Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Cinema
Super Character
പൊട്ടക്കന്നാസും കീറക്കടലാസും
Thursday, February 15, 2018 3:35 PM IST
സാഗരം മനസിലുണ്ടെങ്കിലും... കരയുവാൻ ഞങ്ങളിൽ കണ്ണുനീരില്ല... കന്നാസും കടലാസും തങ്ങളുടെ ദുഃഖങ്ങളെ പാട്ടിലൊഴുക്കിക്കളയുകയാണ് ആ വഴിനീളെ. ചീത്ത പറഞ്ഞും വഴക്കിട്ടും പരസ്പരം ആശ്വസിപ്പിച്ചും മറ്റുള്ളവർക്കുവേണ്ടി ഏറെ ത്യാഗം സഹിച്ചവർ. അവരുടെ നോവിന്റെ കഥ മലയാളികൾ അറിഞ്ഞിട്ട് കാൽനൂറ്റാണ്ടിന്റെ പഴക്കമാകുന്നു.
കന്നാസും കടലാസും എന്നാണ് അവരെ എല്ലാവരും വിളിക്കുന്നത്. ശരിയായൊരു പേരോ നാടോ വീടോ അവർക്കില്ല. ജിവിതത്തിന്റെ ഏതോ ഒരു കോണിൽ വെച്ച് പരസ്പരം കണ്ടുമുട്ടിയവരാകാം. അനുഭവങ്ങളുടെയും ചിന്തകളുടെയും സമാനതയാകാം അവരുടെ ജീവിതത്തിനെ പിന്നീട് ഒന്നിച്ചാക്കിയത്. വലിയ ഷർട്ടും വലിയ നിക്കറുമിട്ട് ചവറിനിടയിൽ നിന്നു ആക്രി പെറുക്കി നടന്നവർ. മറ്റുള്ളവർക്കവരെന്നും ചവറുകൂനയ്ക്കു മുകളിലെ വെറും പൊട്ടക്കന്നാസും കീറക്കടലാസുമായിരുന്നു. ചങ്കു പറിച്ചുനൽകിയും നിസ്വാർഥമായും ഒപ്പം നിന്നിട്ടും പലരാലും സ്നേഹം നിഷേധിക്കാൻ മാത്രം വിധിക്കപ്പെട്ട കന്നാസും കടലാസും.
1993-ൽ ഹിറ്റ്കൂട്ടുകെട്ട് സിദ്ധിഖ് ലാലിന്റെ രചനയിലും സംവിധാനത്തിലുമെത്തിയ കാബൂളിവാലയിലെ രണ്ടു കഥാപാത്രങ്ങളായിരുന്നു കന്നാസും കടലാസും. ഇന്നസെന്റ് കന്നാസായും ജഗതി ശ്രീകുമാർ കടലാസുമായി എത്തിയ കാബൂളിവാല ആ വർഷത്തെ മികച്ച വിജയങ്ങളിലൊന്നായിരുന്നു. ഇന്നസെന്റ്-ജഗതി കൂട്ടുകെട്ടിന്റെ രസതന്ത്രം തന്നെയാണ് ഇന്നും പ്രേക്ഷകർ ഈ കഥാപാത്രങ്ങളെ ഓർത്തിരിക്കുന്നതിന്റെ പ്രധാന ഘടകം. ചിരിപ്പിച്ചും കരയിപ്പിച്ചും പ്രേക്ഷക മനസിൽ വിങ്ങലു തീർക്കാൻ കന്നാസിനും കടലാസിനും സാധിച്ചിരുന്നു.
കന്നാസിനും കടലാസിനും കൂട്ടുകാരായി ഉള്ളത് അവർക്കൊപ്പം പാട്ടപെറുക്കി നടക്കുന്ന കുറെ തെരുവുപിള്ളാരാണ്. പിന്നീടാണ് അവർ അമ്മിണി അമ്മയ്ക്കൊരു സഹായമായി മാറുന്നത്. അവരുടെ മക്കളായ ചന്ദ്രികയും കനകമ്മയുമായി കളിയും ചിരിയുമായി ജീവിച്ചു. ഇരുവർക്കും അവരെ ഇഷ്ടമായിരുന്നു. എന്നാൽ അമ്മിണിയമ്മയുടെ പെണ് മക്കൾ ചെയ്യുന്ന ഒരു മോഷണത്തിനു മനപ്പൂർവമായി കന്നാസും കടലാസും ജയിലിലേക്കു പോകുന്നു. പുറത്തു ചന്ദ്രികയും കനകമ്മയും അവർക്കായി കാത്തിരിപ്പുണ്ടെന്ന പ്രതീക്ഷയിൽ. ജയിലിൽ നിന്നിറങ്ങുന്ന ഇരുവരും അമ്മിണിയമ്മയ്ക്കൊപ്പം വീട്ടിലെത്തുന്പോഴാണ് ചന്ദ്രികയും കനകമ്മയും വിവാഹിതരായ കാര്യം അറിയുന്നത്. ഉൗണു കഴിക്കാനായി കന്നാസും കടലാസും ഇരിക്കുന്പോൾ വന്നുകയറുന്ന പെണ്മക്കൾ എന്തിനാണ് ഇരുവരെയും വീട്ടിൽ കയറ്റിയതെന്നു പറഞ്ഞു അമ്മയോട് ചൂടാകുന്നു. വിളന്പി വെച്ച ചോറിനു മുന്നിൽ നിന്നു ഹൃദയം തകർന്ന് ഇരുവരും നടന്നുപോയി. ആർത്തിരന്പുന്ന ഒരു സാഗരം മനസിലുണ്ടെങ്കിലും കരയുവാൻ ഞങ്ങളിൽ കണ്ണുനീരില്ലെന്ന് പാടിക്കൊണ്ട്...
പിന്നീടാണ് മുന്ന അവരിലേക്കെത്തുന്നത്. സർക്കസ് മുതലാളിയുടെ മകൾ ലൈലയുമായി മുന്ന പ്രണയത്തിലായി. എല്ലാത്തിനു ഒത്താശയുമായി അവരും. പക്ഷേ, മുന്നയെ അവന്റെ വീട്ടുകാർ പിടിച്ചുവെക്കുന്നിടത്തു നിന്നു രക്ഷപെട്ടു വരുന്പോൾ ലൈലയുമായി ഓടിപ്പോകാൻ കൂട്ടുനിൽക്കുന്നതും കന്നാ സും കടലാസുമാണ്. അവർക്കുവേണ്ടി ഏറെ ദുരിതം അനുഭവിക്കുന്നുവെങ്കിലും അവരെ രക്ഷപെടുത്താൻ അവർ ശ്രമിച്ചുകൊണ്ടിരുന്നു. ഓരോ പ്രശ്നത്തിലും കന്നാസിനു താങ്ങായി കടലാസും കടലാസിനു താങ്ങായി കന്നാസുമുണ്ടായിരുന്നു. മുന്നയുടെയും ലൈലയുടെയും വിവാഹസൽക്കാര രാത്രിയിൽ അവനു കൊടുക്കാൻ വിശേഷപ്പെട്ട സമ്മാനവുമായി അവരെത്തി. പക്ഷേ, അവരെ കാവൽക്കാരനും ബന്ധുക്കളും വിലക്കുന്നു. പണക്കാരുടെ ഭക്ഷണം കഴിക്കാൻ വന്നതല്ലെന്നും തങ്ങളുടെ മുന്നയുടെ കല്യാണം കൂടാൻ വന്നവരാണെന്നും പറയുന്പോഴും അവരുടെ മനസ് നോവുന്നുണ്ടായിരുന്നു. കാരണം നല്ല വസ്ത്രങ്ങൾ ധരിച്ചെത്തിയിട്ടും മാന്യമായി നിന്നിട്ടും മറ്റുള്ളവർക്കെന്നും തങ്ങൾ തെരുവിലെ വെറും പാട്ടപെറുക്കികൾ മാത്രമെന്ന തിരിച്ചറിവിൽ.
പടിക്കു പുറത്താകുന്പോൾ ലൈലയ്ക്കും മുന്നയ്ക്കും സമ്മാനമായി കൊണ്ടുവന്ന ബ്യൂഗിൾ കാവൽക്കാരന്റെ കൈവശം കൊടുത്തുവിട്ടു. ആ ബ്യൂഗിളായിരുന്നു ഇരുവരെയും അടുപ്പിച്ചത്. പക്ഷേ, അവരതു കാണുന്നതിനു മുന്പു തന്നെ ആ ബ്യൂഗിൾ റോഡിലേക്കു വലിച്ചെറിയപ്പെട്ടു. വന്നു വീഴുന്നതാകട്ടെ തിരികെ പോകാനൊരുങ്ങുന്ന കന്നാസിന്റെയും കടലാസിന്റെയും മുന്നിലും. നിസ്വാർഥമായിട്ടാണ് കന്നാസും കടലാസും എല്ലാവരെയും സ്നേഹിച്ചത്. ജീവൻ പണയപ്പെടുത്തിയും അവർക്കൊപ്പം നിന്നു. പക്ഷേ കാര്യം കഴിഞ്ഞപ്പോൾ അവർ വീണ്ടും തെരുവിലേക്കു ആട്ടിയോടിക്കപ്പെട്ടു. വെറും പൊട്ടക്കന്നാസും കീറക്കടലാസുമായി...
തയാറാക്കിയത്: അനൂപ് ശങ്കർ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
അച്ഛന്റെ മറുപടിയുമായി പിൻഗാമി
ഒരു പരാജയത്തിന്റെ രജതജൂബിലിയിലൂടെയാണ് മലയാള സിനിമ ഈ വർഷം കടന്നു പോകുന്
പൂക്കാലം വന്നപ്പോൾ
ഒരു കുടുംബ ജീവിതത്തിന്റെ വേർപിരിയലിൽ നിസഹായരായി പോകുന്ന കുറച്ചു ബാല്യങ്ങള
പത്തി വിടർത്തി പാമ്പ് ജോസ്
ബിജു മേനോൻ എന്ന നടൻ ഇന്നു പ്രേക്ഷകരുടെ പ്രിയ നായകനാണ്. കോമഡിയിലും ആക്ഷകനില
കടിഞ്ഞാണില്ലാത്ത കാട്ടുകുതിര
കടിഞ്ഞാണില്ലാത്ത കാട്ടുകുതിരയെ പോലെയായിരുന്നു കൊച്ചുവാവയുടെ ജീവിതം. അയാൾ മ
നിത്യയൗവനം തേടി വയനാടൻ തമ്പാൻ
മിത്തുകളും പുരാണ ഇതിഹാസങ്ങളും സിനിമകളാകുന്പോൾ കാഴ്ചാനുഭവത്തിൽ പുതിയ രസം പ
സിന്ധു, ഞാൻ എന്നും ഏകനാണ്..
തന്റെ പ്രണയിനിയെ "മൃദുലേ... ഹൃദയ മുരളിൽ ഒഴുകി വാ’ എന്നു സ്നേഹവായ്പോടെ വിളിക
പവിത്രം, ചേട്ടച്ഛന്റെ ഹൃദയം
ചായക്കൂട്ടുകളുടെ അലങ്കാരമില്ലാതെ നടനഭാവത്തെ വിതറുന്പോഴാണ് അനുവാചകരുടെ മ
യവനികയിലെ തബലിസ്റ്റ് അയ്യപ്പൻ
കേൾവികേട്ടൊരു തബലിസ്റ്റാണ് അയ്യപ്പൻ. തന്റെ കൈവിരലുകളിൽ തീർക്കുന്ന മാന്ത്രി
ചിരിച്ചട്ടമ്പിയായ ദശമൂലം ദാമു
വെള്ളിത്തിരയിൽനിന്നും ഹൃദയത്തിൽ ഇടം പിടിച്ച നിരവധി കഥാപാത്രങ്ങൾ നമുക്കുണ്ട്.
ജനനായകൻ കൃഷ്ണകുമാർ
ജനപ്രിയ നായകൻ എന്ന പട്ടത്തിന് എന്നും മലയാളത്തിൽ അർഹനായ നടനാണ് ദിലീപ്. കോമ
ഇരട്ടച്ചങ്കനായ ഈപ്പച്ചൻ
ഒരു കഥാപാത്രം ഒരു വലിയ ജനക്കൂട്ടത്തിന്റെ മനസ് കീഴടക്കണമെങ്കിൽ സിനിമയിൽ മു
പപ്പേട്ടന്റെ മനസും സ്നേഹവും
"പേരറിയൊത്തൊരു നൊന്പരത്തെ പ്രേമമെന്നാരോ വളിച്ചു, മണ്ണിൽ വീണുടയുന്ന തേൻ കുട
ശാപമോക്ഷം തേടി റിച്ചി
തലയ്ക്കുമുകളിൽ ശാപക്കെടുതികൾ വന്നതറിയാതെ മദിച്ചു നടന്നൊരു കാലം. പക്ഷേ, നില
സാഗർ കഥയെഴുതുകയാണ്..
""സാഗർ കോട്ടപ്പുറം എന്ന കഥാപാത്രം ലോകത്ത് ഏതെങ്കിലും ഒരു നടൻ ചെയ്തു കാണിച്ചാൽ
തൊഴിലാളികളുടെ മുഖ്യൻ സി.കെ
പരുക്കൻ ശബ്ദ ത്താലും മുറിപ്പാടുള്ള നെറ്റിയിലെ നേരിയ ചലനം കൊണ്ടുപോലും ക്രൗര്യവ
അച്ഛന്റെ മറുപടിയുമായി പിൻഗാമി
ഒരു പരാജയത്തിന്റെ രജതജൂബിലിയിലൂടെയാണ് മലയാള സിനിമ ഈ വർഷം കടന്നു പോകുന്
പൂക്കാലം വന്നപ്പോൾ
ഒരു കുടുംബ ജീവിതത്തിന്റെ വേർപിരിയലിൽ നിസഹായരായി പോകുന്ന കുറച്ചു ബാല്യങ്ങള
പത്തി വിടർത്തി പാമ്പ് ജോസ്
ബിജു മേനോൻ എന്ന നടൻ ഇന്നു പ്രേക്ഷകരുടെ പ്രിയ നായകനാണ്. കോമഡിയിലും ആക്ഷകനില
കടിഞ്ഞാണില്ലാത്ത കാട്ടുകുതിര
കടിഞ്ഞാണില്ലാത്ത കാട്ടുകുതിരയെ പോലെയായിരുന്നു കൊച്ചുവാവയുടെ ജീവിതം. അയാൾ മ
നിത്യയൗവനം തേടി വയനാടൻ തമ്പാൻ
മിത്തുകളും പുരാണ ഇതിഹാസങ്ങളും സിനിമകളാകുന്പോൾ കാഴ്ചാനുഭവത്തിൽ പുതിയ രസം പ
സിന്ധു, ഞാൻ എന്നും ഏകനാണ്..
തന്റെ പ്രണയിനിയെ "മൃദുലേ... ഹൃദയ മുരളിൽ ഒഴുകി വാ’ എന്നു സ്നേഹവായ്പോടെ വിളിക
പവിത്രം, ചേട്ടച്ഛന്റെ ഹൃദയം
ചായക്കൂട്ടുകളുടെ അലങ്കാരമില്ലാതെ നടനഭാവത്തെ വിതറുന്പോഴാണ് അനുവാചകരുടെ മ
യവനികയിലെ തബലിസ്റ്റ് അയ്യപ്പൻ
കേൾവികേട്ടൊരു തബലിസ്റ്റാണ് അയ്യപ്പൻ. തന്റെ കൈവിരലുകളിൽ തീർക്കുന്ന മാന്ത്രി
ചിരിച്ചട്ടമ്പിയായ ദശമൂലം ദാമു
വെള്ളിത്തിരയിൽനിന്നും ഹൃദയത്തിൽ ഇടം പിടിച്ച നിരവധി കഥാപാത്രങ്ങൾ നമുക്കുണ്ട്.
ജനനായകൻ കൃഷ്ണകുമാർ
ജനപ്രിയ നായകൻ എന്ന പട്ടത്തിന് എന്നും മലയാളത്തിൽ അർഹനായ നടനാണ് ദിലീപ്. കോമ
ഇരട്ടച്ചങ്കനായ ഈപ്പച്ചൻ
ഒരു കഥാപാത്രം ഒരു വലിയ ജനക്കൂട്ടത്തിന്റെ മനസ് കീഴടക്കണമെങ്കിൽ സിനിമയിൽ മു
പപ്പേട്ടന്റെ മനസും സ്നേഹവും
"പേരറിയൊത്തൊരു നൊന്പരത്തെ പ്രേമമെന്നാരോ വളിച്ചു, മണ്ണിൽ വീണുടയുന്ന തേൻ കുട
ശാപമോക്ഷം തേടി റിച്ചി
തലയ്ക്കുമുകളിൽ ശാപക്കെടുതികൾ വന്നതറിയാതെ മദിച്ചു നടന്നൊരു കാലം. പക്ഷേ, നില
സാഗർ കഥയെഴുതുകയാണ്..
""സാഗർ കോട്ടപ്പുറം എന്ന കഥാപാത്രം ലോകത്ത് ഏതെങ്കിലും ഒരു നടൻ ചെയ്തു കാണിച്ചാൽ
തൊഴിലാളികളുടെ മുഖ്യൻ സി.കെ
പരുക്കൻ ശബ്ദ ത്താലും മുറിപ്പാടുള്ള നെറ്റിയിലെ നേരിയ ചലനം കൊണ്ടുപോലും ക്രൗര്യവ
ജനപ്രിയനായ കുഞ്ഞച്ചൻ
അച്ചായൻ കഥാപാത്രങ്ങൾ പലകുറി പയറ്റിത്തെളിഞ്ഞ മണ്ണാണ് മലയാള സിനിമ. താര രാജക്
ജീവിതങ്ങളെ തൊട്ടുതലോടുന്ന ചാർലി
ഒരു കാറ്റായും കടലായും മായയായും മരീചികയായും ചാർലി പല ജീവിതങ്ങളിൽ മിന്നി മറയാ
സലീമിനെപ്പോലെ ശന്തനുവും
പ്രണയത്തിന്റെ നോവു പകരുന്നതായിരുന്നു സലിമിന്റെയും അനാർക്കലിയുടേയും ജീവിതം
പ്രിയങ്കരനായ ഓമനക്കുട്ടൻ
കലയുടെ സ്വീകാര്യതയാണ് ഓരോ കലാകാരനേയും ജനപ്രിയനാക്കുന്നത്. ചിലർ സുരക്ഷിതമ
കാക്കോത്തിക്കാവിലെ കാക്കോത്തി
പുഴയിലെ വെള്ളാരംകല്ല് ഇലയിൽ പൊതിഞ്ഞു കാവിൽ കൊണ്ടുവെച്ച് കാക്കോത്തിയോട് പ്രാ
എന്റെ കൂട്ടുകാരി ശാലിനി
ജീവിതത്തിൽ എന്നും ചേർത്തുവയ്ക്കപ്പെടുന്ന സൗഹൃദങ്ങൾ ഒരിക്കൽ മാത്രം സംഭവിക്കുന
ഓട്ടക്കാലണയല്ലാത്ത ആടുതോമ
കാഴ്ചാസ്വാദനത്തിൽ മലയാളി പൗരുഷത്വത്തിന്റെ മൂർത്തീഭാവമായ കഥാപാത്രമാണ് മോഹ
സ്നേഹം നിഷേധിക്കപ്പെട്ട എസ്.പി
ചതിയുടെ കളിക്കളത്തിൽ എല്ലാം നഷ്ടപ്പെട്ടവനായിരുന്നു സത്യപ്രതാപൻ. മറ്റാരോ തീ
നവംബറിന്റെ നഷ്ടമായ മീര
പ്രകൃതിയുടെ പ്രണയകാലമാണ് നവംബർ മാസം. മഞ്ഞിന്റെ പുതപ്പിനെ പുണർന്ന് വസന്തത്ത
അരികെ എന്നും അനുരാധ
അരികിൽ നിന്ന് പ്രണയം അറിഞ്ഞതാണ് അനുരാധ. അത് അനുഭവിച്ചറിയാൻ അവൾക്കു സാധിച്ച
ജീവിതവും മിഥ്യയായ വേണുഗോപാൽ
ഇന്നലെകളിൽ അപ്രതീക്ഷിതമായി വന്നുചേർന്ന സ്നേഹ നിമിഷങ്ങൾ. ഒരു സ്വപ്നത്തിന്റെ
പൊയ്മുഖമില്ലാത്ത നാരായണൻകുട്ടി
കേളികൊട്ടിന്റെ താളലയമായിരുന്നു നാരായണൻകുട്ടിയുടെ മനസാകെ. തന്റെ കുറവിനെ വേദനയെ ഇല്ലായ്മയെ അറിഞ്ഞു
ശിവപുരത്തെ ദിഗംബരൻ
ദിക്കുകളെ അംബരമാക്കുന്നവനാണ് ശിവപുരത്തെ ദിഗംബരൻ. നിത്യ ബ്രഹ്മചാരിയായ അവൻ വിവസ്ത്രനാണ്. കൈലാസ നാഥനായ
Latest News
കേന്ദ്രസര്ക്കാര് കേരളത്തിനോട് വിവേചനം കാണിച്ചിട്ടില്ല: രാജ്നാഥ് സിംഗ്
കെനിയൻ സൈനിക മേധാവി ഉൾപ്പെടെ ഒൻപത് പേർ ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു
സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത
ലോക്സഭയിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു
ലോക്സഭാ തെരഞ്ഞെടുപ്പ്; ആദ്യ ഘട്ടം ഇന്ന്
Latest News
കേന്ദ്രസര്ക്കാര് കേരളത്തിനോട് വിവേചനം കാണിച്ചിട്ടില്ല: രാജ്നാഥ് സിംഗ്
കെനിയൻ സൈനിക മേധാവി ഉൾപ്പെടെ ഒൻപത് പേർ ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു
സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത
ലോക്സഭയിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു
ലോക്സഭാ തെരഞ്ഞെടുപ്പ്; ആദ്യ ഘട്ടം ഇന്ന്
Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top