Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
EPAPER TEST
Cinema
Review
മനം കവരുന്നു... ആഗ്രഹ സാക്ഷാത്കാരത്തിന്റെ വാങ്ക്
Friday, January 29, 2021 11:54 AM IST
ചെറിയ ഇഷ്ടങ്ങളും ആഗ്രഹങ്ങളും നേടിയെടുക്കാൻ ഏറെ വെന്പുന്നവരാണ് നാം ഓരോരുത്തരും. ചിലപ്പോൾ ഏറെ പ്രിയങ്കരമായ മുഖത്തു നിന്നൊരു പുഞ്ചിരിയോ ആശ്ലേഷമോ ആകാം, അല്ലെങ്കിൽ ഒരു ചേർത്തുപിടിക്കലാകാം. അതുമല്ലെങ്കിൽ ചില ഇഷ്ടങ്ങൾ നേടിയെടുക്കലാകാം.
മറ്റു ചിലപ്പോൾ എപ്പോഴോ മനസിൽ പതിഞ്ഞു പോയി വർഷങ്ങൾക്കു ശേഷം തട്ടിയുണർത്തിയ നമ്മുടേതു മാത്രമായ ഒരു കൗതുകമാകാം. അത്തരത്തിൽ ആഗ്രഹങ്ങൾ നേടിയെടുക്കുന്ന പാതയിൽ മധുരവും കയ്പും നോവും നൊന്പരവുമൊക്കെയുണ്ടായ ഒരു കഥ പറഞ്ഞ് പ്രേക്ഷക മനസ് കീഴടക്കുകയാണ് "വാങ്ക്'.
പെണ്ണിന്റെ ആഗ്രഹങ്ങളുടെ കഥ പെണ്ണ് പറയുന്നു എന്നതാണ് വാങ്കിനെ ശ്രദ്ധേയമാക്കുന്നത്. പെണ്‍പക്ഷത്തു നിന്നുകൊണ്ട് വളരെ ലളിതമായി, കാഴ്ചക്കാരന്റെ ഹൃദയത്തിൽ ഒന്നു സ്പർശിച്ചാണ് വാങ്ക് കാഴ്ചാനുഭവം സൃഷ്ടിക്കുന്നത്.
അപ്പോഴും അതൊരു പക്ഷത്തിന്റേതു മാത്രമായി ഒതുങ്ങാതെ സമകാലിക സമൂഹത്തിൽ മതങ്ങളുടെ പേരിൽ മനുഷ്യർ സൃഷ്ടിക്കുന്ന വേലിക്കെട്ടുകൾക്കു നേരെയുള്ള ചോദ്യചിഹ്നമായും മാറുന്നു. വരും ദിവസങ്ങളിൽ വാങ്ക് വിവിധങ്ങളായ ചർച്ചകളെ സൃഷ്ടിക്കാനൊരുങ്ങുന്നതിന്റെ കാരണവും അതാകാം.
ചിത്രത്തിന്റെ അമരക്കാരിക്കും അണിയറ പ്രവർത്തകർക്കും മികച്ച കൈയടി ചിത്രം സമ്മാനിക്കുന്നത് ഉറപ്പാണ്. സംവിധായകൻ വി.കെ. പ്രകാശിന്റെ മകൾ കാവ്യ പ്രകാശ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് വാങ്ക്. അതിന്റെ അരങ്ങിലും അണിയറയിലും ഒരുപിടി കലാകാരികളെന്നതും പ്രത്യേകതയാണ്.
വാങ്ക് എന്ന പേരിൽ ഏറെ ചർച്ചയായ ഉണ്ണി ആറിന്റെ കഥയുടെ ചലച്ചിത്ര രൂപമാണ് ചിത്രം. കഥയുടെ ആത്മാവിൽ നിന്നുകൊണ്ടു തന്നെ സ്വാതന്ത്ര്യത്തെ ദിനംപ്രതി സങ്കുചിതമാക്കി മാറ്റുന്ന ഒരു വിഭാഗം ജനജീവിതവും ചിത്രത്തിലൂടെ മുന്നിലേക്കുവയ്ക്കുന്നുണ്ട്.
ഒരു കഥയെ അതിനാവശ്യമായ ലാളിത്യവും ലാവണ്യവും പകർന്ന് അവതരിപ്പിക്കുന്പോഴും പ്രേക്ഷകർക്കു മുന്നിലേക്കുവയ്ക്കുന്ന ചോദ്യങ്ങൾ സമാകാലിക സമൂഹത്തിന്റെ നേർക്കാഴ്ചകളായി മാറുന്നതാണ് വാങ്കിന്റെ മർമ്മം.
മതത്തിന്റെ വേലിക്കെട്ടിനകത്ത് സ്വാതന്ത്ര്യത്തിനും ആഗ്രഹങ്ങൾക്കും ആശകൾക്കും അതിർവരന്പിട്ടു പലപ്പോഴും നിശ്ബ്ദയാക്കപ്പെടുന്ന സ്ത്രീജീവിതങ്ങളെ ഇവിടെ പച്ചയായി കാണിച്ചിരിക്കുന്നു.
എന്നാൽ മതവികാരങ്ങളെ വ്രണപ്പെടുത്താതെ തന്നെ അതിനുള്ളിലെ ചില രാഷ്ട്രീയങ്ങൾക്കു നേരെയാണ് വാങ്ക് കണ്ണാടിയായി മാറുന്നത്. അതിനെല്ലാം ഒടുവിൽ എല്ലാ പ്രതിസന്ധികളേയും ഒരു പുഞ്ചിരികൊണ്ട് നേരിടുന്ന വലിയൊരു ലോക സത്യത്തിലേക്കും ചിത്രം നമ്മളെ കൊണ്ടെത്തിക്കുന്നുണ്ട്.
റസിയ അടങ്ങുന്ന നാലു പെണ്കുട്ടികളിലൂടെയാണ് കഥ സഞ്ചരിക്കുന്നത്. അവർ കോളജ് പഠനത്തിന്റെ അവസാന വർഷം തങ്ങളുടെ ഓരോ ആഗ്രഹ സാക്ഷാത്കാരത്തിനായുള്ള ഒരുക്കത്തിലാണ്. മൂന്നുപേരുടെയും കുറുന്പും കുസൃതിയും വാൽസല്യവുമൊക്കെ നിറഞ്ഞ ആഗ്രഹം പൂർത്തിയാക്കിക്കഴിയുന്പോഴാണ് റസിയയുടെ ഊഴമെത്തുന്നത്.
ചെറുപ്പം മുതൽ തന്റെ ജീവിതത്തിനോട് ഇഴ ചേർന്ന, ജീവിത രാഗമായിമാറിയ വാങ്ക് വിളിക്കണമെന്നതായിരുന്നു റസിയയുടെ ഒരേയൊരു ആഗ്രഹം. എന്നാൽ അതു തീർത്ത വെല്ലുവിളികൾ ചെറുതായിരുന്നില്ല. അതുവരെ അവളോടു പുഞ്ചിരിച്ച ലോകം പെട്ടെന്നു മുന്നിൽ പല്ലിറുമ്മി, ദംഷ്ട്രകൾ പ്രകടമാക്കി. വീടും നാടും കുടുംബവും എതിരായി മാറി.
അവിടെ നിസഹായയായ, എന്നാൽ തന്റെ മകളെ അറിഞ്ഞ അമ്മ അവൾക്കൊപ്പം നിന്നു. അവിടെ നിന്നും റസിയയുടെ തന്നെ തിരിച്ചറിവായിരുന്നു, തന്നെ, പ്രകൃതിയെ, താനെന്ന പച്ചപുതച്ച പ്രകൃതിയെ. പിന്നീട് അവളുടെ ആഗ്രഹത്തിന്റെ പൂർണതയ്ക്കു സാക്ഷിയാകുന്നതും ആ പ്രകൃതിയാണ്. അവിടെയും എപ്പോഴത്തെയും പോലെ അവൾ പുഞ്ചിരിച്ചു. വളരെ നിർവൃതിയോടെ...
ഉണ്ണി ആറിന്റെ കഥയ്ക്കു തിരക്കഥ എഴുതിയിരിക്കുന്നത് നർത്തകിയായ ഷബ്ന മുഹമ്മദാണ്. ഒരു ചെറുകഥയിൽനിന്നും സിനിമാ രൂപത്തിലേക്കുള്ള രൂപമാറ്റത്തിൽ ഷബ്നയുടെ തന്നെ ജീവിത ചുറ്റുപാടും അനുഭവങ്ങളും അറിഞ്ഞ ജീവിതങ്ങളും തുണയായി മാറിയിട്ടുണ്ട്.
അതു തന്നെയാണ് ഇവിടെ വെള്ളിത്തിരയിൽ ജീവിതം നേർകാഴ്ചകളായി മാറുന്നതിന്റെ കാരണവും. എഴുത്തിനൊപ്പം റസിയയുടെ മാതാവായി ചിത്രത്തിലെത്തി അഭിനയവും തനിക്കു വഴങ്ങുമെന്നു ഷബ്ന തെളിയിച്ചിരിക്കുന്നു.
തണ്ണീർമത്തൻ ദിനങ്ങൾ എന്ന ചിത്രത്തിലൂടെ പ്രിയതാരമായി മാറിയ അനശ്വര രാജൻ വീണ്ടും പ്രേക്ഷക ഹൃദയങ്ങൾ കവർന്നെടുക്കുകയാണ് റസിയയിലൂടെ. റസിയയുടെ എല്ലാ ഭാവപരിണാമങ്ങളേയും അനായാസമായി പകർന്നാടാൻ ഈ യുവനടിക്കു കഴിഞ്ഞിട്ടുണ്ട്. ഇവർക്കൊപ്പം നന്ദന, മീനാക്ഷി, ഗോപിക, വിനീത്, സരസ ബാലുശേരി, തെസ്നി ഖാൻ തുടങ്ങിയ താരനിരയും എത്തിയിരിക്കുന്നു.
ചിത്രത്തിനായി സംഗീതം ഒരുക്കിയ ഔസേപ്പച്ചനും ഏറെ പ്രശംസയ്ക്കുള്ള വക വാങ്ക് നൽകുന്നു. പശ്ചാത്തല സംഗീതത്തിലും ഗാനത്തിലും കഥയുടെ ആത്മാവുമായി ചേർന്നുനിൽക്കുന്ന സംഗീത സ്പർശമൊരുക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു.
റസിയയുടെ വൈകാരിക തലത്തിലേക്കു പ്രേക്ഷകരെയും പെട്ടന്നുകൊണ്ടെത്തിക്കുന്നതിൽ അദ്ദേഹത്തിന്റെ സംഗീതത്തിനു വലിയ പങ്കാണുള്ളത്. അതുതന്നെയാണ് ചിത്രം കണ്ടിറങ്ങുന്ന പ്രേക്ഷകർക്കൊപ്പം ആ കഥാപാത്രങ്ങളും സംഗീതവും ഒപ്പം കൂടുന്നതിനു കാരണവും.
ഒരു ചെറുകഥ വായിക്കുന്ന ലാളിത്യത്തോടെ തന്നെ സിനിമയെ അനുഭവമാക്കാൻ കഴിഞ്ഞതാണ് സംവിധായിക കാവ്യ പ്രകാശിന്റെ വിജയം. ഒരു സ്ത്രീ തിരക്കഥാകൃത്തിന്റെ രചന മറ്റൊരു സ്ത്രീ സംവിധാനം ചെയ്യുന്നത് മലയാളത്തിൽ ആദ്യത്തെ സംഭവമാണ്.
ആരു പറയുന്നു എന്നതല്ല, പറയുന്ന കാര്യത്തിന്റെ കഴന്പ് എന്താണെന്നുള്ളതാണ് കാര്യമെന്നു ഇരുവരും ആദ്യ ചിത്രത്തിലൂടെ തെളിയിച്ചിരിക്കുന്നു. ആദ്യ ചിത്രംകൊണ്ട് മലയാളത്തിന്റെ മികച്ച സംവിധായികമാരുടെ പട്ടികയിലേക്കു ഇടം നേടാനും കാവ്യയ്ക്കും സാധിച്ചിട്ടുണ്ട്.
ലിജിൻ കെ. ഈപ്പൻ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
പഴയ "ജവാൻ' പുതിയ കുപ്പിയിൽ
മൂന്ന് മണിക്കൂറോളം നീളമുള്ള ഒരു സിനിമ മുഴുവൻ "ഫ്ലാഷ്ബാക്ക് മോഡി'ൽ പോയാൽ എന്താക
തീയറ്ററുകളിൽ ഓണത്തല്ല്; ബോക്സ് ഓഫീസ് കീഴടക്കി "ആർഡിഎക്സ്'
അജഗജാന്തരം, തല്ലുമാല എന്നീ സിനിമകൾ ആക്ഷൻ രംഗങ്ങളുടെ മാസ് ഇഫക്ടാണ് പ്രേക്ഷക
വയലന്റ് രജനിയുടെ മാസ് "ജയിലർ'
ആരാധകരെയും പ്രേക്ഷകരെയും തെറ്റായ രീതിയിൽ സ്വാധീനിക്കുമെന്ന ഭീതിയിൽ, തല്ലിച്ച
അങ്ങോട്ടോ ഇങ്ങോട്ടോ? കൺഫ്യൂഷനിൽ "കുറുക്കൻ'
സുന്ദരിയായ ഒരു യുവതി കൊല്ലപ്പെടുന്ന വളരെ "വ്യത്യസ്തമായ' കഥാപശ്ചാത്താലവുമായി
കേരള ക്രൈം ഫയൽസ്: പതിഞ്ഞ താളത്തിൽ നീങ്ങുന്ന അന്വേഷണം
എഐ കാമറയെപ്പറ്റി മലയാളികൾക്ക് കേട്ടുകേൾവി പോലുമില്ലാത്ത, മലമ്പുഴയുടെ വിപ്ല
പോരാട്ടം തൊഴിലാക്കിയവരുടെ സൂപ്പർ ത്രില്ലർ
സൈക്കോ കില്ലറെ പിടിക്കാൻ നടക്കുന്ന പോലീസ് കഥാപാത്രങ്ങൾ കഴിഞ്ഞ കുറച്ച് വർഷങ്ങ
പ്രേക്ഷകന്റെ നെഞ്ചിലേക്ക് വെടിവയ്ക്കുന്ന "ഏജന്റ്'
ആദ്യ ഫ്രെയിം കാണുന്നതിന് മുമ്പ് തന്നെ ചില ചിത്രങ്ങളുടെ വിധി സ്ക്രീനിൽ തെളിഞ്ഞ് കാ
എഴുത്താഴം കൊണ്ട് അത്ഭുതപ്പെടുത്തുന്ന "പാച്ചുവും അത്ഭുതവിളക്കും'
ഒരു നവാഗതസംവിധായകൻ തന്റെ ആദ്യ ചിത്രം ഒരുക്കുമ്പോൾ ഏത് തരത്തിലുള്ള കഥ തെരഞ്
കഠിനം, കഠോരം ഈ ഇടം കണ്ടെത്തൽ ശ്രമം
ലോകത്തിൽ സ്വന്തമായി ഒരു ഇടം കണ്ടെത്തുക എന്ന മനുഷ്യന്റെ ആഗ്രഹത്തിന്റെ കഥ പറയു
പ്രേക്ഷകനിലെ പ്രണയിതാവിനെ അളക്കുന്ന "പ്രണയവിലാസം'
"പാടാത്ത പൈങ്കിളി' എന്ന ഒറ്റ നോവലിലൂടെ മലയാളിയുടെ പ്രേമ സങ്കൽപം മാറ്റിയ മുട്ട
കാണുന്നവരിലും "രോമാഞ്ചം' പടർത്തുന്ന ചിരി ചിത്രം
ഒരു കൂട്ടം ചങ്ങാതിമാർ. ഉണ്ടും ഉടുത്തും കൊടുത്തും പരാധീനതകൾക്കിയിലും അവർ ജീവ
"പഠാൻ' പ്രേക്ഷകരെ ഒന്നിപ്പിക്കുന്ന സ്വർണം
"നീയാണ് സ്വർണം; ഞങ്ങളെയെല്ലാം ഒന്നിപ്പിക്കുന്ന, മനോഹരമാക്കുന്ന സ്വർണം'- പഠാൻ എ
തല്ല് തെക്കാണെങ്കിലും കൊണ്ടത് കേരളക്കര മുഴുവൻ!
എൺപതുകളിൽ നടന്ന ഒരു കഥ! അത് ഏത് പ്രായക്കാരേയും രസിപ്പിക്കുന്ന രീതിയിൽ അവതര
ഒറ്റുകൊടുക്കുന്ന "ഒറ്റ്'
ഒറ്റ കാഴ്ചയ്ക്ക് കണ്ടിറങ്ങാനാകുന്ന ചിത്രമല്ല ഒറ്റ്. വീണ്ടും ആലോചിച്ച് ചോദ്യങ്ങൾ
ഫാന്റസിയിൽ രസിപ്പിക്കുന്ന "മഹാവീര്യർ'
നിലവാരമുള്ള തമാശകളും ടൈം ട്രാവലും ഫാന്റസിയും കോടതി വ്യവഹാരങ്ങളും അതിനുമപ്
ചാരക്കേസിന്റെ പുനര്‍വായനയോ, ശാസ്ത്രജ്ഞന്റെ ആത്മകഥയോ?
നമ്പി നാരായണന്റെ ജീവിതവും വിഖ്യാതമായ ഐഎസ്ആര്‍ഒ ചാരക്കേസിന്റെ ഭാഗികമായ ചരി
ഹൃദ്യമായ ചിത്രം പന്ത്രണ്ട്
ജേഷ്ഠാനുജന്മാരായ രണ്ടുപേര്‍. അവര്‍ നയിക്കുന്ന പന്ത്രണ്ട് പേരടങ്ങുന്ന ഒരു സംഘത്തില്‍ നടക്കുന്ന നാടകീ
കരുതലും കരുത്തുമാണ് വരയന്‍
കലിപ്പക്കര എന്നൊരു കൊച്ചു ഗ്രാമം. ആ ഗ്രാമത്തിന്റെ ഭംഗി കണ്ടാല്‍ ഏതൊരാളും ഒന്നു നോക്കി നിന്നുപോകും.
കനകം മൂലം: വേറിട്ട വഴിയിലൊരു ക്രൈംത്രില്ലർ
സിനിമയുടെ വലിപ്പച്ചെറുപ്പങ്ങള്‍ നിര്‍ണയിക്കുന്നത് പലപ്പോഴും താരങ്ങളാണ്, താര
നമുക്കിടയിലേക്ക് അന്വേഷണം എത്തുമ്പോൾ...
ചില അന്വേഷണങ്ങൾ നമുക്കിടയിലേക്കുണ്ടാകും. ചെറുതെന്നു നമ്മൾ കരുതുന്ന ഒരു സംഭവ
നാനോ കാറും നാനോയല്ലാത്ത കാഴ്ചകളും; ചിരിയും ചിന്തയുമായി ഗൗതമന്റെ രഥം
ക്യാരക്റ്റര്‍ റോളുകളില്‍ പ്രേക്ഷക ഹൃദയം കവര്‍ന്ന നീരജ് മാധവനില്‍ നായക വേഷം ഭ
ത്രില്ലടിപ്പിക്കുന്ന പാതിരാ കഥ!
റിലീസാകുന്നതിനു മുന്‍പു തന്നെ ആവേശം സൃഷ്ടിച്ച അഞ്ചാം പാതിര അതുക്കും മേലെ ബോക്സോ
ക്രിസ്മസ് ആഘോഷമാക്കാന്‍ മാസ് ആക്ഷനുമായി തൃശൂര്‍പൂരം
ക്രിസ്മസ് അവധിക്കാലം ആഘോഷമാക്കാന്‍ മാസ് എന്‍ട്രിയുമായി ജയസൂര്യയുടെ തൃശൂര്പ
ആരാധനയുടെയും ആത്മാഭിമാനത്തിന്റെയും ഡ്രൈവിംഗ് ലൈസന്‍സ്
ആത്മാഭിമാനം ഏതൊരാള്‍ക്കും വിലപ്പെട്ടതാണ്. അതിന് മുറിവേറ്റാല്‍ ആരായാലും പ്രതി
പകയുടെ കനല് എരിഞ്ഞടങ്ങുന്ന മാമാങ്കം
ചരിത്രക്കഥയ്ക്കപ്പുറം വൈരാഗ്യവും പകയും നിറഞ്ഞ സമകാലിക ലോകത്തിനുള്ള സാരോപദേശ
തിരശീലയ്ക്കപ്പുറം വ്യാഖ്യാനങ്ങള്‍ നല്കുന്ന ചോല
കാട്ടുചോലയിലെ ഒളിഞ്ഞുകിടക്കുന്ന കയങ്ങള്‍പ്പോലെ ജീവിതത്തില്‍ അപ്രതീക്ഷിതമായി അഭിമുഖികരിക്കേണ്ടിവരുന്ന
"മനോഹരം' ആദ്യരാത്രി..!
കല്യാണങ്ങളും ഒളിച്ചോട്ടവും ആദ്യരാത്രിയുമൊന്നും മലയാളസിനിമയ്ക്ക് പുത്തരിയല്ല. പല വിധത്തിലും തരത്തിലുമ
കുമ്പാരീസ് ചതിക്കില്ല, കണ്ടിരിക്കാം...
കുമ്പാരി എന്നാൽ കട്ട ബ്രോ, ചങ്ങാതി, ഉറ്റ സുഹൃത്ത് എന്നെല്ലാമാണ്. മൂന്ന് യുവാക്കള
അമ്പിളിയോട് സ്നേഹം മാത്രം...
അമ്പിളിമാമനെ പിടിച്ചുതരാം, മാമമുണ്ടോ എന്ന് പറയുന്ന അമ്മമാരില്ലേ... ഇനിയിപ്പോൾ അമ്പിളിയ
കൽക്കി കലക്കി
മോഹൻലാൽ ഷോ, മമ്മൂട്ടി ഷോ, സുരേഷ് ഗോപി ഷോ എന്നെല്ലാം പറഞ്ഞു ശീലിച്ച മലയാളി
പഴയ "ജവാൻ' പുതിയ കുപ്പിയിൽ
മൂന്ന് മണിക്കൂറോളം നീളമുള്ള ഒരു സിനിമ മുഴുവൻ "ഫ്ലാഷ്ബാക്ക് മോഡി'ൽ പോയാൽ എന്താക
തീയറ്ററുകളിൽ ഓണത്തല്ല്; ബോക്സ് ഓഫീസ് കീഴടക്കി "ആർഡിഎക്സ്'
അജഗജാന്തരം, തല്ലുമാല എന്നീ സിനിമകൾ ആക്ഷൻ രംഗങ്ങളുടെ മാസ് ഇഫക്ടാണ് പ്രേക്ഷക
വയലന്റ് രജനിയുടെ മാസ് "ജയിലർ'
ആരാധകരെയും പ്രേക്ഷകരെയും തെറ്റായ രീതിയിൽ സ്വാധീനിക്കുമെന്ന ഭീതിയിൽ, തല്ലിച്ച
അങ്ങോട്ടോ ഇങ്ങോട്ടോ? കൺഫ്യൂഷനിൽ "കുറുക്കൻ'
സുന്ദരിയായ ഒരു യുവതി കൊല്ലപ്പെടുന്ന വളരെ "വ്യത്യസ്തമായ' കഥാപശ്ചാത്താലവുമായി
കേരള ക്രൈം ഫയൽസ്: പതിഞ്ഞ താളത്തിൽ നീങ്ങുന്ന അന്വേഷണം
എഐ കാമറയെപ്പറ്റി മലയാളികൾക്ക് കേട്ടുകേൾവി പോലുമില്ലാത്ത, മലമ്പുഴയുടെ വിപ്ല
പോരാട്ടം തൊഴിലാക്കിയവരുടെ സൂപ്പർ ത്രില്ലർ
സൈക്കോ കില്ലറെ പിടിക്കാൻ നടക്കുന്ന പോലീസ് കഥാപാത്രങ്ങൾ കഴിഞ്ഞ കുറച്ച് വർഷങ്ങ
പ്രേക്ഷകന്റെ നെഞ്ചിലേക്ക് വെടിവയ്ക്കുന്ന "ഏജന്റ്'
ആദ്യ ഫ്രെയിം കാണുന്നതിന് മുമ്പ് തന്നെ ചില ചിത്രങ്ങളുടെ വിധി സ്ക്രീനിൽ തെളിഞ്ഞ് കാ
എഴുത്താഴം കൊണ്ട് അത്ഭുതപ്പെടുത്തുന്ന "പാച്ചുവും അത്ഭുതവിളക്കും'
ഒരു നവാഗതസംവിധായകൻ തന്റെ ആദ്യ ചിത്രം ഒരുക്കുമ്പോൾ ഏത് തരത്തിലുള്ള കഥ തെരഞ്
കഠിനം, കഠോരം ഈ ഇടം കണ്ടെത്തൽ ശ്രമം
ലോകത്തിൽ സ്വന്തമായി ഒരു ഇടം കണ്ടെത്തുക എന്ന മനുഷ്യന്റെ ആഗ്രഹത്തിന്റെ കഥ പറയു
പ്രേക്ഷകനിലെ പ്രണയിതാവിനെ അളക്കുന്ന "പ്രണയവിലാസം'
"പാടാത്ത പൈങ്കിളി' എന്ന ഒറ്റ നോവലിലൂടെ മലയാളിയുടെ പ്രേമ സങ്കൽപം മാറ്റിയ മുട്ട
കാണുന്നവരിലും "രോമാഞ്ചം' പടർത്തുന്ന ചിരി ചിത്രം
ഒരു കൂട്ടം ചങ്ങാതിമാർ. ഉണ്ടും ഉടുത്തും കൊടുത്തും പരാധീനതകൾക്കിയിലും അവർ ജീവ
"പഠാൻ' പ്രേക്ഷകരെ ഒന്നിപ്പിക്കുന്ന സ്വർണം
"നീയാണ് സ്വർണം; ഞങ്ങളെയെല്ലാം ഒന്നിപ്പിക്കുന്ന, മനോഹരമാക്കുന്ന സ്വർണം'- പഠാൻ എ
തല്ല് തെക്കാണെങ്കിലും കൊണ്ടത് കേരളക്കര മുഴുവൻ!
എൺപതുകളിൽ നടന്ന ഒരു കഥ! അത് ഏത് പ്രായക്കാരേയും രസിപ്പിക്കുന്ന രീതിയിൽ അവതര
ഒറ്റുകൊടുക്കുന്ന "ഒറ്റ്'
ഒറ്റ കാഴ്ചയ്ക്ക് കണ്ടിറങ്ങാനാകുന്ന ചിത്രമല്ല ഒറ്റ്. വീണ്ടും ആലോചിച്ച് ചോദ്യങ്ങൾ
ഫാന്റസിയിൽ രസിപ്പിക്കുന്ന "മഹാവീര്യർ'
നിലവാരമുള്ള തമാശകളും ടൈം ട്രാവലും ഫാന്റസിയും കോടതി വ്യവഹാരങ്ങളും അതിനുമപ്
ചാരക്കേസിന്റെ പുനര്‍വായനയോ, ശാസ്ത്രജ്ഞന്റെ ആത്മകഥയോ?
നമ്പി നാരായണന്റെ ജീവിതവും വിഖ്യാതമായ ഐഎസ്ആര്‍ഒ ചാരക്കേസിന്റെ ഭാഗികമായ ചരി
ഹൃദ്യമായ ചിത്രം പന്ത്രണ്ട്
ജേഷ്ഠാനുജന്മാരായ രണ്ടുപേര്‍. അവര്‍ നയിക്കുന്ന പന്ത്രണ്ട് പേരടങ്ങുന്ന ഒരു സംഘത്തില്‍ നടക്കുന്ന നാടകീ
കരുതലും കരുത്തുമാണ് വരയന്‍
കലിപ്പക്കര എന്നൊരു കൊച്ചു ഗ്രാമം. ആ ഗ്രാമത്തിന്റെ ഭംഗി കണ്ടാല്‍ ഏതൊരാളും ഒന്നു നോക്കി നിന്നുപോകും.
കനകം മൂലം: വേറിട്ട വഴിയിലൊരു ക്രൈംത്രില്ലർ
സിനിമയുടെ വലിപ്പച്ചെറുപ്പങ്ങള്‍ നിര്‍ണയിക്കുന്നത് പലപ്പോഴും താരങ്ങളാണ്, താര
നമുക്കിടയിലേക്ക് അന്വേഷണം എത്തുമ്പോൾ...
ചില അന്വേഷണങ്ങൾ നമുക്കിടയിലേക്കുണ്ടാകും. ചെറുതെന്നു നമ്മൾ കരുതുന്ന ഒരു സംഭവ
നാനോ കാറും നാനോയല്ലാത്ത കാഴ്ചകളും; ചിരിയും ചിന്തയുമായി ഗൗതമന്റെ രഥം
ക്യാരക്റ്റര്‍ റോളുകളില്‍ പ്രേക്ഷക ഹൃദയം കവര്‍ന്ന നീരജ് മാധവനില്‍ നായക വേഷം ഭ
ത്രില്ലടിപ്പിക്കുന്ന പാതിരാ കഥ!
റിലീസാകുന്നതിനു മുന്‍പു തന്നെ ആവേശം സൃഷ്ടിച്ച അഞ്ചാം പാതിര അതുക്കും മേലെ ബോക്സോ
ക്രിസ്മസ് ആഘോഷമാക്കാന്‍ മാസ് ആക്ഷനുമായി തൃശൂര്‍പൂരം
ക്രിസ്മസ് അവധിക്കാലം ആഘോഷമാക്കാന്‍ മാസ് എന്‍ട്രിയുമായി ജയസൂര്യയുടെ തൃശൂര്പ
ആരാധനയുടെയും ആത്മാഭിമാനത്തിന്റെയും ഡ്രൈവിംഗ് ലൈസന്‍സ്
ആത്മാഭിമാനം ഏതൊരാള്‍ക്കും വിലപ്പെട്ടതാണ്. അതിന് മുറിവേറ്റാല്‍ ആരായാലും പ്രതി
പകയുടെ കനല് എരിഞ്ഞടങ്ങുന്ന മാമാങ്കം
ചരിത്രക്കഥയ്ക്കപ്പുറം വൈരാഗ്യവും പകയും നിറഞ്ഞ സമകാലിക ലോകത്തിനുള്ള സാരോപദേശ
തിരശീലയ്ക്കപ്പുറം വ്യാഖ്യാനങ്ങള്‍ നല്കുന്ന ചോല
കാട്ടുചോലയിലെ ഒളിഞ്ഞുകിടക്കുന്ന കയങ്ങള്‍പ്പോലെ ജീവിതത്തില്‍ അപ്രതീക്ഷിതമായി അഭിമുഖികരിക്കേണ്ടിവരുന്ന
"മനോഹരം' ആദ്യരാത്രി..!
കല്യാണങ്ങളും ഒളിച്ചോട്ടവും ആദ്യരാത്രിയുമൊന്നും മലയാളസിനിമയ്ക്ക് പുത്തരിയല്ല. പല വിധത്തിലും തരത്തിലുമ
കുമ്പാരീസ് ചതിക്കില്ല, കണ്ടിരിക്കാം...
കുമ്പാരി എന്നാൽ കട്ട ബ്രോ, ചങ്ങാതി, ഉറ്റ സുഹൃത്ത് എന്നെല്ലാമാണ്. മൂന്ന് യുവാക്കള
അമ്പിളിയോട് സ്നേഹം മാത്രം...
അമ്പിളിമാമനെ പിടിച്ചുതരാം, മാമമുണ്ടോ എന്ന് പറയുന്ന അമ്മമാരില്ലേ... ഇനിയിപ്പോൾ അമ്പിളിയ
കൽക്കി കലക്കി
മോഹൻലാൽ ഷോ, മമ്മൂട്ടി ഷോ, സുരേഷ് ഗോപി ഷോ എന്നെല്ലാം പറഞ്ഞു ശീലിച്ച മലയാളി
Latest News
കാസര്‍ഗോഡ് സ്കൂള്‍ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് നാല് മരണം
ഷാജിക്കെതിരായ വനിതാ കമ്മീഷൻ നടപടി രാഷ്ട്രീയ പകപോക്കലെന്ന് ചെന്നിത്തല
എഐഎഡിഎംകെ ബിജെപി ബന്ധം ഉപേക്ഷിച്ചു; പുതിയ മുന്നണി രൂപീകരിക്കും
സഹകരണ മേഖലയ്ക്ക് എതിരായ കടന്നാക്രമണമാണ് ഇപ്പോൾ നടക്കുന്നത്: എം.വി. ഗോവിന്ദൻ
"മോദിയുടെ കൈയിൽ രഹസ്യ റിമോട്ട് കൺട്രോൾ; കരാറുകൾ അദാനിക്ക് മറിച്ചുകൊടുക്കുന്നു'
Latest News
കാസര്‍ഗോഡ് സ്കൂള്‍ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് നാല് മരണം
ഷാജിക്കെതിരായ വനിതാ കമ്മീഷൻ നടപടി രാഷ്ട്രീയ പകപോക്കലെന്ന് ചെന്നിത്തല
എഐഎഡിഎംകെ ബിജെപി ബന്ധം ഉപേക്ഷിച്ചു; പുതിയ മുന്നണി രൂപീകരിക്കും
സഹകരണ മേഖലയ്ക്ക് എതിരായ കടന്നാക്രമണമാണ് ഇപ്പോൾ നടക്കുന്നത്: എം.വി. ഗോവിന്ദൻ
"മോദിയുടെ കൈയിൽ രഹസ്യ റിമോട്ട് കൺട്രോൾ; കരാറുകൾ അദാനിക്ക് മറിച്ചുകൊടുക്കുന്നു'
Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top