മാനസിക പിരിമുറുക്കം പോലും തുമ്മലിന് കാരണമാവാം
Wednesday, February 16, 2022 3:54 PM IST
അലർജിക് റൈനൈറ്റിസിന്‍റെ കാരണങ്ങളെ ആഹാരജമായും വിഹാരജമായും വേർതിരിക്കാം. വർഷഋതുവിനെ കാലാവസ്ഥാജന്യകാരണമായും പരിഗണിക്കണം. ഒരാളിൽ എല്ലാ കാരണങ്ങളും അലർജി ഉണ്ടാക്കണമെന്നില്ല.

എന്നാൽ അവയിൽ പലതും അലർജിക്ക് കാരണമാകാറുണ്ട് എന്നത് ശ്രദ്ധിക്കേണ്ടതാണ്. അവയിൽ പല കാരണങ്ങൾ ഒരുമിച്ച് ശീലിക്കുമ്പോൾ നിശ്ചയമായും രോഗവർധനയുണ്ടാകുന്നു.
തിരിച്ചറിയാൻ എളുപ്പം തുമ്മൽ സാരമായി തോന്നുമ്പോൾ തന്നെ മേൽപ്പറഞ്ഞ
എല്ലാ കാരണങ്ങളും നാല് മാസത്തേക്കെങ്കിലും ഒഴിവാക്കി നോക്കുകയാണ് വേണ്ടത്.

അതിനുശേഷം ഇവയിലേതെങ്കിലും കാരണം കൊണ്ടാണോ തുമ്മൽ വീണ്ടും പ്രത്യക്ഷപ്പെടുന്നതെന്ന കാര്യം മേൽപ്പറഞ്ഞ വസ്തുക്കൾ വീണ്ടും ഉപയോഗിക്കുമ്പോൾ തിരിച്ചറിയാൻ എളുപ്പമാകും. അങ്ങനെയുള്ളവ മാത്രം പിന്നീട് ഒഴിവാക്കി രോഗത്തെ നിയന്ത്രിക്കാനാകും.

ഇസ്നോഫിൽ കൗണ്ട്, ഇമ്മ്യൂണോ ഗ്ലോബുലിൻ എന്നാൽ, രക്തത്തിൽ വർധിച്ച തോതിലുള്ള അബ്സൊല്യൂട്ട് ഇസ്നോഫിൽ കൗണ്ട് (AEC), ഇമ്യൂണോ ഗ്ലോബുലിൻ E (IgE) എന്നിവ കൂടി ചികിത്സയിലൂടെ ഭേദമാക്കിയിരിക്കണം.

AEC നോർമൽ 440 ആണ്.
IgE നോർമൽ 150 മുതൽ 300 വരെയാണ്

അലർജിക് റൈനൈറ്റിസ് രണ്ടുവിധം

വർഷം മുഴുവൻ നീണ്ടു നിൽക്കുന്നതും സീസണൽ ആയതുമെന്ന് രണ്ടു വിഭാഗമായി അലർജിക് റൈനൈറ്റിസിനെ തിരിക്കാം. മാനസിക പിരിമുറുക്കം പോലും തുമ്മലിന് കാരണമായി മാറാം.
അലർജിക് റൈനൈറ്റിസ് വർധിക്കുന്ന എല്ലാ കാരണങ്ങളും വാസോ മോട്ടോർ റൈനൈറ്റിസിനേയും വർധിപ്പിക്കും. വർഷം മുഴുവൻ തുടർന്നു കാണുകയും ചെയ്യും. എന്നാൽ നേസൽ അലർജി ടെസ്റ്റുകളെല്ലാം ഇതിൽ നെഗറ്റീവ് ആയിരിക്കും.


നേസൽ മ്യൂക്കോസ ഹൈപ്പർ ആക്ടീവ് ആകുന്നതു കാരണം ചൂട്, ഈർപ്പം, കാറ്റ്, ചെറുതായി പൊടിയോ പുകയോ ഏല്ക്കുക എന്നീ സന്ദർഭങ്ങളിലെല്ലാം വാസോ മോട്ടോർ റൈനൈറ്റിസ്(Chronic Rhinitis) വർധിക്കും. വികാര വിക്ഷോഭങ്ങൾ ഇത്തരമാൾക്കാരിൽ സഹിക്കാനാകാത്ത തുമ്മലുണ്ടാക്കും.

കോംപ്ലിക്കേഷനുകൾ

ഇടയ്ക്കിടെയുണ്ടാകുന്ന സൈനസൈറ്റിസ്, നാസാർശസ്, സീറസ് ഓട്ടൈറ്റിസ് മീഡിയ, ഓർത്തോഡോൺഡിക് പ്രശ്നങ്ങൾ, ബ്രോങ്കിയൽ ആസ്ത്മ.

ലക്ഷണങ്ങൾ

ക്ഷവഥു വർധിക്കുന്നതിനനുസരിച്ച് രോഗവ്യാപ്തി ചെവി, തൊണ്ട, കണ്ണ്, ത്വക്ക്, ശ്വാസകോശം തുടങ്ങിയ ഭാഗങ്ങളിൽ എത്തുമ്പോഴാണ് ലക്ഷണങ്ങളുടെ എണ്ണവും തീവ്രതയും വർധിക്കുന്നത്.

മൂക്ക് - വീങ്ങിയിരിക്കുന്ന മ്യൂക്കോസ, മൂക്കിനുള്ളിലെ ദശ വളർച്ച, ടർബിനേറ്റുകൾക്ക് വീക്കം, മൂക്കിൽ നിന്നു നേർത്തതോ കൊഴുത്തതോ ആയ സ്രാവം, മൂക്കുകൊണ്ട് സംസാരിക്കുക(റൈനോലേലിയാ ക്ളോസാ), മൂക്കടപ്പ്, വായിൽകൂടി ശ്വാസം വിടുക, മണമറിയായ്ക, ഭക്ഷണത്തിന് രുചി അറിയായ്ക, മൂക്കിലൂടെ ശക്തിയായി ശ്വാസം എടുക്കുന്നതിനാൽ തല വേദന എന്നിവ ഉണ്ടാകുന്നു. (തുടരും)

വിവരങ്ങൾ - ഡോ. ഷർമദ് ഖാൻ BAMS, MD
സീനിയർ മെഡിക്കൽ ഓഫീസർ, ഗവ. ആയുർവേദ ഡിസ്പെൻസറി, നേമം, തിരുവനന്തപുരം ഫോൺ - 9447963481