Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Cinema
Director Special
സൂപ്പർഹിറ്റുകളുടെ തോഴനായ ശശികുമാർ
Thursday, February 15, 2018 4:02 PM IST
ഹിറ്റുകളും സൂപ്പർഹിറ്റുകളും ഒരുക്കി മൂന്നു പതിറ്റാണ്ടോളം മലയാള സിനിമ ഭരിച്ച സംവിധായകനാണ് ശശികുമാർ. 1970-80കളിലെ വാണിജ്യ സിനിമയിൽ "മിനിമം ഗ്യാരണ്ടി’ ഉറപ്പുനൽകിയിരുന്ന ശശികുമാർ എന്ന പേരിനുണ്ടായിരുന്ന മൂല്യം അത്രയ്ക്കു ശക്തമായിരുന്നു. മലയാള സിനിമയുടെ വിപണിമൂല്യം നിശ്ചയിക്കുന്നതിൽ ശശികുമാർ ആവിഷ്കരിച്ച സൂത്രവാക്യങ്ങൾക്ക് ഇന്നും പ്രസക്തിയുണ്ട്.
ആലപ്പുഴ പൂന്തോപ്പ് സ്വദേശിയാണ് ശശികുമാർ. ജോണ്‍ എന്നാണു യഥാർഥ പേര്. എറണാകുളം തേവര കോളജിലും ആലപ്പുഴ എസ്.ഡി കോളജിലുമായി വിദ്യാഭ്യാസം നടത്തി. ഫുട്ബോൾ പ്രേമവും കലാ പ്രവർത്തനങ്ങളുമൊക്കെ ഇതിനൊപ്പമുണ്ടായിരുന്നു. പഠനശേഷം കൂടെയുണ്ടായിരുന്നവരൊക്കെ മറ്റു ജോലികൾ തേടിയപ്പോൾ ശശികുമാർ മുഴുവൻ സമയ കലാപ്രവർത്തനത്തിലേക്കു വഴിമാറി. അമച്വർ നാടകങ്ങളിലൂടെ പ്രശസ്തനായ ഇദ്ദേഹം 1952-ൽ വിശപ്പിന്റെ വിളി എന്ന ചിത്രത്തിൽ ഒരു വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണു ചലച്ചിത്രരംഗത്തു പ്രവേശിക്കുന്നത്. പ്രേം നസീറായിരുന്നു ഈ ചിത്രത്തിലെ നായകൻ. ഉദയാ സ്റ്റുഡിയോ ഉടമ കുഞ്ചാക്കോയുമായുള്ള അടുപ്പമാണ് ഈ സിനിമാ പ്രവേശനത്തിനു വഴിയൊരുക്കിയത്. ജോണ്‍ എന്ന പേരിനു സിനിമയിൽ വിജയസാധ്യതയില്ല എന്നു തോന്നിയിട്ടാവണം കുഞ്ചാക്കോ പുതിയൊരു പേരുതേടി തിക്കുറിശിയുടെ അടുത്തെത്തി. അങ്ങനെ ജോണ്‍, ശശികുമാറായി രൂപാന്തരം പ്രാപിച്ചു.
അഭിനയവുംമറ്റുമായി കുറച്ചുകാലംകൂടി ഉദയാ സ്റ്റുഡിയോയിൽ പ്രവർത്തിച്ചതിനുശേഷം തിരുവനന്തപുരത്തെ മെറിലാൻഡ് സ്റ്റുഡിയോയിൽ എത്തിയതോടെയാണ് സംവിധാനത്തിൽ ശ്രദ്ധ പതിപ്പിച്ചത്. മെറിലാൻഡ് സുബ്രഹ്മണ്യത്തിന്റെ ശിഷ്യത്വം സ്വീകരിച്ച് അദ്ദേഹത്തിന്റെ കീഴിൽ അസിസ്റ്റന്റ് ഡയറക്ടറായി മാറി. അവിടെനിന്നും സംവിധാനത്തിന്റെ ബാലപാഠങ്ങളെല്ലാം അഭ്യസിച്ച ശശികുമാർ, പ്രേംനസീറുമായി ദൃഢമായ സൗഹൃദത്തിലുമായി. നസീറിന്റെ നിർദേശപ്രകാരം ചെന്നൈയിലേക്കു താമസംമാറ്റിയ ഇദ്ദേഹം ഒരാൾകൂടി കള്ളനായി എന്ന ചിത്രത്തിൽ പി. തോമസിനൊപ്പം സംവിധായകനായി തുടക്കം കുറിച്ചു. തുടർന്നു തൊമ്മന്റെ മക്കൾ, പോർട്ടർ കുഞ്ഞാലി, കുടുംബിനി തുടങ്ങിയ വിജയ ചിത്രങ്ങളെത്തുടർന്ന് ലൗ ഇൻ കേരള എന്ന വന്പൻ കൊമേഴ്സ്യൽ ഹിറ്റിന്റെയും ഭാഗമായി. ഹിറ്റ്മേക്കർ പട്ടം നേടിയ ഇദ്ദേഹത്തിന്റെ പടയോട്ടം ഇതോടെ ആരംഭിക്കുകയായിരുന്നു. തുടരെത്തുടരെ ഹിറ്റുകൾ സൃഷ്ടിച്ച് വിജയക്കൊടി പാറിച്ചുമുന്നേറിയ ഈ സംവിധായകൻ മലയാള ചലച്ചിത്രമേഖലയിലെ പ്രഗത്ഭരെപ്പോലും അന്പരപ്പിച്ചു.
""ഒന്നര ലക്ഷം രൂപ മുടക്കാൻ തയാറുള്ള നിർമാതാവുണ്ടെങ്കിൽ സൂപ്പർ സ്റ്റാറുകൾ അണിനിരക്കുന്ന സിനിമ നാലു പ്രിന്റുകൾ സഹിതം റിലീസിനു തയാർ. എല്ലാം മുൻകൂട്ടി പ്ലാൻ ചെയ്യും. സ്ക്രിപ്റ്റ് തയാറായിരിക്കും. ഒറ്റ രാത്രികൊണ്ട് കഥയും തിരക്കഥയുമുണ്ടാക്കി അടുത്ത ദിവസം ഷൂട്ടിംഗ് തുടങ്ങിയ കഥയുമുണ്ട്. ആദ്യപടത്തിനു കിട്ടിയ പ്രതിഫലം 250 രൂപ, ഒടുവിൽ ചെയ്തതിനു കിട്ടിയത് അഞ്ചു ലക്ഷം.'' - ശശികുമാർ തന്റെ ചലച്ചിത്രജീവിതത്തെക്കുറിച്ചു മുൻപൊരിക്കൽ അനുസ്മരിച്ചത് ഇപ്രകാരമാണ്. ഒരു ദിവസം മൂന്നു ചിത്രങ്ങൾക്കുവരെ സംവിധാനം നിർവഹിച്ച ഇദ്ദേഹം, 1980-ൽ 13 ചിത്രങ്ങൾ സംവിധാനം ചെയ്തു റിക്കാർഡിട്ട വ്യക്തികൂടിയാണ്.
പ്രേം നസീറായിരുന്നു ശശികുമാറിന്റെ ശക്തി. പ്രേം നസീർ ജനപ്രിയ താരമായതും സോമനും സുകുമാരനും മലയാള സിനിമയുടെ അവിഭാജ്യ ഘടകങ്ങളായി മാറിയതും ശശികുമാർ ചിത്രങ്ങളിലൂടെയാണ്. സിനിമ നിർമിച്ച് കടംകയറി നശിച്ച പല നിർമാതാക്കളെയും കരകയറ്റാൻ ശശികുമാറും പ്രേംനസീറും സഹായിച്ചു. ശശികുമാർ ആകെ സംവിധാനം ചെയ്ത 130 ചിത്രങ്ങളിൽ 84-ലും നസീറായിരുന്നു നായകൻ. ഒരു സംവിധായകനും നായകനടനും ഇത്രയും ചിത്രങ്ങളിൽ ഒന്നിച്ച ഈ അത്യപൂർവ കാഴ്ചയ്ക്ക് ലോക സിനിമയിൽതന്നെ മറ്റൊരു സമാനതയില്ല. നസീർ- ഷീല ജോഡികളെ പ്രേക്ഷകർക്കു പ്രിയങ്കരമാക്കി മാറ്റിയതും ഇദ്ദേഹമാണ്. നസീറും ഷീലയും ജോഡിയായി അഭിനയിച്ച 67 ചിത്രങ്ങളാണ് ഇദ്ദേഹം ഒരുക്കിയത്. ജയഭാരതി, കവിയൂർ പൊന്നമ്മ, കുഞ്ചൻ, ജഗതി, വിൻസന്റ്, വിജയശ്രീ... മലയാള സിനിമയ്ക്കു ഇദ്ദേഹം പരിചയപ്പെടുത്തിയ താരങ്ങൾ വിരലിലെണ്ണാവുന്നതല്ല. മമ്മൂട്ടി, മോഹൻലാൽ ചിത്രങ്ങളും ഇദ്ദേഹം ഒരുക്കിയിട്ടുണ്ട്. ഡോളറാണ് അവസാനചിത്രം.
ഇന്പമാർന്ന ഗാനങ്ങൾ ശശികുമാർ ചിത്രങ്ങളുടെ മറ്റൊരു പ്രത്യേകതയായിരുന്നു. എം.കെ. അർജുൻ- ശ്രീകുമാരൻ തന്പി ടീം ശ്രദ്ധ നേടിയത് ഇദ്ദേഹത്തിന്റെ ചിത്രങ്ങളിലൂടെയാണ്. 2014-ൽ ഇദ്ദേഹം അന്തരിച്ചു.
തയാറാക്കിയത്: സാലു ആന്റണി
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
കാലഘട്ടത്തിന്റെ അനിവാര്യത തിരിച്ചറിഞ്ഞ ചലച്ചിത്രകാരൻ
കാലഘട്ടത്തിന്റെ അനിവാര്യത തിരിച്ചറിഞ്ഞു പ്രവർത്തിക്കുന്ന കലാകാരനുമാത്രമാണ് തുടർവിജയങ്ങൾ സാധ്യമാകുന്
സിംപിൾ- ത്രില്ലർ ചിത്രങ്ങളിലൂടെ പ്രേക്ഷകരെ കൈയിലെടുത്ത സുരേഷ് ബാബു
സിംപിൾ- ത്രില്ലർ ചിത്രങ്ങളിലൂടെ ബഹുഭൂരിപക്ഷം വരുന്ന ശരാശരി മലയാള സിനിമാ പ്രേ
കാഴ്ചാനുഭവത്തിന്റെ പുത്തൻ വാതായനങ്ങൾ തുറന്ന ചലച്ചിത്രകാരൻ
മലയാളികൾക്ക് കാഴ്ചാനുഭവത്തിന്റെ പുത്തൻ വാതായനങ്ങൾ തുറന്നുകൊടുത്ത ചലച്ചി
അനശ്വര സൃഷ്ടികളുടെ സംവിധായകൻ
ശക്തമായ സാമൂഹ്യനിരീക്ഷണത്തോടെ തയാറാക്കിയ തിരക്കഥകൾക്ക് മികച്ച രീതിയിൽ ദൃ
കലാരൂപമായി സിനിമയെ ആദരിച്ച സംവിധായകൻ
സിനിമയെ കച്ചവടലക്ഷ്യത്തോടെ സമീപിക്കുന്നവരും കലാരൂപമെന്ന നിലയിൽ ആദരിക്കു
റിസൾട്ടിനേക്കാൾ സംതൃപ്തി ആഗ്രഹിച്ച ചലച്ചിത്രകാരൻ
"നമുക്ക് തിരക്കഥയൊരുക്കാം, കാമറയും അഭിനേതാക്കളെയും വാടകയ്ക്കെടുക്കാം. എന്നാ
ചെറിയസിനിമകളെ വലിയ വിജയമാക്കിയ ഹരിദാസ്
ഹാസ്യരസത്തിനു പ്രാധാന്യം നൽകിയിരുന്ന ലോ ബജറ്റ് സിനിമകളുടെ അമരക്കാരൻ എന്ന
വ്യത്യസ്തത നിറഞ്ഞ വിനയൻ ചിത്രങ്ങൾ
പ്രതിസന്ധികളോടു പോരാടി വിജയംനേടിയ കുട്ടനാടൻ കർഷകകുടുംബത്തിലെ പിൻതലമു
മാസും ക്ലാസും ചേർന്ന ഭദ്രൻ ചിത്രങ്ങൾ
കാലത്തിന് അനുസരിച്ച് മാറിവരുന്ന പ്രേക്ഷകസമൂഹത്തിനും തന്റെ സൃഷ്ടികൾ നന്നായി ആസ്വദിക്കാനാകുന്നു എന്ന
അരങ്ങേറ്റം ഗംഭീരമാക്കിയ സുന്ദർദാസ്
സല്ലാപം എന്ന ആദ്യചിത്രത്തിലൂടെതന്നെ അസുലഭ നേട്ടങ്ങൾ കൈവരിക്കാനായ സംവിധായക
ചിരിപ്പിച്ചും ചിന്തിപ്പിച്ചും ചെല്ലപ്പൻ ചിത്രങ്ങൾ
ലളിതമായ ആശയവും ആഖ്യാനവുമായെത്തി കാണികൾക്കു രസം പകർന്ന സംവിധായകനാണ് തേവല
ചിരിയുടെ തോഴനായ താഹ
അനായാസമായി ഒഴുകിവരുന്ന ഹാസ്യധാര സൃഷ്ടിക്കാൻ താഹയെപ്പോലുള്ള അപൂർവം ചില പ്ര
മാനുഷികത നിറഞ്ഞ നാഗവള്ളി ചിത്രങ്ങൾ
കാൽപനികസൗന്ദര്യത്തിന്റെ വശ്യത ഹൃദയസ്പർശിയായി പ്രേക്ഷകർക്കു പകർന്നുകൊടു
പ്രേക്ഷകരെ ചിന്തിപ്പിച്ച കെ.പി. കുമാരൻ
സമകാലിക പ്രസക്തിയുള്ള വിഷയങ്ങളെ സിനിമയെന്ന മാധ്യമത്തിലൂടെ അവതരിപ്പിച്ച് പ്
മലയാളസിനിമയിൽ പുതുമകൾ പരീക്ഷിച്ച ജിജോ
ചലച്ചിത്ര വ്യവസായം പച്ചപിടിച്ചുതുടങ്ങിയ കാലത്ത് ഈ മേഖലയിലെ കച്ചവടസാധ്യതക
കാലഘട്ടത്തിന്റെ അനിവാര്യത തിരിച്ചറിഞ്ഞ ചലച്ചിത്രകാരൻ
കാലഘട്ടത്തിന്റെ അനിവാര്യത തിരിച്ചറിഞ്ഞു പ്രവർത്തിക്കുന്ന കലാകാരനുമാത്രമാണ് തുടർവിജയങ്ങൾ സാധ്യമാകുന്
സിംപിൾ- ത്രില്ലർ ചിത്രങ്ങളിലൂടെ പ്രേക്ഷകരെ കൈയിലെടുത്ത സുരേഷ് ബാബു
സിംപിൾ- ത്രില്ലർ ചിത്രങ്ങളിലൂടെ ബഹുഭൂരിപക്ഷം വരുന്ന ശരാശരി മലയാള സിനിമാ പ്രേ
കാഴ്ചാനുഭവത്തിന്റെ പുത്തൻ വാതായനങ്ങൾ തുറന്ന ചലച്ചിത്രകാരൻ
മലയാളികൾക്ക് കാഴ്ചാനുഭവത്തിന്റെ പുത്തൻ വാതായനങ്ങൾ തുറന്നുകൊടുത്ത ചലച്ചി
അനശ്വര സൃഷ്ടികളുടെ സംവിധായകൻ
ശക്തമായ സാമൂഹ്യനിരീക്ഷണത്തോടെ തയാറാക്കിയ തിരക്കഥകൾക്ക് മികച്ച രീതിയിൽ ദൃ
കലാരൂപമായി സിനിമയെ ആദരിച്ച സംവിധായകൻ
സിനിമയെ കച്ചവടലക്ഷ്യത്തോടെ സമീപിക്കുന്നവരും കലാരൂപമെന്ന നിലയിൽ ആദരിക്കു
റിസൾട്ടിനേക്കാൾ സംതൃപ്തി ആഗ്രഹിച്ച ചലച്ചിത്രകാരൻ
"നമുക്ക് തിരക്കഥയൊരുക്കാം, കാമറയും അഭിനേതാക്കളെയും വാടകയ്ക്കെടുക്കാം. എന്നാ
ചെറിയസിനിമകളെ വലിയ വിജയമാക്കിയ ഹരിദാസ്
ഹാസ്യരസത്തിനു പ്രാധാന്യം നൽകിയിരുന്ന ലോ ബജറ്റ് സിനിമകളുടെ അമരക്കാരൻ എന്ന
വ്യത്യസ്തത നിറഞ്ഞ വിനയൻ ചിത്രങ്ങൾ
പ്രതിസന്ധികളോടു പോരാടി വിജയംനേടിയ കുട്ടനാടൻ കർഷകകുടുംബത്തിലെ പിൻതലമു
മാസും ക്ലാസും ചേർന്ന ഭദ്രൻ ചിത്രങ്ങൾ
കാലത്തിന് അനുസരിച്ച് മാറിവരുന്ന പ്രേക്ഷകസമൂഹത്തിനും തന്റെ സൃഷ്ടികൾ നന്നായി ആസ്വദിക്കാനാകുന്നു എന്ന
അരങ്ങേറ്റം ഗംഭീരമാക്കിയ സുന്ദർദാസ്
സല്ലാപം എന്ന ആദ്യചിത്രത്തിലൂടെതന്നെ അസുലഭ നേട്ടങ്ങൾ കൈവരിക്കാനായ സംവിധായക
ചിരിപ്പിച്ചും ചിന്തിപ്പിച്ചും ചെല്ലപ്പൻ ചിത്രങ്ങൾ
ലളിതമായ ആശയവും ആഖ്യാനവുമായെത്തി കാണികൾക്കു രസം പകർന്ന സംവിധായകനാണ് തേവല
ചിരിയുടെ തോഴനായ താഹ
അനായാസമായി ഒഴുകിവരുന്ന ഹാസ്യധാര സൃഷ്ടിക്കാൻ താഹയെപ്പോലുള്ള അപൂർവം ചില പ്ര
മാനുഷികത നിറഞ്ഞ നാഗവള്ളി ചിത്രങ്ങൾ
കാൽപനികസൗന്ദര്യത്തിന്റെ വശ്യത ഹൃദയസ്പർശിയായി പ്രേക്ഷകർക്കു പകർന്നുകൊടു
പ്രേക്ഷകരെ ചിന്തിപ്പിച്ച കെ.പി. കുമാരൻ
സമകാലിക പ്രസക്തിയുള്ള വിഷയങ്ങളെ സിനിമയെന്ന മാധ്യമത്തിലൂടെ അവതരിപ്പിച്ച് പ്
മലയാളസിനിമയിൽ പുതുമകൾ പരീക്ഷിച്ച ജിജോ
ചലച്ചിത്ര വ്യവസായം പച്ചപിടിച്ചുതുടങ്ങിയ കാലത്ത് ഈ മേഖലയിലെ കച്ചവടസാധ്യതക
കെ.എൻ. ശശിധരൻ
പൂന ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പഠനം പൂർത്തിയാക്കിയിരുന്ന കെ.എൻ. ശശിധരൻ ടെലിവ
ആൾക്കൂട്ടത്തിനൊപ്പം ഐ.വി. ശശി
സംവിധാനം ചെയ്ത നൂറ്റൻപതു സിനിമകളിൽ നൂറെണ്ണവും നൂറുദിവസത്തിനു മുകളിൽ തിയറ്
സമാന്തര സിനിമയെ സ്നേഹിച്ച കെ.ആർ. മോഹനൻ
കേരളത്തിൽ സമാന്തര സിനിമയുടെ വളർച്ചയ്ക്ക് ഏറെ സഹായിച്ച സംവിധായകനാണ് കെ.ആർ.
ചരിത്രമെഴുതിയ ടി.ആർ. സുന്ദരം
ഇന്ത്യൻ സിനിമയ്ക്ക് സാങ്കേതികരംഗത്തുണ്ടായ നവീനതകൾ കാലക്രമേണ മലയാളത്തിലേ
ദാസനെ നല്കി മറഞ്ഞ മോഹൻ രാഘവൻ
"ഒരു ചെടി നട്ട് പൂമരമാകുന്നതുവരെയുള്ള കാത്തിരിപ്പ്.’- ടി.ഡി. ദാസൻ സ്റ്റാൻഡേർഡ
ശ്രീകുമാരൻ തമ്പി: ആദർശവാനായ ചലച്ചിത്രകാരൻ
ഹൃദയഗീതങ്ങളുടെ കവിയെന്ന് അറിയപ്പെടുന്ന ശീകുമാരൻ തന്പി ഗാനരചനകൂടാതെ ചലച്
രാജീവ് അഞ്ചൽ എന്ന ശിൽപി
ഒരു കലാകാരന്റെ സൃഷ്ടികളുടെ മൂല്യമളക്കുന്നത് അവ ആസ്വാദകർക്ക് എത്രമാത്രം പ്ര
സാമൂഹ്യപരിഷ്കരണത്തിനു സിനിമയെ ഉപയോഗിച്ച ടി.വി. ചന്ദ്രൻ
സൂക്ഷ്മതയോടെയുള്ള സാമൂഹ്യനിരീക്ഷണത്തിനുശേഷം തയാറാക്കുന്ന പ്രമേയങ്ങൾ, അവയ
മലയാളത്തെ ദേശാന്തരീയതയിലേക്ക് ഉയർത്തിയ അരവിന്ദൻ
മൗലികമായ പരീക്ഷണങ്ങളിലൂടെ കാവ്യാത്മകമായ ചിത്രങ്ങളൊരുക്കിയ സംവിധായകനാണ് അരവിന്ദൻ. താനൊരുക്കിയ സമാന്
ജോൺ എബ്രഹാം - ജനകീയ സിനിമയുടെ പിതാവ്
തന്റെ ജീവിതത്തിലെ വ്യത്യസ്തത സൃഷ്ടിച്ച സിനിമകളിലും പുലർത്തിയ സംവിധായകനായിരുന്നു ജോണ്‍ എബ്രഹാം. ആത്
Latest News
ഇത്തവണ ക്രൈസ്തവ സഭകളുടെ പിന്തുണയുണ്ട്; പ്രചാരണത്തിന് കേരളത്തിലെത്തും: നിതിൻ ഗഡ്കരി
ആവേശം പകരാൻ രാഹുല്‍ ഇന്ന് കോട്ടയത്ത്
കെ.കെ.ശൈലജയ്ക്കെതിരായ സൈബര്‍ ആക്രമണം; ഇതുവരെ രജിസ്റ്റര്‍ ചെയ്തത് നാല് കേസുകള്‍
ശൈലജയ്ക്കെതിരേ സാമൂഹിക മാധ്യമങ്ങളില്‍ നടക്കുന്നത് ശുദ്ധ തെമ്മാടിത്തരം: മുഖ്യമന്ത്രി
വി.ഡി. സതീശന് 150 കോടി രൂപ കോഴ വാങ്ങിയെന്ന ആരോപണം; ഹര്‍ജി കോടതി തള്ളി
Latest News
ഇത്തവണ ക്രൈസ്തവ സഭകളുടെ പിന്തുണയുണ്ട്; പ്രചാരണത്തിന് കേരളത്തിലെത്തും: നിതിൻ ഗഡ്കരി
ആവേശം പകരാൻ രാഹുല്‍ ഇന്ന് കോട്ടയത്ത്
കെ.കെ.ശൈലജയ്ക്കെതിരായ സൈബര്‍ ആക്രമണം; ഇതുവരെ രജിസ്റ്റര്‍ ചെയ്തത് നാല് കേസുകള്‍
ശൈലജയ്ക്കെതിരേ സാമൂഹിക മാധ്യമങ്ങളില്‍ നടക്കുന്നത് ശുദ്ധ തെമ്മാടിത്തരം: മുഖ്യമന്ത്രി
വി.ഡി. സതീശന് 150 കോടി രൂപ കോഴ വാങ്ങിയെന്ന ആരോപണം; ഹര്‍ജി കോടതി തള്ളി
Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top