Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ഒന്നു കൂടി ചിന്തിച്ചെങ്കിൽ
ചണ്ഡീഗഡിലെ സെക്ടര്‍ 40 ലെ ആ വീട്ടില്‍ അവര്‍ മാത്രമാണ് കഴിഞ്ഞിരുന്നത് ലക്ഷ്മീദാസും ശശിബാലയും. 77 കാരനായ ലക്ഷ്മീദാസ് റിട്ടയേര്‍ഡ് സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണ്. മൂന്നു വര്‍ഷം മുന്‍പ് ശശിബാല രോഗബാധിതയായി. പലയിടത്തും ചികിത്സിച്ചു. ജീവന് തിരിച്ചു കിട്ടിയെങ്കിലും എഴുന്നേല്ക്കാന് വയ്യാതെ തളര്‍ന്നു. കിടക്ക തന്നെ ആശ്രയം എന്ന സ്ഥിതി. മക്കളുണ്ടെങ്കിലും പ്രിയപ്പെട്ടവളെ സദാ സമയം പരിചരിച്ചിരുന്നത് ലക്ഷ്മീദാസാണ്. ബന്ധുക്കളെയൊന്നും ബുദ്ധിമുട്ടിക്കുന്ന സ്വഭാവം ലക്ഷ്മീദാസിനോ ശശിബാലയ്ക്കോ ഇല്ല. മക്കള്‍ നിത്യം വന്നുപോവുകയും ബന്ധുക്കള്‍ വല്ലപ്പോഴും സന്ദര്‍ശിക്കുകയും ചെയ്യുന്ന വീടിന്റെ അകത്തളത്തില്‍ ആ വൃദ്ധദന്പതികള്‍ ആരോടും പരാതിയോ പരിഭവമോ ഇല്ലാതെ കഴിഞ്ഞുകൂടി...
മകന്റെ വിളി കേള്‍ക്കാതെ
ആയുസിന്റെ പുസ്തകത്തില്‍ ഓരോ ദിവസവും പ്രായം വര്‍ധിച്ചു വരുന്നത് ലക്ഷ്മീദാസിനെയും ശശിബാലയെയും അലട്ടിയിരുന്നിരിക്കാം. ഭാര്യയുടെ രോഗാവസ്ഥയില്‍ ലക്ഷ്മീദാസും താന്‍ കാരണം ഭര്‍ത്താവിന്റെ കഷ്ടപ്പാടിനെക്കുറിച്ചോര്‍ത്ത് ശശിബാലയും സങ്കടപ്പെട്ടിരിക്കാനും ഇടയുണ്ട്. പതിവുപോലെ കഴിഞ്ഞ ദിവസം രാവിലെ ലക്ഷ്മീദാസ് ശശിബാല ദന്പതികളുടെ പുത്രന് ആ വീട്ടിലെത്തി. വാതില്‍ അടഞ്ഞുകിടക്കുന്നു. അമ്മയെ ഒറ്റയ്ക്കാക്കി അച്ഛന് പുറത്തോട്ടൊന്നും പോകാറില്ലായെന്ന് ആ യുവാവിനറിയാം. ശ്രദ്ധിച്ചപ്പോള്‍ മനസിലായി, വാതില്‍ അകത്തു നിന്നും കുറ്റിയിട്ട നിലയിലാണ്. വാതിലില്‍ ഒരുപാട് തവണ തട്ടിവിളിച്ചിട്ടും യാതൊരു പ്രതികരണവുമില്ല. ആശങ്കയോടെ അയാള്‍ വിവരം അയല്‍വാസികളെ അറിയിച്ചു. എല്ലാവരും കൂടി ബലം പ്രയോഗിച്ച് വാതില്‍ തുറന്നപ്പോള്‍ കണ്ടത് ദാരുണമായ കാഴ്ചയാണ്. തറയിലും കട്ടിലിലുമാകെ രക്തം തളം കെട്ടിയിരിക്കുന്നു. ലക്ഷ്മീദാസും ശശിബാലയും കഴുത്തറുക്കപ്പെട്ട് ചോരയില്‍ കുളിച്ച് കിടക്കുകയാണ്. ആര്‍ക്കും വിശ്വസിക്കാനാവുന്നില്ല. മുറിയിലെ മേശമേല്‍ വെള്ളക്കടലാസില്‍ കുറിച്ച ആത്മഹത്യാക്കുറിപ്പും പോലീസ് കണ്ടെടുത്തു. തങ്ങളുടെ മരണത്തിന് മറ്റാരും ഉത്തരവാദികളല്ല എന്ന കുറിപ്പ് ലക്ഷ്മീദാസാണ് എഴുതിയതെന്ന് കരുതുന്നു. തൊട്ടടുത്തുനിന്ന് തന്നെ ചോര പുരണ്ട കത്തിയും പോലീസിന് ലഭിച്ചു. ജീവനു തുല്യം പരസ്പരം സ്നേഹിച്ചിരുന്ന ലക്ഷ്മീദാസും ശശിബാലയും ഒരുമിച്ചെടുത്ത തീരുമാനമാകാം ഈ ജീവനൊടുക്കലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പ്രത്യക്ഷത്തില്‍ ദുരൂഹതകളില്ലായെങ്കിലും അന്വേഷണം പൂര്‍ത്തിയായതിനു ശേഷമേ കൃത്യമായ വിലയിരുത്തലില്‍ എത്തിച്ചേരാനാകൂ എന്നും പോലീസ് അറിയിച്ചു.
കാര്യം നിസാരം, പക്ഷെ...
ജീവനെടുക്കുന്നതും ജീവനൊടുക്കുന്നതും നിയമത്തിന്റെ കണ്ണില്‍ കുറ്റകരമാണ്. മറ്റുള്ളവര്‍ക്ക് നിസാരമെന്ന് തോന്നാവുന്ന വിഷയം ചിലരെ സംബന്ധിച്ചിടത്തോളം അസഹനീയമായ സ്ഥിതിവിശേഷം സൃഷ്ടിച്ചേക്കാം. മാതൃഗൃഹത്തില്‍ പോകാന്‍ ഭര്‍ത്താവ് അനുവദിക്കാത്തതിന് ഉത്തര്‍പ്രദേശിലെ ഹമിര്‍പുര്‍ പ്രദേശത്തെ യുവതി ചെയ്തത് വലിയ കടുംകൈയായി നാട്ടുകാര്‍ ഒന്നടങ്കം പറയുന്നു. ദേവികാനന്ദന് പാലിന്റെ ഭാര്യയാണ് 25 കാരിയായ കിരൺ. അഞ്ചു വയസുള്ള അങ്കിതും മൂന്നു വയസുകാരിയായ സംഗീതയും മക്കള്‍. കഴിഞ്ഞ ദിവസം തന്റെ അമ്മയെ കാണാന്‍ പോകുകയാണെന്ന് കിരണ്‍ ഭര്‍ത്താവിനോട് പറഞ്ഞു. ഇതിനെച്ചൊല്ലി ഇരുവരും തമ്മില്‍ വഴക്കായി. സങ്കടവും ദേഷ്യവുമെല്ലാം കൂടി അലയടിച്ച മനസുമായി കിരണ്‍ രണ്ടു മക്കളെയും വിളിച്ച് മുറിയില്‍ കയറി വാതില്‍ ബന്ധിച്ചു.
മുറിയിലിരുന്ന മണ്ണെണ്ണ തന്റെയും മക്കളുടെയും ദേഹത്ത് ഒഴിച്ചു. കാര്യം അറിയാതെ കുഞ്ഞുങ്ങള്‍ നിലവിളിച്ചുകൊണ്ടേയിരുന്നു. തുടര്‍ന്ന് കിരണ്‍ തന്റെയും മക്കളുടെയും ദേഹത്ത് തീ കൊളുത്തി... ആളിക്കത്തിയ അഗ്നിയില്‍ കിരണ്‍ എരിഞ്ഞടങ്ങി... മകള്‍ സംഗീത ഝാന്‍സിയിലെ ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ മരണമടഞ്ഞു. മകന് അങ്കിത് നാല്‍പ്പതു ശതമാനത്തോളം പൊള്ളലേറ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്. പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
നൊന്തു പെറ്റ അമ്മയ്ക്ക് എങ്ങനെ ഈ കൃത്യം ചെയ്യാനായി എന്ന് അയല്‍വാസികളും നാട്ടുകാരും ഒരേ സ്വരത്തില്‍ ചോദിക്കുന്നു. ആ പിഞ്ചുകുഞ്ഞുങ്ങളുടെ നിഷ്കളങ്കമായ മുഖങ്ങളാണ് അവരുടെയുള്ളില്‍. തീ കൊളുത്തുന്നതിനു മുന്‍പ് കിരണ്‍ മക്കളുടെ മുഖങ്ങളിലേക്ക് നോക്കിയിരിക്കില്ല, അങ്ങനെ ചെയ്തിരുന്നേല്‍ കിരണിന് തീപ്പെട്ടി എടുക്കാന്‍ പോലും തോന്നില്ലായെന്നാണ് ബന്ധുക്കള്‍ പറയുന്നത്.
നിയന്ത്രിക്കാനാവാത്ത വിധത്തില്‍ സമ്മര്‍ദങ്ങളില്‍ അടിപ്പെട്ടതിനാല്‍ മകളെയും കൊന്ന് താനും മരിക്കുകയാണെന്ന് മറാത്ത നടി പ്രധന്യ പാര്‍ക്കര്‍ എഴുതുകയും കത്തില്‍ സൂചിപ്പിച്ച പ്രകാരം ചെയ്യുകയുമുണ്ടായി. മറാത്തി ടെലിവിഷന്‍ ലോകത്തെ പ്രശസ്തയായ അഭിനേത്രിയാണ് പ്രധന്യ. അടുത്ത കുറച്ചു കാലമായി അവര്‍ക്ക് വേണ്ടത്ര അവസരങ്ങള്‍ കിട്ടിയിരുന്നില്ല. പോരാത്തതിന്, ഭര്‍ത്താവിന്റെ ബിസിനസിലെ സാന്പത്തിക പ്രശ്നങ്ങളും പ്രധന്യയെ മാനസികമായി വളരെയധികം തളര്‍ത്തി. രാവിലെ ജിംനേഷ്യത്തില്‍ പോകുന്ന ശീലമുണ്ട് പ്രധന്യയുടെ ഭര്‍ത്താവിന്. കഴിഞ്ഞ ദിവസം രാവിലെ അദ്ദേഹം പോയതിനു ശേഷമാണ് പ്രധന്യ മകള്‍ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥിനിയായ ശ്രുതിയെ കഴുത്തു ഞെരിച്ച് കൊല്ലുകയും കയര്‍ക്കുരുക്കില്‍ ജീവിതം ഒടുക്കുകയും ചെയ്തത്.
സ്വപ്നങ്ങള്‍ നശിച്ചപ്പോള്‍...
ജീവിതം അത്ര പെട്ടെന്ന് അനായാസമായി അവസാനിപ്പിക്കേണ്ടതാണോ എന്ന ചോദ്യം ഓരോ സംഭവത്തിനു ശേഷവും ഉയരാറുണ്ട്. സ്വന്തം ജീവിതസാഹചര്യങ്ങളോട് പൊരുത്തപ്പെടാനാവാതെ വരുന്പോള്‍ പലരും സ്വീകരിക്കുന്ന ഈ വഴി, പക്ഷെ ശരിയായ പരിഹാരമാണോ എന്ന ചോദ്യവും സ്വാഭാവികം. വാറംഗല്‍ സ്വദേശിനിയായ പതിനഞ്ചുകാരി പെണ്‍കുട്ടിയുടെ ഉള്ളില്‍ ഒത്തിരി സ്വപ്നങ്ങളുണ്ടായിരുന്നു. നന്നായി പഠിക്കുന്ന ആ ഒന്‍പതാം ക്ലാസുകാരിക്ക് വിദ്യാഭ്യാസം മികവോടെ പൂര്‍ത്തിയാക്കണമെന്നും ഉന്നത ജോലി സന്പാദിക്കണമെന്നും തന്റെ മാതാപിതാക്കള്‍ക്ക് താങ്ങും തണലുമാകണമെന്നുമൊക്കെയുള്ള മോഹങ്ങൾ... പക്ഷെ, അവളുടെ നാളെകള്‍ക്ക് വിലങ്ങുതടിയായത് അന്നൊരു വൈകുന്നേരത്തെ സംഭവമാണ്.സ്കൂളില്‍ നിന്നും വീട്ടിലേക്ക് മടങ്ങവെ, രണ്ടു പേര് ബൈക്കിലെത്തി അവളെ തട്ടിക്കൊണ്ടുപോയി. വിജനമായ സ്ഥലത്ത് ആള്‍പ്പാര്‍പ്പില്ലാത്ത കെട്ടിടത്തില്‍ ഇരുവരും അവളെ തങ്ങളുടെ ഇംഗിതത്തിന് വിധേയയാക്കി. പിന്നീട് അതേ ബൈക്കില്‍ തന്നെ അവര്‍ അവളെ വീടിനു സമീപം ഉപേക്ഷിച്ചു. എന്തു ചെയ്യണമെന്നറിയാതെ അവള് അവിടെനിന്ന് വിങ്ങിപ്പൊട്ടി. ശരീരവും മനസും ഒരുപോലെ വേദനിച്ചു. അവള് നേരെ തന്റെ അമ്മൂമ്മയുടെ വീട്ടിലേക്ക് നടന്നു. താന്‍ നേരിട്ട യാതനാപൂര്‍ണമായ അനുഭവം അവള് അമ്മൂമ്മയോട് പറഞ്ഞു. രണ്ടുപേരുടെയും കണ്ണുകള്‍ നിറഞ്ഞൊഴുകി. പെട്ടെന്ന് അവള് അടുത്ത മുറിയില്‍ കയറി കതകടച്ചു. തന്റെ സ്വപ്നങ്ങളും മോഹങ്ങളും ആഗ്രഹങ്ങളുമെല്ലാം ഒരു വസ്ത്രക്കുരുക്കില് അവസാനിപ്പിച്ചു. രണ്ടു പ്രതികളെയും പോലീസ് അറസ്റ്റ് ചെയ്തു...
മാര്‍ക്ക് കുറഞ്ഞതിന്റെ പേരില്‍...
പിഡബ്ല്യുഡി കോണ്‍ട്രാക്ടറായ യോഗേന്ദ്ര സിംഗ് സെംഗാറിന്റെയും പൂനത്തിന്റെയും ഏകമകനാണ് അന്‍ഷുമാന്‍. മകന്റെ ശോഭനമായ ഭാവിയെക്കുറിച്ച് മാതാപിതാക്കള്‍ക്ക് ആകുലതയും ആകാംക്ഷയുമുണ്ട്. അന്‍ഷുമാന്റെ പഠനത്തിനാവശ്യമായ എല്ലാ സൗകര്യങ്ങളും അവര്‍ ഒരുക്കുകയും ചെയ്യുന്നു. കഴിഞ്ഞ ദിവസം സ്കൂളിലെ പരീക്ഷയുടെ ഫലം ലഭിച്ചു. മാതാപിതാക്കള്‍ പ്രതീക്ഷിച്ചയത്ര മാര്‍ക്കില്ല. അവര്‍ അക്കാര്യം മകനോട് ആവര്‍ത്തിച്ച് പറഞ്ഞു. അടുത്ത ദിവസം രാവിലെ സ്കൂളില്‍ പിടിഎ യോഗത്തില്‍ രക്ഷിതാവിനെയും കൂട്ടി ചെല്ലണമെന്ന് അധികൃതര്‍ അന്ഷുമാനോട് നിര്‍ദേശിക്കുകയും ചെയ്തിരുന്നു. അമ്മയും മകനും അടുത്ത ദിവസം രാവിലെ സ്കൂളിലേക്ക് തിരിച്ചു. താന്‍ സ്കൂളിലെത്തിക്കോളാമെന്ന് പറഞ്ഞ് മാര്‍ഗമധ്യേ അന്‍ഷുമാന്‍ അമ്മയെ പറഞ്ഞയച്ചു. നിര്‍മാണത്തിലിരിക്കുന്ന തൊട്ടടുത്ത കെട്ടിടത്തിലേക്കാണ് അന്‍ഷുമാന്‍ പോയത്. പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിനാല്‍ അച്ഛന്റെയും അമ്മയുടെയും ഹൃദയം വല്ലാതെ നൊന്പരപ്പെട്ടുവെന്ന് വിചാരിച്ചപ്പോള്‍ അവന് സഹിക്കാനായില്ല. കാരണം, ഈ ലോകത്ത് അവര്‍ അവന് ഏറ്റവും വിലപ്പെട്ടവരാണ്. ബാഗില്‍ നിന്നും പിസ്റ്റളെടുത്തു. അച്ഛന്റെ തോക്കാണ്... ലൈസന്‍സുള്ളത്. ഒരു തവണയേ നിറയൊഴിക്കേണ്ടി വന്നുള്ളൂ. പരിസരത്തുള്ളവര്‍ വെടിശബ്ദം കേട്ട് ഓടിയെത്തിയപ്പോഴേക്കും അന്‍ഷുമാന്റെ ഹൃദയമിടിപ്പ് നിലച്ചിരുന്നു...
വിവിധ ഘടകങ്ങളാണ് ഒരാളെ ജീവിതം അവസാനിപ്പിക്കാനുള്ള കടുത്ത നിലപാടിലേക്ക് നയിക്കുന്നത്. കേവലം ഒരു നിമിഷത്തെ ചിന്തയാണ് പലപ്പോഴും ഈ കൃത്യം നിര്‍വഹിക്കാന്‍ ഒരാളെ പ്രേരിപ്പിക്കുന്നതെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. വൈകാരിക സമ്മര്‍ദങ്ങളെയും ജീവിത പ്രതിസന്ധികളെയും അതിജീവിക്കുന്നതില്‍ പരാജയപ്പെടുന്നു എന്ന തോന്നലാണ് ആത്മഹത്യയുടെ പാത തെരഞ്ഞെടുക്കാന്‍ ഇടയാക്കുന്നത്. കൂട്ടായി കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുകയും സന്തോഷവും സങ്കടവുമൊക്കെ പങ്കുവയ്ക്കുകയും നിത്യമായിരുന്ന ഇന്നലെകളില്‍ നിന്ന് ഇന്നുകള്‍ വിഭിന്നമാണ്... തങ്ങളുടേതായ സ്വകാര്യ ലോകങ്ങളില്‍ ഒറ്റപ്പെട്ട ജീവിതമാണ് നല്ലൊരു ശതമാനം പേരും നയിക്കുന്നത്... സ്മാര്‍ട്ട് ഫോണുകളും ലാപ്ടോപ്പുകളും ഉള്‍പ്പെടുന്ന ആധുനിക സംവിധാനങ്ങളില്‍ ജീവിതം പൂഴ്ത്തിവയ്ക്കുന്പോള് ചുറ്റുപാടുകളില്‍ നിന്നും ആര്ജ്ജിക്കപ്പെടേണ്ട കരുത്തുകള്‍ പ്രാപ്തമാകാതെ പോകുന്നു പലര്‍ക്കും. കൂട്ടുകള്‍ കൂട്ടം തെറ്റി പോവുകയും ഒറ്റകള്‍ ആത്മസംതൃപ്തിയുടെ വ്യക്തിപരമായ ആശ്വാസം സമ്മാനിക്കുന്ന പ്രതീതിയുളവാക്കുകയും ചെയ്യുന്നു. അവശ്യമായത് കാണാതെയും കേള്‍ക്കാതെയും അറിയാതെയും തുടരുന്ന സഞ്ചാരങ്ങള്‍ക്ക് ഇനിയെങ്കിലും മാറ്റം അനിവാര്യം. കൂട്ടു കൂടുകയും വിഷമങ്ങളും വിചാരങ്ങളും കൈമാറ്റം ചെയ്യപ്പെടുകയും കുടുംബങ്ങള്‍ക്ക് കെട്ടുറപ്പുണ്ടാവുകയും ബന്ധങ്ങള്‍ക്ക് മൂല്യം കൈവരിക്കപ്പെടുകയും വേണം. ജീവനൊടുക്കുന്നതിലല്ല, ജീവിതം തന്റേടത്തോടെ ജീവിക്കുന്നതിലാണ് വിശുദ്ധിയും വൈശിഷ്ട്യവുമെന്ന് തിരിച്ചറിയുക...
ഗിരീഷ് പരുത്തിമഠം
കേരള പോലീസിലെ സ്ട്രോംഗ് മാന്‍
ഒക്ടോബര്‍ മാസത്തില്‍ സൗത്ത് ആഫ്രിക്കയില്‍ നടക്കുന്ന മാസ്റ്റേഴ്സ് വേൾഡ് പവര്‍
ബിസ്കറ്റ് നല്കി ആടുമോഷണം ഒടുവില്‍ നാട്ടുകാരുടെ സിബിഐ ഡയറിക്കുറിപ്പ്
റോഡരികിലെ വിജനമായ പുല്‍പ്രദേശത്ത് മേയാന്‍ വിട്ട ആട്ടിന്കൂട്ടത്തിനടുത്തേക്ക
മഴക്കാടുകളിൽ മറഞ്ഞ ചരിത്രസ്മാരകം
ലോക പൈതൃകപട്ടികയിൽ ഇടം പിടിച്ച അഗസ്ത്യമഴക്കാടുകളിൽ ഒരു ചരിത്രസ്മാരകം ഉറങ്
ജ്യൂസ്.. ജ്യൂസ്.. ജ്യൂസ്...
വേനല്‍ കനക്കുകയാണ്. പൊള്ളുന്ന വെയിലേറ്റ് ദാഹിച്ച് വലയുമ്പോള്‍ ദാഹമകറ്റാന്‍ കൃ
"ആ മോദിയല്ല, ഈ മോദി'
പയ്യന്നൂര്‍ മാത്തില്‍ സ്വദേശി പാടാച്ചേരി കൊഴുമ്മല്‍ വീട്ടില്‍ രാമചന്ദ്രന് വല്ലാ
ഫെഡെക്സ് സ്കാം; സ്റ്റോക്ക് ട്രേഡിംഗ് മെസേജുകൾ ചതിക്കും
സീമ മോഹന്‍ലാല്‍
സ്റ്റോക്ക് ട്രേഡിംഗിനു പുറകേ പോകുന്നവര്‍ ഇന്ന് നിരവ
ഫെഡെക്സ് സ്കാം; അടുത്ത ഇര നിങ്ങളാകാതിരിക്കട്ടെ
ഇത് ഓണ്‍ലൈന്‍ തട്ടിപ്പുകളുടെ കാലമാണ്. അപരിചിതരുടെ കോളുകള്‍ക്ക് മറുപടി നല്
ഇനി യാത്രകൾ പുത്തൂരിലെ കാടുകാണാൻ...
വെക്കേഷനോ മുടക്കമോ കിട്ടിയാൽ കുട്ടികളേയും കൂട്ടി നേരേ തൃശൂർ മൃഗശാല കാണാനൊര
കാരവൻ ടൂറിസം ‘കട്ടപ്പുറത്ത് ’
കണ്ണൂർ: സഞ്ചരിക്കുന്ന വീടായി കാരവനിൽ ഒരു വിനോദ യാത്ര... പ്രകൃതിയുടെ സൗന്ദര്യ
ഒന്നു മൂന്നാകും മൂന്ന് ഒന്‍പതും
ഹൈറിച്ചിന്റെ ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ് തന്ത്രങ്ങളിൽ ഇയാമ്പാറ്റകളേപ്പോലെയാണ്
ആദ്യം ഹെെറിച്ച് ഇപ്പോൾ ഹെെപുവർ
കണ്ണൂർ: സാക്ഷരതയിൽ മാത്രമല്ല, പറ്റിക്കപ്പെടലിലും മലയാളികൾ മുന്നിലെന്ന് തെളി
ഒരു മിനിറ്റ്; ദാ കാരിക്കേച്ചർ റെഡി
കൊച്ചി: ദിവസങ്ങള്‍ക്കു മുമ്പ് എറണാകുളം ടൗണ്‍ സൗത്ത് പോലീസ് സ്റ്റേഷനിലേക്ക് വഴി
ഓൺലൈൻ "കുരുപ്പുകൾക്ക്' കൈത്താങ്ങായി ഡി-ഡാഡ്
ഓൺലൈൻ ട്യൂഷൻ....പിന്നെ, ഓൺലൈൻ നോട്ട് തയാറാക്കൽ..24 മണിക്കൂറും ഓൺലൈനിൽ കുരുങ
വന്ദനം വടക്കാഞ്ചേരി
നിളയും മലയും സല്ലപിക്കുന്ന, ഉത്രാളിക്കാവ് പൂരവും മച്ചാട് മാമാങ്കവും പൊടിപൊടിക
കൂട്ടുകൊമ്പന്മാർ ആനകളല്ല, പുലികളാണ്... പുപ്പുലികൾ.. !
വേറിട്ട വഴികളിലൂടെ നാടിളക്കി എത്തുകയാണ് കൂട്ടുകൊമ്പന്മാർ. ഐടി വിദഗ്ധരും അക്ക
വിധിയെ തോൽപ്പിച്ച് മുന്നേറുന്ന റിദിൽ ഹാരിസ്
20-ാം വയസിൽ അർബുദം. ചികിത്സയുടെ അനന്തരഫലമായി പക്ഷാഘാതം. ഇരു കാലുകളും തളർന
‘വില്ക്കാന് ഇവിടെ പെണ്ണില്ല’
അടിച്ചേല്‍പ്പിക്കേണ്ട ഒന്നല്ല വിവാഹം
ഷക്കീല സൈനു (കളരിക്കല്‍, പുനലൂര്‍
വില്ലത്തികളായ അമ്മായിയമ്മമാർ
തന്റെ മകൾ കുടുംബസമേതം സുഖമായി കഴിയണമെന്നാകും എല്ലാ അമ്മമാരും ആഗ്രഹിക്കുക.
‘അവളെ തിരിച്ചുവിളിക്കാൻ കഴിഞ്ഞില്ലല്ലോ...’
പതിനെട്ടു വര്‍ഷം മുമ്പാണ്. എറണാകുളത്ത് വനിതാ കമ്മീഷന്റെ സിറ്റിംഗ് നടക്കുന്നു.
കിട്ടിയതു കുറഞ്ഞാൽ തട്ടും
സ്വത്തുതട്ടിയെടുക്കാന്‍ ഭര്‍ത്താവ് പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊന്ന ഉത്ര, ഭര്
‘എന്റെ മോളെ അവര്‍ കൊന്നതാ...’
‘എന്റെ കുഞ്ഞിനെ അവര്‍ കൊന്നതാ സാറെ. വീട്ടില്‍നിന്നു സ്ത്രീധനം വാങ്ങിക്കൊണ്ടു വായെ
‘നിനക്കിവിടെ ഒരവകാശവുമില്ല ഇറങ്ങിപ്പോ...’
കോഴിക്കോട് അരൂര്‍ കുനിയില്‍ പുളിയംവീട്ടില്‍ അഹമ്മദ്-മറിയം ദമ്പതികളുടെ മകളാ
മധുവിധു തീരും മുൻപേ.. ദന്പതികൾക്കിടയിലെ വില്ലൻ
പുരുഷനു ഭാവിവധുവിനെപ്പറ്റിയും സ്ത്രീക്കു ഭാവിവരനെപ്പറ്റിയും നിരവധി പ്രതീക്ഷ
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ -3
അധ്യാപകരുടെ കൊഴിഞ്ഞുപോക്ക്
ഇടമലക്കുടി സ്കൂൾ രേഖകളിൽ അധ്യാപകരു
ദലൈലാമമാരുടെ പൊടാല കൊട്ടാരം
ലോകത്ത് ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന കൊട്ടാരമാണ് പൊടാല കൊട്ടാരം. ടിബറ്റില
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ -2
വാതിലടഞ്ഞ അക്ഷരാഭ്യാസം
800 കുടിലുകളിലായി 2,500 ജനങ്ങളേയുള്ളു ഈ ഗോ
കുട്ടികളെ കണ്ണിമ ചിമ്മാതെ കാക്കണം
തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് ഏതാനും നാൾ മുന്‍പ് തമിഴ് ദമ്പതികൾ ഒന്
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ - 1
പഠനം ഇവർക്ക് സാഹസം
കാട്ടാനയും കാട്ടുപോത്തും വഴിയിലിറങ്ങിയാൽ ആ ദി
കാണാതാകുന്ന കൺമണികൾ: കോടതി പറഞ്ഞിട്ടും കുലുക്കമില്ല!
ആലപ്പുഴയിൽനിന്ന് ഏഴുവയസുകാരൻ രാഹുലിനെ കാണാതായ 2005 മേയ് മാസത്തിൽതന്നെയാണ
അഞ്ച് കുഞ്ഞുങ്ങളെ കൊന്ന ചിന്നച്ചാമി
ഇടുക്കി ജില്ലയിലെ പാമ്പാടുംപാറ ഏലത്തോട്ടത്തിലെ പണികള്‍ക്കായി 1980ലാണ് തമിഴ്ന
രാഹുൽ മറഞ്ഞിട്ട് 18 വർഷം
ആലപ്പുഴ ആശ്രാമം വാര്‍ഡിലെ രാഹുല്‍ എന്ന ഏഴു വയസുകാരന്റെ തിരോധാനം ഇന്നും കേരള
കാണാതാകുന്ന കൺമണികൾ: ഓയൂരിലെ റാഞ്ചൽ സംഘം
കേരളം ഒന്നായി ഒരു കുരുന്നിനായി പ്രാര്‍ഥിച്ച 20 മണിക്കൂറുകള്‍. ഉള്ളുരുകിയ ആ പ്ര
മരുഭൂമിയിലെ ഒട്ടകപ്പക്ഷി മുട്ടയും സ്ട്രോബെറിയും
മണൽക്കാട്ടിലെ മരുഭൂമികളിൽനിന്ന് കൗതുകം ജനിപ്പിക്കുന്ന രണ്ടു വിശേഷങ്ങൾ ലോകം
മായാത്ത ദുരൂഹതയുമായി ഉഡുപ്പിയിലെ കൊലക്കളം
തീരദേശ കർണാടകത്തിലെ സാമൂഹികമായും സാമ്പത്തികമായും ഉയർന്ന നിലയിലുള്ള ഒരു കു
ഹാൻഡ് ബാലൻസിംഗ് ഇവർക്ക് കുട്ടിക്കളി; യോഗാസനങ്ങളിൽ വിസ്മയമായി ആരവും ഷാരവും
വടക്കഞ്ചേരി: യോഗാസനങ്ങളിലെ വിസ്മയങ്ങളാണ് സഹോദരങ്ങളായ ആരവ് സുരേഷും ഷാരവ് സ
എന്നുവരും നീ..! "കഥാനായകൻ' മടങ്ങിയെത്തുന്നതും കാത്ത് ഒരു നാട്
പാലക്കാട്: നാടിനു തന്നെ അഴകായിരുന്നു അവന്റെ പീലിച്ചന്തം!! ആളെക്കാണുമ്പോള്‍ അവ
ചീഞ്ഞഴുകിയ ആ മൃതദേഹം
മാമലക്കണ്ടം ഭാഗത്ത് കാട്ടിനുള്ളില്‍ ചീഞ്ഞഴുകിയ നിലയില്‍ ഒരു മൃതദേഹം അന്വേഷണ
മിസിംഗ് കേസിന്റെ അന്വേഷണം; ചെന്നെത്തിയത് കൊലപാതകത്തിൽ
നിലവില്‍ എറണാകുളം സെന്‍ട്രല്‍ അസി. പോലീസ് കമ്മീഷണറായ സി. ജയകുമാര്‍ മൂവാറ്റു
ആൻ മരിയയും ആ 40 പേരും
ഉപജീവനമാർഗം തേടി കൂത്താട്ടുകുളത്ത് എത്തിയ വനിത, ഇന്ന് നാൽപതോളം വനിതകൾക്ക്
"കായിക പരിക്കുകള്‍ അത്ലറ്റുകള്‍ക്ക് ഇനി ഒരു തടസമല്ല'
കേരളത്തിന്റെ സംസ്കാരത്തില്‍ ഒരു പ്രമുഖ സ്ഥാനമാണ് കായികവിനോദത്തിനുള്ളത്. സമ്
സൈബറിടത്തിലെ "നെല്ലും പതിരും'
കോഴിക്കോട്: വ്യാജവാര്‍ത്തകള്‍ ഇന്ന് പുതുമയുള്ള കാര്യമല്ല. സൈബറിടത്ത് ദിനം പ്ര
എസ്ഐ ഉത്തരക്കുട്ടന്‍ വൈറലാണ്, കവിതകളും
സീമ മോഹന്‍ലാല്‍
"അമ്മയെന്നുള്ള രണ്ടക്ഷരം നാവില്‍
നന്മയാണെന്നു നാം
20 മത്സരം 20 തോൽവി; അങ്കക്കൊതി തീരാതെ 78കാരൻ
ജയ്പുര്‍: രാജ്യത്തെ അഞ്ചു സംസ്ഥാനങ്ങൾ നിയമസഭാ തെരഞ്ഞെടുപ്പു ചൂടിലാണ്. മിസോറ
ഇതെന്തൊരു നിയമം..! ഭാര്യയുടെ ജന്മദിനം മറന്നാൽ അഞ്ച് വർഷം ജയിലിൽ
സമോവ: നിങ്ങൾ വിവാഹിതനാണോ? ഭാര്യയുടെ ജന്മദിനം നിങ്ങൾക്ക് ഓർമയുണ്ടോ? ജന്മദിന
ഓർക്കുക, ഓർമിക്കുക...നിർണായകം ഒരു മണിക്കൂർ
അക്കൗണ്ടിലുള്ള പണം നിമിഷനേരം കൊണ്ട് തട്ടിയെടുക്കുന്ന സൈബർ കായംകുളം കൊച്ചുണ്ണി
ഭാഗ്യദേവതയുടെ വിളയാട്ടം, ഒരേദിവസം അമ്മയ്ക്കും മകനും ലോട്ടറിയടിച്ചു!
പെർത്ത്: ലോട്ടറി അടിക്കുകയെന്നത് അത്യപൂർവമായി സംഭവിക്കുന്ന ഒരു കാര്യമാണ്. അ
99 കോടി ലോട്ടറിയടിച്ച സ്ത്രീക്ക് സംഭവിച്ചത്…!
ന്യൂയോർക്ക്: കോടിക്കണക്കിനു രൂപയുടെ ബംപർ അടിച്ചിട്ടും ഒരു രൂപപോലും ലഭിക്കാതെ
ഓൺലെെൻ ലഹരി
മാസങ്ങള്‍ക്കു മുമ്പ് തിരുവനന്തപുരം എക്സൈസ് അസിസ്റ്റന്റ് കമ്മീഷണറായ അനികു
സ്നേഹത്തിന്റയും കൂടിചേരലിന്റെയും നവരാത്രി നാളിലെ ബൊമ്മക്കൊല്
ആഘോഷങ്ങള്‍ക്കെല്ലാം തിരികൊളുത്തുന്ന നാളാണ് നവരാത്രി ദിനങ്ങള്‍ അതായത് ഒമ്പത്
മനുഷ്യന്റെ പഴക്കം കൂടുന്നു! 23,000 വർഷം പഴക്കമുള്ള കാല്‍പ്പാട് കണ്ടെത്തി
ന്യൂയോർക്ക്: മനുഷ്യന് എന്തു പഴക്കം വരും? പുരാവസ്തു ഗവേഷകരുടെ പുതിയ കണ്ടെത്തലു
അറിയാതെ പോകുന്ന മനുഷ്യത്വത്തിന് അംഗീകാരവുമായി ഗ്ലോബല്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഡാളസ്
കരുണ, സഹാനുഭൂതി, ജീവകാരുണ്യ പ്രവര്‍ത്തനം ഇവയൊക്കെ അനുദിന ജീവിതത്തില്‍ പ്രഭാ
സഞ്ചാരികളുടെ മനം കവരുന്ന കണ്ണൂർ ഇടങ്ങൾ
വിനോദസഞ്ചാരികളുടെ പറുദീസയായി മാറുകയാണ് കണ്ണൂർ ജില്ലയിലെ മലയോര വിനോദസഞ്ച
കാഴ്ച്ചകളുടെ കൊട്ടാരം
കാഴ്ച്ചകളുടെ വിരുന്നുമായി സഞ്ചാരികളെ കാത്തിരിക്കുകയാണ് പഴയ കൊച്ചി രാജ്യത്തിന
പഴയങ്ങാടിക്കുണ്ടൊരു പരസ്നേഹ കഥ
പീറ്റർ ഏഴിമല
അധികമാരും അറിയാതെ പോയ പരസ്നേഹത്തിന്റെ ഒരു കഥയുണ്
40,000 കോടിയുടെ അവകാശി ഭിക്ഷയെടുക്കുന്നു!
നാൽപ്പതിനായിരം കോടി രൂപയുടെ അവകാശി നിത്യജീവിതം തള്ളിനീക്കുന്നത് ഭിക്ഷയെടുത
വിദേശപഠനത്തിന് പോകുന്ന വിദ്യാർഥികള്‍ക്ക് അന്താരാഷ്ട്ര സ്റ്റുഡന്റ് ട്രാവൽ ഇന്‍ഷൂറന്‍സ് അനിവാര്യം
വിദേശപഠനമെന്നത് ഇക്കാലത്ത് എല്ലാവര്ക്കും സാധ്യമാകുന്ന ഒന്നായി മാറിക്കഴിഞ്ഞു.
വിരുന്നുസത്കാരത്തിനിടെ കരടി എത്തി, ഭക്ഷണം കഴിച്ചു മടങ്ങി!
മെക്സിക്കോ: ആളുകൾ ഭക്ഷണം കഴിക്കുന്നതിനിടെ മേശയിലേക്ക് ഒരു കരടി ചാടിക്കയറു
മരണത്തിന്റെ പിടിയിൽനിന്ന് തിരിച്ചുപിടിച്ച ജീവിതം
സീമ മോഹന്‍ലാല്‍
2023 ഫെബ്രുവരി 17 വൈകുന്നേരം 7.30. കോട്ടയം നാഗമ്പടം മു
സ്പെയിനിൽ 24,000 വർഷം പഴക്കമുള്ള 100 ഗുഹാചിത്രങ്ങൾ കണ്ടെത്തി
മാഡ്രിഡ്: ആ ചിത്രങ്ങൾ ഗവേഷകർക്കുതന്നെ അദ്ഭുതമായി! 24,000 വർഷം പഴക്കമുള്ള ഗുഹ
അന്യഗ്രഹജീവികളുടെ അസ്ഥികൂടങ്ങൾ പ്രദർശിപ്പിച്ച് മെക്സിക്കോ; ഞെട്ടിവിറച്ച് ലോകം
മെക്സിക്കോ സിറ്റി: അന്യഗ്രഹജീവികളും പറക്കുംതളികളും വെറും കെട്ടുകഥയല്ലെന്ന തര
Latest News
മണിപ്പുരില്‍ വീണ്ടും സംഘര്‍ഷം; ഇംഫാലില്‍ രണ്ടിടത്ത് പോളിംഗ് നിര്‍ത്തിവച്ചു
കള്ളവോട്ട് ചെയ്യാതിരിക്കാന്‍ സിപിഎമ്മിനാവില്ല: കെ.സുധാകരന്
വോട്ടെടുപ്പ് പുരോഗമിക്കുന്നു; ഉയര്‍ന്ന പോളിംഗ് ത്രിപുരയില്‍; കുറവ് ലക്ഷദ്വീപില്‍
മണിപ്പുരില്‍ ബൂത്ത് പിടിക്കാൻ ശ്രമം; പോലീസ് ആകാശത്തേക്ക് വെടിയുതിര്‍ത്തു
ഏഴു വയസുകാരന് രണ്ടാനച്ഛന്റെ ക്രൂരമർദനം: അമ്മയും അറസ്റ്റിൽ
Latest News
മണിപ്പുരില്‍ വീണ്ടും സംഘര്‍ഷം; ഇംഫാലില്‍ രണ്ടിടത്ത് പോളിംഗ് നിര്‍ത്തിവച്ചു
കള്ളവോട്ട് ചെയ്യാതിരിക്കാന്‍ സിപിഎമ്മിനാവില്ല: കെ.സുധാകരന്
വോട്ടെടുപ്പ് പുരോഗമിക്കുന്നു; ഉയര്‍ന്ന പോളിംഗ് ത്രിപുരയില്‍; കുറവ് ലക്ഷദ്വീപില്‍
മണിപ്പുരില്‍ ബൂത്ത് പിടിക്കാൻ ശ്രമം; പോലീസ് ആകാശത്തേക്ക് വെടിയുതിര്‍ത്തു
ഏഴു വയസുകാരന് രണ്ടാനച്ഛന്റെ ക്രൂരമർദനം: അമ്മയും അറസ്റ്റിൽ
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top