മോഹൻലാലിന്‍റെ ബറോസ് ഓണത്തിന്; റിലീസ് പ്രഖ്യാപിച്ചു‌‌‌
Tuesday, May 7, 2024 10:44 AM IST
മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ബോറോസ് നിധി കാക്കുന്ന ഭൂതം എന്ന ചിത്രത്തിന്‍റെ റിലീസിംഗ് തിയതി പ്രഖ്യാപിച്ചു. ചിത്രം സെപ്റ്റംബർ 12ന് റിലീസ് ചെയ്യും.‌‌‌ മോഹൻലാൽ അടക്കമുള്ള ചിത്രത്തിന്‍റെ അണിയറപ്രവർത്തകർ ഇതു സംബന്ധിച്ചുള്ള പോസ്റ്റർ പുറത്തിറക്കി.

ഹോളിവുഡിലെ സോണി സ്റ്റുഡിയോസിലാണ് ‘ബറോസി’ന്‍റെ അവസാനഘട്ട മിനുക്കുപണികൾ നടക്കുന്നത്. സൂപ്പർതാരത്തിന്‍റെ ആദ്യ സംവിധാന സംരംഭമെന്ന നിലയിലും വൻ പ്രതീക്ഷയിലാണ് സിനിമാ ലോകം ബറോസിനെ കാത്തിരിക്കുന്നത്. ‌‌‌

സിനിമയുടെ റീ റെക്കോര്‍ഡിംഗിന്‍റെ പ്രധാനഭാഗം അമേരിക്കയിലെ ലൊസാഞ്ചലസില്‍ പൂര്‍ത്തിയായിരുന്നു. സ്പെഷല്‍ എഫക്ട്സ് ഇന്ത്യയിലും തായ്‍ലാന്‍ഡ‍ിലുമാണ് ചെയ്യുന്നത്. മറ്റു ജോലികള്‍ മിക്കതും പൂര്‍ത്തിയായി.

2019 ഏപ്രിലിലാണ് ചിത്രം പ്രഖ്യാപിച്ചത്. ചിത്രത്തിന്‍റെ ഔദ്യോഗിക ലോഞ്ച് കഴിഞ്ഞ വർഷം മാർച്ച് 24നായിരുന്നു. ത്രിഡി സാങ്കേതിക വിദ്യയിൽ അതിനൂതനമായ ടെക്നോളജികൾ ഉപയോഗിച്ചാണ് മോഹൻലാൽ ചിത്രം ഒരുക്കുന്നത്.

മൈ ഡിയർ കുട്ടിച്ചാത്തനിലും മറ്റും പരീക്ഷിച്ച ഗ്രാവിറ്റി ഇല്യൂഷൻ എന്ന ടെക്നിക് ഈ ചിത്രത്തിലും ഉപയോഗിക്കുന്നുണ്ട്. കുട്ടിച്ചാത്തനിലെ ‘ആലിപ്പഴം പെറുക്കാൻ’ എന്ന ഗാനത്തിലാണ് ഈ വിദ്യ മലയാളത്തിൽ ആദ്യം പരീക്ഷിച്ചത്.



ജിജോ പുന്നൂസിന്‍റെ ‘ബറോസ്: ഗാര്‍ഡിയന്‍ ഓഫ് ഡി ഗാമാസ് ട്രെഷര്‍’ എന്ന കഥയെ ആധാരമാക്കി മോഹന്‍ലാല്‍ അണിയിച്ചൊരുക്കുന്ന സിനിമയാണ് ബറോസ്. ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന സിനിമയുടെ തിരക്കഥയും ജിജോ പുന്നൂസ് തന്നെയാണ്.

സന്തോഷ് ശിവനാണ് ഛായാഗ്രഹണം. എഡിറ്റിംഗ് ശ്രീകര്‍ പ്രസാദ്. പ്രമുഖ കലാസംവിധായകന്‍ സന്തോഷ് രാമനാണ് സിനിമയിലെ മറ്റൊരു നിര്‍ണായക ഘടകം. സംഗീതം ലിഡിയന്‍ നാദസ്വരം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.