Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
BACK ISSUES
ABOUT US
STRINGER LOGIN
EPAPER TEST
Cinema
Super Character
ജീവിതങ്ങളെ തൊട്ടുതലോടുന്ന ചാർലി
Thursday, March 15, 2018 5:42 PM IST
ഒരു കാറ്റായും കടലായും മായയായും മരീചികയായും ചാർലി പല ജീവിതങ്ങളിൽ മിന്നി മറയാറുണ്ട്. അതു ചിലപ്പോൾ ഒരു നിമിഷമാകാം, ഒരു ദിവസമാകാം, പല സന്ദർഭങ്ങളിലൂടെയാകാം. പക്ഷെ, അതുമതി ചാർലിയെ ആ ജിവിതങ്ങൾ എന്നും ഓർത്തിരിക്കാൻ. മലയാളി പ്രേക്ഷകർ 2015 ക്രിസ്മസ് കാലയളവുമുതൽ ഓർത്തിരിക്കുന്നതാണ് മായാവി പോലെ പറന്നു നടക്കുന്ന ചാർലിയെ. ദുൽഖർ സൽമാന്റെ സിനിമ ജീവിതത്തിലെ ഏറ്റവും ആകർഷണീയവും മറക്കാനാവാത്തതുമായ കഥാപാത്രമാണ് ചാർലി. ആ ചാർലി തൊട്ടു തലോടിപ്പോയ ജീവിതങ്ങളിലൂടെയായിരുന്നു മാർട്ടിൻ പ്രക്കാട്ടിന്റെ "ചാർലി' എന്ന ചിത്രം സഞ്ചരിക്കുന്നത്.
കരിയറിൽ പുതുമയുള്ള പല കഥാപാത്രങ്ങൾക്കു ജീവൻ പകരുന്ന യുവതാരമാണ് ദുൽഖർ സൽമാൻ. എന്നാൽ ദുൽഖറിന്റെ ഏറെ ആരാധകരുള്ള കഥാപാത്രം ചാർലി തന്നെയാണ്. ഉണ്ണി ആർ. രചന ഒരുക്കിയ ചിത്രത്തിൽ അത്ര ശോഭയാൽ, ഭാവപ്രകടനപരമായ വിധത്തിൽ തന്റെ കഥാപാത്രത്തിനു ജീവനും തേജസും പകരുന്നതിൽ ദുൽഖർ സൽമാൻ വിജയിച്ചു. ചാർലിയിലൂടെ സംസ്ഥാന സർക്കാരിന്റെ മികച്ച നടനുള്ള പുരസ്കാരവും ദുൽഖർ സൽമാൻ ആദ്യമായി നേടിയിരുന്നു. ദുൽഖറിനൊപ്പം തന്നെ പാർവതിയുടെ ടെസ എന്ന കഥാപാത്രവും ചിത്രത്തിലൂടെ ഏറെ ശ്രദ്ധ നേടിയതാണ്. മലയാളത്തിനു പുറമെ മറ്റുഭാഷകളിൽ പോലും ശ്രദ്ധ നേടാൻ ദുൽഖറിന്റെ ചാർലിക്കു കഴിഞ്ഞിരുന്നു.
ടെസയിലൂടെയാണ് ചാർലിയെ പ്രേക്ഷകർ അറിഞ്ഞു തുടങ്ങുന്നത്. പുതുതായി അവൾ താമസിക്കാനെത്തുന്നിടത്ത് മുൻപു താമസിച്ചിരുന്ന ആളിന്റെ പല സാധനങ്ങൾ നിറഞ്ഞുകിടന്നു. അതൊക്കെ അടുക്കി വയ്ക്കുന്നതിലൂടെയാണ് അയാളിലേക്കു കൂടുതൽ ശ്രദ്ധ അവൾ കൊടുക്കുന്നത്. സഞ്ചാരപ്രിയനായി പലപ്പോഴും യാത്രയിലായിരുന്ന അയാളുടെ സാധനങ്ങളിലൂടെ ചാർലിയെ അറിഞ്ഞു തുടങ്ങുന്നു. ജീവിതത്തിൽ മുന്നിലെത്തുന്നവരുടെ ചിത്രങ്ങൾ വരച്ച് സൂക്ഷിച്ചുവയ്ക്കുന്നയാളാണ് ചാർലി. ഉത്തരവാദിത്വങ്ങളൊന്നുമില്ലാതെ പറന്നു നടക്കുകയാണയാൾ. പിന്നീട് പല ജീവിതത്തിലൂടെ ചാർലിയെ അറിഞ്ഞു തുടങ്ങുന്നു. തനിക്കിഷ്ടമുള്ള പേരു മറ്റുള്ളവരെ വിളിക്കുന്ന, സമ്മതമില്ലാതെ തന്നെ അവരുടെ ജീവിതത്തിലേക്കെത്തി ആശ്വാസമാകുന്ന തുടങ്ങി പറഞ്ഞാൽ തീരാത്തവിധം പ്രത്യേകതകൾ നിറഞ്ഞതാണ് ചാർലിയുടെ ജീവിതം.
മറ്റുള്ളവരുടെ ജീവിതത്തിലേക്കു ഇടിച്ചുകേറിച്ചെന്ന്, അപ്രതീക്ഷിതമായി അവർക്ക് ആനന്ദം പകരുന്പോൾ അവരുടെ മുഖത്തുണ്ടാകുന്ന പുഞ്ചിരിയും ആനന്ദവും മാത്രമാണ് ചാർലിക്കു വേണ്ടത്. കനിയിലേക്കെത്തുന്പോഴാണ് ചാർലിയെപ്പറ്റി കൂടുതലായി ടെസ അറിയുന്നത്. എല്ലാം നഷ്ടപ്പെട്ടു ജീവനൊടുക്കാനാരുങ്ങുന്പോൾ അവൾ പോലുമറിയാതെയെത്തി രക്ഷിച്ച് ഹൈറേഞ്ചിലെ ഒരു ഗ്രാമത്തിൽ പുതിയ ജീവിതം കനിക്കു നൽകുന്നത് ചാർലിയാണ്. ക്യൂൻ മേരിയുടെ നശിച്ചു പോയ ജീവിതത്തിലെ അവസാനത്തെ ആഗ്രഹമായ മത്സ്യകന്യകയെ കാണിക്കാൻ കൊണ്ടുപോകുന്നതും അവൾ മരണത്തിലേക്കു പോകുന്പോൾ പൊട്ടിക്കരയുന്നതും അയാളാണ്. മേരിയുടെ മകളെ കഴുകന്മാരുടെ കൈയിൽ നിന്നും രക്ഷിച്ച് പുതിയ സുരക്ഷിത ജീവിതം അവൻ ഉറപ്പുവരുത്തുന്നു.
വാർധക്യത്തിന്റെ ഏകാന്ത ജീവിതത്തിൽ നിന്നും ഒരുപറ്റം വൃദ്ധന്മാർക്കു താങ്ങായി മാറി കനിയേയും മേരിയുടെ മകളേയും ആ നാട്ടിലേക്കാണ് അവൻ കൊണ്ടുവരുന്നത്. കുഞ്ഞപ്പൻ ചേട്ടന്റെ നഷ്ട പ്രണയിനിയെ വർഷങ്ങൾക്കുശേഷം കുഞ്ഞപ്പൻ ചേട്ടന്റെ മുന്നിൽ കൊണ്ടു നിർത്തുന്നതുമൊക്കെ ചാർലിയാണ്. എങ്കിലും തനിക്കു പിന്നാലെയുള്ള ടെസ്സയുടെ മുന്നിൽ മാത്രം അവൻ മനപ്പൂർവമായി പ്രത്യക്ഷപ്പെടുന്നില്ല. ടെസ്സ അവളറിയാതെ തന്നെ ചാർലിയിലേക്ക് അഭിരമിച്ചു പോവുകയായിരുന്നു. അവളുടെ മുന്നിൽ പ്രത്യക്ഷപ്പെടാത്തവിധം ഒരു ജിന്നായി അവൻ മറഞ്ഞു നിന്നു. കാരണം അവർ കാണേണ്ട സമയം ആയിട്ടില്ലെന്ന് അവനറിയാമായിരുന്നു.
ഒടുവിൽ തൃശൂർ പൂരത്തിന്റെ ഒത്ത നടുക്ക് അവർക്കു കാണാൻ അവസരമുണ്ടാകുന്നു. മറ്റൊരു പേരു പറഞ്ഞ് കബളിപ്പിക്കാൻ നോക്കുന്ന ടെസ്സയെ, വീടുവിട്ടുവരുന്ന ദിവസം മുതൽ താനൊപ്പമുണ്ടായിരുന്നെന്നു ചാർലി അവൾക്കു കാണിച്ചു കൊടുക്കുന്നു. അതിനു ശേഷം അവർ പരസ്പരം ടെസ്സയായും ചാർലിയായും പരിചയപ്പെട്ടു. പിന്നീടുള്ള ചാർലിയുടെ യാത്രയിൽ ടെസ്സയും ഒപ്പമുണ്ടായിരുന്നു.
നോക്കിലും വാക്കിലും ശരീരഭാഷയിലും കുതിരയ്ക്കൊപ്പമുള്ള ഓട്ടത്തിലുമൊക്കെയായി ആകർഷകമായും അയത്നലളിതമായും പ്രതേകമായൊരു ദൃശ്യസുഖം നൽകുന്നതാണ് ദുൽഖറിന്റെ ചാർലി. അവൻ ആകാശത്തേക്കു പറക്കുകയാണ്. പല ജീവിതങ്ങളെ തഴുകിക്കൊണ്ട്..
തയാറാക്കിയത്: അനൂപ് ശങ്കർ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
അച്ഛന്റെ മറുപടിയുമായി പിൻഗാമി
ഒരു പരാജയത്തിന്റെ രജതജൂബിലിയിലൂടെയാണ് മലയാള സിനിമ ഈ വർഷം കടന്നു പോകുന്
പൂക്കാലം വന്നപ്പോൾ
ഒരു കുടുംബ ജീവിതത്തിന്റെ വേർപിരിയലിൽ നിസഹായരായി പോകുന്ന കുറച്ചു ബാല്യങ്ങള
പത്തി വിടർത്തി പാമ്പ് ജോസ്
ബിജു മേനോൻ എന്ന നടൻ ഇന്നു പ്രേക്ഷകരുടെ പ്രിയ നായകനാണ്. കോമഡിയിലും ആക്ഷകനില
കടിഞ്ഞാണില്ലാത്ത കാട്ടുകുതിര
കടിഞ്ഞാണില്ലാത്ത കാട്ടുകുതിരയെ പോലെയായിരുന്നു കൊച്ചുവാവയുടെ ജീവിതം. അയാൾ മ
നിത്യയൗവനം തേടി വയനാടൻ തമ്പാൻ
മിത്തുകളും പുരാണ ഇതിഹാസങ്ങളും സിനിമകളാകുന്പോൾ കാഴ്ചാനുഭവത്തിൽ പുതിയ രസം പ
സിന്ധു, ഞാൻ എന്നും ഏകനാണ്..
തന്റെ പ്രണയിനിയെ "മൃദുലേ... ഹൃദയ മുരളിൽ ഒഴുകി വാ’ എന്നു സ്നേഹവായ്പോടെ വിളിക
പവിത്രം, ചേട്ടച്ഛന്റെ ഹൃദയം
ചായക്കൂട്ടുകളുടെ അലങ്കാരമില്ലാതെ നടനഭാവത്തെ വിതറുന്പോഴാണ് അനുവാചകരുടെ മ
യവനികയിലെ തബലിസ്റ്റ് അയ്യപ്പൻ
കേൾവികേട്ടൊരു തബലിസ്റ്റാണ് അയ്യപ്പൻ. തന്റെ കൈവിരലുകളിൽ തീർക്കുന്ന മാന്ത്രി
ചിരിച്ചട്ടമ്പിയായ ദശമൂലം ദാമു
വെള്ളിത്തിരയിൽനിന്നും ഹൃദയത്തിൽ ഇടം പിടിച്ച നിരവധി കഥാപാത്രങ്ങൾ നമുക്കുണ്ട്.
ജനനായകൻ കൃഷ്ണകുമാർ
ജനപ്രിയ നായകൻ എന്ന പട്ടത്തിന് എന്നും മലയാളത്തിൽ അർഹനായ നടനാണ് ദിലീപ്. കോമ
ഇരട്ടച്ചങ്കനായ ഈപ്പച്ചൻ
ഒരു കഥാപാത്രം ഒരു വലിയ ജനക്കൂട്ടത്തിന്റെ മനസ് കീഴടക്കണമെങ്കിൽ സിനിമയിൽ മു
പപ്പേട്ടന്റെ മനസും സ്നേഹവും
"പേരറിയൊത്തൊരു നൊന്പരത്തെ പ്രേമമെന്നാരോ വളിച്ചു, മണ്ണിൽ വീണുടയുന്ന തേൻ കുട
ശാപമോക്ഷം തേടി റിച്ചി
തലയ്ക്കുമുകളിൽ ശാപക്കെടുതികൾ വന്നതറിയാതെ മദിച്ചു നടന്നൊരു കാലം. പക്ഷേ, നില
സാഗർ കഥയെഴുതുകയാണ്..
""സാഗർ കോട്ടപ്പുറം എന്ന കഥാപാത്രം ലോകത്ത് ഏതെങ്കിലും ഒരു നടൻ ചെയ്തു കാണിച്ചാൽ
തൊഴിലാളികളുടെ മുഖ്യൻ സി.കെ
പരുക്കൻ ശബ്ദ ത്താലും മുറിപ്പാടുള്ള നെറ്റിയിലെ നേരിയ ചലനം കൊണ്ടുപോലും ക്രൗര്യവ
അച്ഛന്റെ മറുപടിയുമായി പിൻഗാമി
ഒരു പരാജയത്തിന്റെ രജതജൂബിലിയിലൂടെയാണ് മലയാള സിനിമ ഈ വർഷം കടന്നു പോകുന്
പൂക്കാലം വന്നപ്പോൾ
ഒരു കുടുംബ ജീവിതത്തിന്റെ വേർപിരിയലിൽ നിസഹായരായി പോകുന്ന കുറച്ചു ബാല്യങ്ങള
പത്തി വിടർത്തി പാമ്പ് ജോസ്
ബിജു മേനോൻ എന്ന നടൻ ഇന്നു പ്രേക്ഷകരുടെ പ്രിയ നായകനാണ്. കോമഡിയിലും ആക്ഷകനില
കടിഞ്ഞാണില്ലാത്ത കാട്ടുകുതിര
കടിഞ്ഞാണില്ലാത്ത കാട്ടുകുതിരയെ പോലെയായിരുന്നു കൊച്ചുവാവയുടെ ജീവിതം. അയാൾ മ
നിത്യയൗവനം തേടി വയനാടൻ തമ്പാൻ
മിത്തുകളും പുരാണ ഇതിഹാസങ്ങളും സിനിമകളാകുന്പോൾ കാഴ്ചാനുഭവത്തിൽ പുതിയ രസം പ
സിന്ധു, ഞാൻ എന്നും ഏകനാണ്..
തന്റെ പ്രണയിനിയെ "മൃദുലേ... ഹൃദയ മുരളിൽ ഒഴുകി വാ’ എന്നു സ്നേഹവായ്പോടെ വിളിക
പവിത്രം, ചേട്ടച്ഛന്റെ ഹൃദയം
ചായക്കൂട്ടുകളുടെ അലങ്കാരമില്ലാതെ നടനഭാവത്തെ വിതറുന്പോഴാണ് അനുവാചകരുടെ മ
യവനികയിലെ തബലിസ്റ്റ് അയ്യപ്പൻ
കേൾവികേട്ടൊരു തബലിസ്റ്റാണ് അയ്യപ്പൻ. തന്റെ കൈവിരലുകളിൽ തീർക്കുന്ന മാന്ത്രി
ചിരിച്ചട്ടമ്പിയായ ദശമൂലം ദാമു
വെള്ളിത്തിരയിൽനിന്നും ഹൃദയത്തിൽ ഇടം പിടിച്ച നിരവധി കഥാപാത്രങ്ങൾ നമുക്കുണ്ട്.
ജനനായകൻ കൃഷ്ണകുമാർ
ജനപ്രിയ നായകൻ എന്ന പട്ടത്തിന് എന്നും മലയാളത്തിൽ അർഹനായ നടനാണ് ദിലീപ്. കോമ
ഇരട്ടച്ചങ്കനായ ഈപ്പച്ചൻ
ഒരു കഥാപാത്രം ഒരു വലിയ ജനക്കൂട്ടത്തിന്റെ മനസ് കീഴടക്കണമെങ്കിൽ സിനിമയിൽ മു
പപ്പേട്ടന്റെ മനസും സ്നേഹവും
"പേരറിയൊത്തൊരു നൊന്പരത്തെ പ്രേമമെന്നാരോ വളിച്ചു, മണ്ണിൽ വീണുടയുന്ന തേൻ കുട
ശാപമോക്ഷം തേടി റിച്ചി
തലയ്ക്കുമുകളിൽ ശാപക്കെടുതികൾ വന്നതറിയാതെ മദിച്ചു നടന്നൊരു കാലം. പക്ഷേ, നില
സാഗർ കഥയെഴുതുകയാണ്..
""സാഗർ കോട്ടപ്പുറം എന്ന കഥാപാത്രം ലോകത്ത് ഏതെങ്കിലും ഒരു നടൻ ചെയ്തു കാണിച്ചാൽ
തൊഴിലാളികളുടെ മുഖ്യൻ സി.കെ
പരുക്കൻ ശബ്ദ ത്താലും മുറിപ്പാടുള്ള നെറ്റിയിലെ നേരിയ ചലനം കൊണ്ടുപോലും ക്രൗര്യവ
ജനപ്രിയനായ കുഞ്ഞച്ചൻ
അച്ചായൻ കഥാപാത്രങ്ങൾ പലകുറി പയറ്റിത്തെളിഞ്ഞ മണ്ണാണ് മലയാള സിനിമ. താര രാജക്
സലീമിനെപ്പോലെ ശന്തനുവും
പ്രണയത്തിന്റെ നോവു പകരുന്നതായിരുന്നു സലിമിന്റെയും അനാർക്കലിയുടേയും ജീവിതം
പൊട്ടക്കന്നാസും കീറക്കടലാസും
സാഗരം മനസിലുണ്ടെങ്കിലും... കരയുവാൻ ഞങ്ങളിൽ കണ്ണുനീരില്ല... കന്നാസും കടലാസും
പ്രിയങ്കരനായ ഓമനക്കുട്ടൻ
കലയുടെ സ്വീകാര്യതയാണ് ഓരോ കലാകാരനേയും ജനപ്രിയനാക്കുന്നത്. ചിലർ സുരക്ഷിതമ
കാക്കോത്തിക്കാവിലെ കാക്കോത്തി
പുഴയിലെ വെള്ളാരംകല്ല് ഇലയിൽ പൊതിഞ്ഞു കാവിൽ കൊണ്ടുവെച്ച് കാക്കോത്തിയോട് പ്രാ
എന്റെ കൂട്ടുകാരി ശാലിനി
ജീവിതത്തിൽ എന്നും ചേർത്തുവയ്ക്കപ്പെടുന്ന സൗഹൃദങ്ങൾ ഒരിക്കൽ മാത്രം സംഭവിക്കുന
ഓട്ടക്കാലണയല്ലാത്ത ആടുതോമ
കാഴ്ചാസ്വാദനത്തിൽ മലയാളി പൗരുഷത്വത്തിന്റെ മൂർത്തീഭാവമായ കഥാപാത്രമാണ് മോഹ
സ്നേഹം നിഷേധിക്കപ്പെട്ട എസ്.പി
ചതിയുടെ കളിക്കളത്തിൽ എല്ലാം നഷ്ടപ്പെട്ടവനായിരുന്നു സത്യപ്രതാപൻ. മറ്റാരോ തീ
നവംബറിന്റെ നഷ്ടമായ മീര
പ്രകൃതിയുടെ പ്രണയകാലമാണ് നവംബർ മാസം. മഞ്ഞിന്റെ പുതപ്പിനെ പുണർന്ന് വസന്തത്ത
അരികെ എന്നും അനുരാധ
അരികിൽ നിന്ന് പ്രണയം അറിഞ്ഞതാണ് അനുരാധ. അത് അനുഭവിച്ചറിയാൻ അവൾക്കു സാധിച്ച
ജീവിതവും മിഥ്യയായ വേണുഗോപാൽ
ഇന്നലെകളിൽ അപ്രതീക്ഷിതമായി വന്നുചേർന്ന സ്നേഹ നിമിഷങ്ങൾ. ഒരു സ്വപ്നത്തിന്റെ
പൊയ്മുഖമില്ലാത്ത നാരായണൻകുട്ടി
കേളികൊട്ടിന്റെ താളലയമായിരുന്നു നാരായണൻകുട്ടിയുടെ മനസാകെ. തന്റെ കുറവിനെ വേദനയെ ഇല്ലായ്മയെ അറിഞ്ഞു
ശിവപുരത്തെ ദിഗംബരൻ
ദിക്കുകളെ അംബരമാക്കുന്നവനാണ് ശിവപുരത്തെ ദിഗംബരൻ. നിത്യ ബ്രഹ്മചാരിയായ അവൻ വിവസ്ത്രനാണ്. കൈലാസ നാഥനായ
Latest News
മഴ കളം വിട്ടു; ചെന്നൈയ്ക്ക് 15 ഓവറിൽ 171 റൺസ് വിജയലക്ഷ്യം
കോഴിക്കോട്ട് സ്കൂൾ വിദ്യാർഥി മുങ്ങിമരിച്ചു
വൻമരം വെട്ടുന്നതിനിടയിൽ തൊഴിലാളി മരത്തിൽ കുടുങ്ങി
സൈന്യത്തിൽ ജോലി വാഗ്ദാനം ചെയ്തു തട്ടിപ്പ്; പ്രതി പിടിയിൽ
പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് ബിയര് നല്കി പീഡിപ്പിച്ച യുവാവ് അറസ്റ്റില്
Latest News
മഴ കളം വിട്ടു; ചെന്നൈയ്ക്ക് 15 ഓവറിൽ 171 റൺസ് വിജയലക്ഷ്യം
കോഴിക്കോട്ട് സ്കൂൾ വിദ്യാർഥി മുങ്ങിമരിച്ചു
വൻമരം വെട്ടുന്നതിനിടയിൽ തൊഴിലാളി മരത്തിൽ കുടുങ്ങി
സൈന്യത്തിൽ ജോലി വാഗ്ദാനം ചെയ്തു തട്ടിപ്പ്; പ്രതി പിടിയിൽ
പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് ബിയര് നല്കി പീഡിപ്പിച്ച യുവാവ് അറസ്റ്റില്
Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top