ന്യൂഡൽഹി: ഷാങ്ഹായ് സഹകരണ സംഘടനയുടെ (എസ്‌സിഒ) നേതൃത്വത്തിൽ ഇന്നും നാളെയുമായി ചൈനയിലെ ക്വിങ്ദാവോയിൽ നടക്കുന്ന പ്രതിരോധമന്ത്രിമാരുടെ സമ്മേളനത്തിൽ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് ഇന്ത്യൻസംഘത്തെ നയിക്കും.

2020ൽ ഇന്ത്യയും ചൈനയും തമ്മിൽ ഗാൽവാനിലുണ്ടായ ഏറ്റുമുട്ടലിനുശേഷം ഇതാദ്യമായാണു പ്രതിരോധമന്ത്രി ചൈന സന്ദർശിക്കുന്നത്.

സമ്മേളനത്തിനിടെ ചൈനീസ് പ്രതിരോധമന്ത്രിയുമായി രാജ്നാഥ് സിംഗ് കൂടിക്കാഴ്ച നടത്തും. ‘ഓപ്പറേഷൻ സിന്ദൂറി’നുശേഷം ഇരുരാജ്യങ്ങളും ഉന്നതതലത്തിൽ നടത്തുന്ന കൂടിക്കാഴ്ചകൂടിയായിരിക്കുമിത്. സമ്മേളനത്തിൽ പങ്കെടുക്കുന്നതിനായി ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് അജിത് ഡോവൽ ഇതിനോടകം ചൈനയിലെത്തിയിട്ടുണ്ട്.


ആഗോളതലത്തിൽ സമാധാനവും സുരക്ഷയും കൈവരിക്കുന്നതിലുള്ള ഇന്ത്യയുടെ കാഴ്ചപ്പാട് സമ്മേളനത്തിൽ വ്യക്തമാക്കുമെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു.

എസ്‌സിഒ രാജ്യങ്ങളുടെ പരസ്പര സഹകരണം, പ്രാദേശിക, അന്തർദേശീയ സമാധാനം, സുരക്ഷ, തീവ്രവാദവിരുദ്ധ ശ്രമങ്ങൾ തുടങ്ങിയ വിഷയങ്ങൾ സമ്മേളനത്തിൽ ചർച്ചയാകും. അന്തർദേശീയ തലത്തിലെ വിവിധ വിഷയങ്ങളിൽ പരസ്പര സഹകരണം ലക്ഷ്യമിട്ടു 2001ലാണ് എസ്‌സിഒ സംഘടന സ്ഥാപിതമാകുന്നത്. 2017ൽ ഇന്ത്യ ഇതിൽ പൂർണ അംഗമായി. 2023ൽ ചെയർമാൻസ്ഥാനവും ഇന്ത്യ ഏറ്റെടുത്തു. നിലവിൽ പത്തു രാജ്യങ്ങളാണ് സംഘടനയിലുള്ളത്.