‘ഓപ്പറേഷൻ സിന്ധു’ ഇസ്രയേലിലേക്കും
Friday, June 20, 2025 1:59 AM IST
ന്യൂഡൽഹി: ഇറാനു പിന്നാലെ ഇസ്രയേലിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരികെയെത്തിക്കാൻ ദൗത്യം ആരംഭിച്ച് കേന്ദ്രസർക്കാർ. ‘ഓപ്പറേഷൻ സിന്ധു’എന്നുതന്നെയാണ് ഈ ദൗത്യത്തിനും പേരിട്ടിരിക്കുന്നത്.
ഇസ്രയേൽ- ഇറാൻ സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ വ്യോമമാർഗം അടച്ചാൽ ഇസ്രയേലിലുള്ള ഇന്ത്യൻ പൗരന്മാരെ കരമാർഗം അതിർത്തിരാജ്യങ്ങളിലെത്തിച്ച് അവിടെനിന്നു വിമാനമാർഗം ഡൽഹിയിൽ കൊണ്ടുവരാനാണു സർക്കാർ പദ്ധതിയിട്ടിരിക്കുന്നത്.
ടെൽഅവീവിലെ ഇന്ത്യൻ എംബസിയാണ് ഒഴിപ്പിക്കൽ ദൗത്യത്തിനുള്ള ക്രമീകരണങ്ങൾ ചെയ്യുന്നത്. ഇതിനായി ഇസ്രയേലിലുള്ള ഇന്ത്യൻ പൗരന്മാർ ടെൽഅവീവ് എംബസിയിൽ രജിസ്റ്റർ ചെയ്യണം.
എംബസിയിൽ സ്ഥാപിച്ചിട്ടുള്ള 24 മണിക്കൂറും പ്രവർത്തിക്കുന്ന കണ്ട്രോൾ റൂമുമായി +972 547520711, +972 543278392 എന്ന ടെലിഫോണ്‍ നന്പറിലോ [email protected] എന്ന ഇ-മെയിലിലോ പൗരന്മാർ ബന്ധപ്പെടണമെന്നും കേന്ദ്രസർക്കാർ അറിയിച്ചു.