ബ്രിജ്ടൗണ്‍: ലോക ടെസ്റ്റ് ചാന്പ്യൻഷിപ്പ് ഫൈനലിലെ തോൽവിയുടെ ആഘാതത്തിൽനിന്ന് മുക്തരാകുംമുന്പ് വീര്യംചോർന്ന ഇന്നിംഗ്സുമായി ഓസ്ട്രേലിയ.

വെസ്റ്റിൻഡീസ് പര്യടനത്തിലെ ആദ്യ ടെസ്റ്റിൽ വന്പൻ ബാറ്റിംഗ് തകർച്ച നേരിട്ട് ഓസീസ് ആദ്യ ഇന്നിംഗ്സിൽ 180 റണ്‍സിന് ഓൾഔട്ടായി.

മറുപടി ബാറ്റിംഗിന് ഇറങ്ങിയ വിൻഡീസിന്‍റെ ആറു വിക്കറ്റുകള്‍ 140 റണ്‍സിന് പിഴുത് ബൗളർമാർ ഓസീസിന് ആശ്വാസമായി. 56.5 ഓവറിലാണ് ഓസ്ട്രേലിയ 180 റണ്‍സെടുത്തത്. 78 പന്തിൽ ഒൻപതു ഫോറുകൾ സഹിതം 59 റണ്‍സെടുത്ത ട്രാവിസ് ഹെഡാണ് ടോപ് സ്കോറർ.


രണ്ടാം ദിവസം രണ്ടാം സെക്ഷനില്‍ ഓസീസിന് 40 റണ്‍സ് പിന്നില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 140 റണ്‍സ് എന്ന നിലയിലാണ് വിൻഡീസ്. 35 റണ്‍സുമായി ഷായ് ഹോപും ജസ്റ്റിന്‍ ഗ്രീവ്‌സ് (0) ആണ് ക്രീസില്‍. ഓപ്പണർമാരായ ക്രെയ്ഗ് ബ്രാത്‌വെയ്റ്റ് (നാല്), ജോണ്‍ കാംബൽ (ഏഴ്), കീസി കാർട്ടി (20), ജോമൽ വറീകൻ (0) എന്നിവര്‍ വിൻഡീസ് നിരയിൽ നിരാശപ്പെടുത്തി.

ഓസീസിനായി മിച്ചല്‍ സ്റ്റാര്‍ക്, ഹെയ്‌സല്‍വുഡ്, കമ്മിന്‍സ് എന്നിവര്‍ രണ്ടു വിക്കറ്റ് വീതം നേടി. നേരത്തേ, അഞ്ച് വിക്കറ്റ് വീഴ്ത്തിയ ജയ്ഡൻ സീൽസ്, നാലു വിക്കറ്റെടുത്ത ഷമാർ ജോസഫ് എന്നിവരുടെ ബൗളിംഗ് ആക്രമണത്തിനു മുന്നിൽ ഓസീസ് മുട്ടുമടക്കി.