രോഗാണുക്കളെ വലിച്ചെടുക്കുന്ന ഉള്ളി!
Wednesday, September 1, 2021 3:52 PM IST
ഫാസ്റ്റ് ഫുഡ് വിഭവങ്ങളിലെ പ്രധാനഘടകമായ ഉളളിയെക്കുറിച്ചു ചിലത്. ഏതുതരം ഉളളിയാണെങ്കിലും അരിഞ്ഞുവച്ചാൽ നിമിഷങ്ങൾക്കകം അതിൽ ബാക്ടീരിയയുടെ സാന്നിധ്യമുണ്ടാകും. ഉളളി വയട്ടിയതാണെങ്കിലും കഥ മാറില്ല. ചുറ്റുപാടുമുളള രോഗാണുക്കളെ വലിച്ചെടുക്കാനുളള അനന്യമായ ശേഷി ഉളളിക്കുണ്ട്.

ചെങ്കണ്ണുണ്ടാകുന്പോൾ അടുക്കളയിലും മറ്റും ഉളളി മുറിച്ചു വച്ചാൽ രോഗാണുവ്യാപനം ചെറുക്കാമെന്നു കേട്ടിട്ടില്ലേ. രോഗാണുക്കളെ(വൈറസിനെയും ബാക്ടീരിയയെയും) ആകർഷിച്ചു തന്നിലേക്ക് അടുപ്പിക്കാനുളള ഉളളിയുടെ ശേഷി അപാരമാണ്.

ഉള്ളി അരിയേണ്ടത് എപ്പോൾ?

സാലഡുകളിൽ ഉളളിയും മറ്റും അരിഞ്ഞു ചേർക്കാറുണ്ട്. അധികനേരം ഉളളി അരിഞ്ഞു തുറന്നു വയ്ക്കുന്നതും അപകടം.

വിളന്പുന്നതിനു തൊട്ടുമുന്പു മാത്രമേ ളളളി അരിഞ്ഞു ചേർക്കാൻ പാടുളളൂ. ഒന്നുരണ്ടു മണിക്കൂറൊക്കെ പുറത്തിരിക്കാൻ പാടില്ല. അത് ഉണ്ടാക്കിയാൽ അപ്പോൾത്തന്നെ കഴിക്കണം. കഴിക്കുന്ന സമയത്തു മാത്രമേ സാലഡ് ഉണ്ടാക്കി വയ്ക്കാൻ പാടുളളൂ. അല്ലെങ്കിൽ അതിനെ ഫ്രിഡ്ജിൽ വച്ചു തണുപ്പിച്ചു സൂക്ഷിക്കണം.

ഡെയിഞ്ചർ സോൺ

ഏതു പച്ചക്കറിയും സാധാരണ റൂം താപനിലയിൽ ഇരിക്കുന്പോൾ അതിൽ ബാക്ടീരീയ കടന്നുകൂടാനുളള സാധ്യത കൂടുതലാണ്. സാലഡിനുളള പച്ചക്കറികൾ നേരത്തേ മുറിച്ചാൽ അതു ഫ്രിഡ്ജിൽ സൂക്ഷിക്കുക. വിളന്പാൻ നേരം മാത്രം പുറത്തേടുക്കുക. ഒന്നുകിൽ തണുപ്പിച്ചു വയ്ക്കുക. അല്ലെങ്കിൽ ചൂടാക്കി വയ്ക്കുക. ആറ് ഡിഗ്രിക്കും 60 ഡിഗ്രിക്കും ഇടയിലാണു ഡെയിഞ്ചർ സോണ്‍. ഈ താപനിലകൾക്കിടയിൽ സൂക്ഷിക്കുന്ന ഭക്ഷണം ചീത്തയാകാനുളള സാധ്യത കൂടുതലാണ്.

ഫ്രിഡ്ജിൽ നിന്നു പുറത്തെടുത്താൽ

ഫാസ്റ്റ് ഫുഡ് വിഭവങ്ങൾ തയാർ ചെയ്യുന്ന പശ്ചാത്തലവും വൃത്തിയുളളതായിരിക്കണം. അതിൽ ഉപയോഗിച്ചിരിക്കുന്ന ചേരുവകളിൽ കൂടിയും അണുബാധയുണ്ടാവാം. ഏതു സമയത്തുവേണമെങ്കിലും ഇതു സംഭവിക്കാം. ഫ്രഷ് ചിക്കനാണ് ഉപയോഗിക്കുന്നതെന്നു പറഞ്ഞാലും ഫ്രിഡ്ജിൽ ഇരിക്കുന്പോൾ അതിൽ മൈക്രോബ്സ് ഒന്നും പെരുകുന്നില്ല. എന്നാൽ പുറത്തെടുക്കുന്പോൾ നോർമൽ താപനിലയിൽ വരുന്പോൾ സൂക്ഷ്മാണുക്കൾ പെരുകാനുളള സാധ്യത കൂടുതലാണ്.


വിളന്പുന്നവർ വേസ്റ്റ് കൈകാര്യം ചെയ്താൽ

ഭക്ഷണം കൈകാര്യം ചെയ്യുന്നവരുടെ കൈയിൽനിന്നു കണ്ടാമിനേഷൻ(മാലിന്യം കലരൽ) വരാം. അടുക്കളയിൽ മറ്റെന്തെങ്കിലും ജോലി ചെയ്്ത ശേഷം കൈ കഴുകാതെ അല്ലെങ്കിൽ മാസാഹാരം കൈകാര്യം ചെയ്യുകയോ മറ്റോ ചെയ്തശേഷം കൈകഴുകാതെ ഫുഡ് കൈകാര്യം ചെയ്താൽ സൂക്ഷ്മാണുക്കൾ ഫാസ്റ്റ് ഫുഡിലെത്താം.

അതാണ് ക്രോസ് കണ്ടാമിനേഷൻ എന്നറിയപ്പെടുന്നത്്. പലപ്പോഴും വിളന്പുന്നവർ തന്നെയാകും വേസ്റ്റും എടുക്കുന്നത്. അപ്പോൾ വേസ്റ്റെടുത്ത ശേഷം കൈ സോപ്പിട്ടു കഴുകാതെ വിഭവങ്ങൾ കൈകാര്യം ചെയ്യുന്പോഴും ഫാസ്റ്റ്ഫുഡ് വിഭവങ്ങളിൽ മാലിന്യങ്ങൾ കടന്നുകൂടാനിടയുണ്ട്.

പാകം ചെയ്തതും ചെയ്യാത്തതും ചേർത്തുവച്ചാൽ

ചിലപ്പോൾ ചിക്കൻ മുറിച്ച ബോർഡിൽ തന്നെയാകും പച്ചക്കറികളും മുറിക്കുന്നത്. ഷവർമ പോലെയുളള വിഭവങ്ങൾക്കു വേണ്ട കാബേജും ചിലപ്പോൾ മുറിക്കുന്നതു ചിക്കൻ മുറിച്ചുവച്ച അതേ പാത്രത്തിലായിരിക്കും.

അങ്ങനെയും കണ്ടാമിനേഷൻ വരാം. അതുപോലെ തന്നെ പാകം ചെയ്തതും അരിഞ്ഞതുമായ വിഭവങ്ങൾ ഫ്രിഡ്ജിൽ ചേർത്തു വയ്ക്കുന്പോഴും ഒന്നിലെ മൈക്രോ ബാക്ടീരിയ മറ്റേതിലേക്കു പകരാം. ഇവിടെയുമുണ്ട് ക്രോസ് കണ്ടാമിനേഷൻ. ഇറച്ചിയിൽ സ്പർശിച്ച ശേഷം പച്ചക്കറി എടുക്കുന്പോഴും ഇതു സംഭവിക്കാം. (തുടരും)

വിവരങ്ങൾ:
ഡോ. അനിതാ മോഹൻ,
നുട്രീഷൻ സ്പെഷലിസ്റ്റ് & ഡയറ്റ് കൺസൾട്ടന്‍റ്