സൗദി കോൺസുലേറ്റ് അഥവാ കശാപ്പുശാല
സൗദി കോൺസുലേറ്റ് അഥവാ കശാപ്പുശാല
ഒക്ടോബർ രണ്ട്. ഒരു സാധാരണ ദിവസമായിരുന്നു അന്ന്. പക്ഷെ ജമാൽ ഖഷോഗി എന്ന മാധ്യമപ്രവർത്തകനെ സംബന്ധിച്ച് അസാധാരണ ദിവസവും. എംബസിയിൽ നിന്നുള്ള നിർദേശമനുസരിച്ച് നിയമപരമായി വിവാഹമോചനം നേടിയതാണെന്ന സർട്ടിഫിക്കറ്റിനുവേണ്ടി അദ്ദേഹം വീണ്ടും സൗദി കോണ്‍സുലേറ്റിലേക്ക് പുറപ്പെട്ടു. പ്രാദേശിക സമയം 1.30ന് തുർക്കിയിലെ സൗദി കോൺസുലേറ്റിലെത്താനായിരുന്നു ഖഷോഗിക്ക് ലഭിച്ച നിർദേശം.

ഖഷോഗിക്കൊപ്പം കാമുകി ഹാത്തിസ് സെൻഗിസിയുമുണ്ടായിരുന്നു. അസാധാരണമായ ഒന്നിന്‍റെയും സൂചന ലഭിക്കാത്തതുകൊണ്ട് ഹാത്തിസിനോട് യാത്ര പറഞ്ഞിട്ട് ഖഷോഗി സൗദി കോൺസുലേറ്റിലേക്ക് കയറി. ഖഷോഗിയും ഹാത്തിസിയും ഒരിക്കലും വിചാരിച്ചില്ല അത് തങ്ങളുടെ അവസാന കൂടിക്കാഴ്ചയായിരിക്കുമെന്ന്. ഷഷോഗിയുടെ യാത്രപറച്ചിൽ മരണത്തിലേക്കാണെന്ന്.

കൊലക്കളത്തിലേക്ക്

പ്രാദേശിക സമയം 1.14. ഖഷോഗി കോൺസുലേറ്റിനുള്ളിലേക്ക് കയറി. പുറംലോകത്തിന് ഇന്നുവരെ ലഭ്യമായ ഖഷോഗിയുടെ ജീവനോടെയുള്ള ചിത്രം കോൺസുലേറ്റിന്‍റെ പുറത്തെ സിസിടിവിയിൽ കാമറയിൽ പതിഞ്ഞു. പിന്നീട് എന്തു സംഭവവിച്ചു എന്നതിനെക്കറിച്ച് ഇപ്പോഴും ആർക്കും വ്യക്തമായി ഒന്നും പറയാൻ കഴിയുന്നില്ല.

പറയാൻ കഴിയുന്ന സൗദി ഉരുണ്ടുകളിക്കുകയുമാണ്. പക്ഷേ ഒരു കാര്യം വ്യക്തമാണ് ജമാൽ ഖഷോഗിയുടെ ജീവൻ സൗദി കോൺസുലേറ്റിനുള്ളിൽ വച്ച് നഷ്ടമായി. പുറത്തു കാത്തുനിന്ന ഹാത്തിസ് സെൻഗിസിന് ഒന്നും മനസിലായില്ല. 10 മണിക്കൂർ ഇവർ ഖഷോഗിയേയും കാത്ത് പുറത്തു നിന്നു.

നിലപാട് കടുപ്പിച്ച് തുർക്കി

ഖഷോഗിയുടെ തിരോധാനവുമായി ബന്ധമില്ലെന്നായിരുന്നു തുടക്കം മുതൽക്കേ സൗദിയുടെ നിലപാട്. ഖഷോഗി കോൺസുലേറ്റിൽനിന്ന് മടങ്ങിയെന്നായിരുന്നു ഇവരുടെ വാദം. എന്നാൽ തുർക്കി വിടാൻ ഭാവമില്ലായിരുന്നു. ഖഷോഗിക്ക് അപകടം സംഭവിച്ചെന്ന് തുർക്കി ഉറപ്പിച്ച് ആവർത്തിച്ചു. ഖഷോഗിയെ കോൺസുലേറ്റിൽ പീഡിപ്പിക്കുകയും തുടർ ന്നു കൊലപ്പെടുത്തിയശേഷം ശരീരം കഷണങ്ങളായി മുറിക്കുകയും ചെയ്തെന്നാണ് തുര്‌ക്കിയുടെ ആരോപണം. ഇതിന്‍റെ തെളിവുകളും തുർക്കി പുറത്തുവിട്ടു. ഒാഡിയോ വീഡിയോ തെളിവുകളാണ് തുർ‌ക്കി പുറത്തു വിട്ടത്. ഖഷോഗിയുടെ കൈയിലുണ്ടായിരുന്ന ആപ്പിൾ വാച്ചിലൂടെയാണ് വിവരങ്ങൾ ലഭ്യമായതെന്നാണ് തുർക്കി പറയുന്നത്.


സർട്ടിഫിക്കറ്റ് വാങ്ങി ഖഷോഗി പുറത്തുപോയെന്ന സൗദിയുടെ വാദത്തിന് ഉപോദ്ബലകമായി സിസിടിവി ദൃശ്യങ്ങളുണ്ടെങ്കിൽ അതു പുറത്തുവിടണമെന്നു തുർക്കി പ്രസിഡന്‍റ് എർദോഗൻ ആവശ്യപ്പെട്ടു. ജമാൽ ഖഷോഗിയെ കൊലപ്പെടുത്തിയവരുടേതെന്ന് കരുതപ്പെടുന്ന ചിത്രങ്ങൾ യുഎസ് മാധ്യമമായ വാഷിംഗ്ടൺ പോസ്റ്റ് പുറത്തുവിട്ടു. തുർക്കി നൽകിയ സൗദി പൗരന്മാരുടെ പാസ്പോർട്ടിന്‍റെ കോപ്പിയാണ് പുറത്തുവിട്ടിരിക്കുന്നത്.

മലക്കംമറിഞ്ഞ് സൗദി

ഗത്യന്തമില്ലാതെ സൗദി ഒടുവിൽ സമ്മതിച്ചു- ഖഷോഗി കൊല്ലപ്പെട്ടു. ഒക്ടോബർ 20നാണ് സൗദി സമ്മതിച്ചത്. അത് എംബസിക്കുള്ളിൽവച്ചാണെന്നും സ്ഥിരീകരിക്കേണ്ടിവന്നു. ഖഷോഗിയെ തിരിച്ചുകൊണ്ടുവരുന്നതിനായുള്ള ചർച്ചകൾക്കെത്തിയ സംഘവുമായുള്ള കയ്യാങ്കളിയിൽ അദ്ദേഹം മരിച്ചുവെന്നായിരുന്നു സൗദിയുടെ വിശദീകരണം.

മാത്രവുമല്ല മുഹമ്മദ് ബിൻ സൽമാന് കൊലപാതകത്തെക്കുറിച്ച് അറിവില്ലായിരുന്നെന്നും സൗദി പ്രസ്താവിച്ചു കളഞ്ഞു. പക്ഷേ സൗദിയിൽനിന്നെത്തിയ 15 അംഗ കൊലയാളി സംഘമാണ് കൃത്യം നിർവഹിച്ചതെന്നതിന്‍റെ തെളിവുകൾ പിന്നാലെ പുറത്തുവന്നു. കൊലപാതക വാർത്ത സ്ഥിരീകരിച്ചതിനു പിന്നാലെ രഹസ്യാന്വേഷണവിഭാഗം ഉപമേധാവിയുൾപ്പെടെ പ്രമുഖരെ സൗദി പുറത്താക്കി.

ഡെപ്യൂട്ടി ഇന്‍റലിജൻസ് മേധാവി അഹമ്മദ് അസീരി, റോയൽ കോടതിയുടെ ഉപദേഷ്ടാവ് സൗദ് അൽ ഖഹ‌‌ാതമി, രഹസ്യാന്വേഷണവിഭാഗം പ്രസിഡന്‍റിന്‍റെ സഹായികളായ മുഹമ്മദ് ബിൻ സലേ അൽ റുമേയ, റച്ചാദ് ബിൻ ബഹമദ് അൽ മുഹമ്മദി തുടങ്ങിയവരും പുറത്തായവരിൽപ്പെടുന്നു. സംഭവവുമായി ബന്ധപ്പെട്ട് 18 പേരെ സൗദി പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

അറസ്റ്റ് കൊണ്ട് പ്രശ്നം അവസാനിപ്പിക്കാമെന്നാണ് സൗദി കണക്കുകൂട്ടിയത്. പക്ഷേ ഖഷോഗിയുടെ കൊലപാതകത്തിന്‍റെ പിന്നിലെ ആസൂത്രണം വളരെ വലുതായിരുന്നു. അതിനാൽതന്നെ ആ കൊലപാതകത്തിന് സൗദി നൽകേണ്ടി വരുന്ന വിലയും വലുതാണ്. അതിക്രൂരമായി നടത്തിയ കൊലപാതകത്തിന്‍റെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പിന്നീട് പുറത്തു വന്നത്.

(തുടരും)