മാനവികതയുടെ സംഗമം
മാനവീകതയുടെയും സാമൂഹ്യ ശാസ്ത്രത്തിന്‍റെയും പാഠഭാഗങ്ങൾ സമന്വയിപ്പിച്ച് ഗാന്ധിനഗർ ഐഐടി ഒരുക്കിയിരിക്കുന്ന അപൂർവ കോഴ്സാണ് സൊസൈറ്റി ആൻഡ് കൾച്ചറിൽ മാസ്റ്റേഴ്സ് പ്രോഗ്രാം. ബിരുദതലത്തിൽ ഏതു വിഷയം പഠിച്ചു വരുന്ന വിദ്യാർഥികളെയും സാഹിത്യം, സാമൂഹ്യ ശാസ്ത്രം, നരവംശ ശാസ്ത്രം, രാഷ്ട്രതന്ത്രം, ചരിത്രം എന്നിവയിൽ അടിത്തറയിട്ട് ഹ്യുമാനിറ്റീസിലും സോഷ്യൽ സയൻസിലും ആഴത്തിൽ വേരുറപ്പിക്കാൻ സഹായിക്കുന്ന രീതിയിലാണ് കോഴ്സ് ചിട്ടപ്പെടുത്തിയിരിക്കുന്നത്. ചുറ്റുമുള്ള സാമൂഹ്യ, രാഷ്ട്രീയ യാഥാർഥ്യങ്ങൾ ഉൾക്കൊള്ളാൻ വിദ്യാർഥികളെ പ്രാപ്തരാക്കിയെങ്കിൽ മാത്രമേ രാജ്യം നേരിടുന്ന വെല്ലുവിളികൾ മറികടക്കാനാകൂ എന്ന ബോധ്യമാണ് രണ്ടു വർഷത്തെ ഈ മാസ്റ്റേഴ്സ് പ്രോഗ്രാമിന്‍റെ കാതൽ.

ഒരു വിഷയത്തിൽ മാത്രം ഒതുങ്ങി നിൽക്കാതെ സ്വത്വം, ജനാധിപത്യം, പാരന്പര്യം, ആധുനികത തുടങ്ങിയവയിൽ അറിവു നേടാൻ സഹായിക്കുന്ന രീതിയിലുള്ള വിഷയാന്തര പഠനമാണ് ഇതൊരു വേറിട്ട അനുഭവമാക്കുന്നത്. അതായത് ഒരു വിഷയത്തിൽ ഉറച്ചു നിൽക്കുന്നതോടൊപ്പം പഠനത്തിലെ ഈ ബഹുസ്വരത ഗവേഷണ പ്രവർത്തനത്തിലൂടെ ഊട്ടിഉറപ്പിക്കാൻ കഴിയുന്ന അധ്യാപകരുടെ സഹായവും വിദ്യാർഥികളെ സഹായിക്കും. കോഴ്സ് വർക്കിനും റിസർച്ച് പ്രൊജക്ടിനും ഏറെ പ്രാധാന്യമാണു കരിക്കുലത്തിന്‍റെ കാതൽ.

അവസരങ്ങൾ

സൊസൈറ്റി ആൻഡ് കൾച്ചറിൽ മാസ്റ്റേഴ്സ് ബിരുദം നേടിയാൽ ഗവേഷണം ഒരു തപസ്യയാക്കാം. കോർപറേറ്റ്, കണ്‍സൾട്ടൻസി സ്ഥാപനങ്ങളിൽ നയരൂപീകരണത്തിൽ മികച്ച തൊഴിൽ നേടാം. അതുമല്ലെങ്കിൽ സന്നദ്ധ സംഘടനകളിലും അവസരങ്ങൾ തേടിയെത്തും. കൂടാതെ അധ്യാപനത്തിലും തിളങ്ങാം. നാഷണൽ എലിജിബിലിറ്റി ടെസ്റ്റിനുള്ള വിഷയങ്ങളുടെ പട്ടികയിൽ സൊസൈറ്റി ആൻഡ് കൾച്ചർ എംഎ ഉൾപ്പെടുത്തിയിട്ടില്ല. എന്നാൽ സാഹിത്യം, സോഷ്യോളജി, അന്ത്രപ്പോളജി, ഹിസ്റ്ററി എന്നിവയിൽ നെറ്റ് എഴുതാം.

അഡ്മിഷൻ

ജനുവരി 115 നകം അപേക്ഷിക്കണം. ഓണ്‍ലൈനായി വേണം അപേക്ഷിക്കാൻ. ഗാന്ധിനഗറിൽ നടത്തുന്ന എഴുത്തു പരീക്ഷയുടെയും ഇന്‍റർവ്യുവിന്‍റെയും അടിസ്ഥാനത്തിലാണ് അഡ്മിഷൻ. യോഗ്യതാ പരീക്ഷയുടെ മാർക്കിന്‍റെ അടിസ്ഥാനത്തിൽ ഷോർട്ട് ലിസ്റ്റ് ചെയ്യുന്നവരെ ഫെബ്രുവരി 22,23 തീയതികളിൽ ഗാന്ധിനഗറിൽ നടത്തുന്ന എഴുത്തു പരീക്ഷയുടെയും ഇന്‍റർവ്യുവിന്‍റെയും അടിസ്ഥാനത്തിൽ തെരഞ്ഞെടുക്കും. 55 ശതമാനം മാർക്കോടെ ബിരുദം നേടിയവർക്കും അവസാന വർഷ വിദ്യാർഥികൾക്കും അപേക്ഷിക്കാം.

തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 5000 രൂപ സ്റ്റൈപ്പൻഡ് ലഭിക്കും. കൂടാതെ ദേശീയ, അന്തർദേശീയ സമ്മേളനങ്ങളിൽ പങ്കെടുക്കാൻ അവസരം ലഭിക്കുന്നവർക്ക് അതിനുള്ള ചെലവിലേക്കായി പ്രതിവർഷം 60,000 രൂപ ട്രാവൽ സ്കോളർഷിപ്പും ലഭിക്കും. നാലു സെമസ്റ്ററുള്ള രണ്ടു വർഷമാണു കോഴ്സിന്‍റെ കാലാവധി. വെബ്സൈറ്റ്: https://admissions.iitgn.ac.in/loginindex.php.

കൊഗ്നിറ്റീവ് സയൻസിൽ എംഎസ്‌സി

ഗാന്ധിനഗർ ഐഐടി അപൂർവവും വ്യത്യസ്തവുമായ മറ്റൊരു കോഴ്സാണ് കൊഗ്നിറ്റീവ് സയൻസിൽ എംഎസ്‌സി. മനസിന്‍റെയും മാനസിക വ്യാപാരങ്ങളുടെയും ശാസ്ത്രീയ പഠന ശാഖയാണ് കൊഗ്നിറ്റീവ് സയൻസ്്.ജനുവരി 25 നകം അപേക്ഷിക്കണം.