അഹമ്മദാബാദ് വിമാന ദുരന്തം; സഹോദരൻ അജയ്യിനെ ഓർത്തു വിതുമ്പി വിശ്വാസ് കുമാര്‍
Thursday, June 19, 2025 3:02 AM IST
അഹമ്മദാബാദ്: രാജ്യത്തെ നടുക്കിയ അഹമ്മദാബ് വിമാനദുരന്തത്തില്‍നിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ട ബ്രിട്ടീഷ് പൗരത്വമുള്ള ഇന്ത്യക്കാരന് വിശ്വാസ് കുമാര്‍ രമേശ് ആശുപത്രി വിട്ടു. ഇതേ വിമാനത്തില്‍ യാത്രചെയ്തിരുന്ന സഹോദരന്റെ മരണാനന്തര ക്രിയകള്‍കൂടി കണക്കിലെടുത്താണ് വിശ്വാസിനെ ഡിസ്ചാർജ് ചെയ്തത്.
വിമാനം പറന്നുയര്‍ന്ന ഉടന്‍ തകര്‍ന്നുവീണ് എല്ലാവരും മരിച്ചുവെന്നു കരുതിയപ്പോഴായിരുന്നു വിശ്വാസ് വിസ്മയമായി ജീവിതത്തിലേക്കു തിരിച്ചെത്തിയത്. എമര്‍ജന്‍സി വാതിലിനു സമീപമുള്ള 11 എ എന്ന സീറ്റില്‍ ഇരുന്നതാണ് രക്ഷപ്പെടാൻ ഇടയാക്കിയത്. കൊല്ലപ്പെട്ടവരിൽ വിശ്വാസിന്റെ സഹോദരൻ അജയ്യും ഉണ്ടായിരുന്നു. ബുധനാഴ്ച രാവിലെ ഡിഎന്‍എ പരിശോധനയിലൂടെ അജയ്യുടെ മൃതദേഹം തിരിച്ചറിയുകയും ബന്ധുക്കൾക്കു കൈമാറുകയുമായിരുന്നു.
ആശുപത്രിയിൽനിന്ന് സഹോദരന്റെ ചേതനയറ്റ ശരീരം കാണാനാണ് വിശ്വാസ് എത്തിയത്. സഹോദരന്റെ മൃതദേഹം ഏറെ ബുദ്ധിമുട്ടിയാണെങ്കിലും കണ്ണീരോടെ സ്വന്തം ചുമലിലേറ്റി. വിശ്വാസ് തന്നെയാണ് ചിതയ്ക്ക് തീ കൊളുത്തിയതും.
കേന്ദ്രഭരണപ്രദേശമായ ദിയുവില്നിന്നുള്ളവരാണ് അജയ് യും വിശ്വാസും. ബന്ധുക്കളെ കണ്ടശേഷം മടക്കയാത്രയിലാണ് അപകടമുണ്ടായതും സഹോദരിൽ ഒരാൾ എന്നെന്നേക്കുമായി മടങ്ങിയതും.