ചെന്നൈ: ലഹരിമരുന്നുകേസിൽ തമിഴ് നടൻ ശ്രീകാന്തിനെ അറസ്റ്റ്ചെയ്തു. ഇന്നലെ രാവിലെ ചോദ്യംചെയ്യാൻ വിളിപ്പിച്ചന്‍റെ നടനെ ഉച്ചയോടെയാണ് തമിഴ്നാട് ആന്‍റി നർകോട്ടിക് ഇന്‍റലിജൻസ് യുണിറ്റ് (എഎൻഐയു) അറസ്റ്റ് ചെയ്തത്.

തുടർന്ന് വൈദ്യപരിശോധനയ്ക്കായി കിൽപോക്ക് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു. അതിനുശേഷം കോടതിയിൽ ഹാജരാക്കിയ നടനെ ജുഡിഷൽ കസ്റ്റഡിയിൽ അയച്ചു. മറ്റൊരു നടനും ലഹരി ഇടപാടിൽ പങ്കുണ്ടെന്ന് അന്വേഷണസംഘം സംശയിക്കുന്നുണ്ട്.


കഴിഞ്ഞയാഴ്ച അറസ്റ്റിലായ ലഹരി ഇടപാടുകാരൻ പ്രസാദുമായുള്ള ബന്ധമാണ് നടന്‍റെ അറസ്റ്റിലേക്ക് നയിച്ചത്. തമിഴ്നാട്ടിലെ പ്രതിപക്ഷമായ അണ്ണാ ഡിഎംകെയുടെ ഐടി വിഭാഗം സെക്രട്ടറിയായിരുന്നു സേലം സ്വദേശിയായ ഇയാൾ.

പാർട്ടി വിരുദ്ധപ്രവർത്തനത്തിന് അടുത്തിടെ ഇയാളെ പുറത്താക്കിയിരുന്നു. പ്രസാദിൽ നിന്ന് നടൻ പലതവണ കൊക്കെയ്ൻ വാങ്ങിയെന്നാണ് അന്വേഷണസംഘം കണ്ടെത്തിയിരിക്കുന്നത്.