വിജയ്ക്കെതിരെ കേരളത്തിലും കേസ്
Wednesday, November 14, 2018 8:57 AM IST
വിജയ് നായകനായി എത്തിയ സർക്കാർ തമിഴ്നാട്ടിൽ ഏറെ വിവാദം കത്തിച്ചിരുന്നു. തുടർന്ന് തമിഴ്നാട്ടിൽ താരത്തിനെതിരെ കേസ് രജിസ്ട്രറും ചെയ്തിരുന്നു. ഇപ്പോഴിത കേരളത്തിലും വിജയ്ക്കെതിരെ കേസ് രജിസ്ട്രർ ചെയ്തിട്ടുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ചിത്രത്തിന്‍റെ പോസ്റ്ററുകളിൽ താരം പുകവലിക്കുന്ന രംഗങ്ങളെ ചൂണ്ടിക്കാട്ടി തൃശൂരിൽ ആരോഗ്യവകുപ്പാണ് പുകവലി നിരോധന നിയമപ്രകാരം വിജയ്ക്കെതിരെ കേസെടുത്തിരിക്കുന്നത്. വിജയ് ഒന്നാം പ്രതിയും കോട്ടയം സായൂജ്യം സിനി റിലീസ് രണ്ടാം പ്രതിയും സണ്‍ പിക്ച്ചേഴ്സ് മൂന്നാം പ്രതിയുമാക്കിയാണ് കേസെടുത്തത്.

രണ്ടു വർഷം വരെ തടവും ആയിരം രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണിത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.