ന്യൂഡൽഹി: ഇന്ത്യയിൽ ഉപഭോക്തൃ വിലസൂചികയെ (സിപിഐ) അടിസ്ഥാനമാക്കിയുള്ള ചില്ലറ പണപ്പെരുപ്പം (റീട്ടെയ്ൽ ഇൻഫ്ലേഷൻ) ആറു വർഷത്തെ ഏറ്റവും താഴ്ന്ന നിരക്കിൽ. 2.82 ശതമാനമാണ് മേയിൽ രേഖപ്പെടുത്തിയത്. മുൻ മാസത്തെക്കാൾ 34 ബേസിസ് പോയിന്‍റിന്‍റെ കുറവാണുണ്ടായിരിക്കുന്നത്. ഏപ്രിലിൽ 3.16 ശതമാനമാണ് രേഖപ്പെടുത്തിയത്.

2019 ഫെബ്രുവരിക്കുശേഷമുള്ള ശേഷമുള്ള ഏറ്റവും കുറഞ്ഞ വാർഷിക പണപ്പെരുപ്പ നിരക്കാണ്. റിസർവ് ബാങ്കിന്‍റെ ഇടക്കാല ലക്ഷ്യമായ നാലു ശതമാനത്തിൽ താഴെ പണപ്പെരുപ്പമെത്തുന്നത് തുടർച്ചയായ നാലാം മാസമാണ്. മാർച്ചിൽ 3.34 ശതമാനവും ഫെബ്രുവരിയിൽ 3.61 ശതമാനവുമായിരുന്നു.

ഭക്ഷ്യവസ്തുക്കളുടെ വിലയിലുണ്ടായ കുറവാണ് ചില്ലറ പണപ്പെരുപ്പം താഴ്ന്ന നിലയിലെത്തിച്ചത്. അനുകൂലമായ അടിസ്ഥാന ഫലങ്ങൾ, അവശ്യവസ്തുക്കളുടെ വിലയിലെ കുറവ് എന്നിവയാണ് മേയ് മാസത്തിലെ ഗണ്യമായ കുറവിന് കാരണമായത്. കഴിഞ്ഞ മൂന്നുമാസമായി ഭക്ഷ്യ പണപ്പെരുപ്പം മൂന്നു ശതമാനത്തിൽ താഴെ തുടരുകയാണ്.

ഗ്രാമീണ മേഖലയിലാണ് പണപ്പെരുപ്പ നിരക്ക് പ്രധാനമായും കുറഞ്ഞത്. ഗ്രാമപ്രദേശങ്ങളിലെ പണപ്പെരുപ്പം ഏപ്രിലിലെ 2.92 ശതമാനത്തിൽ ആയിരുന്നത് മേയിൽ 2.59 ശതമാനമായി കുറഞ്ഞു. ഗ്രാമീണ സിഎഫ്പിഐ മുൻ മാസം 1.85 ശതമാനവുമായി താരതമ്യം ചെയ്യുന്പോൾ മേയിൽ 0.95% ആയി കുറഞ്ഞു.

നഗരപ്രദേശങ്ങളിലെ പണപ്പെരുപ്പനിരക്ക് മുൻ മാസത്തെ അപേക്ഷിച്ച് മേയിൽ 3.07 ആയി ചുരുങ്ങി. ഏപ്രിലിൽ 3.36 ശതമാനമാണ് രേഖപ്പെടുത്തിയത്. ഗ്രാമീണ സിഎഫ്പിഐ മുൻ മാസത്തെ 1.64 ശതമാനവുമായി താരതമ്യം ചെയ്യുന്പോൾ മേയിൽ 0.96% ആയി കുറഞ്ഞു.

ഉപഭോക്തൃ ഭക്ഷ്യവില സൂചിക (സിഎഫ്പിഐ) അടിസ്ഥാനമാക്കിയുള്ള ഭക്ഷ്യ പണപ്പെരുപ്പം മേയിൽ 0.99 ശതമാനത്തിലേക്കു താഴ്ന്നു. ഏപ്രിലിൽ ഇത് 1.78 ശതമാനവും മാർച്ചിൽ 2.69 ശതമാനത്തിലുമായിരുന്നു.


ഗ്രാമീണ ഭക്ഷ്യ പണപ്പെരുപ്പം 0.95 ശതമാനമായി താഴ്ന്നു ഏപ്രിലിൽ 1.85 ശതമാനത്തിലായിരുന്നു. നഗരപ്രദേശ ഭക്ഷ്യ പണപ്പെരുപ്പം മേയിൽ 0.96 ശതമാനമാണ് രേഖപ്പെടുത്തിയത്. മുൻ മാസം ഇത് 1.64 ശതമാനമായിരുന്നു.

മേയ്മാസത്തിൽ പച്ചക്കറി വിലയിൽ വാർഷികാടിസ്ഥാനത്തിൽ 13.7 ശതമാനം ഇടിവ് രേഖപ്പെടുത്തി. ഏപ്രിലിലെ 11% കുറവാണുണ്ടായത്. ധാന്യങ്ങളുടെ വിലക്കയറ്റം മിതമായ തോതിലായിരുന്നു. ഏപ്രിൽ മാസത്തെ 5.35 ശതമാനത്തിൽനിന്ന് മേയിൽ വില 4.77% വർധിച്ചു. ഏപ്രിലിൽ 5.23% വിലക്കുറവുണ്ടായിരുന്ന പയർ വർഗങ്ങളുടെ വിലയിൽ 8.22% ഇടിവ് രേഖപ്പെടുത്തി.

ഇന്ധനം, ലൈറ്റ് വിഭാഗത്തിലെ വാർഷിക പണപ്പെരുപ്പം മേയിൽ 2.78% ആയി നേരിയ തോതിൽ കുറഞ്ഞു, ഏപ്രിലിൽ ഇത് 2.92% ആയിരുന്നു. ഗ്രാമപ്രദേശങ്ങളെയും നഗരപ്രദേശങ്ങളെയും ഉൾക്കൊള്ളുന്ന ഈ സംയോജിത നിരക്ക്, മാസത്തിൽ ഈ വിഭാഗത്തിനുള്ളിലെ വിലകളിൽ നേരിയ കുറവ് പ്രതിഫലിപ്പിക്കുന്നു.

ഉയർന്ന പണപ്പെരുപ്പ നിരക്ക്: കേരളം മുന്നിൽ

ഉയർന്ന പണപ്പെരുപ്പ നിരക്കിൽ കേരളം മുന്നിൽ തുടരുന്നു. 6.46 ശതമാനവുമായാണ് കേരളം മുന്നിലെത്തിയത്. ഭക്ഷ്യസാധനങ്ങളുടെയും അവശ്യസാധനങ്ങളുടെയും വിലക്കയറ്റമാണ് ദേശീയ ശരാശരിയേക്കാൾ കേരളത്തെ വളരെ മുന്നിലെത്തിക്കുന്നത്.

ഏപ്രിലിൽ 5.64 ശതമാനമായിരുന്നു. 2024 മേയിൽ 5.47 ശതമാനമാണ് രേഖപ്പെടുത്തിയത്. പഞ്ചാബ് (5.21%), ജമ്മു കാഷ്മീർ (4.55%), ഹരിയാന (3.67%), ഉത്തരാഖണ്ഡ് (3.47%) എന്നീ സംസ്ഥാനങ്ങളാണ് കേരളത്തിനു പിന്നിൽ. 0.55 ശതമാനവുമായി തെലുങ്കാനയാണ് ഏറ്റവും കുറഞ്ഞ പണപ്പെരുപ്പമുള്ള സംസ്ഥാനം.

സംസ്ഥാന തലത്തിൽ 22 പ്രധാന സംസ്ഥാനങ്ങളിൽ 12 എണ്ണത്തിലും പണപ്പെരുപ്പം ദേശീയ ശരാശരിയേക്കാൾ താഴെയാണ്.