പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ വനിതാ സിംഗിള്‍സ് ഫൈനലില്‍ ലോക ഒന്നാം നമ്പര്‍ താരം ബെലാറൂസിന്‍റെ അരീന സബലെങ്കയും രണ്ടാം നമ്പര്‍ അമേരിക്കയുടെ കൊക്കൊ ഗൗഫും ഏറ്റുമുട്ടും. ഇന്നാണ് ഫൈനല്‍ പോരാട്ടം.

ഗൗഫിന്‍റെ രണ്ടാം ഫ്രഞ്ച് ഓപ്പണ്‍ ഫൈനലാണ്. ആദ്യമായാണ് സബലെങ്ക ഫൈനലില്‍ പ്രവേശിക്കുന്നത്. നിലവിലെ കിരീട ജേതാവായ ഷ്യാങ്‌ടെക്കിനെ കീഴടക്കിയാണ് സബലെങ്കയുടെ ഫൈനല്‍ പ്രവേശം; 7-6 (7-1), 4-6, 6-0. സീഡില്ലാത്ത ഫ്രഞ്ച് താരം ലോയിസ് ബോയ്‌സണിനെയാണ് കൊക്കൊ ഗൗഫ് സെമിയില്‍ തോല്‍പ്പിച്ചത്; 6-1, 6-2.

2023 യുഎസ് ഓപ്പണ്‍ ജേതാവായ ഗൗഫിന്‍റെ ലക്ഷ്യം കരിയറില്‍ രണ്ടാം ഗ്രാന്‍സ്‌ലാം ആണ്. മൂന്നു ഗ്രാന്‍സ്‌ലാം (2023, 2024 ഓസ്‌ട്രേലിയന്‍ ഓപ്പണ്‍, 2024 യുഎസ് ഓപ്പണ്‍) കിരീടങ്ങളുടെ ഉടമയാണ് സബലെങ്ക.


അൽകാരാസ് ഫൈനലിൽ

പാരീസ്: സ്പെയിനിന്‍റെ കാർലോസ് അൽകാരാസ് ഫ്രഞ്ച് ഓപ്പൺ ടെന്നീസ് പുരുഷ സിംഗിൾസ് ഫൈനലിൽ. ഇറ്റലിയുടെ ലോറെൻസോ മുസെറ്റിയെ സെമിയിൽ മറികടന്നാണ് നിലവിലെ ചാന്പ്യനായ അൽകാരാസിന്‍റെ ഫൈനൽ പ്രവേശം.

സ്കോർ: 4-6, 7-6 (7-3), 6-0, 2-0.
ആദ്യ സെറ്റ് നേടിയ മുസെറ്റി രണ്ടാം സെറ്റ് ടൈബ്രേക്കറിലാണ് കൈവിട്ടത്. നാലാം സെറ്റിൽ 2-0നു പിന്നിട്ടു നിൽക്കേ പരിക്കേറ്റ് പിന്മാറുകയായിരുന്നു.