ഗ്രോനിംഗന്‍ (നെതര്‍ലന്‍ഡ്‌സ്): 2026 ഫിഫ ലോകകപ്പ് യൂറോപ്യന്‍ യോഗ്യതാ റൗണ്ടില്‍ ഡച്ചിന്‍റെ എട്ടടിയില്‍ മാള്‍ട്ട മാട്ടേല്‍. ഗ്രൂപ്പ് ജിയില്‍ ഡച്ച് സംഘം 8-0നു മാള്‍ട്ടയെ മറിച്ചു.

മെംഫിസ് ഡീപ്പെയാണ് (8’) പെനാല്‍റ്റിയിലൂടെ നെതര്‍ലന്‍ഡ്‌സിന്‍റെ ഗോള്‍ വേട്ടയ്ക്കു തുടക്കമിട്ടത്. ഡീപ്പെ (16’) തന്നെ രണ്ടാം ഗോളും നേടി. ഡോണിയന്‍ മാലെനും (74’, 80’) ഓറഞ്ചു പടയ്ക്കുവേണ്ടി ഇരട്ട ഗോള്‍ നേടി.

വിര്‍ജില്‍ വാന്‍ ഡിക് (20’), സാവി സൈമണ്‍സ് (61’), നോവ ലാംഗ് (78’), മിക്കി വാന്‍ ഡെ വെന്‍ (90+2’) എന്നിവരും ഡച്ചിനായി ഗോള്‍ സ്വന്തമാക്കി. ഗ്രൂപ്പ് ജിയിലെ മറ്റൊരു മത്സരത്തില്‍ ഫിന്‍ലന്‍ഡ് 2-1നു പോളണ്ടിനെ മറിച്ചു.

ഗ്രൂപ്പ് എച്ചില്‍ ഓസ്ട്രിയ എവേ പോരാട്ടത്തില്‍ 4-0നു സാന്‍ മറീനോയെ തകര്‍ത്തു. ഗ്രൂപ്പ് കെയില്‍ സെര്‍ബിയ 3-0ന് അന്‍ഡോറയെ തോല്‍പ്പിച്ചു.


50 തികച്ച് ഡീപ്പെ റിക്കാര്‍ഡിനൊപ്പം

നെതര്‍ലന്‍ഡ്‌സ് ജഴ്‌സിയില്‍ മെംഫിസ് ഡീപ്പെ 50 ഗോള്‍ തികച്ചു. മാള്‍ട്ടയ്ക്ക് എതിരായ ഇരട്ടഗോളോടെയാണിത്. രാജ്യാന്തര ഫുട്‌ബോളില്‍ നെതര്‍ലന്‍ഡ്‌സിനായി ഏറ്റവും കൂടുതല്‍ ഗോള്‍ എന്ന റോബിന്‍ വാന്‍ പേഴ്‌സിയുടെ റിക്കാര്‍ഡിനൊപ്പവും ഡീപ്പെ എത്തി.

2005-2017 കാലഘട്ടത്തില്‍ ഓറഞ്ച് ജഴ്‌സിയില്‍ ഇറങ്ങിയ റോബിന്‍ വാന്‍ പേഴ്‌സി 102 മത്സരങ്ങളില്‍ 50 ഗോള്‍ നേടി. 102-ാം മത്സരത്തിലാണ് ഡീപ്പെയും 50 ഗോള്‍ തികച്ചതെന്നതും ശ്രദ്ധേയം.