തിരോധാനം2012 ൽ ഏപ്രിൽ 24ന് ഷീന താൻ ജോലി ചെയ്തിരുന്ന സ്ഥാപനത്തിൽ അവധിക്ക് അപേക്ഷിക്കുകയും അതോടൊപ്പം തന്റെ രാജിക്കത്ത് സമർപ്പിക്കുകയും ചെയ്തു. അതേ ദിവസം തന്നെ, കാമുകനായ രാഹുൽ മുഖർജിയുമായുള്ള ബന്ധം താൻ ഉപേക്ഷിക്കുകയാണെന്നു കാണിച്ചുകൊണ്ടുള്ള ഒരു എസ്എംഎസ് ഷീനയുടെ ഫോണിൽനിന്നു രാഹുലിനു ലഭിച്ചിരുന്നു.
രാഹുലിന്റെ പരാതിപ്രകാരം, ഇന്ദ്രാണിയുടെ വർളിയിലുള്ള വീട് പോലീസ് പരിശോധിച്ചെങ്കിലും ഷീന അമേരിക്കയിലേക്കു പോയി എന്ന മൊഴി തന്നെയാണ് അവിടെയുള്ള ജോലിക്കാരും ആവർത്തിച്ചത്. രാഹുലിന്റെ ശല്യം കാരണമാണ് ഷീന ഇന്ത്യ വിട്ട് അമേരിക്കക്കു പോയതെന്ന് ഇന്ദ്രാണി പോലീസിൽ പരാതിയും നൽകിയിരുന്നു.
അറസ്റ്റിലായി ജയിൽ കഴിയുന്ന ഇന്ദ്രാണി ഇപ്പോൾ വീണ്ടും താൻ നിരപരാധിയാണെന്നു പറഞ്ഞുരംഗത്തു വന്നിരിക്കുകയാണ്. കൊല്ലപ്പെട്ടെന്നു പറയുന്ന ഷീന ബോറ ഇപ്പോഴും ജീവനോടെയുണ്ടെന്ന വെളിപ്പെടുത്തലുമായാണ് ഷീന ബോറ വധക്കേസില്‍ ജയില്‍ കഴിയുന്ന ഇന്ദ്രാണി മുഖര്‍ജി രംഗത്തുവന്നിരിക്കുന്നത്. ഷീന ബോറ ജീവനോടെയുണ്ടെന്ന വെളിപ്പെടുത്തലില്‍ സിബിഐ അന്വേഷണം നടത്തണമെന്നാണ് ഷീനയുടെ അമ്മയായ ഇന്ദ്രാണി മുഖര്‍ജിയുടെ ആവശ്യം.
ജയിലില്‍ പരിചയപ്പെട്ട ഒരു സ്ത്രീയാണ് ഷീന ബോറ കാശ്മീരിൽ ജീവിച്ചിരിക്കുന്നുവെന്ന കാര്യം തന്നോട് വെളിപ്പെടുത്തിയതെന്നും സിബിഐ ഡയറക്ടര്‍ക്ക് അയച്ച കത്തില്‍ അവര്‍ പറയുന്നു. സിബിഐ കോടതിയില്‍ ഹര്‍ജിയും ഇന്ദ്രാണി നല്‍കിയിട്ടുണ്ട്.
(അവസാനിച്ചു)
തയാറാക്കിയത്:
പ്രദീപ് ഗോപി