വരാൻ ഭയമുണ്ട്. ഇളയമകൾ സിമിയുടെ മക്കളായ നന്ദനയും നയനയും കുട്ടിയായിരിക്കുന്പോൾ മുതൽ തന്നോടൊപ്പം ശ്മശാനത്തിലേക്കു വരുമായിരുന്നുവെന്നു സെലീന പറഞ്ഞു. ഇത്ര ദുഷ്കരമായ ജോലിയോട് മക്കൾക്കും മരുമക്കൾക്കും യാതൊരു വിയോജിപ്പുമില്ലെന്നും സെലീന പറഞ്ഞു. ഒരു ഇരുന്പുകന്പിയുടെ ബലത്തിൽ മൃതദേഹങ്ങളെ എരിച്ചുതീർത്ത് സെലീന കരുപ്പിടിപ്പിക്കുന്നത് സ്വന്തം ജീവിതത്തിന്റെ നെരിപ്പോടുകളാണ്.
ചെയ്യുന്നത് പുണ്യകർമം
കനലിനേക്കാൾ കഠിനമായ വഴികൾ താണ്ടിയാണ് സെലീന ഇവിടെവരെയെത്തിയത്. പുരുഷന്മാരെപ്പോലെ സ്ത്രീകൾക്കും എല്ലാ ജോലികളും ചെയ്യാമെന്നു വിശ്വസിക്കുന്ന ആളാണ് ഞാൻ. ഒന്നിലും പേടിച്ചു മാറിനിൽക്കരുത്. എല്ലാ ജോലിയും ചെയ്യാൻ തന്റേടവും ധൈര്യവും കാണിക്കണം. ഞാൻ ചെയ്യുന്നത് ഒരു പുണ്യപ്രവൃത്തിയാണെന്നാണ് പലരും പറയുന്നത്. ശ്മശാനത്തോട ചേർന്നുള്ള പറന്പിൽ മരണപ്പെട്ട കുഞ്ഞുങ്ങളെ സംസ്കരിക്കുകയാണ് പതിവ്. ഇങ്ങനെ സംസ്കരിക്കപ്പെട്ട നവജാത ശിശുക്കളും നിരവധിയാണ്. ശ്മശാനത്തിൽ ജോലി ചെയ്യുന്നതുകൊണ്ടോ പുക ശ്വസിക്കുന്നതുകൊണ്ടോ ഇതുവരെ പറയത്തക്ക ശാരീരിക പ്രശ്നങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന് സെലീന പറഞ്ഞു. പലരും ഭയപ്പെടുന്നതും ചെയ്യാൻ ആഗ്രഹിക്കാത്തതുമായ ജോലിയാണ്. ഇതിനുള്ളിൽ മരണമെന്ന ചിന്തയോ മൃതദേഹം എന്ന ഭയമോ ഇല്ല. ഇതുമൊരു തൊഴിലാണ്. മറ്റേതൊരു ജോലിയെയുംപോലെ എനിക്കും മക്കൾക്കും അന്നം മുടങ്ങാതിരിക്കാൻ ഞാൻ തെരെഞ്ഞെടുത്ത തൊഴിൽ. എങ്ങനെയും ജോലി ചെയ്ത് മാന്യമായി ജീവിക്കണം. അൻപത്തൊൻപതുകാരിയായ സെലീനയുടെ വാക്കുകളിൽ ചെയ്യുന്ന ജോലിയോടുള്ള ആത്മാർഥതയുടെ നിഴൽവെട്ടം.
എപ്പോഴാണ് മൃതദേഹം എത്തിക്കുന്നതെന്ന് മുൻകൂട്ടി പറയാൻ കഴിയില്ല. എല്ലാ ദിവസവും ജോലി ഉണ്ടാകുമെന്ന ഉറപ്പും ഇല്ല. എന്നാൽ ജോലി ഇല്ലെന്നു കരുതി അകലേക്കൊന്നും യാത്ര പോകാനും കഴിയില്ല. മൃതദേഹം അഗ്നിയെ കാത്ത് ശ്മശാനത്തിൽ കിടക്കേണ്ട ഗതി വരുത്തുന്നത് പാപമാണെന്നാണ് സെലീനയുടെ പക്ഷം. അതിനാൽ ശ്മശാനത്തിന്റെ ലോകം വിട്ട് ദൂരത്തേക്കൊന്നും സെലീന പോകാറില്ല.
യാത്ര പറഞ്ഞ് ഇറങ്ങാൻ നേരം സെലീനയുടെ മൊബൈൽ ഫോണ്‍ ശബ്ദിച്ചു. ഫോണ്‍ അറ്റൻഡ് ചെയ്തത ശേഷം അവർ പറഞ്ഞു. കാക്കനാട് വാഹനാപകടത്തിൽ മരിച്ച ചെറുപ്പക്കാരന്റെ സംസ്കാരത്തിനുള്ള സമയം ചോദിച്ചു ബന്ധുക്കൾ വിളിച്ചതാണ്. മുഖത്ത് ഭാവമാറ്റമൊന്നുമില്ലാതെ അടുത്ത ചിതയ്ക്കുള്ള വിറക് അടുക്കാൻ അവർ അകത്തേക്കു നടന്നു നീങ്ങി.
സീമ മോഹൻലാൽ
ഉലകംചുറ്റും വീൽ ചെയർ
രാജ്യങ്ങളിൽനിന്നു രാജ്യങ്ങളിലേക്ക് വിശ്രമമില്ലാതെ ഉരുളുകയാണ് ഈ വീൽ ചെയർ. അരയ്ക്കു താഴേയ്ക്കു തളർന്ന ഒരു ചെറുപ്പ
കാര്യം കാണാൻ കഴുത
ഒരു ലിറ്റര്‍ കഴുതപ്പാലിനു വിപണിയില്‍ 5,000 മുതല്‍ 7,000 രൂപ വരെ വില. നഷ്ടത്തിലേക്കു പോയ അച്ഛന്റെ പശുവളർത്തലിനെ രക്
ചിറകുള്ള മോളി
ബാങ്ക് അക്കൗണ്ടിൽ കനപ്പെട്ട ബാലൻസ് ഒന്നുമില്ല, വലിയ കുടുംബസ്വത്തോ ബിസിനസോ ഒന്നുമില്ല, ബന്ധുക്കളൊന്നും അത്ര വലിയ സന
ലാറ്ററൻ ഹൃദയം
ലാറ്ററൻ ബസിലിക്ക, കത്തോലിക്കാ സഭയുടെ പ്രതീകം. രണ്ടര നൂറ്റാണ്ടു നീണ്ട മതപീഡനങ്ങൾക്കു ശേഷം റോമ്മാപുരിയിൽ ആദ്യമായി
പുത്തൻ പാന മനമുരുകും ധ്യാനം
അമ്മകന്നിമണിതന്റെ നിർമലദുഃഖങ്ങളിപ്പോൾ... എത്രയോ ഹൃദയസ്പർശിയാണ് ഈ വരികൾ. ഒരമ്മയുടെ നെഞ്ചുപിളർക്കുന്ന വിലാപ
ലണ്ടനിലെ മല്ലു ഷെഫ്
ലണ്ടൻ നഗരത്തിലെ ഒരു ഫൈവ് സ്റ്റാർ ഹോട്ടലിലേക്ക് എത്തുന്ന ഇംഗ്ലീഷുകാർ മലയാളികളുടെ നാടൻ വിഭവങ്ങളായ കപ്പയും മീനും ച
ഈ മലയും കടന്ന്
യാത്ര പോകുന്ന പലരുടെയും കഥകൾ നമ്മൾ കേൾക്കാറുണ്ട്. എന്നാൽ, സാഹസിക യാത്രകൾ പ്രിയമാക്കിയവരുടെയോ? മഞ്ഞുമലകൾ താണ്ട
ദേവദേയം ഈ സൗഭാഗ്യം
പല്ലിശേരിക്കുന്നിലെ കാരുണ്യപ്രവാഹം, അറിയുന്നവർക്കൊക്കെ മഹാവിസ്മയമാണ്. സ്നേഹപരിചരണത്തിന്റെയും കരുതലിന്റെയും ആ
ആ മൂന്നു വർഷങ്ങൾ
പി. ഭാസ്കരൻ...
മലയാളം നെഞ്ചിലേറ്റിയ പ്രിയ കവി. ആ തൂലികയിൽനിന്ന് ഉതിർന്നുവീണ കവിതാ ശകലങ്ങൾ മൂളാത്തവരായി ആ
കുട്ടനാടിന്റെ ഡോക്ടറമ്മയും മകനും
പഞ്ചനക്ഷത്ര ആശുപത്രികളിലെ ഗ്ലാമർ ജോലിയും സൗകര്യങ്ങളും വൻ പ്രതിഫലവും വേണ്ടെന്നു വച്ചു സ്വന്തം കൈയിലെ പണം മുടക്കി ഒ
പക്ഷിമൃഗാദികൾക്ക് പുത്തൻ ഊര്
ഭാവി നമ്മൾ പോകുന്നയിടമല്ല, സൃഷ്ടിക്കുന്നതാണ്. അതിലേക്കുള്ള പാതകൾ കണ്ടെത്തുന്നതല്ല, നിർമിക്കുന്നതാണ്. ഈ പാതകൾ നിർ
കുഞ്ഞിരാമാനന്ദം
ഈ ആശുപത്രിയുടെ ഉടമ ഒരു കല്പണിക്കാരനാണ്. സ്വന്തം അധ്വാനത്തിൽ കല്ലുകളടുക്കി കെട്ടിപ്പൊക്കിയ ആശുപത്രി ആറു മാസങ്ങൾ
രാജ്ഭവനിലെ രഹസ്യങ്ങൾ
വലിയൊരു കപ്പലിന്റെ ഡെക്കില്‍ ഇരിക്കുന്നതു പോലെ ഒരു മുനമ്പിലിരുന്ന് അറബിക്കടലിന്റെ ഗോവൻ ഭംഗി ആസ്വദിക്കുക, ഇതൊരു സ്വ
മഹാപാപത്തിന് 25 വയസ്
ഗുജറാത്തിലും ഒറീസയിലെ കാണ്ഡമാലിലും മണിപ്പുരിലുമൊക്കെ ന്യൂനപക്ഷങ്ങൾ കൊല്ലാക്കൊല ചെയ്യപ്പെടുന്നതിനു മുന്‍പത്തെ കാര്‍
ഇന്ത്യയുടെ മാനേജ്മെന്റ് ഗുരു
ഇന്ത്യയിൽ ബിസിനസ് മാനേജ്മെന്റ് പഠനത്തിനു തുടക്കമിട്ടത് ജംഷഡ്പുർ എക്സ്എല്‍ആര്‍ഐയിലെ ഈശോ സഭാ വൈദികർ ആണെങ്കിൽ അ
കയാക്കിംഗ് പ്രീസ്റ്റ്
മുപ്പതു വയസു വരെ വെള്ളത്തിലിറങ്ങാൻ പേടിയായിരുന്ന ഒരു യുവാവ്. 32-ാം വയസിൽ നിർബന്ധത്താൽ നീന്തൽ പഠിക്കുന്നു. പിന്നെ പ
75 ലും വശീകരിക്കുന്നു വിഷകന്യക
ജീവിതവും മരണവും മുഖാമുഖം നിൽക്കുന്ന കുടിയേറ്റ ഭൂമിയിലെ രാപ്പകൽ യുദ്ധങ്ങൾ ആകാശവൃക്ഷത്തിലെ ഏറുമാടത്തിലിരുന്ന് ഒ
ഒന്നാം പുൽക്കൂട്
1223... വിശുദ്ധ ഫ്രാൻസിസ് അസീസി ലോകത്തിലെ ആദ്യത്തെ പുൽക്കൂട് ഒരുക്കിയ വർഷം. ആ മഹാസംഭവത്തിന് ഈ ക്രിസ്മസ് ദിനത്തിൽ
ജാർഖണ്ഡിന്റെ കറുത്ത മുത്ത്, ധോരി മാതാവ്!
നൂറടി താഴ്ചയുള്ള കൽക്കരി ഖനിയിൽനിന്ന് ഒരു രൂപം കിട്ടുന്നു. അതു കാളിദേവിയാണെന്നു ധരിച്ച് ഒരു മുറിയിൽ പ്രതിഷ്ഠിച്ചു
പശുക്കൂട്ടിലെ പവർഹൗസ്
വൈദ്യുതിച്ചാർജിനെച്ചൊല്ലി പലരും ആശങ്കയിലും ആശയക്കുഴപ്പത്തിലും കഴിയുന്പോൾ ദേ ഇവിടൊരാൾ തന്റെ പശുക്കൂട്ടിൽനിന്ന
ഉലകംചുറ്റും വീൽ ചെയർ
രാജ്യങ്ങളിൽനിന്നു രാജ്യങ്ങളിലേക്ക് വിശ്രമമില്ലാതെ ഉരുളുകയാണ് ഈ വീൽ ചെയർ. അരയ്ക്കു താഴേയ്ക്കു തളർന്ന ഒരു ചെറുപ്പ
കാര്യം കാണാൻ കഴുത
ഒരു ലിറ്റര്‍ കഴുതപ്പാലിനു വിപണിയില്‍ 5,000 മുതല്‍ 7,000 രൂപ വരെ വില. നഷ്ടത്തിലേക്കു പോയ അച്ഛന്റെ പശുവളർത്തലിനെ രക്
ചിറകുള്ള മോളി
ബാങ്ക് അക്കൗണ്ടിൽ കനപ്പെട്ട ബാലൻസ് ഒന്നുമില്ല, വലിയ കുടുംബസ്വത്തോ ബിസിനസോ ഒന്നുമില്ല, ബന്ധുക്കളൊന്നും അത്ര വലിയ സന
ലാറ്ററൻ ഹൃദയം
ലാറ്ററൻ ബസിലിക്ക, കത്തോലിക്കാ സഭയുടെ പ്രതീകം. രണ്ടര നൂറ്റാണ്ടു നീണ്ട മതപീഡനങ്ങൾക്കു ശേഷം റോമ്മാപുരിയിൽ ആദ്യമായി
പുത്തൻ പാന മനമുരുകും ധ്യാനം
അമ്മകന്നിമണിതന്റെ നിർമലദുഃഖങ്ങളിപ്പോൾ... എത്രയോ ഹൃദയസ്പർശിയാണ് ഈ വരികൾ. ഒരമ്മയുടെ നെഞ്ചുപിളർക്കുന്ന വിലാപ
ലണ്ടനിലെ മല്ലു ഷെഫ്
ലണ്ടൻ നഗരത്തിലെ ഒരു ഫൈവ് സ്റ്റാർ ഹോട്ടലിലേക്ക് എത്തുന്ന ഇംഗ്ലീഷുകാർ മലയാളികളുടെ നാടൻ വിഭവങ്ങളായ കപ്പയും മീനും ച
ഈ മലയും കടന്ന്
യാത്ര പോകുന്ന പലരുടെയും കഥകൾ നമ്മൾ കേൾക്കാറുണ്ട്. എന്നാൽ, സാഹസിക യാത്രകൾ പ്രിയമാക്കിയവരുടെയോ? മഞ്ഞുമലകൾ താണ്ട
ദേവദേയം ഈ സൗഭാഗ്യം
പല്ലിശേരിക്കുന്നിലെ കാരുണ്യപ്രവാഹം, അറിയുന്നവർക്കൊക്കെ മഹാവിസ്മയമാണ്. സ്നേഹപരിചരണത്തിന്റെയും കരുതലിന്റെയും ആ
ആ മൂന്നു വർഷങ്ങൾ
പി. ഭാസ്കരൻ...
മലയാളം നെഞ്ചിലേറ്റിയ പ്രിയ കവി. ആ തൂലികയിൽനിന്ന് ഉതിർന്നുവീണ കവിതാ ശകലങ്ങൾ മൂളാത്തവരായി ആ
കുട്ടനാടിന്റെ ഡോക്ടറമ്മയും മകനും
പഞ്ചനക്ഷത്ര ആശുപത്രികളിലെ ഗ്ലാമർ ജോലിയും സൗകര്യങ്ങളും വൻ പ്രതിഫലവും വേണ്ടെന്നു വച്ചു സ്വന്തം കൈയിലെ പണം മുടക്കി ഒ
പക്ഷിമൃഗാദികൾക്ക് പുത്തൻ ഊര്
ഭാവി നമ്മൾ പോകുന്നയിടമല്ല, സൃഷ്ടിക്കുന്നതാണ്. അതിലേക്കുള്ള പാതകൾ കണ്ടെത്തുന്നതല്ല, നിർമിക്കുന്നതാണ്. ഈ പാതകൾ നിർ
കുഞ്ഞിരാമാനന്ദം
ഈ ആശുപത്രിയുടെ ഉടമ ഒരു കല്പണിക്കാരനാണ്. സ്വന്തം അധ്വാനത്തിൽ കല്ലുകളടുക്കി കെട്ടിപ്പൊക്കിയ ആശുപത്രി ആറു മാസങ്ങൾ
രാജ്ഭവനിലെ രഹസ്യങ്ങൾ
വലിയൊരു കപ്പലിന്റെ ഡെക്കില്‍ ഇരിക്കുന്നതു പോലെ ഒരു മുനമ്പിലിരുന്ന് അറബിക്കടലിന്റെ ഗോവൻ ഭംഗി ആസ്വദിക്കുക, ഇതൊരു സ്വ
മഹാപാപത്തിന് 25 വയസ്
ഗുജറാത്തിലും ഒറീസയിലെ കാണ്ഡമാലിലും മണിപ്പുരിലുമൊക്കെ ന്യൂനപക്ഷങ്ങൾ കൊല്ലാക്കൊല ചെയ്യപ്പെടുന്നതിനു മുന്‍പത്തെ കാര്‍
ഇന്ത്യയുടെ മാനേജ്മെന്റ് ഗുരു
ഇന്ത്യയിൽ ബിസിനസ് മാനേജ്മെന്റ് പഠനത്തിനു തുടക്കമിട്ടത് ജംഷഡ്പുർ എക്സ്എല്‍ആര്‍ഐയിലെ ഈശോ സഭാ വൈദികർ ആണെങ്കിൽ അ
കയാക്കിംഗ് പ്രീസ്റ്റ്
മുപ്പതു വയസു വരെ വെള്ളത്തിലിറങ്ങാൻ പേടിയായിരുന്ന ഒരു യുവാവ്. 32-ാം വയസിൽ നിർബന്ധത്താൽ നീന്തൽ പഠിക്കുന്നു. പിന്നെ പ
75 ലും വശീകരിക്കുന്നു വിഷകന്യക
ജീവിതവും മരണവും മുഖാമുഖം നിൽക്കുന്ന കുടിയേറ്റ ഭൂമിയിലെ രാപ്പകൽ യുദ്ധങ്ങൾ ആകാശവൃക്ഷത്തിലെ ഏറുമാടത്തിലിരുന്ന് ഒ
ഒന്നാം പുൽക്കൂട്
1223... വിശുദ്ധ ഫ്രാൻസിസ് അസീസി ലോകത്തിലെ ആദ്യത്തെ പുൽക്കൂട് ഒരുക്കിയ വർഷം. ആ മഹാസംഭവത്തിന് ഈ ക്രിസ്മസ് ദിനത്തിൽ
ജാർഖണ്ഡിന്റെ കറുത്ത മുത്ത്, ധോരി മാതാവ്!
നൂറടി താഴ്ചയുള്ള കൽക്കരി ഖനിയിൽനിന്ന് ഒരു രൂപം കിട്ടുന്നു. അതു കാളിദേവിയാണെന്നു ധരിച്ച് ഒരു മുറിയിൽ പ്രതിഷ്ഠിച്ചു
പശുക്കൂട്ടിലെ പവർഹൗസ്
വൈദ്യുതിച്ചാർജിനെച്ചൊല്ലി പലരും ആശങ്കയിലും ആശയക്കുഴപ്പത്തിലും കഴിയുന്പോൾ ദേ ഇവിടൊരാൾ തന്റെ പശുക്കൂട്ടിൽനിന്ന
ആ രാത്രിയുടെ കാവൽ മാലാഖ
സ്വന്തം ജീവൻ ബലികഴിച്ച് നൂറ്റന്പതോളം ഹോസ്റ്റൽവാസികളെ ജീവിതത്തിലേക്കു പിടിച്ചുകയറ്റിയ സിസ്റ്റർ ലയോള സിഎംസി എന്ന ധ
ഗോക്കളെ മേയ്ച്ചും....മനസുണ്ടെങ്കിൽ എല്ലാം മനോഹരമാകും
പഠനത്തിന് ഇടവേള കിട്ടിയാൽ മൊബൈൽ ഫോണിൽ തോണ്ടിയോ ടിവിക്കു മുന്നിൽ
ചടഞ്ഞിരുന്നോ സമയം നീക്കുന്നവരാണ് പല കൗമാരക്
മുരിങ്ങയിലകൊണ്ട് പുട്ട് ഉണ്ടാക്കിയ കഥ!
നാൽപ്പത്തിയേഴാം വയസിൽ സ്വകാര്യ ബാങ്കിലെ സീനിയർ മാനേജർ പദവി രാജിവച്ച് ഒരു വ്യവസായം തുടങ്ങിയപ്പോൾ പലരും എതിർത്തു
ചിപ്പിലിത്തോട്ടിലെ ലോകകപ്പ്
ലോകകപ്പ് ക്രിക്കറ്റ് ഫൈനൽ ജ്വരത്തിൽ ലോകം ആറാടുന്പോൾ ഇവിടെയൊരാൾ ക്രിക്കറ്റിന്റെ മറ്റൊരു ആവേശക്കാഴ്ച തീർത്തു ക്രിക്ക
ചൂടൻ സിറ്റി വഴി കുവൈറ്റ്
ആത്മാവു സിറ്റിയിലൂടെ മോസ്കോയിലെത്താം. അവിടെനിന്നു കുവൈറ്റ് സിറ്റി വഴി അമേരിക്കൻകുന്നിൽ ലാൻഡ് ചെയ്യാം. ചൂടൻ സിറ്റിയി
കലിഗ്രഫിയില്‍ കൈവച്ചാല്‍
കൈയക്ഷരം മോശമാണെന്നു പരിഭവിക്കുന്നവരാണോ നിങ്ങൾ...! എങ്കിൽ കലിഗ്രഫിയിൽ ഒന്നു കൈവച്ചാലോ..? മലയാള സിനിമയുടെ പരസ്യ
യഹൂദന്റെ മസ്തിഷ്കം
ഹമാസ് ഭീകരർ ഇസ്രയേൽ ആക്രമിച്ചതിലൂടെ തുടക്കമിട്ട മറ്റൊരു യുദ്ധം ലോകത്തെ മുറിവേൽപിച്ചുകൊണ്ടിരിക്കുന്നു. യഹൂദരെപ്
സൺഡേ ദീപിക അവതരിപ്പിക്കുന്നു...ബാൻഡ് മേളം ചന്പക്കുളം സിസ്റ്റേഴ്സ്
“ഉടൻതന്നെ മൈതാനത്ത് നിങ്ങൾ ഏവരും ആകാംക്ഷയോടെ കാത്തിരുന്ന ആ അപൂർവ കലാവിരുന്ന് ആരംഭിക്കുന്നു. സുപ്രസിദ്ധ ബാൻഡ് സം
ഇത്തിരി പുളിക്കും
ഗ്രാമത്തിൽ എല്ലാവരുംകൂടി ചേർന്ന് വർഷം ഏകദേശം 35 ടണ്‍ കുടംപുളിയാണ് വിളവെടുക്കുന്നത്. അതായത്, പ്രതിവര്‍ഷം 65 ലക്ഷ
സിൻ ചാവോ വിയറ്റ്നാം വിളിക്കുന്നു!
പതിറ്റാണ്ടുകൾ നീണ്ട യുദ്ധത്തിൽ ബോംബുകൾ നക്കിത്തുടച്ച ഒരു നാട്. ചോരയും നിലവിളിയും പട്ടിണിയും ഭീതി പരത്തിയ മണ്ണ്. ഒര
Latest News
മോദിയുടെ വിവാദപ്രസംഗം: ചട്ടലംഘനമില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ
ബംഗളൂരു- കൊച്ചുവേളി ഇലക്ഷൻ സ്പെഷൽ ഇന്ന്
ഒരു വര്‍ഷം ഒരു പ്രധാനമന്ത്രി എന്നത് ഇന്ത്യ മുന്നണിയുടെ സൂത്രവാക്യമെന്ന് മോദി
യുഎസ് കപ്പൽ ലക്ഷ്യമാക്കി ഹൂതി ആക്രമണം; പ്രതിരോധിച്ച് സഖ്യസേന
ഹരിയാനയിൽ 400 വർഷങ്ങൾ പഴക്കമുള്ള മൂന്ന് ലോഹ വിഗ്രഹങ്ങൾ കണ്ടെത്തി
Latest News
മോദിയുടെ വിവാദപ്രസംഗം: ചട്ടലംഘനമില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ
ബംഗളൂരു- കൊച്ചുവേളി ഇലക്ഷൻ സ്പെഷൽ ഇന്ന്
ഒരു വര്‍ഷം ഒരു പ്രധാനമന്ത്രി എന്നത് ഇന്ത്യ മുന്നണിയുടെ സൂത്രവാക്യമെന്ന് മോദി
യുഎസ് കപ്പൽ ലക്ഷ്യമാക്കി ഹൂതി ആക്രമണം; പ്രതിരോധിച്ച് സഖ്യസേന
ഹരിയാനയിൽ 400 വർഷങ്ങൾ പഴക്കമുള്ള മൂന്ന് ലോഹ വിഗ്രഹങ്ങൾ കണ്ടെത്തി
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top