ഗ്ലാസ്‌ഗോ: ടൈ അവസാനിപ്പിക്കാന്‍ വേണ്ടിവന്നത് ഒന്നും രണ്ടുമല്ല, മൂന്നു സൂപ്പര്‍ ഓവര്‍..! അതെ, ചരിത്രത്തിൽ ആദ്യമായി മൂന്നു സൂപ്പര്‍ ഓവര്‍വരെ നീണ്ട പോരാട്ടത്തിനൊടുവില്‍ നെതര്‍ലന്‍ഡ്‌സിനു ജയം.

സ്‌കോട്‌ലന്‍ഡ് ആതിഥേയത്വം വഹിക്കുന്ന ത്രിരാഷ്‌ട്ര ട്വന്‍റി-20 ക്രിക്കറ്റിലാണ് മൂന്നു സൂപ്പര്‍ ഓവര്‍ വരെ മത്സരം നീണ്ടത്. നെതര്‍ലന്‍ഡ്‌സും നേപ്പാളും തമ്മിലുള്ള മത്സരത്തിലായിരുന്നു ഈ ചരിത്ര സംഭവം. ട്വന്‍റി-20, ലിസ്റ്റ് എ ചരിത്രത്തില്‍ ആദ്യമായാണ് ഒരു മത്സരം മൂന്നു സൂപ്പര്‍ ഓവര്‍വരെ നീളുന്നത്.

മത്സരത്തില്‍ ടോസ് നേടിയ നേപ്പാള്‍ ബൗളിംഗ് തെരഞ്ഞെടുത്തു. ആദ്യം ക്രീസിലെത്തിയ നെതര്‍ലന്‍ഡ്‌സ് 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 152 റണ്‍സ് നേടി. തേജ നിഡമാനുരു (35) ആയിരുന്നു ടീമിന്‍റെ ടോപ് സ്‌കോറര്‍. മറുപടിക്കിറങ്ങിയ നേപ്പാളിന് 20 ഓവറില്‍ നേടാന്‍ സാധിച്ചത് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 152 റണ്‍സ്. അതോടെ മത്സരം സൂപ്പര്‍ ഓവറിലേക്ക്.


സൂപ്പർ, സൂപ്പർ, സൂപ്പര്‍

സൂപ്പര്‍ ഓവര്‍ പോരാട്ടത്തില്‍ ആദ്യം ബാറ്റ് ചെയ്ത നേപ്പാള്‍ 19/1 എന്ന സ്‌കോര്‍ കുറിച്ചു. നെതര്‍ലന്‍ഡ്‌സ് ആണെങ്കില്‍ അവസാന പന്തില്‍ ഫോര്‍ അടിച്ച് 19/0 എന്ന നിലയില്‍ ടൈ കെട്ടി. അതോടെ രണ്ടാം സൂപ്പര്‍ ഓവര്‍.

രണ്ടാം സൂപ്പര്‍ ഓവര്‍ പോരാട്ടത്തില്‍ ആദ്യം ബാറ്റ് ചെയ്ത നെതര്‍ലന്‍ഡ്‌സ് 17/1 എന്ന സ്‌കോര്‍ നേടി. മറുപടിക്കിറങ്ങിയ നേപ്പാള്‍ അവസാന പന്ത് സിക്‌സ് അടിച്ച് 17/0 എന്ന നിലയില്‍ ടൈയിലെത്തി.

അതോടെ മൂന്നാം സൂപ്പര്‍ ഓവറിലേക്കു മത്സരം നീണ്ടു. മൂന്നാം സൂപ്പര്‍ ഓവറില്‍ ആദ്യം ബാറ്റ് ചെയ്ത നേപ്പാള്‍ റണ്‍ എടുക്കുന്നതിനു മുമ്പ് രണ്ടു വിക്കറ്റും നഷ്ടപ്പെട്ട് പുറത്ത്. അതോടെ നെതര്‍ലന്‍ഡ്‌സിനു ജയിക്കാന്‍ വേണ്ടത് വെറും ഒരു റണ്‍. മൂന്നാം സൂപ്പര്‍ ഓവറിലെ ആദ്യ പന്തുതന്നെ സിക്‌സ് പറത്തി മൈക്കല്‍ ലെവിറ്റ് നെതര്‍ലന്‍ഡ്‌സിനു ജയം സമ്മാനിച്ചു.