കൗണ്‍സിൽ ബ്ലഫ്സ് (യുഎസ്എ): ബിഡബ്ല്യുഎഫ് സൂപ്പർ 300ന്‍റെ യുഎസ് ഓപ്പണ്‍ ബാഡ്മിന്‍റണിൽ ഇന്ത്യൻ യുവതാരങ്ങൾ ചരിത്രം കുറിച്ചു. യഥാക്രമം പുരുഷ, വനിതാ സിംഗിൾസുകളിൽ ആയുഷ് ഷെട്ടിയും തൻവി ശർമയും ഫൈനലിൽ പ്രവേശിച്ചു. ബിഡബ്ല്യുഎഫ് വേൾഡ് ടൂർ ഫൈനലിൽ പ്രവേശിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ താരമെന്ന നേട്ടം തൻവി സ്വന്തമാക്കി.

ഇരുപതുകാരനായ അയുഷ് പിന്നിൽനിന്നശേഷം ശക്തമായ തിരിച്ചുവരവോടെയാണ് ഫൈനലിലേക്കു മാർച്ച് ചെയ്തത്. ടൂർണമെന്‍റിലെ ടോപ് സീഡും ലോക ഒന്പതാം നന്പറുമായ തായ്‌വാന്‍റെ ചൗ ടിയൻ ചെന്നിനെ തകർത്താണ്് ആയുഷ് ആദ്യമായി ബിഡബ്ല്യുഎഫ് വേൾഡ് ടൂർ ഫൈനലിൽ പ്രവേശിച്ചത്. പതിനാറുകാരിയായ തൻവി യുക്രെയിനിന്‍റെ പോളിന ബുറോവയെ അട്ടിമറിച്ചാണ് കലാശപോരാട്ടത്തിനു യോഗ്യത നേടിയത്.

ഈ വർഷം ആദ്യം നടന്ന ഒർലിയൻസ് മാസ്റ്റേഴ്സിൽ മൂന്നാം സ്ഥാനത്തെത്തിയ ആയുഷ് തായ്‌വാൻ താരത്തിനെതിരേയുള്ള സെമി പോരാട്ടത്തിന്‍റെ ആദ്യ ഗെയിം ശക്തമായ പോരാട്ടത്തിനൊടുവിൽ അടിയറവച്ചു. എന്നാൽ, അടുത്ത ഗെയിമുകളിൽ ഇന്ത്യൻ താരത്തിന്‍റെ തിരിച്ചുവരവാണ് കണ്ടത്. 67 മിനിറ്റ് നീണ്ട പോരാട്ടത്തിനൊടുവിൽ അയൂഷ് 21-23, 21-15, 21-14ന് മത്സരം സ്വന്തമാക്കി. മൂന്നാം സീഡിലുള്ള കാനഡയുടെ ബ്രയാൻ യാങ് ആണ് ഫൈനലിലെ എതിരാളി. 2025ൽ ഇന്ത്യയുടെ പുരുഷ സിംഗിൾസ് കിരീട വരൾച്ച അവസാനിപ്പിക്കുകയാണ് ആയുഷിന്‍റെ ലക്ഷ്യം.


ലോക റാങ്കിംഗിൽ 66-ാംസ്ഥാനത്തുള്ള തൻവി ആധിപത്യത്തോടെയാണ് ഏഴാം സീഡ് താരം പോളിന ബുറോവയെ കീഴടക്കിയത്. 34 മിനിറ്റ് മാത്രം നീണ്ട മത്സരത്തിൽ 21-14, 21-16നാണ് ഇന്ത്യൻ കൗമാരതാരത്തിന്‍റെ ജയം. ബിഡബ്ല്യുഎഫ് വേൾഡ് ടൂറിൽ ഈ വർഷം ഫൈനലിൽ പ്രവേശിക്കുന്ന ആദ്യ ഇന്ത്യൻ താരം കൂടിയാണ് തൻവി.

ബാഡ്മിന്‍റണ്‍ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ ഗോഹട്ടിയിലുള്ള നാഷണൽ സെന്‍റർ ഓഫ് എക്സലൻസിൽനിന്നുള്ള താരമാണ് തൻവി. യുഎസ് ഓപ്പണ്‍ ഫൈനൽ വരെയുള്ള പോരാട്ടത്തിൽ ജൂണിയർ തലത്തിൽ രണ്ടാം റാങ്കിലുള്ള യുവതാരത്തിനു മുന്നിൽ ലോക റാങ്കിംഗിൽ ഉയർന്ന സ്ഥാനത്തുള്ള തുയ് ലിൻ നുയെൻ (23-ാം റാങ്ക്), മുൻ ജൂണിയർ ലോക ചാന്പ്യൻ പിച്ചാമോണ്‍ ഒപാട്നിപുത്ത് (58-ാം റാങ്ക്), കറുപ്പതേവൻ ലെത്ശന (50-ാം റാങ്ക്) അടിയറവു പറഞ്ഞു. ഫൈനലിൽ യുഎസ്എയുടെ ബെയ്വെൻ ഷാങ് ആണ് എതിരാളി.

ബിഡബ്ല്യുഎഫ് ടൂർണമെന്‍റിൽ ജേതാവാകുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ താരമെന്ന എന്ന റിക്കാർഡ് 14-ാം വയസിൽ ജേതാവായി ഉനാട്ടി ഹൂഡയുടെ പേരിലാണ്. എന്നാൽ ഈ ടൂർണമെന്‍റ് ബിഡബ്ല്യുഎഫ് വേൾഡ് ടൂർ ഇവന്‍റിന്‍റെ ഭാഗമല്ല.

അതുകൊണ്ട് ഒരു ജയം കൂടി നേടാനായാൽ തൻവി ബിഡബ്ല്യുഎഫ് വേൾഡ് ടൂർ കിരീടം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ താരമെന്ന നേട്ടം സ്വന്തമാക്കും.