ലണ്ടന്‍: ഇംഗ്ലണ്ടിന്‍റെ മുന്‍ ഫാസ്റ്റ് ബൗളര്‍ ഡേവിഡ് ലോറന്‍സ് (61) അന്തരിച്ചു. ഇംഗ്ലണ്ടിന്‍റെ ദേശീയ ടീമില്‍ കളിച്ച ആദ്യ ബ്രിട്ടീഷ് കറുത്തവര്‍ഗക്കാരനായിരുന്നു ഡേവിഡ് ലോറന്‍സ്. 1988-92 കാലഘട്ടത്തില്‍ ഇംഗ്ലണ്ടിനായി അഞ്ച് ടെസ്റ്റും ഒരു ഏകദിനവും കളിച്ചു.

അക്കാലത്തെ ഏറ്റവും വേഗമുള്ള പേസര്‍മാരുടെ ഗണത്തില്‍പ്പെട്ട താരമായിരുന്നു. വെല്ലിംഗ്ടണില്‍ നടന്ന ടെസ്റ്റ് മത്സരത്തിനിടെ കാല്‍മുട്ടിനു ഗുരുതര പരിക്കേറ്റതോടെ കരിയര്‍ അവസാനിച്ചു. ഗ്ലോസെസ്റ്റര്‍ഷയറിനുവേണ്ടി 280 മത്സരങ്ങളില്‍ 625 വിക്കറ്റ് സ്വന്തമാക്കി. ഗ്ലോസെസ്റ്റര്‍ഷയര്‍ കൗണ്ടി ക്രിക്കറ്റ് ക്ലബ്ബിന്‍റെ ആദ്യ കറുത്ത വര്‍ഗക്കാരനായ പ്രസിഡന്‍റായി 2022ല്‍ സ്ഥാനമേറ്റു. ഇംഗ്ലണ്ടിനായി അഞ്ച് ടെസ്റ്റില്‍ 18 വിക്കറ്റും 60 റണ്‍സും നേടി. ഒരു ഏകദിനത്തില്‍ നാലു വിക്കറ്റ് വീഴ്ത്തി.


ഇന്ത്യയും ഇംഗ്ലണ്ടും തമ്മില്‍ ലീഡ്‌സിലെ ഹെഡിംഗ്‌ലിയില്‍ നടക്കുന്ന മത്സരത്തിന്‍റെ മൂന്നാംദിനം ഡേവിഡ് ലോറന്‍സിനെ അനുസ്മരിച്ചു. അദ്ദേഹത്തോടുള്ള ബഹുമാനാര്‍ധം കൈയില്‍ കറുത്ത ആംബാന്‍ഡ് അണിഞ്ഞാണ് കളിക്കാര്‍ കളത്തില്‍ എത്തിയത്.