ശങ്കർ വണ്ടർഫുൾ
Monday, February 12, 2024 1:15 PM IST
ഒരിടവേളയ്ക്കു ശേഷം എണ്‍പതുകളിലെ റൊമാന്‍റിക് ഹീറോ ശങ്കര്‍ പണിക്കർ ഒരുവാതില്‍ കോട്ടൈ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്കു തിരിച്ചെത്തുന്നു.

പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പൂര്‍ത്തിയായ, ശങ്കറും ഇന്ദ്രന്‍സും തുല്യ പ്രാധാന്യമുള്ള വേഷത്തില്‍ എത്തുന്ന സിനിമ തിയറ്ററുകളിലെത്തുകയാണ്.

ഒപ്പം താന്‍ സംവിധാനം ചെയ്യുന്ന നാലാമത്തെ ചിത്രം എറിക്ക് തിയറ്ററുകളിലെത്തിക്കാനുള്ള അവസാനഘട്ട ഓട്ടത്തില്‍കൂടിയാണ് ശങ്കര്‍. ഡബ്ബിംഗ് ജോലികളുടെ തിരക്കിലാണ് താരം. 1980 കാലഘട്ടം ശങ്കര്‍ എന്ന നടന്‍റെ കൈകളിലായിരുന്നു. അക്കാലത്തെ യൂത്ത് സ്റ്റാര്‍.

ഒരു തലൈ രാഗം (1980) എന്ന തമിഴ് സിനിമയില്‍ നായകനായി അരങ്ങേറ്റം കുറിച്ച മലയാളിയായ ശങ്കര്‍ അതേ വര്‍ഷംതന്നെ മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലൂടെ മലയാളത്തിലും നായകനായെത്തി.

മോഹന്‍ലാല്‍ ആയിരുന്നു ഈ സിനിമയിൽ വില്ലൻ വേഷത്തിലെത്തിയത്. തമിഴിലെയും മലയാളത്തിലെയും ആദ്യചിത്രങ്ങള്‍ വന്‍ വിജയമായതോടെ താരപദവിയിലെത്തിയ ശങ്കര്‍ അന്നു മോഹന്‍ലാലിന്‍റെയും മമ്മൂട്ടിയുടെയും കൂടെ ഒട്ടനവധി സിനിമകളില്‍ നായകവേഷത്തില്‍ തിളങ്ങി.

പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ആദ്യചിത്രം പൂച്ചക്കൊരു മൂക്കൂത്തിയിലും ശങ്കര്‍ ആയിരുന്നു നായകന്‍. പുതിയ താരങ്ങളുടെ വരവ് പിന്നിലേക്കു വലിച്ച ശങ്കര്‍ ഇപ്പോൾ തിരിച്ചുവരവിന്‍റെ പാതയിലാണ്. പുതിയ സിനിമാ വിശേഷങ്ങളുമായി ശങ്കര്‍ സണ്‍ഡേ ദീപികയോട്...

ഒരു വാതില്‍ കോട്ട

ഞാനും ഇന്ദ്രന്‍സും പ്രധാന വേഷത്തിലെത്തുന്ന ഒരു ത്രില്ലര്‍ സിനിമയാണിത്. ഒരു ഹൊറര്‍ സിനിമ പോലെ തോന്നിക്കുമെങ്കിലും അങ്ങനെയല്ല.



അതിന്‍റെ കഥയും കാര്യങ്ങളും ഇപ്പോള്‍ പറയുന്നില്ല. ഒരു കോളജ് പ്രഫസറുടെ വേഷത്തിലാണ് ഞാനെത്തുന്നത്. ഒരു ബംഗ്ലാവില്‍ താമസിക്കുന്ന ഒരു സസ്‌പെന്‍സ് നല്‍കുന്ന കഥാപാത്രമായാണ് ഇന്ദ്രന്‍സ് എത്തുന്നത്.

സംവിധാനം ചെയ്യുന്ന എറിക്

ഞാന്‍ സംവിധാനം ചെയ്തു പൂര്‍ണമായും ലണ്ടനില്‍ ചിത്രീകരിച്ച എറിക് എന്ന എന്‍റെ നാലാമത്തെ സിനിമയുടെ ഡബ്ബിംഗ് നടന്നുകൊണ്ടിരിക്കുകയാണിപ്പോള്‍.

അതൊരു ഹൊറര്‍ മൂവിയാണ്. ഇതില്‍ കൂടുതല്‍ പ്രാധ്യാന്യം നല്‍കിയിരിക്കുന്നത് ഗ്രാഫിക്‌സിനും സ്‌പെഷല്‍ എഫക്‌സിനും ഒക്കെയാണ്.



അഭിനേതാക്കളില്‍ അധികവും പുതുമുഖങ്ങളാണ്. ഞാന്‍ ആദ്യമായി സംവിധാനം ചെയ്തത് വൈറസ് എന്ന സിനിമയാണ്. പിന്നീടു വിനു മോഹനനെ നായകനാക്കി കോരളോത്സവം എന്ന സിനിമ ചെയ്തു. പിന്നെ മണല്‍നഗരം എന്നൊരു തമിഴ് സിനിമയാണു ചെയ്തത്.

സിനിമയിലേക്ക്

ചെന്നൈ സൗത്ത് ഇന്ത്യന്‍ ഫിലിം ചേമ്പര്‍ സ്‌കൂള്‍ ഓഫ് ആക്ടിംഗിൽ പഠിച്ച ശേഷമാണ് ഞാന്‍ സിനിമയില്‍ എത്തിയത്.

രജനീകാന്ത്, ചിരഞ്ജീവി, ശ്രീനാഥ്, ശ്രീനിവാസന്‍ തുടങ്ങി മലയാളത്തിലും തമിഴിലും തെലുങ്കിലും പിന്നീടു പ്രമുഖരായി മാറിയ അഭിനേതാക്കള്‍ പഠിച്ച സ്കൂളാണ് അത്.

ഇവിടെ പഠിച്ചുകൊണ്ടിരിക്കുമ്പോള്‍ നടന്ന ഒരു ഓഡിഷനിലൂടെയാണ് ആദ്യ തമിഴ് ചിത്രം ഒരു തലൈ രാഗത്തിലേക്ക് അവസരം ലഭിച്ചത്.

നൂറോളം പേര്‍ പങ്കെടുത്ത ഓഡിഷനിലേക്കു ഞാന്‍ ചെല്ലുമ്പോള്‍ രണ്ടു മൂന്നു പേരെ അവര്‍ സെലക്ട് ചെയ്തുവച്ചിരുന്നു. എന്നാല്‍, എന്നെ കണ്ടപ്പോള്‍ സിനിമയുടെ നിര്‍മാതാക്കള്‍ക്ക് എന്നോട് എന്തോ താത്പര്യം തോന്നി.

ആ കഥാപാത്രം ചെയ്യാന്‍ ഞാന്‍ അനുയോജ്യനാണ് എന്നവര്‍ക്കു തോന്നിക്കാണും. അങ്ങനെയാണ് ആ സിനിമയിലെത്തുന്നത്.

മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലേക്ക്



ഒരു തലൈ രാഗം വലിയ ഹിറ്റായിരുന്നു. മഞ്ഞില്‍ വിരിഞ്ഞ പൂക്കളുടെ അണിയറക്കാരായ നവോദയ പ്രൊഡക്ഷന്‍സിന്‍റെ അണിയറക്കാര്‍ ഇതിലെ നായകനെ കണ്ടെത്താന്‍ ഓഡിഷന്‍ നടത്തിക്കൊണ്ടിരുന്ന സമയത്താണ് ഒരു തലൈ രാഗം സിനിമ കാണുന്നത്.

അങ്ങനെ എന്നെ ഇതിലേക്കു വിളിക്കുകയായിരുന്നു. കരിയറില്‍ പിന്നിലേക്ക് ഒരു റൊമാന്‍റിക് ഹീറോ ഇമേജാണ് ആദ്യകാലത്ത് എനിക്കുണ്ടായിരുന്നത്.

അതില്‍നിന്നു മാറിവരാനുള്ള ശ്രമം ഞാന്‍ നടത്തിയിരുന്നു. കുറച്ചുകൂടി പക്വതയുള്ള കഥാപാത്രങ്ങള്‍ ചെയ്യാനുള്ള ഒരു ശ്രമം നടത്തിയെങ്കിലും ക്ലിക്കായില്ല എന്നു പറയാം.

കിഴക്കുണരും പക്ഷി എന്ന സിനിമയില്‍ വില്ലന്‍ വേഷം ചെയ്തു നോക്കി. അതൊന്നും എനിക്കൊരു വിജയം നല്‍കിയില്ല. അങ്ങനെ കുറച്ചുനാൾ സിനിമയില്‍നിന്നു മാറിനിന്നു.

വീണ്ടും തിരിച്ചുവരാമെന്നു കരുതിയാണ് ഒരു ഇടവേളയെടുത്തത്. പക്ഷേ, ഇടവേള കുറച്ചു ഗുരുതരമായി മാറി. പിന്നീടു സൂര്യവനം, ഫയര്‍, ഭദ്ര തുടങ്ങിയ സിനിമയിലൂടെ തിരിച്ചുവന്നുവെങ്കിലും പുതിയ കാലത്തിന്‍റെ മാറ്റം കിട്ടാതെ വന്നതായിരിക്കാം പിന്നോട്ടടിച്ചത്.

ക്ലൈമാക്‌സ് മാറിയ ആ സിനിമ

എങ്ങനെ നീ മറക്കും എന്ന സിനിമയിയുടെ ക്ലൈമാക്‌സില്‍ നായകനായ ഞാൻ (പ്രേംകുമാര്‍) കാമുകിയായ ശോഭയെ (മേനക) ഒരുപാട് സ്നേഹിക്കുന്ന ഉറ്റ സുഹൃത്ത് ശംഭുവിന് (മോഹന്‍ലാല്‍) വിട്ടുകൊടുക്കുകയാണ്.

എന്നാല്‍ ആ ദുഃഖം സഹിക്കാനാകാതെ ഇവരുടെ കല്യാണത്തിന് ഗായകനായ പ്രേംകുമാര്‍ വിഷം കഴിച്ച് ആത്മഹത്യ ചെയ്യുന്നതായാണ് സംവിധായകന്‍ പ്രിയദര്‍ശന്‍ തീരുമാനിച്ചിരുന്നത്.

മരിച്ചാലും ഹീറോ പ്രേംകുമാര്‍ തന്നെ. അങ്ങനെതന്നെ സംഭവിക്കുമെന്നു പ്രേക്ഷകർ മുൻകൂട്ടി വിചാരിക്കും എന്നതിനാൽ അവസാന നിമിഷം ക്ലൈമാക്‌സില്‍ ചില ട്വിസ്റ്റ് വന്നു.

പ്രേംകുമാറും ശോഭയും പ്രണയത്തിലാണെന്നു തിരിച്ചറിയുന്ന ശംഭു വിഷം കഴിച്ച ശേഷം ശോഭയെ പ്രേംകുമാറിനു കൈമാറുന്നു.

ശംഭു മരിക്കുന്നിടത്തു സിനിമ അവസാനിക്കുന്നു. അതോടെ അതുവരെ വില്ലൻ വേഷങ്ങളിൽ തിളങ്ങിയിരുന്ന മോഹന്‍ലാലിന്‍റെ ഹീറോയിസം പ്രേക്ഷകർ അംഗീകരിക്കുകയും ശങ്കര്‍ തകര്‍ച്ചയിലേക്കു പോകുകയും ചെയ്തു എന്നു പറയുന്നവര്‍ ഇന്നുമുണ്ട്. പരസ്പരം ത്യാഗം ചെയ്താണ് ഞാനും മോഹൻലാലും ആ സിനിമ ചെയ്തത്.

ഡബ്ബിംഗ് ഐഡന്‍റിറ്റി

ഒരു അഭിനേതാവിന്‍റെ ഐഡന്‍റിറ്റി എന്നു പറയുന്നത് അയാളുടെ ശബ്ദംതന്നെയാണ്. തുടക്ക കാലത്ത് ഒരു തലൈ രാഗം, മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ തുടങ്ങി ഒട്ടേറെ സിനിമകളില്‍ ഞാന്‍ തന്നെയാണ് ഡബ്ബ് ചെയ്തത്.

പക്ഷേ പിന്നീട് ഞാന്‍ ഒരുപാട് തിരക്കിലായിപ്പോയി. പത്തും ഇരുപതും സിനിമകള്‍ ഒരു വര്‍ഷം ചെയ്യുന്ന സാഹചര്യമുണ്ടായി. അപ്പോള്‍ എല്ലാ സിനിമകളുടെയും ഡബ്ബിംഗിനു പോകാന്‍ പറ്റാതെവന്നു.

കാരണം അന്നു സിനിമകളുടെയെല്ലാം ഡബ്ബിംഗ് നടക്കുന്നത് ചെന്നൈയിലാണ്. അതും കരിയറിൽ പിന്നാക്കം പോയതിനു കാരണമായിരിക്കാം. ഇപ്പോള്‍ ഞാന്‍ തന്നെയാണ് എന്‍റെ എല്ലാ കഥാപാത്രങ്ങള്‍ക്കും ശബ്ദം നൽകുന്നത്.

മോഹൻലാലിനൊപ്പം

മഞ്ഞിൽ വിരിഞ്ഞ പൂക്കളിൽ മോഹൻലാൽ നെഗറ്റീവ് വേഷത്തിൽ വന്നു. പിന്നീടു പതുക്കെ പതുക്കെ അതിൽനിന്ന് അദ്ദേഹം മാറി.

എനിക്ക് അപ്പോഴും റൊമാന്‍റിക് ഇമേജായിരുന്നു. കാരണം ചെയ്തതിൽ കൂടുതൽ അത്തരത്തിലുള്ള സിനിമകളായിരുന്നു. റൊമാന്‍റിക് ഹീറോ എന്ന പരിവേഷത്തിൽനിന്നു പുറത്തുകടക്കാൻ ചില ബുദ്ധിമുട്ടു വന്നു.

അതേസമയം മോഹന്‍ലാല്‍ പൂച്ചക്കൊരു മൂക്കുത്തി മുതല്‍ ഒരുപാട് വ്യത്യസ്തമായ കഥാപാത്രങ്ങള്‍ ചെയ്തതോടെ അദ്ദേഹത്തിന്‍റെ കരിയറിൽ ഉയർച്ചയുണ്ടായി.

മേനകയോടൊപ്പം



മേനകയ്ക്കൊപ്പമാണ് ഞാൻ ഏറ്റവുമധികം സിനിമകൾ ചെയ്തിട്ടുള്ളത്. മുപ്പതിലധികം സിനിമകളിൽ ഞങ്ങൾ ജോഡികളായി അഭിനയിച്ചു.

സിനിമയിൽ റൊമാന്‍റിക് ജോഡിയായി വരുന്പോൾ ഇവർ ജീവിതത്തിലും ഒന്നിച്ചിരുന്നെങ്കിൽ എന്ന് പ്രേക്ഷകർ ചിന്തിക്കും. ശരിക്കും ഞങ്ങൾ രണ്ടും നല്ല സുഹൃത്തുക്കൾ മാത്രമാണ്.

കുടുംബം

ലണ്ടനിലാണ് ഇപ്പോൾ താമസിക്കുന്നത്. സിനിമയുള്ളപ്പോൾ നാട്ടിലെത്തും. ഭാര്യ ചിത്രാലക്ഷ്മി, മകൾ ദിവ്യ. അച്ഛൻ തെക്കേവീട്ടിൽ എൻ.കെ. പണിക്കർ, അമ്മ സുലോചന പണിക്കർ. ഞാൻ ജനിച്ചതു തൃശൂരിലാണ്.

അച്ഛന്‍ ജോലി ചെയ്തിരുന്നത് ചെന്നൈയിലായിരുന്നതിനാൽ എനിക്കു നാലു വയസുള്ളപ്പോൾ അവിടേക്കു താമസം മാറി.

പ്രദീപ് ഗോപി
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.