ഒറ്റുകൊടുക്കുന്ന "ഒറ്റ്'
Tuesday, September 13, 2022 3:36 PM IST
ഒറ്റ കാഴ്ചയ്ക്ക് കണ്ടിറങ്ങാനാകുന്ന ചിത്രമല്ല ഒറ്റ്. വീണ്ടും ആലോചിച്ച് ചോദ്യങ്ങൾ ബാക്കിയാക്കി വേണം ചിത്രം കണ്ടിറങ്ങാൻ. എവർഗ്രീൻ താരങ്ങളായ അരവിന്ദ് സ്വാമിയും കുഞ്ചാക്കോ ബോബനും ഒന്നിച്ചപ്പോൾ പിറന്നത് മലയാള സിനിമയ്ക്ക് പുതിയ സൃഷ്ടിയാണ്.

എന്തു സംഭവിക്കുമെന്ന ആകാംഷയിൽ പ്രേക്ഷകനെ പിടിച്ചിരുന്നു സംഭവമുഹൂർത്തങ്ങളാണ് ഒറ്റിൽ നിറയുന്നത്. ഇതുവരെ കാണാത്ത കുഞ്ചാക്കോ ബോബന്‍റെ ആക്ഷൻ പ്രകടനം. ഒപ്പം നിഗൂഢത നിറഞ്ഞ എന്നാൽ അത്യന്തം മാസ് ആയി അരവിന്ദ് സ്വാമിയും. മികച്ചതാരെന്ന ചോദ്യത്തിന് ഇവിടെ ഉത്തരമില്ല.



മലയാളത്തിൽ ഇതുവരെ വന്നിട്ടുള്ള എണ്ണം പറഞ്ഞ ഗ്യാംഗ്സ്റ്റർ ചിത്രങ്ങളിൽ ഒന്നായി ഇതിനെ കാണാം. ചിത്രത്തിന്‍റെ ആക്ഷൻ രംഗങ്ങൾ പ്രേക്ഷകരെ കോരി തരിപ്പിക്കുന്നതാണ്. രസകരമായ ഒരു റോഡ് ത്രില്ലർ മൂവി കൂടിയാണിത്.

ഉദ്വേഗഭരിതമായ മുഹൂർത്തത്തിനൊടുവിൽ ദാവൂദ് എന്തിനാകും അസൈനാറെന്ന തന്‍റെ ആശാനെ ചതിച്ചതെന്ന ചോദ്യം പ്രേക്ഷകരിൽ അവശേഷിപ്പിച്ചാണ് ചിത്രം അവസാനിക്കുന്നത്. അതിനുള്ള ഉത്തരം ചാപ്റ്റർ ഒന്നിലേക്കുള്ള കാത്തിരിപ്പാണ്.

ആദ്യ ചിത്രമായ തീവണ്ടിക്ക് ശേഷം വീണ്ടും ആഗസ്റ്റ് സിനിമാസുമായി ചേർന്ന് ഒരു ഹിറ്റ് ചിത്രമൊരുക്കുന്നതിൽ സംവിധായകൻ ഫെലിനി വിജയിച്ചെന്നു പറയാം. തമിഴിൽ രണ്ടകം എന്ന പേരിലും ഈ ചിത്രം ഈ ആഴ്ച റിലീസ് ആകുന്നുണ്ട്. എന്തായാലും ഓണച്ചിത്രങ്ങളിൽ ഒരു മാസ് ത്രില്ലർ എന്ന നിലയിൽ ഒറ്റ് മുന്നിൽ തന്നെയാണ്.

ബോളിവുഡ് താരം ജാക്കി ഷ്റോഫ്, തെന്നിന്ത്യൻ താരങ്ങളായ ആടുകളം നരേൻ, ഈഷാ റേബാ, ജിൻസ് ഭാസ്ക്കർ, അമൽഡാ ലിസ് തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.