Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
ഓണം ഒരുമയുടെ ആഘോഷം
പണമുള്ളവർക്ക് ഓണം ധൂർത്തിന്റെ ആഘോഷമാണ്. രുചികരമായ വിഭവങ്ങൾ. വിനോദയാത്രകളും ഉല്ലാസങ്ങളുമായി ഒത്തുകൂടലുകൾ. ഉടയാടകളും വീട്ടുപകരണങ്ങളും വാങ്ങിക്കൂട്ടാനുള്ള തിരക്ക്. ചിലർക്ക് മദ്യപാനത്തിന്റെ ദിവസങ്ങൾ. ഓണത്തിന്റെ പരന്പരാഗത അർഥതലങ്ങൾ ആകെ മാറിമറിഞ്ഞിരിക്കുന്നു.
ഏറെപ്പേരിലും ഓണം സ്വാർഥതയുടെ വേളയാണ്. മറ്റുള്ളവരെക്കാൾ കൂടുതൽ വാങ്ങിക്കൂട്ടാനും സുഖം തേടാനുമുള്ള വ്യഗ്രത. പങ്കുവയ്ക്കലിന്റെയും ഹൃദയതുറവിയുടെയും മനസുണ്ടാകുന്പോൾ മാത്രമാണ് തിരുവോണം ആനന്ദമായി മാറുക. ഈ ദിവസങ്ങളിൽ പ്രളയവും രോഗവും വറുതിയും മൂലം വലയുന്ന എത്രയോ പേർ ചുറ്റുപാടുകളിലുണ്ട്. കടകന്പോളങ്ങളിലെ ഓഫറുകൾക്ക് അവസരമില്ലാതെ കണ്ണീരോണം ബാക്കിയാക്കി ഒറ്റപ്പെട്ടുകഴിയുന്ന ഇത്തരക്കാരെ വിസ്മരിക്കരുത്.
തിരുവോണ ദിനത്തിൽപോലും ആശുപത്രികളിലും വീടുകളിലും വേദനയുടെ കിടക്കകളിൽ കഴിയാൻ വിധിക്കപ്പെട്ട ഒട്ടേറെപ്പേരുണ്ട്. മക്കളും ബന്ധുക്കളും കൈയൊഴിഞ്ഞ് അഗതിമന്ദിരങ്ങളിൽ രുചിയില്ലാതെ ഓണം ഭക്ഷിക്കുന്നവരുമുണ്ട്. പണമില്ലാത്തതിനാൽ ഓണം ഒരു നേരത്തെ ഭക്ഷണത്തിൽ മാത്രം ഒതുക്കുന്നവരുമുണ്ട്. ഇല്ലാത്തവരിലേക്കും ദുരിതപ്പെടുന്നവരിലേക്കും ഓടിയെത്താനുള്ള അവസരം കൂടിയാണ് ഓണം.
അല്ലലും ആപത്തുമില്ലാതെ മനുഷ്യരെല്ലാരും ഒന്നുപോലെ കഴിയണമെന്ന് ഓണം ഓർമിപ്പിക്കുന്നു. ഇത്തരത്തിൽ ജീവിതത്തിന്റെ ഏകാന്തതയിൽ ഒറ്റപ്പെട്ടുകഴിയുന്ന നിസഹായരിലേക്ക് കടന്നുചെല്ലാൻ കഴിയണം.
തിരുവോണത്തിനെങ്കിലും ഇത്തരക്കാരെ കാണാനും ചെറിയ സമ്മാനങ്ങൾ കൊടുത്ത് സന്തോഷിപ്പിക്കാനും സാധിക്കണം. നാം എത്ര വലിയവരെങ്കിലും അവരിലേക്ക് പങ്കുചേരുന്പോഴാണ് നമ്മുടെ മനസ് വളരുന്നതും ഹൃദയത്തിന് തുറവിയുണ്ടാകുന്നതും. സ്വാർഥതയുടെ ഓണം വയർനിറയാൻ മാത്രം ഉപകരിക്കുന്പോൾ പങ്കുവയ്ക്കലിന്റെ ഓണം മനസുകളിൽ സംതൃപ്തി സമ്മാനിക്കാൻ ഇടയാക്കുന്നു. ഓണം സാഹോദര്യത്തിന്റെയും നൻമയുടെയും ഉത്സവമാണ്.
ഏറ്റവുമധികം മദ്യവിൽപനയും മദ്യപാനവും നടക്കുന്നത് ഓണവേളയിലാല്ലോ. ഇതേത്തുടർന്ന് അപകടങ്ങളും അക്രമങ്ങളും കൊലപാതങ്ങളും അനിഷ്ടസംഭവങ്ങളും പതിവാണ്. ഇതൊക്കെ കുടുംബ, വ്യക്തി ബന്ധങ്ങൾ ശിഥിലീകരിക്കാനും തിൻമ പെരുകാനും രക്തസാക്ഷികളെ സൃഷ്ടിക്കാനും ഇടയാക്കുന്നു.
ആഘോഷങ്ങൾ അതിരുവിട്ട ആർഭാടമാകാൻ പാടില്ല. പരിധികളില്ലാത്ത ആഘോഷളെല്ലാം ദുരന്തങ്ങളെയും നഷ്ടങ്ങളെയുമാണ് സമ്മാനിക്കാറുള്ളത്.
ഇല്ലായ്മകളും പരിമിതികളും ഏറെയുണ്ടായിരുന്ന പഴയകാല ഓണത്തിന് അതിന്റേതായ മൂല്യവും അർഥവുമുണ്ടായിരുന്നു. സന്പന്നർ ദരിദ്രരെയും മുതലാളി തൊഴിലാളിയെയും കരുതലോടെ കാക്കുന്ന അവസരമായിരുന്നു ഓണം. ഉള്ളതിൽ നിന്നുള്ള പങ്കുവയ്ക്കലിന്റെ സമൃദ്ധിയായിരുന്നു പഴയകാല ഓണത്തിന്റെ സത്ത. കാർഷിക വിഭവങ്ങൾ പങ്കുവയ്ക്കുക മാത്രമല്ല ഇല്ലാത്തവർക്കെല്ലാം ദാനം കൊടുക്കുകയെന്നതും അതിന്റെ ചൈതന്യമായിരുന്നു.
ഒരു ചേനയോ മത്തങ്ങയോ കുന്പളങ്ങയോ വാഴക്കുലയോ അനേകരിലേക്ക് പങ്കുവച്ച് സാഹോദ്യം അറിയിക്കുന്ന വേള. ആ പങ്കുവയ്ക്കലിൽ ജാതിയുടെയോ മതത്തിന്റെയോ വേലിക്കെട്ടുകളും പരിധികളുമൊന്നമില്ലായിരുന്നു. ഇക്കാലത്താവട്ടെ തനിലേക്കുമാത്രം ഒതുങ്ങുന്നതായി വാങ്ങലുകൾ. കൊടുക്കലുകൾക്ക് നേരവുമില്ല, മനസുമില്ല. അയൽക്കാരന്റെ മാത്രമല്ല സ്വന്തക്കാരുടെപോലും ക്ഷേമം അന്വേഷിക്കാൻ ഒരാൾക്കും നേരമില്ല. കുടുംബത്തിലെ എല്ലാവരുംചേർന്ന് ഓണക്കാലത്ത് ഒരു അനാഥാലയമോ അഗതി മന്ദിരമോ സന്ദർശിക്കാനായാൽ വലിയ അനുഭവമായിരിക്കും.
ഉപേക്ഷിക്കപ്പെട്ട അച്ഛനമ്മമാരുടെയും തീരാരോഗികളുടെയും വിലാപവും സങ്കടങ്ങളും കാണാം, കേൾക്കാം. ലോകജീവിതം ഇങ്ങനെയൊക്കെയാണെന്ന് തിരിച്ചറിയുന്പോൾ കാരുണ്യത്തിന്റെ ചിന്ത മുതിർന്നവരിലും കുട്ടികളിലും ജനിക്കും.
ഓണം സാഹോദര്യത്തിന്റെ ഒത്തുചേരലിന്റെയും വേളയാണെന്ന് പറയുന്പോഴും ഒന്നോർക്കുക. സ്വന്തം മാതാപിതാക്കളെ അഗതിമന്ദിരത്തിൽ തള്ളിയശേഷം മക്കൾ ഓണം ഘോഷിക്കുന്നതിൽ ഒരു അർഥവുമില്ല.
ഓണക്കാലത്ത് അഗതിമന്ദിരങ്ങളിൽ ഉപഹാരങ്ങളും സമ്മാനങ്ങളുമായി പലരും കടന്നുവരാറുണ്ട്. അവരൊക്കെ സമ്മാനിക്കുന്ന ചെറിയ ഉപഹാരങ്ങൾ കൈയേറ്റുവാങ്ങുന്പോൾ അതിലേക്ക് പലരുടെയും കണ്ണീർ വീഴുന്നതു കാണാറുണ്ട്. സ്വന്തം മക്കൾ മറന്നുപോകുന്പോൾ മറ്റാരൊക്കെയോ നൽകുന്ന സമ്മാനങ്ങൾ വാങ്ങി സംതൃപ്തി അടയാൻ വിധിക്കപ്പെട്ടവർ പലരാണ്.
ഓണം വിഭാവനം ചെയ്യുന്ന ചൈതന്യത്തെ തിരികെ പിടിക്കാനാവണം. ഒരുമയുടെയും സാഹോദര്യത്തിന്റെയും കരുതലിന്റെയും ഉത്സവമാണ് ഓണം. ഓണരുചി നാലിൽ മാത്രമല്ല ഹൃദയത്തിലും അനുഭവിച്ചറിയാൻ നമ്മുക്കാവണം. ഏവർക്കും ഐശ്വര്യത്തിന്റേയും നൻമയുടേയും ഓണാശംസകൾ.
പി.യു. തോമസ്, നവജീവൻ
റീന അവർക്കെല്ലാം ജീവനാണ്!
തെരുവിൽ കിടക്കുന്നവരെ കണ്ടാൽ എത്ര കഷ്ടപ്പെട്ടാണെങ്കിലും അവരെ സുരക്ഷിതസ്ഥാനത്ത് എത്തിക്കാതെ എനിക്ക് ഉറങ്ങാനാവില്ല
പേത്തൂർത്തയുടെ വരവ്
പ്തർ എന്ന സുറിയാനി ക്രിയാപദത്തിന്റെ തത്ഭവമാണ് പേത്തുർത്ത എന്നാണ് ശക്തമായ ഒരു അഭിപ്രായം. കടന്നുപോയി, അവസാനിപ്പിച
ലോകമേ യാത്ര എന്ന ഒറ്റക്കൽ ശില്പം!
സിസ്റ്റർ മേരി ബെനീഞ്ഞ എന്ന മേരി ജോൺ തോട്ടത്തിന്റെ ലോകമേ യാത്ര ദീപികയിലൂടെ പ്രകാശിതമായിട്ട് 95 വർഷങ്ങൾ. ലോകമേ യാത്ര എ
1795ൽ വരച്ച ചിത്രം; വില 21 കോടി
ഗിൽബർട്ട് സ്റ്റുവർട്ട് എന്ന ചിത്രകാരൻ വരച്ചതും 1944 മുതൽ ന്യൂയോർക്കിലെ മെട്രോപൊളിറ്റൻ മ്യൂസിയം ഓഫ് ആർട്ടിന്റെ ശേഖ
ആരും കുറ്റവാളിയായി ജനിക്കുന്നില്ല
മകനെ അന്വേഷിച്ചു പോലീസ് വീട്ടിൽ എത്തിയപ്പോൾ അവന്റെ അച്ഛനും അമ്മയും ഭയന്നുപോയി. മകനെ എന്തിനാണ് തിരക്കി എത്തിയതെന്
പഠനത്തിൽ തോറ്റു, ഒപ്പം ജീവിതത്തിലും
കോളജ് ഹോസ്റ്റലിൽ വേണ്ടത്ര സ്വാതന്ത്ര്യം കിട്ടുന്നില്ലെന്നും അവിടത്തെ ഭക്ഷണം രുചികരമല്ലെന്നുമുള്ള പരിഭവത്തിലാണ് പ്ര
തളരാതെ, തകരാതെ മുന്നോട്ട്
അന്ധനായ അച്ഛന് ജോലി ലോട്ടറി വിൽപന .മുടന്തുള്ള അമ്മ വഴിയോരത്ത് ഉണക്കമീൻ വിൽക്കുന്നു. മൂന്നു മക്കളെ വളർത്തി മിടുക്ക
വയൽപ്പൂക്കളുടെ വരപ്രസാദം
ഇക്കഴിഞ്ഞ വർഷം 94-ാം വയസിൽ വിടവാങ്ങിയ സിഡ്നി പോയ്റ്റിയേ എന്ന ഹോളിവുഡ് പ്രതിഭ ലോക ചലച്ചിത്രപ്രേമികൾക്ക് എക്കാലവും
ആരോരുമില്ലാത്തവരുടെ വിലാപം
പരമദയനീയം എന്ന വാക്കിന്റെ അർഥമാനങ്ങൾ അടുത്തയിടെ സന്ദർശിക്കാനിടയായ ചേരിയിലെ ഒരു കൂരയിൽ കാണാനിടയായി. പുറന്പോക്
പ്രതാപമൊഴിഞ്ഞ കഫർണാം
സുവിശേഷങ്ങൾതന്നെ ‘ഈശോയുടെ സ്വന്തം പട്ടണം’ എന്നു വിശേഷിപ്പിക്കുന്ന കഫർണാം ഇന്നു നിർജനമായിക്കിടക്കുന്ന ഒരു സ്ഥലമാണ്
വഴി തെറ്റിക്കാവുന്ന വിനോദങ്ങൾ
അടയ്ക്ക മടിയിൽ വയ്ക്കാം, അടയ്ക്കാമരം മടിയിൽ വയ്ക്കാനാവില്ലെന്ന് പഴമക്കാരുടെ ഒരു പ്രമാണമുണ്ട്. ചെറിയ പ്രായത്തിൽ കു
പ്രത്യാശയുടെ സുദിനം
രോഗിക്ക് സൗഖ്യവും വിശക്കുന്നവന് ഭക്ഷണവും പീഡിതന് ആശ്വാസവും നിരാശിതന് പ്രത്യാശയും നൽകി ഈസ്റ്റർ പങ്കുവയ്ക്കലിനുള
കണ്ണീർ തോരാത്ത അമ്മ
കുടുംബങ്ങളിൽ അച്ഛനമ്മമാരുടെയും മുതിർന്നവരുടെയും ജീവിത മാതൃകയാണ് കുട്ടികൾക്കു പ്രചോദകമാകുന്നത്. മാതാപിതാക്
നാളും പ്രസവവും മിഥ്യാധാരണകളും
‘ഗർഭത്തിലുള്ളത് ആണ്‍കുട്ടിയെങ്കിൽ പൂരം നാളിൽ പ്രസവിപ്പിക്കണം. പെണ്‍കുട്ടിയെങ്കിൽ മകം നാൾ. നല്ല നാളിൽ നോർമൽ ഡെ
നന്മ വിതയ്ക്കാം വലിയ നോന്പിൽ
ലോകത്തിൽ തിൻമ നിറയുന്നതായി വേദനിക്കുന്ന ഇക്കാലത്തും നന്മയുടെ വെളിച്ചം വിതറുന്ന ഒരു പാട് നല്ല മനുഷ്യർ നമുക്കിടയി
സുഡാനിലെ കാരുണ്യമാലാഖ
ഒരു നേരമെങ്കിലും വിശപ്പടക്കാനുള്ള ആഗ്രഹത്തിൽ കുട്ടികൾ സ്കൂളിലെത്തി പഠനം നടത്തുകയാണ്. പേരിനെങ്കിലും എഴുത്തും വായ
മദ്യപരുടെ കുടുംബങ്ങളിൽ സംഭവിക്കുന്നത്
കുടുംബനാഥൻ വീടിന്റെ കാവലാളും കുടുംബനാഥ വിളക്കുമാണ്. ഇതിനു കോട്ടം വരുന്പോൾ തകരുന്നത് മക്കളുടെ ഭാവിയും കുടുംബ
സൈൻ ബോർഡ്
ലോകത്തിന്റെ നാനാഭാഗത്തു വിവിധങ്ങളായ കടകളുടെയും ഷോറൂമുകളുടെയും മറ്റു വ്യാപാര സ്ഥാപനങ്ങളുടെയും മുകളിൽ പ്രദർശ
ഓരോ ഉപകാരങ്ങൾക്കുമുണ്ട് പ്രതിഫലം
ഒരാൾക്കു ചെയ്തുകൊടുക്കുന്ന ഉപകാരം ഒന്നിലേറെ പേരിലൂടെ അനേകർക്ക് നൻമയായി മാറുന്നത് വലിയ അത്ഭുതംതന്നെ. സഹായം വി
പ്രേമിക്കുന്ന രണ്ടുപേരില്‍ ഇവരുണ്ടാവും...വിശാലും ഗായത്രിയും!
ചലച്ചിത്രോത്സവത്തിനുശേഷം എറണാകുളത്തേക്കുള്ള ട്രെയിന്‍ യാത്രയിലാണ് രഞ്ജിത് ശങ്കര്‍ 4 ഇയേഴ്സിന്റെ ആദ്യരൂപം എഴുതിയ
റീന അവർക്കെല്ലാം ജീവനാണ്!
തെരുവിൽ കിടക്കുന്നവരെ കണ്ടാൽ എത്ര കഷ്ടപ്പെട്ടാണെങ്കിലും അവരെ സുരക്ഷിതസ്ഥാനത്ത് എത്തിക്കാതെ എനിക്ക് ഉറങ്ങാനാവില്ല
പേത്തൂർത്തയുടെ വരവ്
പ്തർ എന്ന സുറിയാനി ക്രിയാപദത്തിന്റെ തത്ഭവമാണ് പേത്തുർത്ത എന്നാണ് ശക്തമായ ഒരു അഭിപ്രായം. കടന്നുപോയി, അവസാനിപ്പിച
ലോകമേ യാത്ര എന്ന ഒറ്റക്കൽ ശില്പം!
സിസ്റ്റർ മേരി ബെനീഞ്ഞ എന്ന മേരി ജോൺ തോട്ടത്തിന്റെ ലോകമേ യാത്ര ദീപികയിലൂടെ പ്രകാശിതമായിട്ട് 95 വർഷങ്ങൾ. ലോകമേ യാത്ര എ
1795ൽ വരച്ച ചിത്രം; വില 21 കോടി
ഗിൽബർട്ട് സ്റ്റുവർട്ട് എന്ന ചിത്രകാരൻ വരച്ചതും 1944 മുതൽ ന്യൂയോർക്കിലെ മെട്രോപൊളിറ്റൻ മ്യൂസിയം ഓഫ് ആർട്ടിന്റെ ശേഖ
ആരും കുറ്റവാളിയായി ജനിക്കുന്നില്ല
മകനെ അന്വേഷിച്ചു പോലീസ് വീട്ടിൽ എത്തിയപ്പോൾ അവന്റെ അച്ഛനും അമ്മയും ഭയന്നുപോയി. മകനെ എന്തിനാണ് തിരക്കി എത്തിയതെന്
പഠനത്തിൽ തോറ്റു, ഒപ്പം ജീവിതത്തിലും
കോളജ് ഹോസ്റ്റലിൽ വേണ്ടത്ര സ്വാതന്ത്ര്യം കിട്ടുന്നില്ലെന്നും അവിടത്തെ ഭക്ഷണം രുചികരമല്ലെന്നുമുള്ള പരിഭവത്തിലാണ് പ്ര
തളരാതെ, തകരാതെ മുന്നോട്ട്
അന്ധനായ അച്ഛന് ജോലി ലോട്ടറി വിൽപന .മുടന്തുള്ള അമ്മ വഴിയോരത്ത് ഉണക്കമീൻ വിൽക്കുന്നു. മൂന്നു മക്കളെ വളർത്തി മിടുക്ക
വയൽപ്പൂക്കളുടെ വരപ്രസാദം
ഇക്കഴിഞ്ഞ വർഷം 94-ാം വയസിൽ വിടവാങ്ങിയ സിഡ്നി പോയ്റ്റിയേ എന്ന ഹോളിവുഡ് പ്രതിഭ ലോക ചലച്ചിത്രപ്രേമികൾക്ക് എക്കാലവും
ആരോരുമില്ലാത്തവരുടെ വിലാപം
പരമദയനീയം എന്ന വാക്കിന്റെ അർഥമാനങ്ങൾ അടുത്തയിടെ സന്ദർശിക്കാനിടയായ ചേരിയിലെ ഒരു കൂരയിൽ കാണാനിടയായി. പുറന്പോക്
പ്രതാപമൊഴിഞ്ഞ കഫർണാം
സുവിശേഷങ്ങൾതന്നെ ‘ഈശോയുടെ സ്വന്തം പട്ടണം’ എന്നു വിശേഷിപ്പിക്കുന്ന കഫർണാം ഇന്നു നിർജനമായിക്കിടക്കുന്ന ഒരു സ്ഥലമാണ്
വഴി തെറ്റിക്കാവുന്ന വിനോദങ്ങൾ
അടയ്ക്ക മടിയിൽ വയ്ക്കാം, അടയ്ക്കാമരം മടിയിൽ വയ്ക്കാനാവില്ലെന്ന് പഴമക്കാരുടെ ഒരു പ്രമാണമുണ്ട്. ചെറിയ പ്രായത്തിൽ കു
പ്രത്യാശയുടെ സുദിനം
രോഗിക്ക് സൗഖ്യവും വിശക്കുന്നവന് ഭക്ഷണവും പീഡിതന് ആശ്വാസവും നിരാശിതന് പ്രത്യാശയും നൽകി ഈസ്റ്റർ പങ്കുവയ്ക്കലിനുള
കണ്ണീർ തോരാത്ത അമ്മ
കുടുംബങ്ങളിൽ അച്ഛനമ്മമാരുടെയും മുതിർന്നവരുടെയും ജീവിത മാതൃകയാണ് കുട്ടികൾക്കു പ്രചോദകമാകുന്നത്. മാതാപിതാക്
നാളും പ്രസവവും മിഥ്യാധാരണകളും
‘ഗർഭത്തിലുള്ളത് ആണ്‍കുട്ടിയെങ്കിൽ പൂരം നാളിൽ പ്രസവിപ്പിക്കണം. പെണ്‍കുട്ടിയെങ്കിൽ മകം നാൾ. നല്ല നാളിൽ നോർമൽ ഡെ
നന്മ വിതയ്ക്കാം വലിയ നോന്പിൽ
ലോകത്തിൽ തിൻമ നിറയുന്നതായി വേദനിക്കുന്ന ഇക്കാലത്തും നന്മയുടെ വെളിച്ചം വിതറുന്ന ഒരു പാട് നല്ല മനുഷ്യർ നമുക്കിടയി
സുഡാനിലെ കാരുണ്യമാലാഖ
ഒരു നേരമെങ്കിലും വിശപ്പടക്കാനുള്ള ആഗ്രഹത്തിൽ കുട്ടികൾ സ്കൂളിലെത്തി പഠനം നടത്തുകയാണ്. പേരിനെങ്കിലും എഴുത്തും വായ
മദ്യപരുടെ കുടുംബങ്ങളിൽ സംഭവിക്കുന്നത്
കുടുംബനാഥൻ വീടിന്റെ കാവലാളും കുടുംബനാഥ വിളക്കുമാണ്. ഇതിനു കോട്ടം വരുന്പോൾ തകരുന്നത് മക്കളുടെ ഭാവിയും കുടുംബ
സൈൻ ബോർഡ്
ലോകത്തിന്റെ നാനാഭാഗത്തു വിവിധങ്ങളായ കടകളുടെയും ഷോറൂമുകളുടെയും മറ്റു വ്യാപാര സ്ഥാപനങ്ങളുടെയും മുകളിൽ പ്രദർശ
ഓരോ ഉപകാരങ്ങൾക്കുമുണ്ട് പ്രതിഫലം
ഒരാൾക്കു ചെയ്തുകൊടുക്കുന്ന ഉപകാരം ഒന്നിലേറെ പേരിലൂടെ അനേകർക്ക് നൻമയായി മാറുന്നത് വലിയ അത്ഭുതംതന്നെ. സഹായം വി
പ്രേമിക്കുന്ന രണ്ടുപേരില്‍ ഇവരുണ്ടാവും...വിശാലും ഗായത്രിയും!
ചലച്ചിത്രോത്സവത്തിനുശേഷം എറണാകുളത്തേക്കുള്ള ട്രെയിന്‍ യാത്രയിലാണ് രഞ്ജിത് ശങ്കര്‍ 4 ഇയേഴ്സിന്റെ ആദ്യരൂപം എഴുതിയ
നയൻതാര വീണ്ടും മലയാളത്തിലേക്ക്
ഇരട്ടക്കുട്ടികളുടെ അമ്മയും തെന്നിന്ത്യൻ സൂപ്പർസ്റ്റാറുമായ നയൻതാര ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിക്കുകയാണ്. 38-ാം
മായാതിരിക്കട്ടെ നമ്മുടെ പുഞ്ചിരി
അടുത്തയിടെ ഒരു സന്പന്ന ഭവനത്തിൽ വയോധികനായ ഒരു പിതാവിനെ സന്ദർശിക്കാനിടയായി. ഒരു വലിയ മുറിയിൽ എല്ലാവിധ സൗകര്യ
കുട്ടികൾ നേരേ ചൊവ്വേ വളരട്ടെ
വീടുകളിലെ മുതിർന്നവർ മുന്‍പൊക്കെ കുട്ടി കൾക്ക് നല്‍കിയിരുന്ന ഉപദേശം വലുതായിരുന്നു. പഠനത്തിനൊപ്പം സദ്സ്വഭാവം, ദൈവവിശ്വാസം, വ്യക്തിത്വം, അധ
പ്രലോഭനങ്ങളുടെ കാലത്തെ കരുതല്‍
കേരളത്തിനു പുറത്ത് പ്രൊഫഷണല്‍ കോഴ്സ് പഠിക്കാന്‍ പോയ മകള്‍ ലഹരി പാര്‍ട്ടികള്‍ക്ക് അടിമപ്പെട്ട് അധോലോകത്തിന്റെ നി
ദുരിതാശ്വാസക്യാന്പുകളിലെ കണ്ണീർപ്രളയം
ഒരിക്കലും വെള്ളം കയറാത്ത സുരക്ഷിതമായ വീടും സൗകര്യമുള്ളവർ ഓർക്കണം ഓരോ വർഷവും പ്രളയക്കെടുതിക്ക് ഇരയാകുന്നവരു
മെഹ്താബ് പാടുന്നു ...പത്തു ഭാഷകളിൽ
മകൾ സോണിക്ക് പെണ്‍കുഞ്ഞ് പിറന്നപ്പോൾ ഷക്കീൽ സേഠ് പേരക്കുട്ടിയെ താരാട്ടു പാടാൻ റാഫിയുടെ ഇന്പമുള്ള ഗാനങ്ങൾ ആലപി
നമ്മുടെ മക്കൾ ലഹരിയിൽ നശിച്ചുകൂടാ
കുറ്റകൃത്യങ്ങളുടെയും അധാർമികതയുടെയും അപകടങ്ങളുടെയും അടിസ്ഥാന കാരണം ലഹരിയുടെ വ്യാപനമാണ്. ഉത്പാദകർക്കും വിൽ
മനോരോഗികൾ കാരുണ്യം അർഹിക്കുന്നു
സുഖംപ്രാപിച്ചശേഷം തന്നെ വീട്ടിലേക്കു കൊണ്ടുപോകാമോ എന്നു യാചിക്കുന്നയാളുടെ ദൈന്യതയും രക്തബന്ധം മറന്നു കൈയൊഴിഞ്
കല്ലിൻമേൽ കല്ലു ശേഷിക്കാത്ത പതനം
ഇല്ലാത്തവർക്കും വയ്യാത്തവർക്കും ഇരുചെവിയറാതെ സഹായിക്കാൻ മനസുണ്ടാവണം. കൂടെപ്പിറപ്പുകളുടെ ഇല്ലായ്മകളിൽ കരുതലാ
ഓരോ ചോറിനും വിലയുണ്ട്, അന്നം കുപ്പയിൽ എറിയരുത്
പത്തു രൂപയുടെ കഞ്ഞിയും മുപ്പതു രൂപയുടെ ഉൗണും തട്ടുകടയിൽനിന്നു വാങ്ങി വിശപ്പടക്കുന്ന രോഗികൾ സർക്കാർ ആശുപത്രിയിൽ പല
Latest News
മുതലപ്പൊഴിയില്‍ വള്ളം മറിഞ്ഞ് കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി
പെരിന്തൽമണ്ണയിൽ ലഹരിയിൽ നാട്ടുകാരെ ആക്രമിക്കുന്നതിനിടെ പരിക്കേറ്റ യുവാവ് മരിച്ചു
ചെന്നൈയിൽ മലയാളി ദമ്പതികളെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി
ആന്റണി ബ്ലിങ്കെൻ ഇസ്രയേലും ജോർദാനും സന്ദർശിക്കും
മുതലപ്പൊഴിയില്‍ വീണ്ടും അപകടം; ഒരാളെ കാണാതായി
Latest News
മുതലപ്പൊഴിയില്‍ വള്ളം മറിഞ്ഞ് കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി
പെരിന്തൽമണ്ണയിൽ ലഹരിയിൽ നാട്ടുകാരെ ആക്രമിക്കുന്നതിനിടെ പരിക്കേറ്റ യുവാവ് മരിച്ചു
ചെന്നൈയിൽ മലയാളി ദമ്പതികളെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി
ആന്റണി ബ്ലിങ്കെൻ ഇസ്രയേലും ജോർദാനും സന്ദർശിക്കും
മുതലപ്പൊഴിയില്‍ വീണ്ടും അപകടം; ഒരാളെ കാണാതായി
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top