ദുബായ്: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ എക്കാലത്തെയും മികച്ച ക്യാപ്റ്റനായി വിശേഷിപ്പിക്കപ്പെടുന്ന എം.എസ്. ധോണിക്ക് ഐസിസി ഹാള്‍ ഓഫ് ഫെയിം.

2004ല്‍ ഇന്ത്യക്കായി രാജ്യാന്തര ക്രിക്കറ്റില്‍ അരങ്ങേറിയ ധോണി, 2007ല്‍ ടീമിന്‍റെ ക്യാപ്റ്റന്‍ സ്ഥാനത്തെത്തി. ഐസിസി 2007 പ്രഥമ ട്വന്‍റി-20 ക്രിക്കറ്റ് ലോകകപ്പില്‍ ധോണിയുടെ കീഴിലാണ് ഇന്ത്യ ചാമ്പ്യന്മാരായത്. 2011 ഐസിസി ഏകദിന ലോകകപ്പിലും 2013 ഐസിസി ചാമ്പ്യന്‍സ് ട്രോഫി കിരീടങ്ങളും ധോണിയുടെ ക്യാപ്റ്റന്‍സിയില്‍ ടീം ഇന്ത്യ സ്വന്തമാക്കി.

രാജ്യാന്തര കരിയറില്‍ 350 ഏകദിനത്തില്‍നിന്ന് 50.57 ശരാശരിയില്‍ 10,773 റണ്‍സ് സ്വന്തമാക്കി.10 സെഞ്ചുറിയും 73 അര്‍ധസെഞ്ചുറിയും ഉള്‍പ്പെടെയാണിത്. 90 ടെസ്റ്റില്‍നിന്ന് ആറ് സെഞ്ചുറി ഉള്‍പ്പെടെ 4876 റണ്‍സ് നേടി.

2019 ഐസിസി ഏകദിന ലോകകപ്പ് സെമി ഫൈനലാണ് ഇന്ത്യന്‍ ജഴ്‌സിയില്‍ ധോണിയുടെ അവസാന മത്സരം. 98 ട്വന്‍റി-20 മത്സരങ്ങളില്‍നിന്ന് 1617 റണ്‍സ് നേടി. ടെസ്റ്റില്‍ 294ഉം ഏകദിനത്തില്‍ 444ഉം ട്വന്‍റി-20യില്‍ 91ഉം പുറത്താക്കലും ഈ മുന്‍ വിക്കറ്റ് കീപ്പര്‍ നടത്തി.

ഇവരും ഹാള്‍ ഓഫ് ഫെയിമില്‍


ധോണിക്ക് ഒപ്പം ആറ് മുന്‍ താരങ്ങളും 2025 ഹാള്‍ ഓഫ് ഫെയിം പട്ടികയില്‍ ഉള്‍പ്പെട്ടു. ഓസ്‌ട്രേലിയന്‍ മുന്‍ ഓപ്പണര്‍ മാത്യു ഹെയ്ഡന്‍, ദക്ഷിണാഫ്രിക്കന്‍ താരങ്ങളായ ഹാഷിം അംല, ഗ്രെയിം സ്മിത്ത്, ന്യൂസിലന്‍ഡ് സ്പിന്നര്‍ ഡാനിയേല്‍ വെട്ടോറി, പാക്കിസ്ഥാന്‍ വനിതാ താരം സന മിര്‍, ഇംഗ്ലീഷ് വനിതാ താരം സാറ ടെയ്‌‌ലര്‍ എന്നിവരാണ് 2025 ഹാള്‍ ഓഫ് ഫെയിമില്‍ ധോണിക്കൊപ്പം ഉള്ളത്. ഹാള്‍ ഓഫ് ഫെയിമിലെത്തുന്ന ആദ്യ പാക് വനിതയാണ് സന മിര്‍.

11-ാമന്‍ ധോണി

ഹാള്‍ ഓഫ് ഫെയിമില്‍ ഉള്‍പ്പെടുന്ന 11-ാമത് ഇന്ത്യന്‍ കളിക്കാരനാണ് എം.എസ്. ധോണി, ഒമ്പതാമത് പുരുഷ താരവും. ബിഷന്‍ സിംഗ് ബേദി, കപില്‍ ദേവ്, സുനില്‍ ഗാവസ്‌കര്‍ എന്നിവരാണ് ഹാള്‍ ഓഫ് ഫെയിമില്‍ ഇടംനേടിയ ആദ്യ ഇന്ത്യക്കാര്‍, 2009ല്‍. പിന്നീട് അനില്‍ കുംബ്ലെ (2015), രാഹുല്‍ ദ്രാവിഡ് (2018), സച്ചിന്‍ തെണ്ടുല്‍ക്കര്‍ (2019), വിനൂ മങ്കാദ് (2021), വിരേന്ദര്‍ സെവാഗ് (2023) എന്നിവരും പട്ടികയില്‍ ഉള്‍പ്പെട്ടു. ഡയാന എഡുല്‍ജി (2023), നീതു ഡേവിഡ് (2023) എന്നിവരാണ് ഹാള്‍ ഓഫ് ഫെയിമില്‍ ഉള്‍പ്പെട്ട ഇന്ത്യന്‍ വനിതകള്‍.