ചെന്നൈ: തമിഴ്നാട് ഡിഎംകെ രാഷ്‌ട്രീയത്തിലെ കരുത്തരായ മാരൻ കുടുംബത്തിൽ സ്വത്തുതർക്കം തലപൊക്കുന്നു.

മാരൻ കുടംബത്തിന്‍റെ ഉടമസ്ഥതയിലുള്ള സണ്‍ ടിവിയുടെ ഓഹരി ഉടമസ്ഥാവകാശത്തെച്ചൊല്ലിയാണ് ഡിഎംകെയുടെ ലോക്സഭാംഗം ദയാനിധി മാരനും സഹോദരൻ കലാനിധി മാരനും തമ്മിൽ തർക്കം.

കലാനിധിക്കു സണ്‍ ടിവി നെറ്റ്‌വര്‍ക്കില്‍ ഇപ്പോള്‍ 60% ഓഹരി പങ്കാളിത്തമുണ്ട്. ഒറ്റ ഓഹരി പോലും ഇല്ലാതിരുന്ന കലാനിധി മാരന്‍ തട്ടിപ്പ് നടത്തിയാണ് 2003ല്‍ ഈ ഓഹരികള്‍ സ്വന്തമാക്കിയതെന്നാണ് സഹോദ രനായ ദയാനിധിയുടെ ആരോപണം.


2003ന് മുന്‍പുള്ള സ്ഥിതിയിലേക്ക് ഓഹരിപങ്കാളിത്ത ഘടന മാറ്റണമെന്നാവശ്യപ്പെട്ട് കലാനിധി മാരൻ‌, ഭാര്യ കാവേരി എന്നിവർക്കും മറ്റ് ആറുപേർക്കും ദയാനിധി മാരൻ വക്കീൽ നോട്ടീസ് അയച്ചിരിക്കുകയാണ്.

അതേസമയം, 22 വർഷം മുന്പുള്ള പ്രശ്നമാണിതെന്ന് സൺ ടിവി പ്രതികരിച്ചു. ആരോപണം തെറ്റിദ്ധാരണാജനകമാണെന്ന വിശദീകരണവുമുണ്ട്.