ന്യൂഡൽഹി: ഭരണഘടനാ ചട്ടങ്ങളുടെ പരിധിക്കുള്ളിൽനിന്ന് ഉത്തരവാദിത്വങ്ങൾ നിറവേറ്റാനും ഫെഡറൽ സംവിധാനത്തെ തകർക്കുന്ന നടപടികളിൽനിന്ന് പിൻമാറാനും ഗവർണർ രാജേന്ദ്ര അർലേക്കർക്ക് നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് ഐഎസിസി ജനറൽ സെക്രട്ടറിയും ആലപ്പുഴ എംപിയുമായ കെ.സി. വേണുഗോപാൽ രാഷ്‌ട്രപതിക്ക് കത്തെഴുതി.

"കാവിക്കൊടിയേന്തിയ ഭാരതാംബ’ ചിത്ര വിവാദം ഉന്നയിച്ചാണ് കെ.സി. വേണുഗോപാലിന്‍റെ കത്ത്. കാവിക്കൊടിയേന്തിയ ഭാരതാംബ ചിത്രവിവാദവുമായി ബന്ധപ്പെട്ട് ഗവർണറുടെ നിലപാടുകൾ കേരളത്തിലുണ്ടാക്കുന്ന ഭരണഘടനാ പ്രതിസന്ധിയും ക്രമസമാധാന പ്രശ്നങ്ങളും സംബന്ധിച്ച ആശങ്ക, രാഷ്‌ട്രപതിക്ക് അയച്ച കത്തിൽ വേണുഗോപാൽ ചൂണ്ടിക്കാട്ടി.


രാജ്ഭവൻ കൈക്കൊള്ളുന്ന ഭരണഘടന വിരുദ്ധ നിലപാടുകൾ സംസ്ഥാനത്തെ ജനാധിപത്യ സ്ഥാപനങ്ങളുടെ പ്രവർത്തനത്തെ ദുർബലപ്പെടുത്തുകയും ക്രമസമാധാന പ്രശ്നങ്ങൾ സൃഷ്ടിക്കുകയും ചെയ്തിരിക്കുകയാണെന്നും അദ്ദേഹം കത്തിലൂടെ രാഷ്‌ട്രപതിയെ അറിയിച്ചു.