സാവോ പോളൊ: കാര്‍ലോ ആന്‍സിലോട്ടി എത്തി, കാനറികള്‍ ലോകകപ്പ് യോഗ്യതയുമായി ചിറകടിച്ചുയർന്നു. അഞ്ച് തവണ ലോക ചാമ്പ്യന്മാരായ ബ്രസീല്‍ ഫിഫ 2026 ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യത സ്വന്തമാക്കി. ഇറ്റാലിയന്‍ കോച്ച് കാര്‍ലോ ആന്‍സിലോട്ടിയുടെ ശിക്ഷണത്തില്‍ ആദ്യ ജയം കുറിച്ചാണ് ബ്രസീല്‍ ലാറ്റിനമേരിക്കന്‍ മേഖലയില്‍നിന്നു ലോകകപ്പ് ടിക്കറ്റ് എടുത്തത്.

സാവോ പോളോയില്‍ നടന്ന മത്സരത്തില്‍ ബ്രസീല്‍ 1-0നു പരാഗ്വെയെ കീഴടക്കി. ലാറ്റിനമേരിക്കന്‍ യോഗ്യതാ റൗണ്ടിലെ 16-ാം മത്സരമായിരുന്നു. ജയത്തോടെ ബ്രസീല്‍ 25 പോയിന്‍റിലെത്തി. 44-ാം മിനിറ്റില്‍ വിനീഷ്യസ് ജൂണിയറായിരുന്നു ബ്രസീലിന്‍റെ ജയം കുറിച്ച ഗോള്‍ സ്വന്തമാക്കിയത്. ആന്‍സിലോട്ടിയുടെ ശിക്ഷണത്തില്‍ ബ്രസീലിന്‍റെ ആദ്യ ഹോം മത്സരമായിരുന്നു.

ഗോള്‍ നേടിയശേഷം വിനീഷ്യസ് ഡഗ്ഗൗട്ടിലേക്കെത്തി ആന്‍സിലോട്ടിയെ കെട്ടിപ്പിടിച്ച് ആഹ്ലാദം പങ്കിട്ടു. ഇക്വഡോറിന് എതിരായ എവേ പോരാട്ടത്തില്‍ സമനിലയോടെയാണ് (0-0) ആന്‍സിലോട്ടിയുടെ ബ്രസീല്‍ മാനേജീരിയല്‍ കരിയര്‍ ആരംഭിച്ചത്.

ചരിത്രം തുടരും... ‍

ഫിഫ ലോകകപ്പ് ചരിത്രത്തിലെ എല്ലാ എഡിഷനിലും കളിക്കുന്ന ഏക ടീം എന്ന ചരിത്രം കളഞ്ഞുകുളിക്കാന്‍ ഇത്തവണയും ബ്രസീല്‍ തയാറായില്ല. അടുത്ത വര്‍ഷം അരങ്ങേറുക ബ്രസീലിന്‍റെ 23-ാം ഫിഫ ലോകകപ്പാണ്. അമേരിക്ക, കാനഡ, മെക്‌സിക്കോ രാജ്യങ്ങള്‍ സംയുക്തമായാണ് 2026 ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത്.

അര്‍ജന്‍റീന, ഇക്വഡോര്‍ ‍

ലാറ്റിനമേരിക്കന്‍ യോഗ്യതാ റൗണ്ടിലെ 16-ാം മത്സരത്തില്‍ അര്‍ജന്‍റീന സമനില വഴങ്ങി. പോയിന്‍റ് ടേബിളില്‍ (35) ഒന്നാം സ്ഥാനത്തു കുതിക്കുന്ന അര്‍ജന്‍റീന 1-1നു കൊളംബിയയുമായി സമനിലയില്‍ പിരിഞ്ഞു. 70-ാം മിനിറ്റില്‍ എന്‍സോ ഫെര്‍ണാണ്ടസ് ചുവപ്പുകാര്‍ഡ് കണ്ടതോടെ അര്‍ജന്‍റീനയുടെ അംഗബലം 10ലേക്കു ചുരുങ്ങിയിരുന്നു.


24-ാം മിനിറ്റില്‍ ലൂയിസ് ഡിയസിലൂടെ കൊളംബിയ മുന്നില്‍. തിയാഗോ അല്‍മാഡയാണ് (81’) അര്‍ജന്‍റീനയെ സമനിലയില്‍ തളച്ചത്.

പെറുവിന് എതിരായ എവേ പോരാട്ടത്തില്‍ ഇക്വഡോര്‍ ഗോള്‍രഹിത സമനില സ്വന്തമാക്കി. ഇതോടെ ഇക്വഡോറും ലാറ്റിനമേരിക്കയില്‍നിന്ന് ലോകകപ്പ് യോഗ്യത സ്വന്തമാക്കി. 16 മത്സരത്തില്‍നിന്ന് 25 പോയിന്‍റുമായി നിലവില്‍ രണ്ടാം സ്ഥാനത്താണ് ഇക്വഡോര്‍. ഇത്രയും പോയിന്‍റുമായി ബ്രസീല്‍ മൂന്നാമതുണ്ട്.

10 ടീമുകള്‍ പങ്കെടുക്കുന്ന ലാറ്റിനമേരിക്കന്‍ യോഗ്യതാ റൗണ്ടില്‍ ആദ്യ ആറു സ്ഥാനക്കാരാണ് ലോകകപ്പിനു നേരിട്ടു യോഗ്യത നേടുക. ഏഴാം സ്ഥാനക്കാര്‍ക്കു പ്ലേ ഓഫിലൂടെ ലോകകപ്പ് ടിക്കറ്റ് സ്വന്തമാക്കാനുള്ള അവസരം ഉണ്ട്.

2026 ലോകകപ്പില്‍ 48 ടീമുകള്‍ കളിക്കുന്നതിനാലാണ് ലാറ്റിനമേരിക്കയില്‍നിന്ന് ആറ് സംഘത്തിനു നേരിട്ടു യോഗ്യത ലഭിക്കുക. 2022വരെ നാലു ടീമുകള്‍ക്കായിരുന്നു നേരിട്ട് യോഗ്യത.

ഇത്തവണയും ലോകകപ്പിനു ചിലി ഇല്ല

16-ാം റൗണ്ടില്‍ ബൊളീവിയയോട് 2-0നു പരാജയപ്പെട്ട ചിലി, തുടര്‍ച്ചയായ മൂന്നാം തവണയും ലോകകപ്പ് യോഗ്യത സ്വന്തമാക്കാനാവാതെ പുറത്ത്. 2014 ബ്രസീല്‍ ലോകകപ്പാണ് ചിലി അവസാനം കളിച്ചത്.

മറ്റൊരു മത്സരത്തില്‍ ഉറുഗ്വെ 2-0നു വെനസ്വേലയെ തോല്‍പ്പിച്ചു. 24 പോയിന്‍റുമായി ഉറുഗ്വെ, പരാഗ്വെ ടീമുകള്‍ നാലാം അഞ്ചും സ്ഥാനത്തുണ്ട്. കൊളംബിയ (22) ആറാമതും വെനസ്വേല (18) ഏഴാമതും.

ഇതുവരെ യോഗ്യത നേടിയ ടീം

നോര്‍ത്ത് അമേരിക്ക (കോണ്‍കാകാഫ്):
അമേരിക്ക, കാനഡ, മെക്‌സിക്കോ
(ആതിഥേയര്‍)

ഏഷ്യ (എഎഫ്‌സി):
ജപ്പാന്‍, ഇറാന്‍, ദക്ഷിണകൊറിയ,
ഓസ്‌ട്രേലിയ, ജോര്‍ദാന്‍, ഉസ്ബക്കിസ്ഥാന്‍

ഓഷ്യാനിയ (ഒഎഫ്‌സി):
ന്യൂസിലന്‍ഡ്

സൗത്ത് അമേരിക്ക (കോണ്‍മെബോള്‍):
അര്‍ജന്‍റീന, ബ്രസീല്‍, ഇക്വഡോര്‍