ചിക്കബല്ലാപുര: ഇസ്രയേലുമായുള്ള സംഘർഷത്തിനിടെ ഇറാനിൽ കുടുങ്ങിയവരിൽ കർണാടകയിലെ ചിക്കബല്ലാപുര നിവാസികളായ നൂറിലധികം പേരും.

വിദ്യാർഥികൾ ഉൾപ്പെടെ നിരവധിപ്പേർ ഇറാനിൽ കുടുങ്ങിക്കിടക്കുന്ന വാർത്തകൾക്കിടെയാണിത്. ചിക്കബല്ലാപുരയിൽ ഷിയാ മുസ്‌ലിം ശക്തികേന്ദ്രമായ അലിപുരിൽനിന്നുള്ളവരാണ് ഇവർ.

ഇറാനുമായി ആഴത്തിലുള്ള ബന്ധമുള്ള ഗ്രാമമാണ് അലിപുർ. മതപഠനത്തിനും മെഡിക്കൽ വിദ്യാഭ്യാസത്തിനുമായി നിരവധി ഗ്രാമവാസികളാണ് ഇറാനിലേക്കു പോകാറുള്ളത്. ഗ്രാമത്തിലുള്ള പതിനഞ്ചോളം വിദ്യാർഥികൾ ടെഹ്റാനിൽ എംബിബിഎസിനു പഠിക്കുന്നുണ്ടെന്ന് അലിപുരിലെ മസ്ജിദ് ഇമാമായ മൗലാന സയ്യിദ് മുഹമ്മദ് അബിദി പറഞ്ഞു.


യുദ്ധം രൂക്ഷമായതോടെ ഗ്രാമവാസികളിൽ പലരും സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറിയതായി വിവരം ലഭിച്ചിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഗ്രാമവാസികളെ സുരക്ഷിതമായി തിരിച്ചെത്തിക്കാൻ അധികൃതരുമായി ചർച്ചകൾ നടത്തുന്നതായും അദ്ദേഹം വ്യക്തമാക്കി.