ആകാശത്തെ അതിരറ്റു സ്നേഹിച്ചവളായിരുന്നു അഹമ്മദാബാദ് വിമാനദുരന്തത്തിൽ മരിച്ച ഫ്ലൈറ്റ് അറ്റൻഡന്‍റ് റോഷ്നി രാജേന്ദ്ര സോംഗാരെ. അറിയപ്പെടുന്ന ട്രാവല്‍ ഇന്‍ഫ്ലുവന്‍സർകൂടിയായിരുന്ന ഈ 26കാരിക്ക് ഇന്‍സ്റ്റഗ്രാമില്‍ 64,000ത്തോളം ഫോളോവേഴ്സുണ്ട്. ‘സ്‌കൈ ലവ്സ് ഹെര്‍’ എന്നാണു തന്‍റെ അക്കൗണ്ടിന് റോഷ്നി പേരു നല്‍കിയിരിക്കുന്നത്.

ജോലിക്കിടയില്‍ വിവിധ രാജ്യങ്ങളില്‍നിന്നു പകര്‍ത്തിയ ചിത്രങ്ങളും റീലുകളുമാണ് റോഷ്നി തന്‍റെ അക്കൗണ്ടില്‍ അധികവും പങ്കുവച്ചിരുന്നത്. ഏറ്റവുമൊടുവിൽ ഒരാഴ്ച മുമ്പും ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

വ്യോമയാന മേഖലയില്‍ ജോലി ചെയ്യുകയെന്നതായിരുന്നു റോഷ്നിയുടെ സ്വപ്നം. കഠിനാധ്വാനത്തിലൂടെ ആ സ്വപ്നം നേടിയെടുക്കുകയും ചെയ്തു. സ്പൈസ് ജെറ്റിൽ കരിയർ ആരംഭിച്ച റോഷ്നി പിന്നീട് എയർ ഇന്ത്യയിൽ ജോലിയിൽ പ്രവേശിക്കുകയായിരുന്നു.


എയര്‍ ഇന്ത്യയുടെ യൂണിഫോം അഭിമാനത്തോടെയാണ് അവള്‍ ധരിച്ചിരുന്നതെന്നും അവളുടെ ജീവിതം ഇങ്ങനെ അവസാനിക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നും റോഷ്നിയുടെ അമ്മാവൻ പ്രവീൺ സുഖ്ദെരെ വ്യക്തമാക്കി.

താനെ സ്വദേശിയായ മർച്ചന്‍റ് നേവി ഓഫീസറുമായി റോഷ്നിയുടെ വിവാഹം ഉറപ്പിച്ച്, ഈ വർഷം നവംബറിൽ വിവാഹനിശ്ചയം നടത്താനും അടുത്ത വർഷം മാർച്ചിൽ വിവാഹം നടത്താനും കുടുംബാംഗങ്ങൾ തീരുമാനിച്ചിരിക്കുകയായിരുന്നു. മൂന്നുദിവസം മുന്പാണ് റോഷ്നി ജോലിക്കായി വീട്ടിൽനിന്നു പോയത്.

മകളുടെ വേർപാടറിഞ്ഞു വിതുന്പുന്ന മാതാപിതാക്കളായ രാജേന്ദ്രനെയും ശോഭയെയും, ചേച്ചിയുടെ ദുരന്തവാർത്ത ഇനിയും ഉൾക്കൊള്ളാനാകാത്ത സഹോദരൻ വിഘ്നേഷിനെയും ആശ്വസിപ്പിക്കാൻ പാടുപെടുകയാണ് ബന്ധുക്കൾ.