24-ാം വിവാഹവാർഷികം ആഘോഷിച്ച് ശാലിനിയും അജിതും; ഇത്രവർഷമായോന്ന് ആരാധകർ
Thursday, April 25, 2024 12:24 PM IST
വിവാഹജീവിതത്തിന്‍റെ 24 വർഷങ്ങൾ ആഘോഷിച്ച് നടൻ അജിതും ശാലിനി‌യും. ശാലിനിയാണ് വിവാഹവാർഷിക ആശംസകൾ അറിയിച്ചുള്ള ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. നിരവധി പേരാണ് താരദന്പതികൾക്ക് ആശംസകളുമായി എത്തുന്നത്.

വിവാഹം കഴിഞ്ഞി‌ട്ട് ഇത്രയും വർഷമായോ എന്നാണ് ആരാധകരു‌ടെ ചോദ്യം. കണ്ടാൽ തോന്നുന്നില്ലെന്നും വിശ്വസിക്കാൻ ആകുന്നില്ലെന്നുമാണ് കമന്‍റുകൾ.

1999 ൽ അമര്‍ക്കളം എന്ന ചിത്രത്തിൽ അഭിനയിക്കുമ്പോഴാണ് അജിത്തും ശാലിനിയും പ്രണയത്തിലാകുന്നത്. ആ പ്രണയം പിന്നീട് വിവാഹത്തില്‍ എത്തുകയായിരുന്നു. 2000 ഏപ്രില്‍ 24ന് ചെന്നൈയിൽ വച്ചായിരുന്നു ഇരുവരുടെയും വിവാഹം.



നായികയായിരുന്ന ശാലിനിയുടെ നേര്‍ക്ക്‌ കത്തി വീശുന്ന ഒരു ഷോട്ടില്‍ അജിത്‌ അറിയാതെ ശാലിനിയുടെ കൈ മുറിച്ചതു മുതലാണ്‌ ഇവരുടെ പ്രണയം തുടങ്ങുന്നത്. മുറിവ് ശാലിനി കാര്യമാക്കിയില്ലെങ്കിലും അജിത്തിന് അത് വലിയ മനഃപ്രയാസമുണ്ടാക്കി.

മുറുവുണങ്ങുന്ന സമയം കൊണ്ട് അജിത് എന്ന മനുഷ്യന്‍റെ സ്നേഹവും കരുണയും എന്താണ് എന്ന് താൻ മനസിലാക്കിയെന്നാണ് അജിത്തുമായി പ്രണയം തുടങ്ങിയതിനെ കുറിച്ച് ശാലിനി പിൽക്കാലത്തൊരു അഭിമുഖത്തിൽ പറഞ്ഞത്.

ബാലതാരമായി സിനിമയില്‍ എത്തി ശാലിനി വിവാഹത്തോടെ അഭിനയം വിടുകയായിരുന്നു. “അഭിനയം ഇഷ്ടമായിരുന്നു, പക്ഷേ അജിത്തിനെയായിരുന്നു കൂടുതല്‍ ഇഷ്ടം.” എന്നാണ് 2009 ല്‍ ജെഎഫ്ഡബ്ല്യൂ മാസികയ്ക്ക് നൽകിയ അഭിമുഖത്തിൽ ശാലിനി പറഞ്ഞത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.