മ്യൂണിക്: ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഗോളില്‍ പോര്‍ച്ചുഗല്‍ നേഷന്‍സ് ലീഗ് ഫുട്‌ബോള്‍ ഫൈനലില്‍. ഒരു ഗോളിനു പിന്നിട്ടുനിന്നശേഷം രണ്ടെണ്ണം തിരിച്ചടിച്ച് 2-1നായിരുന്നു പറങ്കിപ്പടയുടെ ജയം.

48-ാം മിനിറ്റില്‍ ഫ്‌ളോറിയന്‍ വിറ്റ്‌സിലൂടെ ജര്‍മനി ലീഡ് നേടി. എന്നാല്‍, 63-ാം മിനിറ്റില്‍ യുവതാരം ഫ്രാന്‍സിസ്‌കോ കോണ്‍സീസാവോയിലൂടെ പോര്‍ച്ചുഗല്‍ ഒപ്പമെത്തി.

മധ്യവരയ്ക്കടുത്തുനിന്ന് ഒറ്റയ്ക്കു മുന്നേറിയായിരുന്നു പകരക്കാരുടെ ബെഞ്ചില്‍നിന്നെത്തിയ ഫ്രാന്‍സിസ്‌കോ കോണ്‍സീസാവോയുടെ ഗോള്‍. 68-ാം മിനിറ്റില്‍ റൊണാള്‍ഡോയുടെ ഗോള്‍. അതോടെ പോര്‍ച്ചുഗല്‍ ഫൈനലില്‍.


അന്ന് അച്ഛന്‍, ഇന്നു മകന്‍

25 വര്‍ഷത്തിനുശേഷമാണ് ജര്‍മനിക്കെതിരേ പോര്‍ച്ചുഗല്‍ ജയം നേടുന്നത്. 2000ല്‍ പോര്‍ച്ചുഗല്‍ 3-0നു ജര്‍മനിയെ കീഴടക്കി. അന്ന് സെര്‍ജിയോ കോണ്‍സീസാവോയുടെ ഹാട്രിക്കായിരുന്നു പോര്‍ച്ചുഗലിനു ജയം സമ്മാനിച്ചത്.

25 വര്‍ഷത്തിനുശേഷം സെര്‍ജിയോ കോണ്‍സിസാവോയുടെ മകന്‍ ഫ്രാന്‍സിസ്‌കോ ഗോള്‍ നേടിയ മത്സരത്തില്‍ വീണ്ടും പോര്‍ച്ചുഗല്‍ ജര്‍മനിയെ കീഴടക്കി.