കനിഷ്ക വിമാനദുരന്തത്തിന് നാൽപ്പതാണ്ട്
Tuesday, June 24, 2025 2:28 AM IST
ന്യൂഡല്‍ഹി: കനിഷ്ക വിമാനദുരന്തത്തിന് നാൽപ്പതാണ്ട്. കാനഡ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഖലിസ്ഥാന്‍ ഭീകരർ 1985 ജൂണ്‍ 23ന് എയര്‍ ഇന്ത്യ ഫ്ളൈറ്റ് 182ല്‍ നടത്തിയ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടത് 329 പേരാണ്.
അയര്‍ലൻഡിൽ നടന്ന കനിഷ്ക ഭീകരാക്രമണ വാര്‍ഷികത്തില്‍ കേന്ദ്രമന്ത്രി ഹര്‍ദീപ് പുരിയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ പ്രതിനിധിസംഘം പങ്കെടുത്തു.
മോൻട്രൽ-ന്യൂഡൽഹി എയര്‍ ഇന്ത്യ വിമാനത്തിൽ ഭീകരര്‍ സ്ഥാപിച്ച ബോംബ് അയര്‍ലന്‍ഡ് തീരത്തിനു സമീപം അറ്റ്ലാന്റിക് സമുദ്രത്തിനു മുകളില്‍വച്ച് പൊട്ടിത്തെറിക്കുകയായിരുന്നു. ലണ്ടനിലെ ഹീത്രൂ വിമാനത്താവളത്തിൽ ഇറങ്ങുന്നതിനു 45 മിനിറ്റ് മുന്‍പായിരുന്നു സ്ഫോടനം. കൊല്ലപ്പെട്ട 329 പേരില്‍ 268 പേര് കനേഡിയന്‍ പൗരന്മാരും 27 പേര് ബ്രിട്ടീഷ് പൗരന്മാരും 22 പേര് ഇന്ത്യക്കാരുമാണ്. മരിച്ച ഇന്ത്യക്കാരിൽ 29 മലയാളികളും ഉൾപ്പെട്ടിരുന്നു.
അയര്‍ലൻഡിലെ കോര്‍ക്കില്‍ നടന്ന 40-ാം വാർഷിക അനുസ്മരണ ചടങ്ങില്‍ ഇന്ത്യന്‍ അംബാസഡര്‍ അഖിലേഷ് മിശ്രയും ഏതാനും ബിജെപി എംഎല്‍എമാരും ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി തരുണ്‍ ചുഗും പങ്കെടുത്തു.