ജീവന് നിലനിര്‍ത്തി...
Monday, June 23, 2025 3:16 AM IST
കലിഫോര്‍ണിയ: ഫിഫ 2025 ക്ലബ് ലോകകപ്പ് ഫുട്ബോളില്‍ ജര്‍മന്‍ ടീം ബൊറൂസിയ ഡോര്‍ട്ട്മുണ്ടും ഇറ്റലിയില്‍നിന്നുള്ള ഇന്റര്‍ മിലാനും ജീവന് നിലനിര്‍ത്തി. ഗ്രൂപ്പ് ഘട്ടത്തിലെ രണ്ടാം മത്സരത്തില്‍ ഇരുടീമും ജയം സ്വന്തമാക്കിയതോടെയാണിത്. ഗ്രൂപ്പ് ഇയില്‍ ഇന്റര്‍ മിലാന് ജാപ്പനീസ് ക്ലബ്ബായ ഉറാവ റെഡ് ഡയമണ്ട്സിനെ തോല്‍പ്പിച്ചു. ഇഞ്ചുറി ടൈമില്‍ വാലന്റൈന്‍ കാര്‍ബോണി (90+2’) നേടിയ ഗോളിലായിരുന്നു ഇന്റര്‍ മിലാന്റെ ജയം. റയോമ വടനബെയുടെ ഗോളില്‍ 11-ാം മിനിറ്റില്‍ ഉറാവയായിരുന്നു ആദ്യഗോള്‍ നേടിയത്. 78-ാം മിനിറ്റില്‍ ലൗതാരോ മാര്‍ട്ടിനെസിന്റെ ഗോളിലൂടെ ഇന്റര്‍ മിലാന് സമനിലയില്‍ എത്തി.
ഗ്രൂപ്പ് ഇയിലെ മറ്റൊരു മത്സരത്തില്‍ അര്‍ജന്റൈന്‍ ക്ലബ് റിവര്‍ പ്ലേറ്റും മെക്സിക്കോയില്‍നിന്നുള്ള മോണ്ടെറിയും ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു. ഗ്രൂപ്പില്‍ റിവര്‍ പ്ലേറ്റിനും ഇന്റര്‍ മിലാനും നാലു പോയിന്റ് വീതമാണ്.
ജോബിനു ഗോള്‍
ജൂഡ് ബെല്ലിങ്ഗമിന്റെ അനുജന് ജോബ് ബെല്ലിങ്ഗം ബൊറൂസിയ ഡോര്‍ട്ട്മുണ്ടിന്റെ ജഴ്സിയില്‍ ആദ്യ ഗോള്‍ സ്വന്തമാക്കി. ഗ്രൂപ്പ് എഫില്‍ ദക്ഷിണാഫ്രിക്കന്‍ ക്ലബ്ബായ മാമെലോഡി സണ്ഡൗണ്സിനെതിരേ 45-ാം മിനിറ്റിലായിരുന്നു ജോബിന്റെ ഗോള്‍. മത്സരത്തിൽ 4-3നു ബൊറൂസിയ ഡോര്‍ട്ട്മുണ്ട് ജയം സ്വന്തമാക്കി.
ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ ബ്രസീല്‍ ക്ലബ് ഫ്ളൂമിനെന്‍സ് 4-2നു ദക്ഷിണകൊറിയന്‍ ടീമായ ഉല്സാനെ തോല്‍പ്പിച്ചു. ഗ്രൂപ്പില്‍ രണ്ടു മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ഫ്ളൂമിനെന്സിനും ഡോര്‍ട്ട്മുണ്ടിനും നാലു പോയിന്റ് വീതമുണ്ട്. സണ്ഡൗണ്സിന് മൂന്നും.