പാരീസ്: അഞ്ച് മണിക്കൂര്‍, 29 മിനിറ്റ്... 2025 ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് പുരുഷ സിംഗിള്‍സ് ഫൈനല്‍ പോരാട്ടം നീണ്ടുനിന്ന സമയം.

ലോക ഒന്നാം നമ്പറായ ഇറ്റലിയുടെ യാനിക് സിന്നറും രണ്ടാം നമ്പര്‍ സ്‌പെയിനിന്‍റെ കാര്‍ലോസ് അല്‍കാരാസും തമ്മിലായിരുന്നു ഈ എപ്പിക് ഫൈനല്‍. ഫ്രഞ്ച് ഓപ്പണ്‍ ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ഫൈനലാണിത്. ഗ്രാന്‍സ്‌ലാം ഫൈനല്‍ ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ രണ്ടാമത് ഫൈനലും.

14 തവണ ഫ്രഞ്ച് ഓപ്പണ്‍ ചാമ്പ്യനായ സ്പാനിഷ് ഇതിഹാസം റാഫേല്‍ നദാലിനെ ആദരിച്ചശേഷമാണ് 2025 എഡിഷന്‍ റോളങ് ഗാരോസില്‍ ആരംഭിച്ചത്. കളിമണ്‍ കോര്‍ട്ടിന്‍റെ രാജകുമാരന്‍ എന്ന വിശേഷണം ബാക്കിവച്ച് നദാല്‍ ടെന്നീസിനോടു വിടപറഞ്ഞു.

നദാലിന്‍റെ പിന്‍ഗാമി ആരെന്ന ചോദ്യത്തിനാണ് 2025 കിരീടത്തോടെ ഇരുപത്തിരണ്ടുകാരനായ കാര്‍ലോസ് അല്‍കാരാസ് ഉത്തരമേകിയത്; അതും, യാനിക് സിന്നറിന് എതിരായ ഫൈനലിലെ ആദ്യ രണ്ടു സെറ്റും നഷ്ടപ്പെട്ടശേഷമുള്ള തിരിച്ചുവരവ് ജയത്തിലൂടെ.

4-6, 6-7 (4-7), 6-4, 7-6 (7-3), 7-6 (10-2) എന്ന ഇഞ്ചോടിഞ്ച് പോരാട്ടത്തിലായിരുന്നു അല്‍കാരാസ് തുടര്‍ച്ചയായ രണ്ടാം തവണയും ഫ്രഞ്ച് ഓപ്പണ്‍ ചാമ്പ്യനായത്. നാലാം സെറ്റില്‍ മൂന്നു മാച്ച് പോയിന്‍റ് സേവ് ചെയ്താണ് അല്‍കാരാസിന്‍റെ കിരീടധാരണം.

സിന്നറും അല്‍കാരാസും തമ്മില്‍ മൂന്നു തവണയാണ് അഞ്ച് സെറ്റുവരെ നീണ്ട പോരാട്ടം അരങ്ങേറിയത് (2025 ഫ്രഞ്ച് ഓപ്പണ്‍ ഫൈനല്‍, 2024 ഫ്രഞ്ച് ഓപ്പണ്‍ സെമി, 2022 യുഎസ് ഓപ്പണ്‍ ക്വാര്‍ട്ടര്‍). മൂന്നിലും അല്‍കാരാസ് വെന്നിക്കൊടി പാറിച്ചു.

2K കിഡ്‌സ് ഫൈനല്‍

2k കിഡ്‌സ് ഏറ്റുമുട്ടിയ ആദ്യ ഗ്രാന്‍സ്‌ലാം ഫൈനലായിരുന്നു 2025 ഫ്രഞ്ച് ഓപ്പണ്‍ എന്നതും ശ്രദ്ധേയം. 2001ല്‍ ജനിച്ച ഇരുപത്തിമൂന്നുകാരനായ യാനിക് സിന്നറും 2003ല്‍ ജനിച്ച ഇരുപത്തിരണ്ടുകാരനായ കാര്‍ലോസ് അല്‍കാരാസും ചേര്‍ന്ന് അവസാന എട്ട് ഗ്രാന്‍സ്‌ലാമിലെ ഏഴു ട്രോഫിയും പങ്കിട്ടെടുത്തെന്നതും വസ്തുത.


സിന്നറിന്‍റെ പേരില്‍ മൂന്നു ഗ്രാന്‍സ്‌ലാം സിംഗിള്‍സ് ട്രോഫികളുണ്ട്. 2024, 2025 ഓസ്‌ട്രേലിയന്‍ ഓപ്പണും 2024 യുഎസ് ഓപ്പണും. അല്‍കാരാസിന്‍റെ അഞ്ചാം ഗ്രാന്‍സ്‌ലാം സിംഗിള്‍സ് കിരീടമാണ്. ഫ്രഞ്ച് ഓപ്പണും (2024, 2025) വിംബിള്‍ഡണും (2023, 2024) രണ്ടു തവണ വീതവും യുഎസ് ഓപ്പണ്‍ (2022) ഒരു പ്രാവശ്യവും അല്‍കാരാസ് സ്വന്തമാക്കി.

ചരിത്ര ഫൈനല്‍

റോളങ് ഗാരോസ് ഫൈനല്‍ ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ പോരാട്ടമാണ് കാര്‍ലോസ് അല്‍കാരാസും യാനിക് സിന്നറും തമ്മില്‍ അരങ്ങേറിയത്. 1982ല്‍ സ്വീഡിഷ് താരം മാറ്റ്‌സ് വിലാന്‍ഡറും അര്‍ജന്‍റീനക്കാരന്‍ ഗില്ലെര്‍മോ വിലാസും തമ്മില്‍ നടന്ന ഫൈനലായിരുന്നു ഇതുവരെ റോളങ് ഗാരോസിലെ റിക്കാര്‍ഡ്, നാലു മണിക്കൂര്‍ 42 മിനിറ്റ്. ഈ റിക്കാര്‍ഡ് പിന്തള്ളി അഞ്ച് മണിക്കൂര്‍ 29 മിനിറ്റ് നേരം അല്‍കാരാസും സിന്നറും റോളങ് ഗാരോസില്‍ നിറഞ്ഞുനിന്നു.

2012 ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ഫൈനലിനാണ്, ഗ്രാന്‍സ്‌ലാം ഫൈനല്‍ ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ റിക്കാര്‍ഡിലുള്ളത്. സെര്‍ബിയയുടെ നൊവാക് ജോക്കോവിച്ചും സ്പാനിഷ് താരം റാഫേല്‍ നദാലും തമ്മില്‍ അരങ്ങേറിയ ആ ഫൈനല്‍ അഞ്ച് മണിക്കൂര്‍ 53 മിനിറ്റ് നീണ്ടു. ഗ്രാന്‍സ്‌ലാം ഫൈനല്‍സ് ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ രണ്ടാം കിരീട പോരാട്ടത്തിനാണ് 2025 ഫ്രഞ്ച് ഓപ്പണില്‍ റോളങ് ഗാരോസ് വേദിയായത്.