കരിഞ്ചീരകം, കരിഞ്ചീരക എണ്ണ; കൊളസ്‌ട്രോളും പ്രമേഹവും കുറയ്ക്കാന്‍ നിങ്ങളുടെ വഴികാട്ടി
കരിഞ്ചീരകം, കരിഞ്ചീരക എണ്ണ; കൊളസ്‌ട്രോളും പ്രമേഹവും കുറയ്ക്കാന്‍ നിങ്ങളുടെ വഴികാട്ടി
കരിഞ്ചീരകം പ്രത്യേക ഔഷധ ഗുണമുള്ള ഒന്നാണെന്ന് നമുക്ക് അറിയാം. നിഗെല്ല സറ്റൈവ എന്ന ചെടിയില്‍നിന്നാണ് കരിഞ്ചീരകം ലഭിക്കുന്നത്. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിനു പുറമേ കിഴക്കന്‍ മെഡിറ്ററേനിയന്‍, ഉത്തരാഫ്രിക്ക, പശ്ചിമേഷ്യ എന്നിവിടങ്ങളിലും ഈ സസ്യത്തെ കണ്ടുവരുന്നു.

ഇത് എവിടെ കണ്ടുവരുന്നു എന്നതല്ല, ഇതിന്‍റെ എണ്ണകൊണ്ട് നമുക്ക് എന്തെല്ലാം ഗുണഫലങ്ങളാണ് ലഭിക്കുന്നത് എന്ന് നോക്കാം. കൊളസ്‌ട്രോള്‍, പ്രമേഹം മുതല്‍ ചര്‍മ സംരക്ഷണത്തിനും തലമുടി സംരക്ഷണത്തിനുംവരെ കരിഞ്ചീരക എണ്ണ ഉപയോഗപ്രദമാണ്.

ശരീരഭാരം കുറയ്ക്കാം

അമിതഭാരം ഈ തലമുറയുടെ തലവേദനകളില്‍ ഒന്നാണ്. കൃത്യമായ ഭക്ഷണക്രം പാലിക്കാത്തതാണ് ശരീരഭാരം കൂടാന്‍ പ്രധാന കാരണം. ശരീരഭാരം നിയന്ത്രിക്കാന്‍ കറുത്ത ജീരകത്തിനു സാധിക്കും.

കറുത്ത ജീരകത്തില്‍ കാണപ്പെടുന്ന തൈമോക്വിനോണ്‍(ടിക്യു) പോലുള്ള ശക്തമായ ആന്‍റിഓക്‌സിഡന്‍റുകള്‍ ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും.

കറുത്ത ജീരകത്തിലെ ഘടകങ്ങള്‍ക്ക് അമിതവിശപ്പ് ഇല്ലാതാക്കാന്‍ സാധിക്കുമെന്നാണ് കരുതപ്പെടുന്നത്. ആന്‍റി-ഇന്‍ഫ്‌ലമേറ്ററി, ആന്‍റിഓക്‌സിഡന്‍റ് ഗുണങ്ങള്‍ ഫ്രീ റാഡിക്കലുകളെ ചെറുക്കാനും ശരീരഭാരം വര്‍ധിക്കാതിരിക്കാനും കരിഞ്ചീരകവും കരിഞ്ചീരക എണ്ണയും സഹായിക്കും.

ശരീരഭാരം കുറയ്ക്കാന്‍ ഇത് മാത്രം മതിയാകില്ല എന്നതും മറ്റൊരു വാസ്തവമാണ്. ജീവിതശൈലിയും ഭക്ഷണക്രമവുമാണ് അമിതഭാരം കുറയ്ക്കാനുള്ള നേര്‍വഴി.

പ്രമേഹം നിയന്ത്രിക്കും

പ്രമേഹത്തിന് എതിരായ പോരാട്ടത്തിനും കരിഞ്ചീരകം സഹായകമാണ്. ദിവസവും ഏതാനം തുള്ളി കരിഞ്ചീരക എണ്ണ കഴിക്കുകയോ കരിഞ്ചീരകപ്പൊടി വെള്ളത്തില്‍ അലിപ്പിച്ച് കുടിക്കുകയോ ചെയ്താല്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാം.

ഹൈപ്പോഗ്ലൈസെമിക് ഗുണങ്ങള്‍ സ്വാഭാവിക ഇന്‍സുലിന്‍ ശരീരത്തില്‍ വര്‍ധിക്കാന്‍ സഹായിക്കും.


വൃക്ക, കരള്‍ പ്രവര്‍ത്തനം

വൃക്ക, കരള്‍ എന്നിവയുടെ ആരോഗ്യത്തിനും ഈ അവയവങ്ങള്‍ സംബന്ധമായ രോഗങ്ങള്‍ ചെറുക്കുന്നതിനും കരിഞ്ചീരകവും കരിഞ്ചീരക എണ്ണയും സഹായകമാണ്.

ഓക്‌സിഡേറ്റീവ് സമ്മര്‍ദം കുറയ്ക്കുന്നതിലൂടെ മദ്യപാന കരള്‍ രോഗം, സിറോസിസ് തുടങ്ങിയ അവസ്ഥകള്‍ മെച്ചപ്പെടുത്താന്‍ കരിഞ്ചീരക എണ്ണയ്ക്കു സാധിക്കുന്നു എന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്.

രക്തത്തിന്‍റെ അളവുകള്‍ സാധാരണ നിലയിലാക്കാനും വൃക്ക, കരള്‍ രോഗങ്ങളുമായി ബന്ധപ്പെട്ട അപകടസാധ്യതകള്‍ ലഘൂകരിക്കാനും കഴിയും. വൃക്കയിലെ കല്ലുകള്‍ ചികിത്സിക്കാനും കരിഞ്ചീരകം സഹായകമാണെന്നും തെളിഞ്ഞിട്ടുണ്ട്.

ചര്‍മത്തിനും മുടിക്കും

ചര്‍മത്തിനും മുടിക്കും സംരക്ഷണം നല്‍കുന്ന ഉത്തമ സുഹൃത്താണ് കരിഞ്ചീരക എണ്ണ. വര്‍ഷങ്ങളായി മുടി സംരക്ഷണത്തിനുള്ള പ്രകൃതിദത്ത പരിഹാരമായി കരിഞ്ചീരക എണ്ണ ഉപയോഗിക്കുന്നു.

ആന്‍റിഓക്സിഡന്‍റ് അടങ്ങിയിരിക്കുന്നതിനാല്‍ മുടി വളര്‍ച്ചയ്ക്കും ആരോഗ്യത്തിനും തിളക്കമാര്‍ന്ന നിറത്തിനും ഉപകാരപ്രദമാണ്. ഫാറ്റി ആസിഡുകള്‍ക്കും വിറ്റാമിനുകള്‍ക്കും ആന്‍റി-ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങള്‍ മാത്രമല്ല, മോയ്‌സ്ചറൈസിംഗ് ഇഫക്റ്റുകളും ഉണ്ട്.

മുടി കൊഴിച്ചില്‍ കുറയ്ക്കുന്നത് മുതല്‍ തലയോട്ടിയിലെ മുടിനാരുകളുടെ ആരോഗ്യം വര്‍ധിപ്പിക്കുന്നതിനും കരിഞ്ചീരക എണ്ണ സഹായകമാണ്. മുഖക്കുരുവിനും വരണ്ടു കീറിച്ചയ്ക്കും കാരണമാകുന്ന ബാക്ടീരിയകളെയും ഫ്രീ റാഡിക്കലുകളെയും ചെറുക്കും. അതുവഴി മൃദുലവും മിനുസമാര്‍ന്നതുമായ ചര്‍മം ലഭിക്കും.

ചുരുക്കത്തില്‍, ശരിയായ ഭക്ഷണക്രമവും വ്യായാമവും ചെയ്യുന്നതിനൊപ്പം കരിഞ്ചീരകത്തെയും കൂടെക്കൂട്ടിയാല്‍ ആരോഗ്യത്തിലും സൗന്ദര്യത്തിലും മാറ്റത്തിന്‍റെ കുതിച്ചുചാട്ടം നേരിട്ടനുഭവിക്കാം.