Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
BACK ISSUES
ABOUT US
STRINGER LOGIN
EPAPER TEST
ലോകത്തെ ഞെട്ടിച്ച സ്കൂപ്പുകളുടെ സഖാവ്
നിശാന്ത് ഘോഷ്
ലോകത്തെ ഞെട്ടിച്ച സ്കൂപ്പുകളുടെ ഉടമയായിരുന്നു അന്തരിച്ച കുഞ്ഞനന്തൻ നായരെന്ന ബർലിൻ. ബിരുദവും ബിരുദാനന്തര ബിരുദവും ഡോക്ടറേറ്റുമൊക്കെ നേടി പത്രപ്രവർത്തന മേഖലയിൽ സജീവമായവർക്കു കൂടി സാധ്യമാകാത്ത അസൂയാവഹമായ പ്രവർത്തന ശൈലിയാണ് മാധ്യമ പ്രവർത്തനത്തിലൂടെ ബർലിൻ കാട്ടിത്തന്നത്. ബ്ലിറ്റ്സ് വാരികയിലൂടെയാണ് ബർലിന്റെ മികച്ച അന്വേഷണാത്മക റിപ്പോർട്ടുകൾ പുറത്തുവന്നത്.
പ്രധാന മന്ത്രി രാജീവ് ഗാന്ധിയെ രണ്ടു തവണ മരണത്തിന്റെ വക്കിൽ നിന്നും ബർലിൻ തന്റെ എക്സ്ക്ലൂസീവ് റിപ്പോർട്ടുകൾ വഴി രക്ഷപ്പെടുത്തിയിട്ടുണ്ട്. 1985 മാർച്ച് ഒൻപതിന്റെ ബ്ലിറ്റ്സ് വാരിക യൂറോപ്യൻ ലേഖകനായ കുഞ്ഞനന്തൻ നായരുടെ കവർ സ്റ്റോറിയോടെ പുറത്തിറങ്ങിയപ്പോൾ ലോകം മുഴുവൻ ഞെട്ടി. ""പ്ലോട്ട് ടു പിഎം ഇൻ പാരിസ് '' എന്ന പേരിലുള്ള ഒരു ഗൂഢാലോചനയുടെ കവർ സ്റ്റോറിയായുമായാണ് ആ ലക്കം ബ്ലിറ്റ്സ് പുറത്തിറങ്ങിയത്. രാജീവ് ഗാന്ധിയെ പാരിസിൽ വധിക്കാൻ ഖലിസ്ഥാൻ വാദികൾ പദ്ധതി തയാറാക്കുന്നതിനെക്കുറിച്ചുള്ള അന്വേഷണാത്മക റിപ്പോർട്ട് ഇതിലൂടെ പുറത്തുവന്നതു കൊണ്ട് മാത്രമാണ് രാജീവ് ഗാന്ധി പിന്നീടും കുറച്ചുകാലം കൂടി ജീവിച്ചത്.
പാരിസിൽ ഇന്ത്യൻ സാസ്കാരികോത്സവം ഉദ്ഘാടനം ചെയ്യാനായി രാജീവ് എത്തുന്പോൾ സമ്മേളന വേദിയായ ഈഫൽ ടവറിൽ വച്ച് വധിക്കാനുള്ള ഭീകരരുടെ തീരുമാനമാണ് കുഞ്ഞനന്തൻ നായർക്കു ചോർന്നു കിട്ടിയത്. വാർത്ത പുറത്തുവന്നതോടെ ഫ്രഞ്ച് സർക്കാർ വേദി മാറ്റുകയും അന്വേഷണത്തിൽ രണ്ടു സിഖുകാർ ഉൾപ്പെടെയുള്ള മൂന്നു പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
രാജീവ് ഗാന്ധിയെ വധിക്കാനുള്ള ഗൂഢാലോചനാ നീക്കത്തിന്റെ വിവരം കിട്ടിയിട്ടും ഇന്ത്യയിലെ ഒരു രഹസ്യാന്വേഷണ ഏജൻസി പൂഴ്ത്തിവച്ചതായിരുന്നു മറ്റൊരിക്കലുള്ള സ്കൂപ്പ്. ഈ റിപ്പോർട്ടാകട്ടെ പിന്നീട് ഇന്ത്യൻ രാഷ്ട്രീയത്തിൽ ഏറെ വിവാദങ്ങൾക്കും ചർച്ചകൾക്കും വഴിവയ്ക്കുകയും ചെയ്തു.
1987ൽ നടന്ന മറ്റൊരു രാജീവ് ഗാന്ധി വധശ്രമ ഗൂഢാലോചനയും പുറം ലോകത്തെ അറിയിച്ചത് ബർലിൻ തന്നെയായിരുന്നു. സോണിയാ ഗാന്ധിയുടെ പിതാവിന്റെ മരണാനന്തര ചടങ്ങിന് പോകുകയായിരുന്ന രാജീവിനെ വധിക്കാനുള്ള അമേരിക്കൻ ചാരസംഘടനയായ സിഐഎ യുടെ ശ്രമമായിരുന്നു ബ്ലിറ്റ്സിലൂടെ തകർത്തെറിഞ്ഞത്.
റോം ഇന്റർ നാഷണൽ എയർപോർട്ടിൽ പ്രത്യേക വിമാനത്തിൽ എത്തി മിലാനിലേക്കുള്ള വിമാനത്തിൽ മാറിക്കയറാൻ നടന്നു പോകുന്നതിനിടെ വിമാനത്താവളത്തിൽ വച്ച് രാജീവിനെ ട്രക്കിടിച്ചു വധിക്കാനായിരുന്നു സിഐഎ നീക്കം. ഇതിനായി പാക്കിസ്ഥാൻ പൗരനായ ഒരു ഡ്രൈവറെയും ചുമതലപ്പെടുത്തി. റിപ്പോർട്ടു പുറത്തു വന്നതോടെ സുരക്ഷ കർശനമാക്കിയതിനാലായിരുന്നു രാജീവ് രക്ഷപെട്ടത്.
എയർ ഇന്ത്യയുടെ "കനിഷ്ക' വിമാനം കാനഡയിൽനിന്നും ഡൽഹിയിലേക്കുള്ള പറക്കലിനിടെ അറ്റ്ലാന്റികിൽ തകർന്നു വീണതിന്റെ ചുരുളഴിച്ചതിന്റെ ക്രെഡിറ്റും ബർലിനവകാശപ്പെട്ടതാണ്. രാജീവിനെ പാരീസിൽ വച്ചു വധിക്കാനാകാത്തതിന്റെ തീവ്രവാദികളുടെ പ്രതികാരമാണ് വിമാനാപകടത്തിനു പിന്നിലെന്നായിരുന്നു കണ്ടെത്തൽ. ഇതിനു പിന്നിൽ പ്രവർത്തിച്ചവരുടെ പേരു വിവരങ്ങൾ ഉൾപെടെയാണ് റിപ്പോർട്ടു പ്രസിദ്ധീകരിച്ചത്. പിന്നീട് വിമാനാപകടത്തെക്കുറിച്ച് അന്വേഷണ ഏജൻസി നടത്തി സമർപ്പിച്ച റിപ്പോർട്ടും ബർലിന്റെ സ്കൂപ്പിന് സമാനമായിരുന്നു.
1961ൽ കമ്യൂണിസ്റ്റു പാർട്ടിയുടെ നിർദേശാനുസരണം പാർട്ടി പ്രസിദ്ധീകരണങ്ങളുടെ ലേഖകനായി ബർലിനിലെത്തിയ കുഞ്ഞനന്തൻ നായർ 1964ൽ പാർട്ടി പിളർന്നതോടെ സിപിഎമ്മിനൊപ്പം നിന്നു.ഇതോടെ സിപിഐയിൽ നിന്നും പുറത്താക്കിയതായി സിപിഐ ഇന്ത്യാ ഘടകം ബർലിനിലെ അധികൃതരെ അറിയിക്കുകയും അതുവരെ പ്രവർത്തിച്ചിരുന്ന "ന്യൂ ഏജ്’ പത്രത്തിന്റെ അക്രഡിറ്റേഷൻ കുഞ്ഞനന്തൻ നായർക്ക് നിഷേധിക്കുകയും ചെയ്തു.
നാട്ടിലേക്കു തിരിക്കാൻ ആലോചിക്കുന്നതിനിടെ ജ്യോതിബസുവും ഇഎംഎസും ഒപ്പിട്ട പുതിയ അക്രഡിറ്റേഷൻ കുഞ്ഞനന്തൻ നായർക്കു ലഭിച്ചതിനെ തുടർന്നാണ് വീണ്ടും ബർലിനിൽ തങ്ങിയത്. ഈ സമയത്താണ് ബ്ലിറ്റ്സ് വാരികയുടെ പത്രാധിപർ ആർ.കെ കരിഞ്ചിയ ബർലിനിലെത്തി വാരികയുടെ യൂറോപ്യൻ ലേഖകന്റെയും വിദേശകാര്യ വിഭാഗത്തിന്റെ തലവനായുമുള്ള ചുമതല വഹിച്ചത്.
1961 മുതൽ 94 വരെ ബർലിനിൽ പത്രപ്രവർത്തകനായിരുന്ന കാലത്ത് ലോകത്തിലെ നിരവധി ഇടതുപക്ഷ പ്രസിദ്ധീകരണങ്ങൾക്കു വാർത്തകളും ലേഖനങ്ങളും നല്കുന്നതിൽ പ്രധാന പങ്കുവഹിച്ച ബർലിൻ അന്താരാഷ്ട്ര തലത്തിൽ ബന്ധങ്ങളുള്ള അപൂർവം പത്രപ്രവർത്തകരിൽ ഒരാളായിരുന്നു.
അന്താരാഷ്ട്രതലത്തിൽ ചർച്ച ചെയ്യപ്പെട്ട പുസ്തകങ്ങളും ഇദ്ദേഹം എഴുതിയിട്ടുണ്ട്. അമേരിക്കൻ സാമ്രാജ്യത്വം സിഐഎയെ ഉപയോഗിച്ചു നടത്തുന്ന ഗൂഢാലോചനകളും അട്ടിമറികളെയും കുറിച്ചു പ്രതിപാദിക്കുന്ന ""ഡെവിൾ ആൻഡ് ഹിസ് ഡാർട്ട്’ എന്ന പുസ്തകം ഇതിൽ പ്രധാനമാണ്. നിരവധി ഭാഷകളിലാണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചത്.
ഇതിന്റെ റോയൽറ്റിയായി പത്തു ലക്ഷത്തോളം രൂപ ലഭിച്ചിരുന്നു. എന്നാൽ, തനിക്കവകാശപ്പെട്ട റോയൽറ്റി തുക സ്വന്തമാവശ്യത്തിന് ഉപയോഗപ്പെടുത്തുന്നതിന് പകരം ഫിദൽ കാസ്ട്രോയുടെ ആഭിമുഖ്യത്തിൽ രൂപീകരിച്ച സാമ്രാജ്യത്വ വിരുദ്ധ സാർവദേശീയ നിധിക്ക് സംഭാവന ചെയ്യുകയായിരുന്നു ഈ കമ്യൂണിസ്റ്റുകാരൻ. "എണ്പതു തികഞ്ഞ ഇഎംഎസ് ’ എന്ന പുസ്തകത്തിന്റെ റോയൽറ്റി സിപിഎമ്മിനും സംഭാവനചെയ്തു
പാർട്ടിക്കു സംഭവിക്കുന്ന തെറ്റുകൾ ചൂണ്ടിക്കാട്ടിയതിന്റെ പേരിൽ പാർട്ടി അവസാന കാലഘട്ടത്തിൽ തന്നെ അവിശ്വസിച്ചതിൽ ഏറെ ദുഃഖിതനായിരുന്നു. സിപിഎമ്മിൽ വിഭാഗീയത കത്തി നിന്നപ്പോൾ വി.എസ്. അച്യതാനന്ദനൊപ്പം നിലയറുപ്പിക്കുകയും പൊളിച്ചെഴുത്ത് എന്ന ആത്മകഥയുടെ ഒന്നാം പതിപ്പിൽ പിണറായി വിജയനെ രൂക്ഷമായി വിമർശിച്ചെങ്കിലും പിന്നീടുള്ള പതിപ്പുകളിൽ നിന്ന് ഈ വിമർശനം നീക്കം ചെയ്തു.
ഘടനയ്ക്ക്കത്തും പുറത്തും ചിലപ്പോഴൊക്കെ വിമത സ്വരം ഉയർത്തിയിരുന്നെങ്കിലും കമ്യൂണിസ്റ്റ ആശയത്തെയും വിശ്വാസ പ്രമാണങ്ങളെയും ഒരിക്കൽ പോലും തള്ളിപ്പറയാത്ത കമ്യൂണിസ്റ്റായിരുന്നു ബർലിൻ.
നിശാന്ത് ഘോഷ്
അമേരിക്കയിൽ വെന്നിക്കൊടി പാറിച്ച് ഐപിഎസ് ദന്പതികൾ
ലോകത്തിലെ ഏറ്റവും കഠിനവും ബുദ്ധിമുട്ടുമുള്ള മത്സര ഇനമായ അമേരിക്കയിലെ അയണ്‍
തൊണ്ണൂറ്റിരണ്ടിലും കവിതയുടെ ബാധയൊഴിയാതെ...
കവി ഭരതന്നൂർ ശിവരാജൻ ഇപ്പോഴും എഴുത്തിന്റെ തിരക്കിലാണ്. പ്രായം തൊണ്ണൂറ്റിരണ്ട
സൂര്യതേജസിന്റെ പ്രഭ
മാവേലിക്കര ബിഷപ് ജോഷ്വാ മാർ ഇഗ്നാത്തിയോസ്
സൂര്യചൈതന്യത്തിന്റെ 45 വർഷങ്ങൾ
നടരാജ കൃഷ്ണമൂർത്തി അല്ലെങ്കിൽ എൻ. കൃഷ്ണമൂർത്തി എന്നു പറഞ്ഞാൽ അധികമാരും തിരി
പാണ്ടിപ്പത്ത് സാഹസികരുടെ മലനിരകൾ
പാണ്ടിപ്പത്ത്, സാഹസികര്‍ ഇഷ്ടപ്പെടുന്ന വനം! പ്രകൃതിരമണീയമായ, സഞ്ചാരികള്‍ക്ക
നാലായിരം അമ്മമാരുടെ മെഗാ റന്പാൻ പാട്ട്: ലോകചരിത്രത്തിൽ ഇടംനേടി പാലയൂർ
പാലയൂർ: മാർതോമാശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ 19
കുറഞ്ഞ ചെലവില്‍ കുട്ടനാടിന്റെ കായൽക്കാഴ്ചകൾ
കുറഞ്ഞ ചെലവില്‍ കുട്ടനാടിന്റെ കായല്‍ക്കാഴ്ചകളും പ്രകൃതി സൗന്ദര്യവും ആസ്വദിച്
രാഷ്ട്രീയജീവിതത്തിൽ അക്ഷരത്തെറ്റ് ഉണ്ടാക്കാത്ത നേതാവ്
കടുത്ത മുഖഭാവമാണ്, കനത്ത ശബ്ദമാണ്, കർക്കശക്കാരനാണ്, തുറന്നൊരു ചിരി വളരെ അ
വരവൂർ ഗോൾഡ് : മണ്ണിൽ വിളയുന്ന സ്വർണം
വരവൂരിലെ സ്വർണം അഥവാ വരവൂർ ഗോൾഡ് എന്ന് കേട്ടിട്ടുണ്ടോ. സാക്ഷാൽ സ്വർണവുമായി വ
വൈപ്പിനിൽനിന്നു ലഡാക്കിലേക്ക്
അലകടലിന്റെ തീരത്തുനിന്നു കിലോമീറ്ററുകൾ താണ്ടി സമതലങ്ങളും കുന്നും കാടും കട
ചരിത്രത്തിന്റെ ഓർമയായി "കൊതി'ക്കല്ല്
പഴയ നാട്ടുരാജ്യങ്ങളുടെ ഓർമ പേറുന്ന അതിർത്തിക്കല്ലുണ്ട് കാഞ്ഞിരമറ്റത്ത്. കൊച
"വീട്ടിലെ ആശുപത്രി'
ഒരു വീട് സ്വന്തമാക്കുക എന്നത് എല്ലാവരുടെയും സ്വപ്നമാണ്. എന്നാൽ, ഒരു വീട് ഒരുപാ
നീതികിട്ടാതെ പത്തുവര്‍ഷം; നീറുന്ന ഓര്‍മയായി ജിഷ
നീതി വൈകിപ്പിക്കുന്നത് നീതി നിഷേധിക്കുന്നതിന് തുല്യമാണെന്നു പറയുമ്പോഴും അനിശ്
ഇന്നലെ നീയൊരു സുന്ദര രാഗമായി...
വി.ദക്ഷിണാമൂർത്തി വിടപറഞ്ഞിട്ട് ഒന്‍പതു വർഷം
"ചന്ദ്രികയിലലിയുന്ന
സുകുമാറിന്റെ ഹാസ്യ ‘കഷായം’
ഇക്കഴിഞ്ഞ ജൂലൈ ഒന്‍പത്, അതായത് മിഥുനമാസത്തിലെ ‘ഉത്രം’ നക്ഷത്രം. എറണാകുളത്തെ കാ
ഡോക്ടർമാർ തിരക്കിലാണ്
നീണ്ടു പോകുന്ന ഒപി, എമർജൻസി സർജറികൾ, ലേബർ റൂമിൽ നിന്നുള്ള ഫോൺ കോളുകളും നൈറ
റഷീദിനെ പിന്തുടർന്ന സംഘങ്ങൾ
ഓഗസ്റ്റ് 16. രാവിലെ എട്ടുമണി. ബംഗളൂരുവിലെ രേണുകാചാര്യ കോളജിനു മുന്നില്‍ എന്സ
ഒരു അഭിഭാഷകന്റെ കൊലക്കേസ് ഡയറി
സദാശിവന്. കര്‍ണാടകയിലെ നിരവധി സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സ്ഥാപകനാ
സാജുവിന്റെ സൈക്കിള്‍ യാത്ര തുടരുകയാണ്
കൊച്ചി: ലോക്ഡൗണ്‍ കാലത്ത് വ്യായാമത്തിനായി തുടങ്ങിയ സൈക്കിള്‍ സവാരി പോലീസ് ഉദ്യേ
സ്വാതി ഹൃദയം പാടുന്നു
ഇളം കറുപ്പ് നിറമുള്ള പിടയുന്ന കണ്ണുകളുള്ള സുഗന്ധവല്ലി എന്ന നർത്തകി സ്വാതി മഹാ
മധുരവസന്തത്തിന്റെ നാദം
മലയാള സിനിമാ ലോകത്ത് മറ്റ് ഗായികമാരുമായിച്ചേര്ന്ന് യുഗ്മഗാനങ്ങള്‍ പാടി അന
നൂറടി ഉയരം, 200 ഇഞ്ച് വണ്ണം; അപൂർവ വൃക്ഷരാജനെ പരിചയപ്പെടാം
നൂറടിയോളം ഉയരത്തിൽ ഒരു മാവ്. ആകാശം മുട്ടെ നില്ക്കുന്ന മാവിന് ഇടയ്ക്കൊന്നും ശിഖരങ
എന്റെ ചെലവിനുള്ള കാശ് ഞാന്‍ ഉണ്ടാക്കിക്കോളാം
അതേ, എനിക്ക് ചെലവിന് തരാന്‍ ആരും കഷ്ടപ്പെടേണ്ടട്ടോ. എനിക്കുള്ളത് ഞാന്‍ സമ്പാദി
ആനത്താവളത്തിലെ കുറുന്പൻ കണ്ണൻ
കോന്നി : കുറുമ്പും കാട്ടിയും കാണികളിൽ കൗതുകം ഉണർത്തിയും ആനത്താവളത്തിൽ കണ്ണന്
ത്രെഡ് ആർട്ടിൽ വിരിയുന്ന മലയാളത്തിന്റെ സ്വന്തം നിത്യഹരിതനായകൻ
ചങ്ങനാശേരി: മലയാള സിനിമയിലെ നിത്യഹരിത നായകനും പൂർവവിദ്യാ
മലിനജലം ഉപയോഗിച്ച് കന്നച്ചെടികൾ വളർത്തി മാതൃകയായി
മലിനജലം സംസ്കരിക്കുന്നതിന് നൂതന മാതൃക കണ്ടെത്തിയിരിക്കുകയാണ് മിണാലൂരിൽ പ
നീർപ്പക്ഷി സർവേയിൽ 16,634 പക്ഷികൾ
ഏഷ്യൻ വാട്ടർ ബേഡ് സെൻസസിന്റെ ഭാഗമായുള്ള നീർപ്പക്ഷിസർവേ, തൃശൂർ - പൊന്നാനി കോ
ഇരുമുടിക്കെട്ടുമായി സ്കേറ്റിംഗ് ചെയ്ത് താരങ്ങൾ
ഇരുമുടിക്കെട്ടുമായി കൊല്ലത്ത് നിന്നും സ്കേറ്റിംഗ് ചെയ്ത് റോളർ സ്കേറ്റിംഗ് താര
കാൽനടയായി ഭാരതപര്യടനം നടത്തുന്ന ദന്പതികൾ
പിന്നിട്ട ദൂരങ്ങള്‍ കണക്കാക്കാതെ മഹത്തായ ലക്ഷ്യവുമായി മുന്നോട്ടുള്ള ചുവടുവയ്പ
കാൽനടയായി ഭാരത്യപര്യടനം നടത്തുന്ന ദന്പതികൾ
പിന്നിട്ട ദൂരങ്ങള്‍ കണക്കാക്കാതെ മഹത്തായ ലക്ഷ്യവുമായി മുന്നോട്ടുള്ള ചുവടുവയ്പ
Latest News
പാർലമെന്റ് ഉദ്ഘാടനം കിരീടധാരണമായാണ് മോദി കരുതുന്നത്: രാഹുൽ ഗാന്ധി
അച്ചൻകോവിലാറ്റിൽ രണ്ട് കുട്ടികൾ മുങ്ങിമരിച്ചു
കാഞ്ഞങ്ങാട് നഗരസഭയുടെ ട്രെഞ്ചിംഗ് ഗ്രൗണ്ടിലും തീപിടിത്തം
പ്രവാസികളുടെ തൊഴില്‍ വിസ: വിസ സ്റ്റാമ്പ് ചെയ്യാന്‍ ജൂണ്‍ ഒന്നുമുതല്‍ യോഗ്യത തെളിയിക്കണം
ഇന്ത്യയുടെ യാത്ര ലോകം ആദരത്തോടെ വീക്ഷിക്കുന്നു: പ്രധാനമന്ത്രി
Latest News
പാർലമെന്റ് ഉദ്ഘാടനം കിരീടധാരണമായാണ് മോദി കരുതുന്നത്: രാഹുൽ ഗാന്ധി
അച്ചൻകോവിലാറ്റിൽ രണ്ട് കുട്ടികൾ മുങ്ങിമരിച്ചു
കാഞ്ഞങ്ങാട് നഗരസഭയുടെ ട്രെഞ്ചിംഗ് ഗ്രൗണ്ടിലും തീപിടിത്തം
പ്രവാസികളുടെ തൊഴില്‍ വിസ: വിസ സ്റ്റാമ്പ് ചെയ്യാന്‍ ജൂണ്‍ ഒന്നുമുതല്‍ യോഗ്യത തെളിയിക്കണം
ഇന്ത്യയുടെ യാത്ര ലോകം ആദരത്തോടെ വീക്ഷിക്കുന്നു: പ്രധാനമന്ത്രി
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top