പതിനായിരം കിലോമീറ്റർകൊച്ചിയിൽ നിന്ന് ഊട്ടിവഴി പുറപ്പെട്ട സംഘം കർണ്ണാടക, ഗോവ, മുംബൈ, സൂറത്ത്, അജ്മീർ, പഞ്ചാബ്, ജമ്മു കാശ്മീർ വഴി കാർഗിൽ എത്തി അവിടെ നിന്നുമാണ് ലഡാക്കിലേക്ക് തിരിക്കുക. അവിടെനിന്നു പാകിസ്ഥാൻ ബോർഡറായ തുർതുക് വരെ പോകാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. തുർതുക്കിൽ നിന്നു പാംഗോംങ് വഴി മണാലിയിലെത്തി അവിടെ നിന്നു ഡൽഹി, ഹൈദ്രാബാദ്, ബംഗളൂരു വഴിയാണ് മടക്കയാത്ര. പതിനായിരത്തോളം കിലോമീറ്റർ സഞ്ചരിച്ച് നവംബർ അഞ്ചിനു മുന്പായി നാട്ടിലെത്തുമെന്നാണ് സംഘത്തിന്റെ പ്രതീക്ഷ.
സംഘത്തിലുള്ള പലരും ചെന്നൈ, ബംഗളൂരു, ഊട്ടി, മേഖലകളിൽ മുന്പും ബുള്ളറ്റിൽ ചുറ്റിയിട്ടുള്ളവരാണെങ്കിലും ലഡാക്കിലേക്ക് ഇതുവരെ ആരും പോയിട്ടില്ല. ഇതിനാൽ യാത്ര പലപ്പോഴും പകലാണ്. രാത്രിയിൽ എവിടെയെങ്കിലും തങ്ങും. അവിടെ വച്ച് ഭക്ഷണം പാകം ചെയ്തു കഴിക്കും. പകൽ നേരത്തേക്കുള്ള ഭക്ഷണവും ഇവിടെ വച്ച് പാകം ചെയ്ത് കൈയിൽ കരുതും. ഇതിനുള്ള എല്ലാ സംവിധാനങ്ങളുമായിട്ടാണ് സംഘം യാത്ര പുറപ്പെട്ടിട്ടുള്ളത്.
അടുത്തയാത്രക്ക് 30 അംഗ സംഘം30 അംഗങ്ങളുള്ള ക്ലബിലെ മുഴുവൻ പേരും പോകാനിരുന്നതാണെങ്കിലും പലർക്കും അസൗകര്യങ്ങളും സാന്പത്തിക ബുദ്ധിമുട്ടുകളും വന്ന് ചേർന്നതിനാലാണത്രേ എണ്ണം 14 ൽ ഒതുക്കിയത്. അതേ സമയം ഇത് ഒരു തുടക്കം മാത്രമാണെന്നും അധികം താമസിയാതെ ക്ലബിലെ മുഴുവൻ അംഗങ്ങളെയും കൂട്ടി ലഡാക്കിലേക്ക് വിപുലമായ ഒരു ബുള്ളറ്റ് യാത്ര നടത്താമെന്ന പ്രതീക്ഷയോടെയാണ് സംഘം പുതുവൈപ്പിൽനിന്നു യാത്ര തിരിച്ചത്.