ലണ്ടന്‍: ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനുശേഷം ക്രിക്കറ്റ് ആരാധകര്‍ ഏറ്റവും ആകാംക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യ x ഇംഗ്ലണ്ട് പോരാട്ടത്തിലേക്ക് ഇനിയുള്ളത് വെറും രണ്ടുദിനങ്ങളുടെ അകലം മാത്രം. നാളകഴിഞ്ഞ് ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് 3.30ന് ഇന്ത്യ x ഇംഗ്ലണ്ട് അഞ്ച് ടെസ്റ്റ് പരമ്പരയിലെ ആദ്യ പോരാട്ടം തുടക്കും. ലീഡ്‌സിലെ ഹെഡിംഗ്‌ലി സ്റ്റേഡിയമാണ് വേദി.

സൂപ്പര്‍ താരങ്ങളായ രോഹിത് ശര്‍മ, വിരാട് കോഹ്‌ലി എന്നിവരുടെ വിരമിക്കലിനുശേഷം ഇന്ത്യ ഇറങ്ങുന്ന ആദ്യ മത്സരമാണിത്. ശുഭ്മാന്‍ ഗില്‍ നയിക്കുന്ന നവ ഇന്ത്യയാണ് ഇംഗ്ലണ്ടിന്‍റെ മടയില്‍ എത്തിയിരിക്കുന്നത് എന്നതും ശ്രദ്ധേയം. കുടുംബകാര്യങ്ങള്‍ക്കായി ഡല്‍ഹിയിലെത്തിയ ശേഷം മുഖ്യപരിശീലകന്‍ ഗൗതം ഗംഭീര്‍ ടീമിനൊപ്പം ചേര്‍ന്നിട്ടുണ്ട്.

തന്ത്രമോതി കോഹ്‌ലി

ഇംഗ്ലണ്ടിന് എതിരായ പരമ്പര തുടങ്ങാന്‍ രണ്ടുദിനം മാത്രം ബാക്കിയുള്ളപ്പോള്‍ വിരാട് കോഹ്‌ലി ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍, വൈസ് ക്യാപ്റ്റന്‍ ഋഷഭ് പന്ത് എന്നിവരുമായി ലണ്ടനില്‍വച്ച് കൂടിക്കാഴ്ച നടത്തി. കോഹ്‌ലിയുടെ ലണ്ടനിലെ വസതിയില്‍വച്ചായിരുന്നു കൂടിക്കാഴ്ച. ഇംഗ്ലണ്ടിനെതിരായ പരമ്പരയ്ക്കു മുന്നോടിയായി കെന്‍റില്‍ നടന്ന ഇന്‍ട്രാ സ്‌ക്വാഡ് പോരാട്ടത്തിനുശേഷം ലഭിച്ച ഓഫ് ഡേയിലാണ് ഗില്ലും പന്തും കോഹ്‌ലിയുമായി കൂടിക്കാഴ്ച നടത്തിയത് എന്നാണ് റിപ്പോര്‍ട്ട്.

ഇംഗ്ലണ്ടിന് എതിരേ പ്രയോഗിക്കാനുള്ള തന്ത്രങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് കോഹ്‌ലി എത്തിയതെന്നുള്ള തരത്തിലുള്ള അഭ്യൂഹങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. 36കാരനായ കോഹ്‌ലി തികച്ചും അപ്രതീക്ഷിതമായാണ് ടെസ്റ്റ് ക്രിക്കറ്റില്‍നിന്നു വിരമിച്ചത്.

ഗില്ലിനു സാധിക്കുമോ ?

ഇംഗ്ലണ്ടിന് എതിരായ അഞ്ച് മത്സര പരമ്പര സ്വന്തമാക്കാന്‍ ശുഭ്മാന്‍ ഗില്ലിന്‍റെ നേതൃത്വത്തിലുള്ള ടീം ഇന്ത്യക്കു സാധിക്കുമോ എന്നതാണ് സുപ്രധാന ചോദ്യം. അങ്ങനെ സംഭവിച്ചാല്‍ ഗില്‍ ചരിത്രത്തിന്‍റെ ഭാഗമാകും. കാരണം, ഇക്കാലമത്രയുമായി വെറും മൂന്നു ക്യാപ്റ്റന്മാര്‍ക്കു മാത്രമേ ഇംഗ്ലണ്ടില്‍ ടെസ്റ്റ് പരമ്പര ജയിച്ച് ട്രോഫി ഉയര്‍ത്താന്‍ സാധിച്ചിട്ടുള്ളൂ. 1971ല്‍ അജിത് വഡേക്കറിന്‍റെ ക്യാപ്റ്റന്‍സിയില്‍ ഇംഗ്ലണ്ടിലെത്തിയ ടീം ഇന്ത്യ, മൂന്നു മത്സര പരമ്പര 1-0നു സ്വന്തമാക്കി. ഇംഗ്ലീഷ് മണ്ണില്‍ ഇന്ത്യയുടെ ആദ്യ ടെസ്റ്റ് പരമ്പര നേട്ടമായിരുന്നു അത്.


1986ല്‍ കപില്‍ ദേവിന്‍റെ നേതൃത്വത്തില്‍ 2-0നും ഇന്ത്യ പരമ്പര സ്വന്തമാക്കി. അന്നത്തെ പര്യടനത്തിലാണ് ഇന്ത്യ ചരിത്രത്തില്‍ ആദ്യമായി ലോഡ്‌സില്‍ ഒരു ടെസ്റ്റ് ജയിച്ചത്.

രാഹുല്‍ ദ്രാവിഡാണ് ഏറ്റവും അവസാനമായി ഇംഗ്ലണ്ടില്‍ ടെസ്റ്റ് പരമ്പര നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍, 2007ല്‍. അന്ന് മൂന്നു മത്സര പരമ്പര ഇന്ത്യ 1-0നു സ്വന്തമാക്കി. ഇംഗ്ലണ്ടില്‍ ഏറ്റവും കൂടുതല്‍ ടെസ്റ്റ് ജയമുള്ള ക്യാപ്റ്റന്മാരാണ് വിരാട് കോഹ്‌ലിയും കപില്‍ ദേവും, മൂന്നു വീതം.

ഓപ്പണ്‍, നമ്പര്‍ 4?

രോഹിത് ശര്‍മ, വിരാട് കോഹ്‌ലി എന്നിവരുടെ അഭാവത്തില്‍ ഇന്ത്യക്കു പുതിയ ബാറ്റിംഗ് ലൈനപ്പ് കണ്ടെത്തേണ്ട അവസ്ഥയുമുണ്ട്. യശസ്വി ജയ്‌സ്വാളിന് ഒപ്പം കെ.എല്‍. രാഹുല്‍ ഓപ്പണ്‍ ചെയ്യണമെന്ന അഭിപ്രായക്കാരാണ് ഇംഗ്ലീഷ് മുന്‍താരം കെവിന്‍ പീറ്റേഴ്‌സണ്‍. ശുഭ്മാന്‍ ഗില്‍ മൂന്നോ നാലോ സ്ഥാനത്ത് ഇറങ്ങുന്നതാണ് അഭികാമ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആദ്യ അഞ്ച് ബാറ്റര്‍മാരില്‍ സായ് സുദര്‍ശനും കരുണ്‍ നായറും ഉള്‍പ്പെടണം. ഋഷഭ് പന്ത് ഏഴാം നമ്പറില്‍ ബാറ്റ് ചെയ്യുന്നതാണ് ഉത്തമം- കെവിന്‍ പീറ്റേഴ്‌സണ്‍ അഭിപ്രായപ്പെട്ടു.