നോട്ടിംഗ്ഹാം: രാജ്യാന്തര സൗഹൃദ ഫുട്‌ബോളില്‍ ഇംഗ്ലണ്ടിനു നാണംകെട്ട തോല്‍വി. ആഫ്രിക്കന്‍ ടീമായ സെനഗലിനോട് ഹോം ഗ്രൗണ്ടില്‍ 3-1ന് ഇംഗ്ലണ്ട് പരാജയപ്പെട്ടു. ഏഴാം മിനിറ്റില്‍ ഹാരി കെയ്‌ന്‍റെ ഗോളില്‍ ലീഡ് നേടിയശേഷമാണ് ഇംഗ്ലണ്ടിന്‍റെ തോല്‍വി.

40-ാം മിനിറ്റില്‍ ഇസ്മയില സാര്‍ സെനഗലിനായി ഒരു ഗോള്‍ മടക്കി. തുടര്‍ന്ന് ഹബീബ് ദിയാറ (62’), ഷെയ്ഖ് സബാലി (90+3’) എന്നിവരും ഇംഗ്ലണ്ടിന്‍റെ വലയില്‍ പന്ത് എത്തിച്ചു. ജൂഡ് ബെല്ലിങ്ഗം ഒരു ഗോള്‍ മടക്കിയെങ്കിലും ഗോളിലേക്കുള്ള വഴിയില്‍ ഹാന്‍ഡ്‌ബോള്‍ വന്നതിനാല്‍ റഫറി അനുവദിച്ചില്ല.

തോമസ് ടൂഹെലിന്‍റെ ശിക്ഷണത്തിനു കീഴില്‍ ഇംഗ്ലണ്ടിന്‍റെ ആദ്യ തോല്‍വിയാണ്. അതേസമയം, സെനഗല്‍ തുടര്‍ച്ചയായ 24-ാം മത്സരത്തിലും തോല്‍വി അറിയാതെ കളംവിട്ടു.


അൻഡോറയ്ക്ക് എതിരായ ഫിഫ 2026 ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ 1-0നു ജയിച്ച ടീമില്‍ 10 മാറ്റങ്ങളുമായാണ് ഇംഗ്ലണ്ടിനെ ടൂഹെല്‍ കളത്തില്‍ ഇറക്കിയത്.

ആഫ്രിക്കൻ ടീമിനോട് ആദ്യ തോല്‍വി

ഇംഗ്ലണ്ടിനെ തോല്‍പ്പിക്കുന്ന ആദ്യ ആഫ്രിക്കന്‍ ടീം എന്ന ചരിത്രനേട്ടമാണ് സെനഗല്‍ സ്വന്തമാക്കിയത്. ഇതിനു മുമ്പ് 21 തവണ ഇംഗ്ലണ്ട് ആഫ്രിക്കന്‍ ടീമുകളുമായി ഏറ്റുമുട്ടി. അതില്‍ 15 എണ്ണത്തില്‍ ജയിച്ചു. ആറ് എണ്ണം സമനിലയായി. 2024 ജനുവരിക്കുശേഷം ഇതുവരെ തോല്‍വി അറിയാത്ത ടീമാണ് സെനഗല്‍.

മറ്റു സൗഹൃദ മത്സരങ്ങളില്‍ ഡെന്മാര്‍ക്ക്, സ്വീഡന്‍, ഗ്രീസ്, സ്വിറ്റ്‌സര്‍ലന്‍ഡ്, മെക്‌സിക്കോ തുടങ്ങിയ ടീമുകള്‍ ജയമാഘോഷിച്ചു.