ന്യൂയോര്‍ക്ക്: രാജ്യാന്തര ക്രിക്കറ്റില്‍നിന്നു പൂര്‍ണമായി വിരമിച്ച വെസ്റ്റ് ഇന്‍ഡീസ് താരം നിക്കോളാസ് പുരാന്‍ ഇനി മേജര്‍ ലീഗ് ക്രിക്കറ്റ് (എംഎല്‍സി) ടീമായ എംഐ ന്യൂയോര്‍ക്കിന്‍റെ ക്യാപ്റ്റന്‍.

വിരമിക്കല്‍ പ്രഖ്യാപിച്ചതിന്‍റെ പിറ്റേദിനമാണ് 2025 സീസണില്‍ എംഐ ന്യൂയോര്‍ക്ക് ക്യാപ്റ്റനായി പുരാനെ ഫ്രാഞ്ചൈസി പ്രഖ്യാപിച്ചത്. മുംബൈ ഇന്ത്യന്‍സിന്‍റെ പോഷക ടീമാണ് എംഐ ന്യൂയോര്‍ക്ക്. 2023ലെ പ്രഥമ എംഎല്‍സി ടൂര്‍ണമെന്‍റിലെ ജേതാക്കളാണ് എംഐ ന്യൂയോര്‍ക്ക്. 2025 സീസണ്‍ വെള്ളിയാഴ്ച ആരംഭിക്കും.

ശനിയാഴ്ച ടെക്സസ് സൂപ്പർ കിംഗ്സിനോടാണ് എംഐ ന്യൂയോർക്കിന്‍റെ ആദ്യ മത്സരം. ഇന്ത്യൻ സമയം രാവിലെ 6.30നാണ് ഈ മത്സരം. മേജർ ലീഗ് ക്രിക്കറ്റിൽ ഇന്ത്യൻ സമയം പുലർച്ചെ 1.30, 5.30, രാവിലെ 6.30 എന്നീ സമയക്രമങ്ങളിലാണ് മത്സരങ്ങൾ അരങ്ങേറുന്നത്. ജൂലൈ 14നാണ് ഫൈനൽ.


29കാരനായ പുരാന്‍ വെസ്റ്റ് ഇന്‍ഡീസിനുവേണ്ടി 106 ട്വന്‍റി-20‍ മത്സരങ്ങളില്‍നിന്ന് 13 അര്‍ധസെഞ്ചുറി ഉള്‍പ്പെടെ 2275 റണ്‍സ് നേടി. 61 ഏകദിനങ്ങളില്‍നിന്ന് മൂന്നു സെഞ്ചുറിയും 11 അര്‍ധസെഞ്ചുറിയും ഉള്‍പ്പെടെ 1988 റണ്‍സുമുണ്ട്.

2025 ഐപിഎല്‍ ട്വന്‍റി-20യില്‍ ലക്‌നോ സൂപ്പര്‍ ജയന്‍റ്‌സിനുവേണ്ടി പുരാന്‍ മിന്നും ബാറ്റിംഗായിരുന്നു കാഴ്ചവച്ചത്, 14 മത്സരങ്ങളില്‍നിന്ന് 43.67 ശരാശരിയില്‍ അഞ്ച് അര്‍ധസെഞ്ചുറി ഉള്‍പ്പെടെ 524 റണ്‍സ്. 196.25 ആയിരുന്നു സ്‌ട്രൈക്ക് റേറ്റ്.