രുദ്രപ്രയാഗ്: ഉത്തരാഖണ്ഡിൽ ഹെലികോപ്റ്റർ തകർന്നുവീണ് പൈലറ്റ് ഉൾപ്പെടെ ഏഴു പേർ മരിച്ചു. മരിച്ചവരിൽ രണ്ടു വയസുള്ള കുട്ടിയും ഉൾപ്പെടുന്നു. കേദാർനാഥിൽനിന്നു പുറപ്പെട്ട ഹെലികോപ്റ്റർ ഗൗരികുണ്ഡിലെ വനമേഖലയിലാണു തകർന്നുവീണത്.

മോശം കാലാവസ്ഥയാണ് അപകടകാരണമെന്നാണു പ്രാഥമിക നിഗമനം. മഹാരാഷ്‌ട്ര, രാജസ്ഥാൻ, ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ് സ്വദേശികളാണ് മരിച്ചത്. ഇന്നലെ വെളുപ്പിന് 5.10ന് ഗുപ്തകാശിയിൽനിന്നു പറന്ന ഹെലികോപ്റ്റർ 5.18ന് കേദാർനാഥിലെത്തി. അവിടെനിന്ന് 5.19ന് ഗുപ്തകാശിയിലേക്കു വീണ്ടും പറന്ന ഹെലികോപ്റ്റർ ഗൗരികുണ്ഡിനു സമീപം തകർന്നുവീഴുകയായിരുന്നു.

പൈലറ്റ് രാജ്‌വീർ സിംഗ് ചൗഹാൻ, മഹാരാഷ്‌ട്രക്കാരനായ രാജ്കുമാർ ജയ്സ്വാൾ, ഭാര്യ ശ്രദ്ധ, ഇവരുടെ രണ്ടു വയസുള്ള മകൾ കാശി, ഉത്തർപ്രദേശ് സ്വദേശികളായ വിനൂദ് ദേവി (66), തുഷ്ടി സിംഗ് (19), ബദരിനാഥ്-കേദാർനാഥ് ക്ഷേത്ര കമ്മിറ്റി അംഗം വിക്രം സിംഗ് റാവത്ത് എന്നിവരാണു മരിച്ചത്. കരസേനയിൽ 15 വർഷം സേവനമനുഷ്ഠിച്ച പൈലറ്റ് രാജ്‌വീർ 2024ലാണ് ആര്യൻ ഏവിയേഷനിൽ ചേർന്നത്. രാജസ്ഥാനിലെ ജയ്പുർ സ്വദേശിയാണ്.


ഏപ്രിൽ 30ന് ചാർധാം യാത്ര ആരംഭിച്ചശേഷമുള്ള അഞ്ചാമത്തെ അപകടമാണിത്. സ്വകാര്യ കന്പനിയായ ആര്യൻ ഏവിയേഷന്‍റേതാണ് ഹെലികോപ്റ്റർ. ആര്യൻ ഏവിയേഷന്‍റെ ഹെലികോപ്റ്റർ സർവീസുകൾ സിവിൽ ഏവിയേഷൻ മന്ത്രാലയം സസ്പെൻഡ് ചെയ്തു.