യുട്യൂബിൽ നിന്നും "മാരിവില്ലിൻ ഗോപുരങ്ങൾ' റിവ്യൂ വീഡിയോ ഡിലിറ്റ് ചെയ്ത് അശ്വന്ത് കോക്ക്
Tuesday, May 14, 2024 3:11 PM IST
യുട്യൂബിൽ പങ്കുവച്ച മാരിവില്ലിൻ ഗോപുരങ്ങൾ എന്ന ചിത്രത്തിന്‍റെ റിവ്യൂ റിമൂവ് ചെയ്ത് അശ്വന്ത് കോക്ക്. കഴിഞ്ഞ ദിവസം പങ്കുവച്ച ചിത്രത്തിന്‍റെ റിവ്യൂ ആണ് സിനിമ നിരൂപകൻ അശ്വന്ത് പിൻവലിച്ചത്.

ഇന്ദ്രജിത്ത് നായകനായെത്തിയ ചിത്രത്തെക്കുറിച്ച് വളരെ മോശം അഭിപ്രായമാണ് അശ്വന്ത് പങ്കുവച്ചത്. പടം വളരെ മോശമാണെന്നും ചില കഥാപാത്രങ്ങൾ ഒട്ടും നീതി പുലർത്തുന്നുമില്ല തുടങ്ങിയവയായിരുന്നു അശ്വന്ത് റിവ്യൂവിൽ പറഞ്ഞത്.

ചിത്രത്തിന്‍റെ നിർമാതാവ് സിയാദ് കോക്കർ കഴിഞ്ഞ ദിവസം അശ്വന്ത് കോക്കിനെതിരേ രംഗത്തെത്തിയിരുന്നു. തുടർന്നാണ് റിവ്യൂ പിൻവലിച്ചത്.

അത്യന്തം മോശമായ രീതിയിലാണ് മാരിവില്ലിൻ ഗോപുരങ്ങൾ സിനിമയ്ക്കെതിരെ അശ്വന്ത് കോക്ക് റിവ്യൂ പറഞ്ഞിരിക്കുന്നതെന്നും സിനിമയിൽ അഭിനയിച്ചവരെയും അണിയറ പ്രവർത്തകരെയും അധിക്ഷേപിക്കുന്ന വാക്കുകളും ഉൾപ്പെടുത്തിയിട്ടുണ്ടെന്നും സിയാദ് കോക്കർ പറഞ്ഞിരുന്നു.

ഇത്തരക്കാരെ കൈകാര്യം ചെയ്യാൻ സിനിമാ രംഗത്തുള്ളവർ ഒറ്റക്കെട്ടായി മുന്നോട്ടുവരികയാണ് വേണ്ടതെന്നും കോടതിയും നിയമവുമൊക്കെ വരുമ്പോഴേക്കും അടുത്ത സിനിമ തുടങ്ങി കാണും.

അതുകൊണ്ടെന്തു കാര്യം. സിനിമയ്ക്കു വരുന്ന നഷ്ടങ്ങൾ ആര് തരുമെന്നും ഇവനൊന്നും ഇങ്ങനെയല്ലല്ലോ ജീവിക്കേണ്ടതെന്നും സിയാദ് കോക്കർ പറഞ്ഞു.

റിവ്യൂ ബോംബിംഗ് സിനിമകളെ തകർക്കുന്നുവെന്ന് ആരോപിച്ച് ‘ആരോമലിന്‍റെ ആദ്യത്തെ പ്രണയം’ സിനിമയുടെ സംവിധായകൻ മുബീൻ റൗഫ് ഹർജി സമർപ്പിച്ചിരുന്നു. ഇത് കോടതിയുടെ പരിഗണനയിലാണ്.

സിനിമ റിലീസ് ചെയ്തശേഷം രണ്ട് ദിവസത്തേക്ക് റിവ്യൂ നൽകരുത് തുടങ്ങിയ നിർദേശങ്ങൾ അമിക്കസ് ക്യൂറി റിപ്പോർട്ടിലും പറഞ്ഞിരുന്നു. എന്നാൽ ഇതൊന്നും പാലിക്കാതെ യൂട്യൂബിലൂടെ അശ്വന്ത് കോക്ക് അടക്കമുള്ള വ്ലോഗർമാർ സിനിമയുടെ നെഗറ്റിവ് റിവ്യുവുമായി എത്തുന്നുണ്ടായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.