നേരത്തേ കരുതിയാൽ വാർധക്യം സുഖപ്രദം
നേരത്തേ കരുതിയാൽ വാർധക്യം സുഖപ്രദം
സമ്മർദം നിയന്ത്രിക്കാം

* ധ്യാനരീതികൾ, ശാരീരിക പ്രവർത്തനങ്ങൾ, ആസ്വദിക്കുന്ന പ്രവർത്തനങ്ങളിൽ പങ്കെടുക്കൽ എന്നിവയിലൂടെ സമ്മർദം നിയന്ത്രിക്കാൻ സാധിച്ചേക്കും.

* മാനസിക സമ്മർദം ക്രിയാത്മകമായി നേരിടാൻ സഹായിക്കുന്ന സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും സമീപിക്കുക.

ഓർമയിലും ചിന്തയിലും മാറ്റങ്ങൾ

വ്യക്തമായി ചിന്തിക്കാനും പഠിക്കാനും ഓർമിക്കാനള്ള കഴിവ് - പലപ്പോഴും പ്രായത്തിനനുസരിച്ച് മാറുന്നു. ചില ആളുകൾക്ക് ആൽസ്ഹൈമേഴ്‌സ് അല്ലെങ്കിൽ മറ്റ് തരത്തിലുള്ള ഡിമെൻഷ്യ ബാധിക്കാം. പ്രായമായവരിൽ പലരും ഓർമയിലും ചിന്തയിലും കൂടുതൽ മിതമായ മാറ്റങ്ങൾ അനുഭവിക്കുന്നു.

ആരോഗ്യകരമായ ഭക്ഷണം, സമൂഹത്തിൽ സജീവമായി തുടരുക, പുതിയ കഴിവുകൾ പഠിക്കൽ എന്നിവ പ്രായമായവരെ വൈജ്ഞാനിക ആരോഗ്യത്തോടെ നിലനിർത്താൻ സഹായിക്കുമെന്ന് ഗവേഷണങ്ങൾ കാണിക്കുന്നു.

വൈജ്ഞാനിക ആരോഗ്യത്തെ സ്വാധീനിക്കുന്ന വ്യത്യസ്ത ഘടകങ്ങൾ..


ആഴ്ചയിൽ കുറഞ്ഞത് 150 മിനിറ്റെങ്കിലും മിതമായതും ഊർജ്ജസ്വലവുമായ ശാരീരിക പ്രവർത്തനങ്ങൾ, പുകവലി ഉപേക്ഷിക്കുക, അമിതമായി മദ്യപിക്കാതിരിക്കുക, ഉയർന്ന നിലവാരമുള്ള ഭക്ഷണക്രമം, വായിക്കുക, കത്തെഴുതുക, ഗെയിമുകൾ കളിക്കുക തുടങ്ങിയ മാനസിക ഉത്തേജക പ്രവർത്തനങ്ങളിൽ ഏർപ്പെടുക.

ആരോഗ്യകരമായ ജീവിതരീതി പിന്തുടരാം

ഈ ചെറിയ, ദൈനംദിന മാറ്റങ്ങൾ വരുത്തുന്നത് ആരോഗ്യപരമായ ഗുണങ്ങൾ വർദ്ധിപ്പിക്കുമെന്ന് കണ്ടെത്തലുകൾ കാണിക്കുന്നു. ഈ ആരോഗ്യകരമായ ജീവിതരീതികൾ പിന്തുടരുന്നവർക്ക് ഡിമെൻഷ്യ വരാനുള്ള സാധ്യത കുറവാണ്.

ചെറുപ്പത്തിലേ തുടങ്ങാം

ഓർക്കുക ആരോഗ്യകരമായ വാർധക്യം ലഭിക്കാൻ, ആരോഗ്യകരമായ ജീവിതരീതികൾ ചെറുപ്പം മുതലേ ആരംഭിക്കണം.

പ്രായവുമായി ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങളും വന്നതിനുശേഷം ആരോഗ്യം വീണ്ടെടുക്കാൻ ശ്രമിക്കുന്നത് ആഗ്രഹിച്ച ഫലം നൽകിയേക്കില്ല.